Connect with us

india

ഹജ്ജ്: കേരളത്തില്‍നിന്ന് 9270 പേര്‍ക്ക് അവസരം

അവസരം ലഭിച്ചവരുടെ വിവരം അപ്പപ്പോള്‍ തന്നെ കവര്‍ ലീഡറുടെ രജിസ്റ്റര്‍ ചെയ്ത കവര്‍, ഫോണ്‍ നമ്പറിലേക്ക് ഹജ്ജ് കമ്മിറ്റി യില്‍ നിന്നും എസ്.എം.എസ് ആയി ലഭിക്കും.

Published

on

ഡല്‍ഹിയിലെ കേന്ദ്ര മൈനോറിറ്റി മന്ത്രാലയത്തിന് കീഴില്‍ നടന്ന ഹജ്ജ് നറുക്കെടുപ്പില്‍ 3912 കവറുകളില്‍ നിന്നായി 9270 പേര്‍ക്ക് അവസരം ലഭിച്ചു.ഇത്തവണ ജനറല്‍ വിഭാഗത്തില്‍ നിന്നും 5033 (2248 കവര്‍) പേര്‍ക്ക് ഹജ്ജിന് അവസരമായി. 70 വയസ്സ് വിഭാഗത്തിലെ 1430 പേര്‍ക്കും (698 കവര്‍),വിതൗട്ട് മെഹ്‌റം വിഭാഗത്തിലെ 2807 പേരേയും (966 കവര്‍) തെരഞ്ഞെ ടുക്കപ്പെട്ടിട്ടുണ്ട്. 19524 അപേക്ഷകരില്‍ നിന്നാണിത്. കോവിഡ് കാല ഹജ്ജില്‍ 5000 പേര്‍ക്ക് മാത്രമായിരുന്നു. അവസരം. മുസ്‌ലിം ജനസംഖ്യാനുപാതികമായിട്ടായി രുന്നുമുന്‍ കാലങ്ങളില്‍ ഹജ്ജിന് അവസരം നല്‍കിയിരുന്നത്. ഇത് വഴി യു.പി ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ കുറവാവു ന്നത് വഴി ക്വാട്ട വീതിച്ചു കൊടുക്കാറായിരുന്നു. അപേക്ഷ കരാവട്ടെ കൂടുതല്‍ കേരളത്തില്‍ നിന്ന് വരുന്ന തിനാല്‍ അപേക്ഷകര്‍ക്ക് ആനു പാതികമായി ക്വാട്ട നല്‍കണമെന്നാവശ്യ പ്പെട്ടിരുന്നു. എന്നാല്‍ അതാത് സംസ്ഥാനങ്ങളില്‍ നടക്കുന്ന നറുക്കെ ടുപ്പിന് പകരം ഈ വര്‍ഷം കേന്ദ്രം ഏകീകരിച്ച നറുക്കെടുപ്പ് സംവിധാനമാക്കി യാണ് ഇന്നലെ ഡല്‍ഹിയില്‍ ഹജ്ജ് തീര്‍ഥാടകരുടെ ഡിജിറ്റല്‍ തിരഞ്ഞെടുപ്പ് നടത്തിയത്. കോവിഡ് പൂര്‍ണ്ണമായ നിയന്ത്രണം എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായാണ് ഹജ്ജി നുള്ള യാത്ര പുറപ്പെടുന്നത്. ഇത്തവണയാകട്ടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എംബാര്‍ ക്കേഷന്‍ പോയിന്റു ള്ളതും കേരളത്തി ലാണ്. കരിപ്പൂര്‍ , കൊച്ചി, കണ്ണൂര്‍ എന്നീ മൂന്ന് വിമാന ത്താവളത്തില്‍ നിന്നും ഈ വര്‍ഷം ഹജ്ജ് വിമാനങ്ങള്‍ പുറപ്പെ ടുന്നുണ്ടങ്കിലും 11967 അപേക്ഷകരും കരിപ്പൂരില്‍ നിന്നാണ്.

അവസരം ലഭിച്ചവരുടെ വിവരം അപ്പപ്പോള്‍ തന്നെ കവര്‍ ലീഡറുടെ രജിസ്റ്റര്‍ ചെയ്ത കവര്‍, ഫോണ്‍ നമ്പറിലേക്ക് ഹജ്ജ് കമ്മിറ്റി യില്‍ നിന്നും എസ്.എം.എസ് ആയി ലഭിക്കും. അപേക്ഷ നല്‍കിയവരില്‍ അവസരം ലഭിച്ചവരുടെ കവര്‍ നമ്പറുകള്‍ കേന്ദ്ര, സംസ്ഥാന ഹജ്ജ് കമ്മറ്റികളുടെ വെബ് സൈറ്റില്‍ പരിശോധിച്ചാല്‍ ലഭ്യമാവും.

 

india

നിജ്ജര്‍ വധം: മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ കാനഡയില്‍ പിടിയില്‍

സ്റ്റുഡന്റ് വിസയിലാണ് മൂന്ന് പ്രതികളും കാനഡയില്‍ പ്രവേശിച്ചതെന്നും ഇവര്‍ ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാകാം നിജ്ജറിനെ കൊലപ്പെടുത്തിയതെന്നും കാനഡ ആവര്‍ത്തിച്ചു

Published

on

ഒട്ടാവ: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്. കരന്‍ പ്രീത് സിങ്, കമല്‍ പ്രീത് സിങ്, കരന്‍ ബ്രാര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നാണ് ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ എഡ്മണ്ടണിലെ താമസസ്ഥലത്ത് നിന്നാണ് പ്രതികളെ അറസ്റ്റ്‌
ചെയ്തത്. സ്റ്റുഡന്റ് വിസയിലാണ് മൂന്ന് പ്രതികളും കാനഡയില്‍ പ്രവേശിച്ചതെന്നും ഇവര്‍ ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാകാം നിജ്ജറിനെ കൊലപ്പെടുത്തിയതെന്നും കാനഡ ആവര്‍ത്തിച്ചു. ഇന്ത്യന്‍ ഏജന്റുകളാണ് നിജ്ജരിന്റെ കൊലപാതകത്തിന് പിന്നിലെന്ന കാനഡയുടെ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാന മന്ത്രി സെപ്റ്റംബര്‍ 18ന് ആരോപണം ഉന്നയിച്ചെങ്കിലും ഇന്ത്യ അത് തള്ളിയിരുന്നു. ഇതിനു പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.

Continue Reading

india

കിഷോരിലാല്‍ ശർമ്മ മികച്ച സ്ഥാനാർത്ഥി: പ്രിയങ്കാ ഗാന്ധി

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

Published

on

അമേഠിയില്‍ കെ.എല്‍. ശര്‍മ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കെ.എല്‍. ശര്‍മ്മ അമേഠിയില്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മണ്ഡലത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം അദേഹത്തിനുണ്ട്. അമേഠിയിലെ എല്ലാ മേഖലകളെക്കുറിച്ചും അറിയുന്ന വ്യക്തിയാണ് ശര്‍മ്മയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവരോട് കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അമേഠിയില്‍ വിജയിക്കുമെന്നും എതിരാളികളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

കടലേറ്റത്തിനും വലിയ തിരകള്‍ക്കും സാധ്യത ; ജാഗ്രതാനിര്‍ദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ പുലർച്ചെ 02.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ ഉണ്ടായേക്കും. 

Published

on

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ പുലർച്ചെ 02.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ ഉണ്ടായേക്കും.

ഇതു കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. ഇന്ന് രാത്രി 10 മണി മുതൽ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Continue Reading

Trending