Connect with us

india

ഹജ്ജ്: കേരളത്തില്‍നിന്ന് 9270 പേര്‍ക്ക് അവസരം

അവസരം ലഭിച്ചവരുടെ വിവരം അപ്പപ്പോള്‍ തന്നെ കവര്‍ ലീഡറുടെ രജിസ്റ്റര്‍ ചെയ്ത കവര്‍, ഫോണ്‍ നമ്പറിലേക്ക് ഹജ്ജ് കമ്മിറ്റി യില്‍ നിന്നും എസ്.എം.എസ് ആയി ലഭിക്കും.

Published

on

ഡല്‍ഹിയിലെ കേന്ദ്ര മൈനോറിറ്റി മന്ത്രാലയത്തിന് കീഴില്‍ നടന്ന ഹജ്ജ് നറുക്കെടുപ്പില്‍ 3912 കവറുകളില്‍ നിന്നായി 9270 പേര്‍ക്ക് അവസരം ലഭിച്ചു.ഇത്തവണ ജനറല്‍ വിഭാഗത്തില്‍ നിന്നും 5033 (2248 കവര്‍) പേര്‍ക്ക് ഹജ്ജിന് അവസരമായി. 70 വയസ്സ് വിഭാഗത്തിലെ 1430 പേര്‍ക്കും (698 കവര്‍),വിതൗട്ട് മെഹ്‌റം വിഭാഗത്തിലെ 2807 പേരേയും (966 കവര്‍) തെരഞ്ഞെ ടുക്കപ്പെട്ടിട്ടുണ്ട്. 19524 അപേക്ഷകരില്‍ നിന്നാണിത്. കോവിഡ് കാല ഹജ്ജില്‍ 5000 പേര്‍ക്ക് മാത്രമായിരുന്നു. അവസരം. മുസ്‌ലിം ജനസംഖ്യാനുപാതികമായിട്ടായി രുന്നുമുന്‍ കാലങ്ങളില്‍ ഹജ്ജിന് അവസരം നല്‍കിയിരുന്നത്. ഇത് വഴി യു.പി ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ കുറവാവു ന്നത് വഴി ക്വാട്ട വീതിച്ചു കൊടുക്കാറായിരുന്നു. അപേക്ഷ കരാവട്ടെ കൂടുതല്‍ കേരളത്തില്‍ നിന്ന് വരുന്ന തിനാല്‍ അപേക്ഷകര്‍ക്ക് ആനു പാതികമായി ക്വാട്ട നല്‍കണമെന്നാവശ്യ പ്പെട്ടിരുന്നു. എന്നാല്‍ അതാത് സംസ്ഥാനങ്ങളില്‍ നടക്കുന്ന നറുക്കെ ടുപ്പിന് പകരം ഈ വര്‍ഷം കേന്ദ്രം ഏകീകരിച്ച നറുക്കെടുപ്പ് സംവിധാനമാക്കി യാണ് ഇന്നലെ ഡല്‍ഹിയില്‍ ഹജ്ജ് തീര്‍ഥാടകരുടെ ഡിജിറ്റല്‍ തിരഞ്ഞെടുപ്പ് നടത്തിയത്. കോവിഡ് പൂര്‍ണ്ണമായ നിയന്ത്രണം എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായാണ് ഹജ്ജി നുള്ള യാത്ര പുറപ്പെടുന്നത്. ഇത്തവണയാകട്ടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എംബാര്‍ ക്കേഷന്‍ പോയിന്റു ള്ളതും കേരളത്തി ലാണ്. കരിപ്പൂര്‍ , കൊച്ചി, കണ്ണൂര്‍ എന്നീ മൂന്ന് വിമാന ത്താവളത്തില്‍ നിന്നും ഈ വര്‍ഷം ഹജ്ജ് വിമാനങ്ങള്‍ പുറപ്പെ ടുന്നുണ്ടങ്കിലും 11967 അപേക്ഷകരും കരിപ്പൂരില്‍ നിന്നാണ്.

അവസരം ലഭിച്ചവരുടെ വിവരം അപ്പപ്പോള്‍ തന്നെ കവര്‍ ലീഡറുടെ രജിസ്റ്റര്‍ ചെയ്ത കവര്‍, ഫോണ്‍ നമ്പറിലേക്ക് ഹജ്ജ് കമ്മിറ്റി യില്‍ നിന്നും എസ്.എം.എസ് ആയി ലഭിക്കും. അപേക്ഷ നല്‍കിയവരില്‍ അവസരം ലഭിച്ചവരുടെ കവര്‍ നമ്പറുകള്‍ കേന്ദ്ര, സംസ്ഥാന ഹജ്ജ് കമ്മറ്റികളുടെ വെബ് സൈറ്റില്‍ പരിശോധിച്ചാല്‍ ലഭ്യമാവും.

 

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ​ഗാന്ധി ആരോപിച്ചു.

Continue Reading

india

‘മോദിക്കെതിരെ നടപടിയെടുക്കണം’ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

Published

on

വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന 93 പേർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

മുസ് ലിംകൾക്കെതിരായ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളായിരുന്നു മോദിയുടെ രാജസ്ഥാൻ പ്രസംഗത്തിലുണ്ടായിരുന്നത്. വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികൾ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്.

പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മോദി ലംഘിച്ചുവെന്നാണ് കത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ​, ഡോ. എസ്.എസ് സന്ധു എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്.

‘കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങൾ. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 2024 ഏപ്രിൽ 21-ന് പ്രധാനമന്ത്രി നടത്തിയ വർഗീയ പ്രസംഗത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു​വെന്നും കത്തിലുണ്ട്.

 

Continue Reading

Trending