Connect with us

india

ഹജ്ജ്: കേരളത്തില്‍നിന്ന് 9270 പേര്‍ക്ക് അവസരം

അവസരം ലഭിച്ചവരുടെ വിവരം അപ്പപ്പോള്‍ തന്നെ കവര്‍ ലീഡറുടെ രജിസ്റ്റര്‍ ചെയ്ത കവര്‍, ഫോണ്‍ നമ്പറിലേക്ക് ഹജ്ജ് കമ്മിറ്റി യില്‍ നിന്നും എസ്.എം.എസ് ആയി ലഭിക്കും.

Published

on

ഡല്‍ഹിയിലെ കേന്ദ്ര മൈനോറിറ്റി മന്ത്രാലയത്തിന് കീഴില്‍ നടന്ന ഹജ്ജ് നറുക്കെടുപ്പില്‍ 3912 കവറുകളില്‍ നിന്നായി 9270 പേര്‍ക്ക് അവസരം ലഭിച്ചു.ഇത്തവണ ജനറല്‍ വിഭാഗത്തില്‍ നിന്നും 5033 (2248 കവര്‍) പേര്‍ക്ക് ഹജ്ജിന് അവസരമായി. 70 വയസ്സ് വിഭാഗത്തിലെ 1430 പേര്‍ക്കും (698 കവര്‍),വിതൗട്ട് മെഹ്‌റം വിഭാഗത്തിലെ 2807 പേരേയും (966 കവര്‍) തെരഞ്ഞെ ടുക്കപ്പെട്ടിട്ടുണ്ട്. 19524 അപേക്ഷകരില്‍ നിന്നാണിത്. കോവിഡ് കാല ഹജ്ജില്‍ 5000 പേര്‍ക്ക് മാത്രമായിരുന്നു. അവസരം. മുസ്‌ലിം ജനസംഖ്യാനുപാതികമായിട്ടായി രുന്നുമുന്‍ കാലങ്ങളില്‍ ഹജ്ജിന് അവസരം നല്‍കിയിരുന്നത്. ഇത് വഴി യു.പി ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ കുറവാവു ന്നത് വഴി ക്വാട്ട വീതിച്ചു കൊടുക്കാറായിരുന്നു. അപേക്ഷ കരാവട്ടെ കൂടുതല്‍ കേരളത്തില്‍ നിന്ന് വരുന്ന തിനാല്‍ അപേക്ഷകര്‍ക്ക് ആനു പാതികമായി ക്വാട്ട നല്‍കണമെന്നാവശ്യ പ്പെട്ടിരുന്നു. എന്നാല്‍ അതാത് സംസ്ഥാനങ്ങളില്‍ നടക്കുന്ന നറുക്കെ ടുപ്പിന് പകരം ഈ വര്‍ഷം കേന്ദ്രം ഏകീകരിച്ച നറുക്കെടുപ്പ് സംവിധാനമാക്കി യാണ് ഇന്നലെ ഡല്‍ഹിയില്‍ ഹജ്ജ് തീര്‍ഥാടകരുടെ ഡിജിറ്റല്‍ തിരഞ്ഞെടുപ്പ് നടത്തിയത്. കോവിഡ് പൂര്‍ണ്ണമായ നിയന്ത്രണം എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായാണ് ഹജ്ജി നുള്ള യാത്ര പുറപ്പെടുന്നത്. ഇത്തവണയാകട്ടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എംബാര്‍ ക്കേഷന്‍ പോയിന്റു ള്ളതും കേരളത്തി ലാണ്. കരിപ്പൂര്‍ , കൊച്ചി, കണ്ണൂര്‍ എന്നീ മൂന്ന് വിമാന ത്താവളത്തില്‍ നിന്നും ഈ വര്‍ഷം ഹജ്ജ് വിമാനങ്ങള്‍ പുറപ്പെ ടുന്നുണ്ടങ്കിലും 11967 അപേക്ഷകരും കരിപ്പൂരില്‍ നിന്നാണ്.

അവസരം ലഭിച്ചവരുടെ വിവരം അപ്പപ്പോള്‍ തന്നെ കവര്‍ ലീഡറുടെ രജിസ്റ്റര്‍ ചെയ്ത കവര്‍, ഫോണ്‍ നമ്പറിലേക്ക് ഹജ്ജ് കമ്മിറ്റി യില്‍ നിന്നും എസ്.എം.എസ് ആയി ലഭിക്കും. അപേക്ഷ നല്‍കിയവരില്‍ അവസരം ലഭിച്ചവരുടെ കവര്‍ നമ്പറുകള്‍ കേന്ദ്ര, സംസ്ഥാന ഹജ്ജ് കമ്മറ്റികളുടെ വെബ് സൈറ്റില്‍ പരിശോധിച്ചാല്‍ ലഭ്യമാവും.

 

india

ദിത്വ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ

ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ചെന്നൈ: ദിത്വ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് മഴക്കെടുതികളില്‍ മൂന്ന് പേര്‍ മരിച്ചു. ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാട് തീരത്തേക്ക് ചുഴലിക്കാറ്റ് എത്തില്ലെന്ന് കാലാവസ്ഥാ കേന്ദ്രം മുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, ഞായറാഴ്ച രാത്രിയോടെ 30 കിലോമീറ്റര്‍ അകലെയുള്ള കടല്‍ മേഖലയില്‍ ശക്തി ക്ഷയിച്ച ചുഴലിക്കാറ്റ് ന്യൂനമര്‍ദമായാണ് മാറിയത്.

ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും അതിവര്‍ഷവും അനുഭവപ്പെട്ടു. കാവേരി ഡെല്‍റ്റയിലൊട്ട് 56,000 ഹെക്ടര്‍ നെല്‍കൃഷി നശിച്ചെന്ന് റവന്യൂ മന്ത്രി രാമചന്ദ്രന്‍ അറിയിച്ചു. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി വെള്ളത്തില്‍ മുങ്ങുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.

തൂത്തുക്കുടി വിമാനത്താവളത്തിലെ റണ്‍വേ വെള്ളത്തിലാവുകയും വേദാരണ്യത്തിലെ ഉപ്പുപാടങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോകുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ആകെ 6,000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിവിധ ജില്ലകളില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചു.

മഴക്കെടുതികളില്‍ മയിലാടുതുറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പ്രതാപ് (19) മരിക്കുകയും, കുംഭകോണത്ത് വീടിന്റെ ചുമര്‍ തകര്‍ന്നുവീണ് രേണു (20) മരിക്കുകയും ചെയ്തു. തൂത്തുക്കുടിയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് ദോഷമായി, 47 വിമാനങ്ങള്‍ റദ്ദാക്കി. ഇതില്‍ 36 ആഭ്യന്തരവും 11 രാജ്യാന്തരവുമാണ്.

 

Continue Reading

india

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

Published

on

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്‌

Continue Reading

india

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.

Published

on

തമിഴ്‌നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.

തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

Continue Reading

Trending