Connect with us

Video Stories

ചോദ്യപേപ്പര്‍ ചോര്‍ച്ച: ഗൂഢാലോചന അന്വേഷിക്കണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി

Published

on

തിരുവനന്തപുരം: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ശിപാര്‍ശ. നേരത്തെ നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചന പുറത്തുവരാത്ത സാഹചര്യത്തിലാണിത്. ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായി സ്വകാര്യസ്ഥാപനവും ചോദ്യകര്‍ത്താവും തമ്മിലുള്ള അവിശുദ്ധബന്ധത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

ചോദ്യപേപ്പര്‍ വിവാദത്തെക്കുറിച്ച് അന്വേഷിച്ച പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ക്രമക്കേടില്‍ വിശദമായ അന്വേഷണം വേണമെന്ന് ശിപാര്‍ശ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പരീക്ഷാഭവനും എസ്.സി.ഇ.ആര്‍.ടിക്കും വീഴ്ചയുണ്ടായി.
പരീക്ഷാഭവന്‍ നല്‍കിയ മാതൃകാ ചോദ്യപേപ്പറുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഈ ചോദ്യപേപ്പറുകള്‍ പൊതുജനങ്ങള്‍ക്കടക്കം ലഭ്യമായിരുന്നു. ചോദ്യകര്‍ത്താവും പരീക്ഷാഭവനും രഹസ്യാത്മകത പാലിച്ചില്ലെന്നാണ് വിലയിരുത്തല്‍. മലപ്പുറം അരീക്കോട് തോട്ടുമുക്കത്തെ മെറിറ്റ് (മലബാര്‍ എഡ്യുക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തോട്ടുമുക്കം) എന്ന സ്വകാര്യ ഏജന്‍സി തയാറാക്കിയ മാതൃകാ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യപേപ്പറിലും കടന്നുകൂടിയതാണ് വിവാദമായത്. 13 ചോദ്യങ്ങളാണ് എസ്.എസ്.എല്‍.സി ചോദ്യപേപ്പറിലും ട്യൂഷന്‍ സെന്ററിന് മുന്‍കൂട്ടി നല്‍കിയ ചോദ്യാവലിയിലും സമാനമായി വന്നത്. 11 ചോദ്യങ്ങള്‍ അതേപടി പകര്‍ത്തുകയായിരുന്നെങ്കില്‍ രണ്ട് ചോദ്യങ്ങള്‍ സാമ്യമുള്ളവയാണെന്നാണ് കണ്ടെത്തിയിരുന്നത്.
ചോദ്യപേപ്പര്‍ തയാറാക്കിയ ഒരു അധ്യാപകന്‍ ഈ സ്വകാര്യസ്ഥാപനത്തില്‍ ഗസ്റ്റ് അധ്യാപകനായി പഠിപ്പിച്ചിരുന്നതായും ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചോദ്യകര്‍ത്താവായ അധ്യാപകനെസസ്‌പെന്റ് ചെയ്തിരുന്നു.
ചോദ്യചോര്‍ച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്ററുകള്‍ നടത്തുന്നതും നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ശിപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യട്യൂഷന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് വിദ്യാഭ്യാസവകുപ്പ്. കൂടാതെ ചോദ്യപേപ്പര്‍ തയാറാക്കുന്ന രീതികളിലും പരിഷ്‌കരണം കൊണ്ടുവരും. 50ല്‍ കൂടുതല്‍ അധ്യാപകരില്‍നിന്ന് ചോദ്യങ്ങള്‍ ശേഖരിച്ച് വിഷയവിദഗ്ധരുടെ സഹായത്തോടെ ചോദ്യബാങ്ക് തയാറാക്കാനാണ് ആലോചന. മോഡല്‍, ടെര്‍മിനല്‍ പരീക്ഷകളുടെ ചോദ്യപേപ്പര്‍ അച്ചടി അധ്യാപക സംഘനകളെ ഏല്‍പ്പിക്കുന്നതിന് പകരം മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
മാര്‍ച്ച് 20നാണ് വിവാദമായ എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ നടന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണക്കുപരീക്ഷ റദ്ദാക്കി മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ നടത്തുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending