Connect with us

kerala

ആഘോഷം അപകടരഹിതമാക്കാൻ മോട്ടോർ വാഹന വകുപ്പ്; വിനോദ കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധന

നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

Published

on

പെരുന്നാൾ ആഘോഷങ്ങൾ പ്രമാണിച്ച് നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനത്തിനും റൈസിങിനും എത്തുന്നതും നിയമലംഘിച്ച് നിരത്തിലിറങ്ങുന്നതും തടയാൻ വിനോദ കേന്ദ്രങ്ങൾ, പ്രധാന ടൗണുകൾ, ദേശീയ സംസ്ഥാനപാതകൾ, ഗ്രാമീണ റോഡുകൾ എന്നിവ കേന്ദ്രീകരിച്ച് മഫ്തിയിൽ ക്യാമറ ഉപയോഗിച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുക. വിനോദ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ പ്രധാന ടൗണുകൾ തീരദേശ മേഖല, ദേശീയ സംസ്ഥാനപാതകൾ കേന്ദ്രീകരിച്ചും റോഡ് സുരക്ഷാ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്ത് ബോധവത്കരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമലംഘനങ്ങൾക്കെതിരെ നടപടിയുമായി ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയത്.

ആഘോഷ ദിവസങ്ങളിൽ നിരത്തിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്ജി മലപ്പുറം ജില്ലാ
ആർ.ടി.ഒ സി.വി.എം ഷരീഫ്. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, അമിതവേഗത, മൂന്ന് പേരെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നൽ ലംഘനം എന്നീ കുറ്റങ്ങൾക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് ആർ.ടി.ഒ പറഞ്ഞു. രൂപമാറ്റം നടത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹനവുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്നും കുട്ടികൾ വാഹനവുമായി നിരത്തിലിറങ്ങുന്നത് തടയാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും ആർ.ടി.ഒ അറിയിച്ചു.

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വിസികെ പിന്തുണ യുഡിഎഫിന്

ഉപതെരഞ്ഞെടുപ്പില്‍ വിടുതലൈ ചിരുത്തൈകള്‍ കക്ഷി (വി.സി.കെ) പിന്തുണ യു.ഡി.എഫിന്.

Published

on

ഉപതെരഞ്ഞെടുപ്പില്‍ വിടുതലൈ ചിരുത്തൈകള്‍ കക്ഷി (വി.സി.കെ) പിന്തുണ യു.ഡി.എഫിന്. അംബേദ്കറിസം ആശയമായി ഉള്‍ക്കൊണ്ട് എം മലൈച്ചാമി സ്ഥാപിച്ച ദളിത് പാന്തേഴ്‌സ് പാര്‍ട്ടിയുടെ പുതിയ പേരാണ് വി.സി.കെ. ഇന്ത്യ മുന്നണിയുടെ ഘടകകക്ഷിയായ വി.സി.കെ കേരളത്തില്‍ യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി യു.ഡി.എഫ് നേതാക്കളോടൊപ്പം ചേര്‍ന്ന പത്ര സമ്മേളനത്തില്‍ ചെയര്‍മാന്‍ ഇളംചെഗുവേര ഔദ്യോഗികമായി പ്രഖ്യാപിച്ചു.

എസ്.സി, എസ്.ടി സംഘടനകളുടെ കൂട്ടായ്മയായ സൗത്ത് ഇന്ത്യാ കോണ്‍ക്‌ളേവ് ഓഫ് എസ്.സി, എസ്.ടി ഓര്‍ഗനൈസേഷന്റെ ചെയര്‍മാനായ ഇളം ചെഗുവേര തന്നെയാണ് വി.സി.കെയുടെ കേരള കോ ഓര്‍ഡിനേറ്റര്‍. തോല്‍ തിരുമാളവന്‍ (എം.സി) എന്ന ശക്തനായ നേതാവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് തമിഴ്‌നാട്ടിലെ ചിദംബരം, വില്ലുപുരം എന്നീ ലോക്‌സഭാ മണ്ഡലങ്ങളില്‍ എംപിമാരും ചെയ്യൂര്‍, കറ്റനാര്‍ കോവില്‍, നാഗപട്ടണം, തിരുപൊരൂര്‍ എന്നീ സ്ഥലങ്ങളില്‍ എം.എല്‍.എമാരുമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യടന്‍ ഷൗക്കത്തിനെ പിന്തുണച്ചു കൊണ്ടുള്ള കത്ത് ഇളം ചെഗുവേര യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിക്ക് കൈമാറി. മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ സാഹിബുമായും അഭേദ്യമായ ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്നും ലീഗിന്റെ ആശയങ്ങളുമായി തങ്ങള്‍ യോജിക്കുന്നതായും ഇളംചെഗുവേര പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണിയുടെയും, വി.സി.കെയുടെയും നേതാക്കള്‍ പങ്കെടുത്തു.

Continue Reading

kerala

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ആശമാരുടെ വേതനം വര്‍ധിപ്പിക്കും; വി ഡി സതീശന്‍

Published

on

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ആശമാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആശമാരുടെ രാപകല്‍ സമരയാത്രയുടെ സമാപനവും മഹാറാലിയും സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശ സമരത്തെ അവഗണിച്ച പിണറായി സര്‍ക്കാറിനെ കേരള ജനത താഴെയിറക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ആശമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രതിപക്ഷം നിരവധിതവണ നിയമസഭയില്‍ അവതരിപ്പിച്ചെന്നും സമരത്തില്‍ പങ്കെടുക്കുന്നവരെ സര്‍ക്കാര്‍ അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷം ആശാവര്‍ക്കര്‍മാര്‍ക്കൊപ്പമാണെന്നും ഈ പോരാട്ടത്തില്‍ ആശമാര്‍ ഒറ്റക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു

തമിഴ്‌നാട് സ്വദേശികളുടെ മകനാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

Published

on

കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു. തമിഴ്‌നാട് സ്വദേശികളുടെ മകനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. മെയ് 31ന് പയ്യാമ്പലത്ത് വെച്ചാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്.

കുട്ടിയുടെ കണ്ണിന് താഴെയാണ് കടിയേറ്റത്. ഇതോടെ വേഗത്തില്‍ തലച്ചോറിനെ ബാധിക്കുകയായിരുന്നു. വാക്‌സിന്‍ ഫലം കണ്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വാക്‌സിന്‍ എടുത്തുകൊണ്ടിരിക്കെയാണ് കുട്ടിയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

അതേസമയം രണ്ട് ദിവസം മുമ്പ് കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. പിന്നാലെ കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവെച്ച് പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടിയുടെ ആരോഗ്യനില വഷളായതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Continue Reading

Trending