kerala
ആരും വരാത്തതില്‍ പരാതിയില്ല; അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് മാമുക്കോയയുടെ മകന്
അന്തരിച്ച നടന് മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്നാരോപിച്ച് സമൂഹിക മാധ്യമങ്ങളില്‍ നടന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് മാമുക്കോയയുടെ മകന് മുഹമ്മദ് നിസാര്‍.

അന്തരിച്ച നടന് മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്നാരോപിച്ച് സമൂഹിക മാധ്യമങ്ങളില്‍ നടന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് മാമുക്കോയയുടെ മകന് മുഹമ്മദ് നിസാര്‍. സംസ്കാര ചടങ്ങില്‍ സിനിമപ്രവര്ത്തകര് പിതാവിനെ കാണാനെത്താത്തതില്‍ പരാതിയില്ലെന്നും എല്ലാവരുടെയും സാഹചര്യം മനസിലാക്കണമെന്നും മകന് മുഹമ്മദ് നിസാര്‍ പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ ഈ സാഹചര്യത്തില്‍ ഒഴിവാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം കഴിഞ്ഞ ദിവസമാണ് അന്തരിച്ച നടന് മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് സംവിധായകന് വി.എം വിനു ഉള്‍പെടെ പ്രമുഖര്‍ വിമര്‍ശിച്ചത്. ഇന്നലെ കാലത്ത് മുതല്‍ സാമൂഹ്യ മാധ്യമങ്ങള്‍ നിറയെ ഇതേ വിമര്‍ശനം വ്യാപകമാവുന്നതിനിടെയാണ് പ്രമുഖ സംവിധായകരുള്പെടെ സിനിമാ മേഖലയിലെ അവഗണനക്കെതിരെ രംഗത്തെത്തിയത്. മാമുക്കോയയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പലരും വരുമെന്ന് കരുതി. കൊച്ചിയില്‍ പോയി മരിച്ചാല്‍ കൂടുതല്‍ പേര് വരുമായിരുന്നുവെന്ന് വിനു പറഞ്ഞു. നിരവധി സിനിമകളുടെ വിജയഘടകമായിരുന്നു മാമുക്കോയ. ഇക്കാര്യങ്ങള്‍ സംവിധാകരും തലപ്പത്തുള്ളവരും ചിന്തിക്കേണ്ടിയിരുന്നു. വിനു പറഞ്ഞു. നടന് മമ്മൂട്ടി മാതാവിന്റെ വിയോഗത്തെ തുടര്‍ന്നുള്ള ദു:ഖാചരണത്തിലായതു കൊണ്ടാണ് വരാതിരുന്നത്. മോഹന്‍ലാല്‍ ജപ്പാനില്‍ കുടുംബത്തോടൊപ്പം ഉല്ലാസയാത്രയിലാണ്. മറ്റു പലരും ഷൂട്ടിങ് സ്ഥലങ്ങളില്‍ നിന്ന് ഇന്നലെ മടങ്ങിയില്ല. സിനിമാ നടന്മാരുടെ കൂട്ടായ്മയായ അമ്മയെ പ്രതിനിധീകരിച്ച് ഇടവേള ബാബുവാണ് ചടങ്ങിനെത്തിയത്.
kerala
കോട്ടയത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസ്സുകാരന് മരിച്ചു
തിരുവന്തപുരം നേമം സ്വദേശികളുടെ മകന് അയാന് ആണ് മരിച്ചത്.

കോട്ടയത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസ്സുകാരന് മരിച്ചു. വാഗമണ്‍ വഴിക്കടവിലാണ് അപകടം നടന്നത്. തിരുവന്തപുരം നേമം സ്വദേശികളുടെ മകന് അയാന് ആണ് മരിച്ചത്. മാതാവ് ആര്യ ഗുരുതരാവസ്ഥയിലാണ്.
kerala
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്.

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്.
തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മഴക്കൊപ്പം ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്.
ഇന്ന് എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലും നാളെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലും ജൂലൈ 14 നും 15 നും എറണാകുളം തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പോക്സോ കേസ്; സിപിഎം കൗണ്‍സിലര്‍ പിടിയില്‍
നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്.

കോതമംഗലത്ത് പോക്സോ കേസില്‍ സിപിഎം കൗണ്‍സിലര്‍ പിടിയില്‍. നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്. 12 കാരിയോട് ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് പരാതി.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
india3 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
Football3 days ago
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
-
kerala12 hours ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
-
News3 days ago
‘അണ്‍സബ്സ്ക്രൈബ്’ ടാബ്; പുതിയ ഫീച്ചറുമായി Gmail
-
kerala2 days ago
കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍
-
kerala2 days ago
കേരള സര്‍വകലാശാല വിവാദം; കെ എസ് അനില്‍ കുമാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവയ്ക്കണമെന്ന് വിസിയുടെ നിര്‍ദേശം