Connect with us

More

രാഷ്ട്രീയ വിമര്‍ശനമല്ല; ദുരഭിമാനം വെടിഞ്ഞ് ആ അമ്മയെ പോയി നേരില്‍ കാണണമെന്ന് പിണറായിയോട് ബല്‍റാം

Published

on

തിരുവനന്തപുരം: പോലീസ് അത്രിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ സന്ദര്‍ശിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ. രാഷ്ട്രീയപരമായി അല്ല ഈ വിമര്‍ശനം എന്ന് പറഞ്ഞാണ് ബല്‍റാമിന്റെ പോസ്റ്റ് തുടങ്ങുന്നത്. ദുരഭിമാനം വെടിഞ്ഞ് ആ അമ്മയെ ഒന്നു പോയി നേരില്‍ കാണണമെന്ന് ബല്‍റാ്ം പോസ്റ്റില്‍ ആവശ്യപ്പെടുന്നു. പോലീസ് നടത്തിയ അതിക്രമത്തില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയോട് ക്ഷമാപണം നടത്തണമെന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മിസ്റ്റര്‍ പിണറായി വിജയന്‍,
ഞാന്‍ നിങ്ങളുടെ പതിവ് വിമര്‍ശകനാണ്.
രാഷ്ട്രീയമായി നിങ്ങളൊന്ന് ക്ഷീണിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നയാളുമാണ്.
എന്നാല്‍ ഇനിപ്പറയുന്നത് അതിന്റെയടിസ്ഥാനത്തില്‍ കാണരുത്, ദയവായി.
നിങ്ങള്‍ ദുരഭിമാനം വെടിഞ്ഞ് ആ അമ്മയെ ഒന്ന് നേരില്‍ പോയി കാണണം.
നിങ്ങളുടെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിന്റെ പേരില്‍ ആ മാതൃഹൃദയത്തോട് ക്ഷമാപണം നടത്തണം. നിങ്ങളെ അളവില്ലാതെ ആരാധിച്ച, നിങ്ങളിലെ പാടിപ്പുകഴ്ത്തപ്പെട്ട ധീരതയില്‍ അതിരില്ലാതെ വിശ്വസിച്ച ഒരു മകന്‍ അവര്‍ക്കുണ്ടായിരുന്നു.
കമ്മ്യൂണിസ്റ്റ് അനുഭാവിയായ ആ അമ്മക്ക് ഇപ്പോഴും ചില പ്രതീക്ഷകള്‍ നിങ്ങളില്‍ ബാക്കിയുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ആ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും തകര്‍ന്നാല്‍ അത് പിണറായി വിജയനെന്ന വിഗ്രഹത്തിന്റെ തകര്‍ച്ച മാത്രമായിരിക്കില്ല, നമ്മുടെ ജനാധിപത്യത്തില്‍ ഒരു സാധാരണ വീട്ടമ്മക്ക് അവശേഷിക്കുന്ന പ്രതീക്ഷയുടെ പൂര്‍ണ്ണത്തകര്‍ച്ച ആയിരിക്കും.
ഓര്‍ക്കുക,
നിങ്ങളിപ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രിയാണ് എന്ന്.
ഒന്നുകൂടി ഓര്‍ക്കുക,
നിങ്ങളുടെ ആ പദവി എല്ലാക്കാലത്തേക്കുമുള്ളതല്ല എന്ന്.
അതുകൊണ്ട് മിസ്റ്റര്‍ പിണറായി വിജയന്‍,
ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു,
നിങ്ങള്‍ ആ അമ്മയെ നേരില്‍പ്പോയി കാണണം. നിങ്ങള്‍ക്കറിയാവുന്ന ഏറ്റവും മാന്യമായ ഭാഷയില്‍ ക്ഷമാപണം നടത്തണം.

 

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

Trending