Connect with us

kerala

കേരളം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ സംഘപരിവാറുകാരനേ ഇങ്ങനെ പറയാന്‍ കഴിയൂ !

ഇത്തരം ജന്മങ്ങളുടെ പെരുകലാണ് വരും കാലത്തെ കൂടുതല്‍ ഭയചകിതമാക്കുന്നത്

Published

on

താനൂര്‍ ബോട്ട് ദുരന്തം സംബന്ധിച്ച വാര്‍ത്തക്ക് താഴെ ചിരിയുടെ ഇമോജിയും മലപ്പുറമല്ലേ ,കുഴപ്പമില്ല എന്ന കമന്റുമായി സംഘപരിവാറുകാര്‍. ആറ് പിഞ്ചുകുട്ടികളടക്കം 22 പേര്‍ മരണപ്പെട്ട് കേരളം ഔദ്യോഗിക ദു:ഖാചരണം നടത്തുമ്പോള്‍ മനുഷ്യനായി പിറന്നവര്‍ക്കല്ലാതെ ഇങ്ങനെ പറയാനും എഴുതാനും കഴിയുമോ എന്ന് ചോദിക്കുകയാണ് മലയാളികള്‍.ഇതിനെതിരെ വലിയ പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്.

നെറ്റിസണ്‍ സി.എന്‍ ജയരാജന്റെ ഫെയ്‌സ്ബുക് പോസ്റ്റ്:

‘നിഖില്‍ നേമം ഒറ്റപ്പെട്ട പ്രതിഭാസമല്ല. സംഘപരിവാര്‍ വിഷം കുത്തിവെച്ച് കുത്തിവെച്ച് ഉണ്ടാക്കിയ മനുഷ്യ രൂപങ്ങളില്‍ ഒന്നാവണം …
അഥവാ ഇനിയും പുറത്തു കൊണ്ടു വരേണ്ട fake id ആവണം ….
Nikhil Nemam എന്ന സാമൂഹ്യ fb id  ഗുണഗണമായി പ്രഖ്യാപിച്ചിട്ടുള്ളത് താന്‍ ആര്‍ എസ് എസുകാരനാണെന്നാണ് …
കേരളാ സ്റ്റോറിയെ കുറിച്ച് അനുരാഗ് ഠാക്കുറും മോദിയും ഒക്കെ നടത്തുന്ന പ്രസംഗ ഭാഗങ്ങള്‍ വരെ ഉദ്ധരിച്ച് ഫേസ്ബുക്ക് പോസ്റ്റുകള്‍ കണ്ടു….
ഇയാള്‍  ചാനല്‍ താനൂരിലെ മരണം പതിനൊന്നായ നേരം ഇട്ട പോസ്റ്റിന് കീഴെ മലപ്പുറത്താണ് ദുരന്തമെന്നതിനാല്‍ സന്തോഷിച്ചിരിക്കുന്ന പ്രതികരണം ഇട്ടിരിക്കുന്നതാണ് താഴെ കൊടുത്തിരിക്കുന്നത്…
സാധാരണ ഇത്തരം ജന്തുക്കള്‍ വിഷം സ്വയം വമിച്ചു പോയാലും പിന്നീടത് മായിച്ചു കളയും ….
ഞാനിത് എഴുതുന്നതിന് തൊട്ടു മുന്‍പ് നോക്കിയപ്പോഴും അതവിടെ കിടക്കുന്നുണ്ടായിരുന്നു ….
പ്രാണന്‍ പോകുന്നതു കണ്ട് ചിരിക്കാന്‍ തോന്നുന്ന ഇത്തരം ജന്മങ്ങളുടെ പെരുകലാണ് വരും കാലത്തെ കൂടുതല്‍ ഭയചകിതമാക്കുന്നത് ….

 

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending