Connect with us

kerala

മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ പൂര്‍ത്തീകരണം: എം.എല്‍.എ ഫണ്ടിന് ഭരണാനുമതി ലഭിച്ചു

.സാങ്കേതിക കാരണങ്ങളാല്‍ വിനിയോഗിക്കാന്‍ സാധിക്കാതിരുന്ന 90 ലക്ഷത്തിന്റെ കെ.എസ്.ആര്‍.ടി.സി ഫണ്ടുപയോഗിച്ചുള്ള സിവില്‍ – ഇലക്ട്രിക്കല്‍ പ്രവൃത്തികളും ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍ എ കൂട്ടിച്ചേര്‍ത്തു.

Published

on

മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി എം.എല്‍.എയുടെ 2022-23 വര്‍ഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ട് കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കിയതായി പി. ഉബൈദുള്ള എം.എല്‍.എ അറിയിച്ചു.സാങ്കേതിക കാരണങ്ങളാല്‍ വിനിയോഗിക്കാന്‍ സാധിക്കാതിരുന്ന 90 ലക്ഷത്തിന്റെ കെ.എസ്.ആര്‍.ടി.സി ഫണ്ടുപയോഗിച്ചുള്ള സിവില്‍ – ഇലക്ട്രിക്കല്‍ പ്രവൃത്തികളും ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍ എ കൂട്ടിച്ചേര്‍ത്തു.

മലപ്പുറം KSRTC ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ 2016 ജനുവരിയില്‍ ആരംഭിച്ചെങ്കിലും ആദ്യഘട്ടമായി അനുവദിച്ച 7.90 കോടി രൂപ ചെലവഴിച്ച് ഗ്രൗണ്ട് ഫ്‌ലോര്‍ ഉള്‍പ്പെടെ നാലു നില കെട്ടിടത്തിന്റെയും ബസ് ബേയുടെയും പ്രവൃത്തികള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. നാലു നിലകളിലുള്ള പ്രൊജക്ടിന്റെ തുടര്‍ പ്രവൃത്തികള്‍ക്ക് സര്‍ക്കാരോ കെ.എസ്.ആര്‍.ടി.സി യോ ഫണ്ട് അനുവദിക്കാത്തത് കാരണം പദ്ധതി പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായി. പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ സാധിക്കാതെ ടെര്‍മിനല്‍ ജോലികള്‍ അനന്തമായി നീണ്ടു പോയ സാഹചര്യത്തിലാണ് പദ്ധതി പൂര്‍ത്തീകരണത്തിന് രണ്ട് കോടി രൂപ എം.എല്‍.എ ഫണ്ട് അനുവദിച്ചത്. യാര്‍ഡിന്റെയും ബാക്കിയുള്ള കെട്ടിട നിര്‍മാണ പ്രവൃത്തികളും ഇതുപയോഗിച്ച് പൂര്‍ത്തീകരിക്കും.

ജില്ലാ ആസ്ഥാനമായ മലപ്പുറം ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന KSRTC സബ് ഡിപ്പോയോട് അനുബന്ധിച്ചുള്ള ഷോപ്പിങ് കോംപ്ലക്‌സിന്റെ പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ KSRTC ക്ക് നല്ല വരുമാന മാര്‍ഗമാവും. ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം രണ്ടാം ഘട്ട പണികള്‍ക്ക് ഈ വര്‍ഷത്തെ 20 20ബജറ്റില്‍ അഞ്ച് കോടി രൂപ അടങ്കല്‍ നിശ്ചയിച്ച് ടോക്കണ്‍ തുക വകയിരുത്തിയിട്ടുണ്ട്. ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് മറുപടി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

kerala

കേരളത്തിലെ ആരോഗ്യമേഖല ഗുരുതര പ്രതിസന്ധിയില്‍; പി.കെ കുഞ്ഞാലിക്കുട്ടി

സര്‍ക്കാര്‍ ഫയലുകളുടെ വേഗത ഉപഗ്രഹങ്ങളിലേക്ക് വിക്ഷേപിച്ച് തിരിച്ചുവരുന്നതിനേക്കാള്‍ പ്രയാസം

Published

on

കേരളത്തിലെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങൾ പ്രതിപക്ഷം നേരത്തെയും ഉന്നയിച്ചതാണ്. നിയമസഭക്ക് അകത്തും പുറത്തും നിരന്തരം ഉന്നയിക്കുന്ന വിഷയമാണ്. മെഡിക്കൽ കോളേജുകളിൽ യാതൊരു സൗകര്യവുമില്ല. ശോചനീയമായ അവസ്ഥയാണ് നിലനിൽക്കുന്നത്. ഒന്നിനും ഫണ്ട് കൊടുക്കാത്തത് തന്നെയാണ് പ്രശ്‌നം. ഫണ്ട് അനുവദിക്കാത്തത് കൊണ്ട് എല്ലാ മേഖലകളും നിശ്ചലാവസ്ഥിലാണ്. അടിയന്തര ശസ്ത്രക്രിയ വേണ്ട ഘട്ടങ്ങളിൽ പോലും അത് ചെയ്യാൻ സാധിക്കാത്തത് കൊണ്ടാണ് ഡോ. ഹാരിസ് ഇത് പുറത്ത് പറഞ്ഞത്. സർക്കാറിന്റെ കണ്ണ് തുറപ്പിക്കാനാണ് സഹികെട്ട് അദ്ദേഹം പ്രതികരിച്ചത്. ഫയലുകളുടെ വേഗത ഉപഗ്രഹങ്ങളിലേക്ക് വിക്ഷേപിച്ച് തിരിച്ചുവരുന്നതിനേക്കാൾ പ്രയാസമാണ്. സിസ്റ്റം മര്യാദക്ക് പ്രവർത്തിക്കുന്നില്ല. ഫയലുകളിൽ ആരും തീരുമാനമെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

വ്യായാമത്തിന് ആരും എതിരല്ല, സംശയം ഉന്നയിക്കുന്നവരെ തീവ്രവാദികളാക്കരുത്; പി.കെ കുഞ്ഞാലിക്കുട്ടി

സംശയം ഉന്നയിക്കുന്നവരുടെ മെക്കിട്ട് കയറിയിട്ട് കാര്യമില്ല. പെട്ടെന്ന് ഒരു പരിഷ്‌ക്കാരം വരുമ്പോൾ സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്.

Published

on

വ്യായാമത്തിനും വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനും ആരും എതിരല്ലെന്നും എന്നാൽ സംശയങ്ങൾ ഉന്നയിക്കുന്നവരെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്‌കൂളുകളിലെ
സൂംബ ഡാൻസ് നിർബന്ധമാക്കുന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോടും ചർച്ച ചെയ്തിട്ടല്ല ഇങ്ങനെയൊരു തീരുമാനമെടുത്തത്. വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ചപ്പോൾ സംശയങ്ങൾ ദൂരീകരിച്ച് മുന്നോട്ട് പോകും എന്നാണ് പറഞ്ഞത്. സംശയം തീർത്താൽ മതി. സംശയം ഉന്നയിക്കുന്നവരുടെ മെക്കിട്ട് കയറിയിട്ട് കാര്യമില്ല. പെട്ടെന്ന് ഒരു പരിഷ്‌ക്കാരം വരുമ്പോൾ സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അതിന്റെ പേരിൽ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന സംഘടനകളെ തീവ്രവാദികളാക്കുന്നത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

കോഴിക്കോട് മണ്ണിടിഞ്ഞുവീണുണ്ടായ അപകടം; കുടുങ്ങിക്കിടന്ന തൊഴിലാളി മരിച്ചു

രണ്ട് തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ രക്ഷപ്പെടുത്താനായില്ല.

Published

on

കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരുമരണം. മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. രണ്ട് തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ രക്ഷപ്പെടുത്താനായില്ല. പശ്ചിമ ബംഗാള്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണിരുന്നു. സ്ഥലത്ത് നിര്‍മാണത്തിന് സ്‌റ്റേ ഓര്‍ഡര്‍ ഉള്ളതായും, സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.

Continue Reading

Trending