Culture
മിസ്റ്റര്‍ ഉപ്പീ… യു ആര്‍ ഫ്രം കോട്ടാല്‍ തറവാട് ; മൈ തറവാട് നോട്ട് മൈ കോണ്‍സ്റ്റിറ്റിയുവന്‍സി !
ജന്മം കൊണ്ട് ഞാന്‍ ജന്മിയാണെങ്കിലും നിലപാട്‌കൊണ്ട് ഞാന്‍ കര്‍ഷകരുടെയും പാട്ട് കൂടിയാന്മാരുടെയും കൂടെയാണെന്ന് ധൈര്യസമേതം നിയമസഭയില്‍ അദ്ദേഹം വിളിച്ചുപറഞ്ഞു.

ജന്മിയും കര്‍ഷകനുമായ ഉപ്പി സാഹിബ്
പി.എം.എ സലാം
കേരള സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റിയുടെ പ്രഥമ വൈസ് പ്രസിഡണ്ടും മദ്രാസ് അസംബ്ലിയിലെ എം.എല്‍.എയുമായിരുന്ന ഉപ്പി സാഹിബ് വിടപറഞ്ഞിട്ട് ഇന്നേക്ക് 51 വര്‍ഷം പൂര്‍ത്തിയാവുകയാണ്. അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ കോട്ടല്‍ തറവാട്ടില്‍ 1891 ലാണ് ഉപ്പി സാഹിബ് ജനിക്കുന്നത്. തലശ്ശേരി മാപ്പിള സ്‌കൂള്‍, ബ്രണ്ണന്‍ കോളജ് മദ്രാസിലെ മുഹമ്മദന്‍സ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠിക്കുന്ന കാലത്ത് ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് സ്‌കൂളുകളും കോളജുകളും ബഹിഷ്‌കരിച്ച് പുറത്തുവന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഉപ്പി സാഹിബുമുണ്ടായിരുന്നു. സ്വരാജ് പാര്‍ട്ടിയുടെ പ്രതിനിധിയായി 1920,1926 വര്‍ഷങ്ങളില്‍ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1930ല്‍ സെന്‍ട്രല്‍ അസംബ്ലി മെമ്പറായി. 1930 ല്‍ മുസ്‌ലിം മജ്‌ലിസ് രൂപീകരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറിയായി. 1934ല്‍ സത്താര്‍ സേട്ട് സാഹിബ് സെന്‍ട്രല്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം മലബാര്‍ പ്രദേശത്ത് മുസ്‌ലിംലീഗിന്റെ രൂപീകരണത്തിന് മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ച ഉപ്പി സാഹിബ് മദ്രാസ് സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. മലബാര്‍ ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയില്‍ വൈസ് പ്രസിഡണ്ടായിരുന്നു. കോട്ടയം താലൂക്ക് മുസ്‌ലിംലീഗ് പ്രസിഡന്റ്,് കണ്ണൂര്‍ ജില്ല മുസ്‌ലിംലീഗ് കമ്മിറ്റി പ്രഥമ പ്രസിഡന്റ്, കേരള സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
1937 ഫെബ്രുവരി 16ന് കുറുമ്പ്രനാട് മണ്ഡലത്തില്‍ നിന്നും മദ്രാസ് അസംബ്ലിയിലേക്ക് ബി.പോക്കര്‍ സാഹിബ് മല്‍സരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടെനിന്ന് പ്രവര്‍ത്തിച്ചു. 1937 ഡിസംബര്‍ 20ന് തലശ്ശേരിയില്‍ വച്ച് മലബാര്‍ ജില്ല മുസ്‌ലിംലീഗ് കമ്മിറ്റിയുടെ രൂപീകരണയോഗം ചേര്‍ന്നപ്പോള്‍ അബ്ദുറഹിമാന്‍ ആലി രാജ സാഹിബ് പ്രസിഡണ്ടും സത്താര്‍ സേട്ട് സാഹിബ് ജനറല്‍ സെക്രട്ടറിയും മമ്മുക്കേയി സാഹിബ് ട്രഷററുമായിരുന്നു. 1946ല്‍ അദ്ദേഹം മദ്രാസ് നിയമ നിര്‍മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടി മുസ്‌ലിംലീഗ് ആയിരുന്നു. മുഹമ്മദ് ഇസ്മായില്‍ സാഹിബ് ആയിരുന്നു പ്രതിപക്ഷ നേതാവ് മാപ്പിളമാരെ തിരഞ്ഞുപിടിച്ച് അന്തമാനിലേക്ക് നാടുകടത്തുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കിരാത നടപടിക്കെതിരെ സഭക്കകത്തും പുറത്തും അദ്ദേഹം ശക്തമായി ശബ്ദിച്ചു. ഭൂ പരിഷ്‌കരണത്തിന്റെ പേരില്‍ മദ്രാസ് അസംബ്ലിയില്‍ മലബാര്‍ കുടിയാന്‍ നിയമം ചര്‍ച്ചക്ക് വന്നപ്പോള്‍ സഭയില്‍ കുടിയാന്മാരുടെയും കര്‍ഷകരുടെയും ശബ്ദമായി മുഴങ്ങിയത് ഉപ്പി സാഹിബായിരുന്നു. ജന്മം കൊണ്ട് ജന്മിപുത്രന്‍ ആയ ഉപ്പി സാഹിബ് കുടിയാന്‍മാര്‍ക്കുവേണ്ടി ശക്തമായി ശബ്ദം ഉയര്‍ത്തി. പ്രസംഗം കേട്ട് പാട്ടക്കുടിയാന്മാരും കര്‍ഷകരും ആവേശം കൊണ്ടു. പത്തുവര്‍ഷമായിട്ടും പാട്ടം കൊടുക്കാത്തവരെ അവരുടെ ഭൂമിയില്‍നിന്നും ഒഴിപ്പിക്കണമെന്ന് സര്‍ക്കാര്‍ ശക്തമായി വാദിച്ചു. നൂറ് വര്‍ഷമാണെങ്കിലും പാട്ടം കൊടുക്കാത്തതിന്റെ പേരില്‍ കുടിയാന്മാരെ അവരുടെ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കരുതെന്ന് ഉപ്പി സാഹിബും ശക്തമായി വാദിച്ചു.
ഇത് കേട്ട് അധ്യക്ഷ പീഠത്തില്‍ ഇരുന്ന ഗവര്‍ണര്‍ ആര്‍ച്ച് ബേര്‍ഡ് നൈ ക്ഷുഭിതനായി. അദ്ദേഹം പറഞ്ഞു മിസ്റ്റര്‍ ഉപ്പീ… യു ആര്‍ ഫ്രം കോട്ടാല്‍ തറവാട് ഉടനെ ഉപ്പിസാഹിബിന്റെ മറുപടി വന്നു മൈ തറവാട് നോട്ട് മൈ കോണ്‍സ്റ്റിറ്റിയുവന്‍സി. ജന്മം കൊണ്ട് ഞാന്‍ ജന്മിയാണെങ്കിലും നിലപാട്‌കൊണ്ട് ഞാന്‍ കര്‍ഷകരുടെയും പാട്ട് കൂടിയാന്മാരുടെയും കൂടെയാണെന്ന് ധൈര്യസമേതം നിയമസഭയില്‍ അദ്ദേഹം വിളിച്ചുപറഞ്ഞു. 1950ല്‍ മലപ്പുറത്തെ എം.എല്‍.എയായിരുന്ന കോയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി മരണമടഞ്ഞ ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എം.പി.എം ഹസ്സന്‍കുട്ടി കുരിക്കളെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് മുന്നില്‍ ഉപ്പി സാഹിബ് ഉണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഹസ്സന്‍കുട്ടി കുരുക്കള്‍ ജയിച്ചതോടുകൂടി മലബാറില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിച്ചു. മുസ്‌ലിംലീഗ് ശക്തി പ്രാപിക്കാന്‍ തുടങ്ങി. 1948 ലെ ഹൈദരാബാദ് ആക്ഷന് ശേഷം മുസ്‌ലിംലീഗിന്റെ പല നേതാക്കന്മാരെയും ഭരണകൂടം വേട്ടയാടിയപ്പോള്‍ പലരും മുസ്‌ലിംലീഗ് വിട്ടുപോയി. ആ പ്രതിസന്ധിഘട്ടത്തിലും മുസ്‌ലിംലീഗിനെ പിടിച്ചുനിര്‍ത്തുന്നതില്‍ ഉപ്പി സാഹിബ് വലിയ പങ്കുവഹിച്ചു.
ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന 1952ല്‍ മദ്രാസ് അസംബ്ലിയിലേക്ക് തിരൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുമാണ് ഉപ്പി സാഹിബ് മത്സരിച്ച് വിജയിച്ചത്. അദ്ദേഹത്തിന്റ കൂടെ കോട്ടക്കല്‍ മണ്ഡലത്തില്‍നിന്നും ചാക്കീരി അഹമ്മദ് കുട്ടി, പെരിന്തല്‍മണ്ണയില്‍നിന്നും കെ.കെ മുഹമ്മദ് ഷാഫി സാഹിബ്, മലപ്പുറം നിയോജകമണ്ഡലത്തില്‍നിന്നും ജനറല്‍ സീറ്റില്‍ കെ.എം സീതി സാഹിബ്, സംവരണ സീറ്റില്‍ എം ചടയന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ. ദാമോദരനായിരുന്നു ഉപ്പി സാഹിബിന്റെ എതിരാളി. അദ്ദേഹത്തിന് കെട്ടിവച്ച കാശ് പോലും നഷ്ടമായി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. മുസ്‌ലിംലീഗ് അസംബ്ലി പാര്‍ട്ടി യോഗം ചേര്‍ന്ന് കോണ്‍ഗ്രസിന് സര്‍ക്കാറുണ്ടാക്കാന്‍ പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. അസംബ്ലി പാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കുന്ന യോഗത്തില്‍ സീതി സാഹിബിനെയാണ് സഭാ നേതാവായി ഉപ്പി സാഹിബ് നിര്‍ദ്ദേശിച്ചത്.
എന്നാല്‍ ഉപ്പി സാഹിബിനെ പോലെ പരിചയസമ്പന്നനായ ഒരാള്‍ സഭയില്‍ ഉണ്ടാകുമ്പോള്‍ ഞാന്‍ ഒരിക്കലും ആ സ്ഥാനം ഏറ്റെടുക്കില്ലെന്നും ഉപ്പി സാഹിബാണ് അതിന് ഏറ്റവും അനുയോജ്യനെന്നും സീതിസാഹിബ് ശക്തമായി വാദിച്ചു. ഒടുവില്‍ പാര്‍ട്ടിലീഡറായി ഉപ്പിസാഹിബിനെ തിരഞ്ഞെടുത്തു. കേരളപ്പിറവിക്ക് ശേഷം മുസ്‌ലിംലീഗ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്‌വേണ്ടി ഉപ്പിസാഹിബ് ഏറെ കഠിനാധ്വാനം ചെയ്തു. ആദ്യത്തെ കേരള സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റിയില്‍ അദ്ദേഹം വൈസ്പ്രസിഡണ്ടായിരുന്നു. പിന്നീട് അനാരോഗ്യംകാരണം വിശ്രമജീവിതത്തിലേക്ക് മടങ്ങി. 1967ല്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായി അധികാരമേറ്റപ്പോള്‍ ഉപ്പി സാഹിബിനെ ചെന്ന് കാണുകയും സന്തോഷം പങ്കിടുകയുംചെയ്തു. നല്ലൊരു വായനക്കാരനായിരുന്നത് കൊണ്ട്തന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ നല്ലൊരു ലൈബ്രറിയും ഉണ്ടായിരുന്നു. 1972 മെയ് 11ന് 81 മത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. കണ്ണൂര്‍ ഉളിയില്‍ കാട്ടില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
Film
വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി; “കളങ്കാവൽ” പുത്തൻ പോസ്റ്റർ പുറത്ത്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്.

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. നിഗൂഢവും വിചിത്രവുമായ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിൻ്റെതായി ഇതിന് മുമ്പ് പുറത്ത് വന്ന സ്റ്റിൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ് വി, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലിം, ടൈറ്റിൽ ഡിസൈൻ- ആഷിഫ് സലിം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്.
Film
കൂലി ആദ്യദിനം നേടിയത് 150 കോടി

ആദ്യം ദിവസത്തില്‍ തന്നെ 150 കോടി കളക്ഷനുമായി കൂലി. ആദ്യം ദിനത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍നേടുന്ന തമിഴ് ചിത്രമെന്ന റെക്കാര്‍ഡാണ് കൂലി നേടിയത്. കളക്ഷന്‍ റെക്കോര്‍ഡ് ഏറ്റവും കൂടുതല്‍ നേടിയിരുന്നത് വിജയ് ചിത്രമായ ലിയോക്കായിരുന്നു. ആദ്യദിനത്തില്‍ തന്നെ 148 കോടി കരസ്ഥമാക്കിയിരുന്നു.
തമിഴ്‌നാട്ടില്‍ മാത്രമായി ആദ്യദിനം നേടിയത് 30 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരളം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്.
കേരളത്തില്‍നിന്ന് 10 കോടി, ആന്ധ്ര-18 കോടി, കര്‍ണാടകയില്‍നിന്ന് 14-15 കോടി രൂപയാണ് റിപ്പോര്‍ട്ടുകള്‍. ആഗോള ബോക്‌സ് ഓഫിസ് കളക്ഷന്‍ ഏകദേശം 75 കോടി വരുമെന്നാണ് റിപ്പോര്‍ട്ട്. കൂലിചിത്രത്തിനു പിന്നാലെ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പും പുറത്തിറങ്ങി.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലുമാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ലഭ്യമാകുന്നത്. 240പി റിപ്പുകള്‍ മുതല്‍ പ്രീമിയം ക്വാളിറ്റിയുള്ള 1080പി പ്രിന്റുകള്‍ വരെയുള്ള വിവിധ പതിപ്പുകളില്‍ സിനിമ പ്രചരിക്കുന്നുണ്ട്. ഇത് ബോക്‌സ് ഒഫീസ് കണക്കുകളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രജനികാന്തിനെ കൂടാതെ തന്നെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ഖാനും അതിഥിവേഷത്തില്‍ എത്തുന്നു.
നാഗാര്‍ജുന, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ഉപേന്ദ്ര റാവു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
പ്രീ-ബുക്കിംഗ് വില്‍പ്പനയില്‍ 100 കോടിയിലധികം രൂപ നേടി. ആഗോള ബോക്‌സ് ഓഫിസില്‍ ചിത്രം ഏകദേശം 300 കോടി രൂപ ശേഖരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂലി തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നു.
Film
അടുക്കളയിലെന്നപോലെ അണിയറയിലും മികവ് കാട്ടുന്ന വനിതകള്‍

ഫൈസല്‍ മാടായി
അടുക്കളയിലും സ്ത്രീയുടെ മികവ് എന്ന് തന്നെ പറയണം. അവരുടെ കര്‍മഫലം തന്നെയല്ലേ ഭക്ഷണത്തിലെ രുചിയില്‍ നിന്ന് തുടങ്ങി അടുക്കളയിലെയും പുറത്തെയും ജോലികള്‍ വരെയുള്ളവയില്‍ മികവറിയിച്ച് വേതനമില്ലെങ്കിലും നല്ലൊരു കുടുംബിനിയായി വീടകങ്ങളെ മനോഹരയാക്കുന്നത്.
നമ്മുടെ അമ്മമാരില്‍ നിന്ന് തുടങ്ങി ഭാര്യാ സഹോദരിമാര്‍ എല്ലാവരും കൂടിച്ചേരുന്ന കുടുബിനികള്‍ നല്ലൊരു ആണിനെ രൂപപപ്പെടുത്തുന്നതിലേക്ക് വരെ നയിക്കുന്നു എന്ന് പറഞ്ഞാല്‍ അധികമാകില്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുവര്‍ക്ക് പിന്നിലുമുണ്ട് സ്ത്രീയുടെ പിന്തുണയും ധൈര്യവും. അത് ഏത് തൊഴിലിടമായാലും
ഒരു സ്തീ, അവര്‍ നല്‍കുന്ന മനോബലമാണ് പുരുഷന്റെ കഴിവിനെ പരിപോഷിപ്പിക്കുന്നത്.
സിനിമയിലായാലും നാടകത്തിലായാലും മറ്റ് കലാമേഖലകളിലായാലും അരങ്ങിലും പിന്നണിയിലും കലാമൂല്യങ്ങളുടെ കഴിവില്‍ മികവ് കാട്ടുന്ന വനിതകള്‍ അവരിപ്പോള്‍ രാഷ്ട്രീയത്തിലെന്ന പോലെ സിനിമയില്‍ അഭിനേതാക്കളുടെ സംഘടനയുടെ തലപ്പത്ത് എത്തുന്നത് സന്തോഷകരമാണെന്ന് പറയാം.
സിനിമാ മേഖലയിലെ മൂല്യചുതിക്കെതിരെ കുടുംബകങ്ങളിലെന്നപോലെ നിലകൊള്ളാന്‍ അമ്മ എന്ന ഹൃദയ വികാരമായി മാറും വാക്കിന്റെ മേന്‍മയില്‍ ‘ദി അസോസിയേഷന്‍ ഓഫ് മലയാളം മൂവീ ആര്‍ടിസ്റ്റ്‌സ്’ അധ്യക്ഷ പദവിയിലേക്കെത്തിയ ആദ്യ വനിതയാകും ശ്വേതാ മേനോന് സാധിച്ചാല്‍ അത് തന്നെയാകും പൊതുസമൂഹത്തിന് നല്‍കാവുന്ന നല്ല മാതൃക. കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ ആദ്യ വനിതാ പ്രസിഡന്റായി എം.വി വിനീത തെരഞ്ഞെടുക്കപ്പെട്ട നിമിഷത്തിലുണ്ടായ അതേ വികാരമാണ് ശ്വേത മേനോന്‍ അമ്മ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വേളയിലും ഉള്ളിലുണ്ടായത്. സ്ത്രീ എന്നത് ആണത്തത്തിന്റെ അഹന്തയ്ക്ക് അടിമയായി ജീവിക്കേണ്ടവളല്ല. അവര്‍ക്കുമുണ്ട് അവരുടേതായ അവകാശങ്ങള്‍. ഒരു സ്ത്രീയില്ലെങ്കില്‍ ഇന്ന് ആണൊരുത്തനായി വിലസും ഞാനുണ്ടാകില്ലെന്ന ചിന്ത നമുക്കുണ്ടെങ്കില്‍ പുരുഷന്‍മാര്‍ക്ക് ആര്‍ക്കും എതിര്‍ക്കാനാകില്ല. അടിച്ചമര്‍ത്തലിന്റെയും അകറ്റി നിര്‍ത്തലിന്റെ കാലമൊക്കെ കഴിഞ്ഞു. പൊതുരംഗത്തുള്‍പ്പെടെ ശോഭിക്കുകയാണ് വനിതകളായ നിരവധി പേര്‍.
പുരുഷന്‍മാരെ തടുക്കുന്ന പരിമിതികള്‍ മറികടക്കാന്‍ സ്ത്രീ മുന്നേറ്റത്തിന് സാധ്യമാകുമെങ്കില്‍ സമൂഹത്തിനാകമാനം ഉപകാരപ്രദമായ നല്ല നാളെകള്‍ രൂപപ്പെടുമെന്നാണ് പ്രതീക്ഷ. കുടുബങ്ങളെ കണ്ണീരിലാക്കുന്ന, സമൂഹത്തിന് തന്നെ ഭീഷണിയായ ലഹരി വ്യാപനവും ഉപയോഗവും ഒരു പരിധിവരെ ഏത് മേഖലയിലായാലുഭ സ്ത്രീ മുന്നേറ്റങ്ങള്‍ക്കാകുമെങ്കില്‍ അത് തന്നെയാകും നിങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന പ്രഥമ പരിഗണനാപരമായ വിഷയം.
അക്രമങ്ങളില്‍ നിന്ന് തുടങ്ങി കൊലപാതങ്ങളിലേക്ക് വരെയെത്തുന്ന ലഹരി ഉപയോഗം വലിയൊരു വിപത്തായി മാറുമ്പോള്‍ തങ്ങളാലാകുന്ന ചെറുത്ത് നില്‍പ്പ് സ്ത്രീ മുന്നേറ്റം അനിവാര്യമായ ഘട്ടമാണിത്. ലഹരിക്കടിമയാകും യൗവനത്തെ ചേര്‍ത്ത് നിര്‍ത്തി സമൂഹത്തിന് ആപത്തായി മാറികൊണ്ടിരിക്കുന്ന തിമയില്‍ നിന്ന് മോചിപ്പിക്കാന്‍ വനിതാ കരുത്ത് കൊണ്ട് സാധ്യമായാല്‍ അത് തന്നെയാകും നിങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കുന്ന നന്മയുടെ വശം. സിനിമാ സെറ്റുകളിലും വ്യാപകമാകുന്ന മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാന്‍ ശ്വേത മേനോന്‍ നേതൃത്വം നല്‍കുന്ന അമ്മയെന്ന സംഘടനയ്ക്കും ചെയ്യാനാകുന്ന വലിയ കാര്യം. അധികാരം അഹന്തയ്ക്കാകരുതെന്ന തിരിച്ചറിവ് കൂടി പകര്‍ന്ന് നയിക്കാനായാല്‍ സിനിമയെന്ന മാധ്യമം ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യമാകുമെന്നും ഉണര്‍ത്തുകയാണ് ഈ ഘട്ടത്തില്‍ അമ്മയുടെ തലപ്പത്തിരുന്ന് പൊതുസമൂഹത്തിനാകമാനം ഉപകാരപ്രദമാകും മേന്‍മയേറിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ശ്വേത മേനോനും സംഘത്തിനുമാകട്ടെയെന്ന് ആശംസിക്കുന്നു.
-
kerala2 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
kerala2 days ago
തിരുവനന്തപുരത്തെ സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു വാങ്ങാന്‍ എസ്എഫ്ഐ മദ്യം വിതരണം ചെയ്തതായി പരാതി
-
crime3 days ago
കോഴിക്കോട് 237 ഗ്രാം എംഡിഎംഎ പിടിക്കൂടി
-
GULF2 days ago
സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചു
-
Cricket2 days ago
സഞ്ജുവിന് വേണ്ടി കൊല്‍ക്കത്തയുടെ വമ്പന്‍ നീക്കം; സിഎസ്കെയ്ക്കും വെല്ലുവിളി
-
india2 days ago
മിന്നു മണിയുടെ തിളക്കത്തില്‍ ഇന്ത്യ എയ്ക്ക് രണ്ടാം ഏകദിനത്തില്‍ ആവേശകരമായ ജയം; പരമ്പര സ്വന്തമാക്കി
-
india2 days ago
കിഷ്ത്വാർ മേഘവിസ്ഫോടനം; മരണസംഖ്യ ഇനിയും ഉയരും, കണ്ടെത്താനുള്ളത് 80 പേരെ
-
india2 days ago
ബംഗളൂരു ബന്നര്‍ഘട്ട പാര്‍ക്കില്‍ സഫാരിക്കിടെ 13കാരനെ പുലി ആക്രമിച്ചു