Connect with us

kerala

കരാര്‍ വ്യവസ്ഥകളിലെ വീഴ്ച മറയ്ക്കാന്‍ എലിയെ പഴിചാരി ആരോഗ്യ വകുപ്പ്

പുതിയ എക്‌സറേ യന്ത്ര്യം ഉപയോഗശൂന്യമായത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

Published

on

പാലക്കാട് ജില്ല ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച 92,60,980 ലക്ഷം രൂപ വിലയുള്ള ഡിജിറ്റല്‍ എക്‌സറേ യന്ത്രം ഉപയോഗ്യശൂന്യമായതിനു പിന്നില്‍ എലിയാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തല്‍. എക്‌സറേ യന്ത്രത്തിന്റെ വയറുകള്‍ എലികടിച്ച് നശിപ്പിച്ചെന്നും റിപ്പയര്‍ ചെയ്യണമെങ്കില്‍ 31,91,301 ലക്ഷം രൂപ ചിലവു വരുമെന്നുമാണ് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ എക്‌സറേ യന്ത്ര്യം ഉപയോഗശൂന്യമായത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

2021 മാര്‍ച്ച് 3 നാണ് സാംസങ്ങ് കമ്പനി ജില്ല ആശുപത്രിയിലേക്ക് സൗജന്യമായി ‘Samsang GM -85 ‘ ഡിജിറ്റല്‍ എക്‌സറേ യന്ത്രം നല്കിയത്.വിപണിയില്‍ 92,60,980 ലക്ഷം രൂപ വിലയുള്ള യന്ത്രം ആശുപത്രിക്ക് നല്‍കുമ്പോള്‍ ഒപ്പിട്ട കരാര്‍ വ്യവസ്ഥകളില്‍ ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് എക്‌സറേ ഉപയോഗശൂന്യമായതിനു പിന്നിലെന്ന വസ്തുത മറച്ചു വച്ചാണ് ഡി എം ഒ റിപ്പോര്‍ട്ട് നല്‍കിയത്.

എക്‌സറേ സ്ഥാപിക്കുന്നതിനായി ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ആശുപത്രി ഒരുക്കണമെന്നും എലി, കോക്രോച്ച് തുടങ്ങിയ ക്ഷുദ്രജീവികള്‍ ഉപകരണം നശിപ്പിച്ചാല്‍ വാറണ്ടി പരിധിയില്‍ ഉള്‍പ്പെടില്ലെന്നും ജില്ല ആശുപത്രി സുപ്രണ്ട് ഡോ കെ രമദേവിയും സാംസങ്ങ് പ്രതിനിധി ദേജു കിം ഒപ്പുവച്ച കരാര്‍ പറയുന്നു.

ആശുപത്രി സുപ്രണ്ട് ഉള്‍പ്പടെയുള്ള ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണിത്.അര്‍ഹിക്കുന്ന ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്തിരുന്നെങ്കില്‍ എക്‌സറേയ്ക്ക് നാശം സംഭവിക്കില്ലായിരുന്നു.കരാര്‍ വ്യവസ്ഥകളില്‍ വീഴ്ച മൂലം സര്‍ക്കാറിന് 92,60,980 ലക്ഷം രൂപ നഷ്ടവും പാലക്കാടന്‍ ആരോഗ്യ മേഖലയുടെ പുരോഗതി തടസ്സപ്പെടുകയുമാണുണ്ടായത്

ജില്ല ആശുപത്രി സുപ്രണ്ട് ഡോ കെ രമദേവിയും സാംസങ്ങ് പ്രതിനിധി Daeju Kim ഒപ്പുവച്ച കരാറിലെ പ്രസക്തഭാഗങ്ങള്‍

( page 2 , number 3. Infrastructure )

Infrastructure: Hospital shall provide and renovate the infrastructure of the identified room as per the agreed design specifications provided by samsung so as to make the same appropriate for use in the program. Renovation may include interior and exterior wall repair and painting. Flooring, ceiling, electricity, conduits, new furniture and similar changes.furthermore ,any infrastructure upgrades required to such rooms to meet requirements as per medical practices such as lead glass ,lead coating and lead walls in these rooms will be undertaken by the hospital itself at its own cost so as to meet program design specifications

Page 4 , number 6 warranty terms/ 6.3 . Samsung standard product warranty does not cover

3 . Defects caused by rats ,cockroaches or any other animal or insects

എക്‌സറേ യന്ത്രത്തിനുണ്ടായ തകരാര്‍ കരാര്‍ വ്യവസ്ഥകളുടെ ലംഘനമായതിനാന്‍ യന്ത്രം സൗജന്യമായി ഉപയോഗയോഗ്യമാക്കി നല്‍കാന്‍ കമ്പനിക്ക് ബാധ്യതയില്ല. ഉദ്യോഗസ്ഥ തലത്തിലുണ്ടായ അനാസ്ഥയാണിത്.

സമൂഹത്തില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്നവര്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ സാംസങ്ങ് നടപ്പിലാക്കുന്ന സ്മാര്‍ട്ട് ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് എക്‌സറേ യന്ത്രം അനുവദിച്ചത് . ഫിസിക്കല്‍ എക്സ്-റേ ഫിലിമുകള്‍ക്ക് പകരം ഔട്ട്പുട്ട് ഡോക്ടര്‍മാര്‍ക്ക് നേരിട്ട് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയാണ് സാംസങ്ങ് നല്കിയ പോര്‍ട്ടബിള്‍ എക്‌സറേ മെഷീനുനുള്ളത്. സര്‍ക്കാര്‍ ആശുപത്രികളെ കാര്യക്ഷമത മെച്ചപ്പെടുത്താനും രോഗനിര്‍ണ്ണയും വേഗത്തിലാക്കാനും എക്‌സറേ ഉപകരിക്കും. കിടപ്പു രോഗികള്‍ ,ഐ സി യു വിലുള്ള രോഗികള്‍ തുടങ്ങിയവരുടെ അടുത്തെത്തിച്ച് എക്‌സറേ എടുക്കാന്‍ കഴിയും എന്നതിനാല്‍ രാജ്യത്തെ മികച്ച സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍ ഇന്ന് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

കേരളത്തില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, മെഡിക്കല്‍ കോളേജ് കോഴിക്കോട്, കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍, കോട്ടയം മെഡിക്കല്‍ കോളേജ് ,പാലക്കാട് ജില്ല ആശുപത്രി എന്നിവിടെയും രാജ്യത്ത് മുംബൈ, ന്യൂഡല്‍ഹി, ലഖ്നൗ, ബെംഗളൂരു, ഭോപ്പാല്‍, അഹമ്മദാബാദ്, ഇന്‍ഡോര്‍, കീലോങ്, അകോല, ജാംനഗര്‍, ഷിംല എന്നിങ്ങനെ 142 ആശുപത്രികള്‍ക്കുമാണ് ഡിജിറ്റല്‍ എക്‌സറേയന്ത്രം നല്കിയത്.ഉപയോഗം ,സുരക്ഷ ,പരിപാലനം എന്നിവ സംബന്ധിച്ച് കമ്പനി പ്രതിനിധികള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും നല്കിയിരുന്നു.

ഉദ്യോഗസ്ഥ തലത്തിലുണ്ടായ അനാസ്ഥയും നിരുത്തരവാദിത്വവും മൂലം സാധരണക്കാരന് ലഭ്യമാവുമായിരുന്ന മികച്ച രോഗനിര്‍ണ്ണയ സാധ്യതയാണ് പാലക്കാടിന് നഷ്ടമായിരിക്കുന്നത്. അതോടൊപ്പം വന്‍കിട കമ്പനികള്‍, സഹായഹസ്തം നീട്ടുന്ന വ്യക്തികള്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവരെ ഇത്തരം നന്മ ചെയ്യുന്നതില്‍ നിന്നകറ്റും. സര്‍ക്കാര്‍ സംവിധാനങ്ങളെ കുറിച്ച് രൂപപ്പെടുന്ന കാഴ്ചപ്പാടിനും പ്രാധാന്യമുണ്ട്.

ആയതിനാല്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരര ഉചിതമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാറിനുണ്ടാക്കിയ
92 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം ശമ്പളത്തില്‍ നിന്ന് ഈടാക്കാനുള്ള നടപടിയുണ്ടാവണം. സര്‍ക്കാര്‍ ആശുപത്രികളിലെ ഉപകരണങ്ങള്‍ , ഉപയോഗം ,പരിപാലനം,റിപ്പയറിംഗ്, ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ച് അന്വഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുകയും ത്രൈമാസ അവലോകനം നടത്താനുമുള്ള നടപടിയും ഉണ്ടാവണം.

 

kerala

പാലക്കാട് ജില്ലയില്‍ മദ്റസകള്‍ക്ക് അവധി

ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെയ് 2 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു

Published

on

പാലക്കാട്: ജില്ലയില്‍ ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ മദ്‌റസകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മെയ് 2 വരെ അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു. ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെയ് 2 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.

തൃശൂര്‍, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. പകല്‍ സമയത്ത് പുറം ജോലികള്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്. പ്രത്യേകിച്ച് 11 മണി മുതല്‍ മൂന്നു മണി വരെയുള്ള ജോലികള്‍ക്കാണ് നിയന്ത്രണം. 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നല്‍കുന്നുണ്ട്.

ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഇന്നലെ പാലക്കാടും കണ്ണൂരും രണ്ട് പേര്‍ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു. സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചിരുന്നു.

Continue Reading

kerala

സൂര്യാഘാത മരണവും കൂടുന്നു :സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി

പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുന്നുണ്ട്

Published

on

തിരുവനന്തപുരം: സൂര്യാഘാതം മൂലം രണ്ട് മരണം സംഭവിച്ച സാഹചര്യത്തില്‍ ഏറെ ജാഗ്രതയോടെ സംസ്ഥാനം. പാലക്കാടും കണ്ണൂരുമാണ് സൂര്യാഘാതം മൂലം മരണമുണ്ടായത്. പാലക്കാട് എലപ്പുള്ളിയില്‍ ലക്ഷ്മിയമ്മ (90), കണ്ണൂര്‍ പന്തക്കല്‍ സ്വദേശി യുഎ വിശ്വനാഥൻ എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കൂടി തീവ്രമായ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുന്നുണ്ട്. സൂര്യാഘാതത്തിനും, സൂര്യതപത്തിനും സാധ്യതയുള്ളതിനാല്‍ ഏവരും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പകല്‍ സമയത്ത് പുറത്തിറങ്ങുക, അധികനേരം പുറത്ത് തുടരുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വെല്ലുവിളിയാവുക.

പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. ഈ ജില്ലകളിലെ ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുകയാണ്. അതിനാല്‍ ഇവിടങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ പന്ത്രണ്ട് ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ ചൂട് കൂടാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലത്തും തൃശ്ശൂരും 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.

പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38°C വരെയും,ആലപ്പുഴ,എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാം.

സൂര്യന്‍റെ ഇപ്പോഴത്തെ സ്ഥാനവും വേനല്‍ മഴയുടെ അഭാവവുമാണ് കേരളത്തില്‍ ചൂട് ഇത്ര കനക്കാൻ കാരണമെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. അടുത്തയാഴ്ചയോടെ ചൂടിന് നേരിയ ശമനമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയെന്നും കേരളത്തില്‍ മുന്നറിയിപ്പുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തുമാണ് ജാഗ്രത പാലിക്കേണ്ടത്.

Continue Reading

kerala

വടകരയിൽ വർഗീയത ജയിക്കില്ല; സി.പി.എമ്മിന്‍റേത് പരാജയത്തിന് വർഗീയ വ്യാഖ്യാനം നൽകി രക്ഷപ്പെടാനുള്ള ശ്രമം -കെ.കെ. രമ

Published

on

കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് തോൽവി മുന്നിൽകാണുന്ന സി.പി.എം അതിന് വർഗീയ വ്യാഖ്യാനം നൽകി രക്ഷപ്പെടാനുള്ള ശ്രമത്തിലാണെന്ന് കെ.കെ. രമ എം.എൽ.എ. നാടിന്റെ ഭാവിയിലെ സ്വൈര്യ ജീവിതത്തിനുമേൽ കോരിയിടാൻ പോകുന്ന തീക്കനലുകളെക്കുറിച്ച് ആ പാർട്ടിയിലെ പരിണിതപ്രജ്ഞരായ നേതാക്കൾക്ക് പോലും ഒരാശങ്കയുമില്ല എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു കാര്യമാണെന്നും രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഷാഫി പറമ്പിലിന്റെ സ്ഥാനാർഥിത്വത്തിന് സാമുദായിക നിറം നൽകി വ്യാഖ്യാനിച്ച സി.പി.എം പ്രചാരണത്തിന്റെ അവസാന ലാപ്പിൽ അദ്ദേഹത്തിന്റെ മതനിരപേക്ഷ ജീവിതത്തിനുമേൽ കടുത്ത വർഗീയ ചാപ്പ കുത്തുന്നത് നമ്മൾ കണ്ടതാണ്. നാട് കത്തിച്ചു കളയാൻ ശേഷിയുള്ള ഒരു കുടിലതയും ഈ നാട് വെച്ച് വാഴിക്കില്ല. തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും ജനം തീരുമാനിച്ചു കഴിഞ്ഞു. പക്ഷേ വർഗീയതയുടെ മുമ്പിൽ വടകര തോൽക്കില്ലെന്നും വടകരയുടെ പ്രബുദ്ധ ജനതക്കു മുമ്പിൽ വർഗീയത ജയിക്കില്ലെന്നും രമ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;

“തെരഞ്ഞെടുപ്പിൽ ആരും ജയിക്കട്ടെ…ജയിക്കരുത് വടകരയിൽ വർഗീയത”

വടകരയിലെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കവേ, ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിത്വത്തിന് സാമുദായിക നിറം നൽകി വ്യാഖ്യാനിച്ച സിപിഎം പ്രചാരണത്തിന്റെ അവസാന ലാപ്പിൽ അദ്ദേഹത്തിന്റെ മതനിരപേക്ഷ ജീവിതത്തിനുമേൽ കടുത്ത വർഗീയ ചാപ്പ തന്നെ കുത്തുന്ന കാഴ്ചയും നാം കണ്ടു. തെരഞ്ഞെടുപ്പ് തന്ത്രം എന്നുള്ള നിലയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവർ അത് നിർത്തുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ തങ്ങളുടെ പരാജയം മുൻകൂട്ടി കാണുന്ന സിപിഎം ആ പരാജയത്തെയും വർഗീയ വ്യാഖ്യാനം നൽകി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. പക്ഷേ അതിൽ നാടിന്റെ ഭാവിയിലെ സ്വൈര്യജീവിതത്തിനു മേൽ കോരിയിടാൻ പോകുന്ന തീക്കനലുകളെക്കുറിച്ച് ആ പാർട്ടിയിലെ പരിണിതപ്രജ്ഞരായ നേതാക്കൾക്ക് പോലും ഒരാശങ്കയുമില്ല എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു കാര്യമാണ്.

രണ്ട് ക്യാമ്പയിനുകളിലൂടെയാണ് തങ്ങളുടെ എതിർ സ്ഥാനാർത്ഥിയെയും യുഡിഎഫിനെയും കടന്നാക്രമിക്കാൻ സിപിഎം ശ്രമിച്ചത്. അതിലൊന്ന് ഇനിയും തെളിയിക്കാൻ സാധിക്കാത്ത പോൺ കഥയാണ് . യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഈ കഥയുടെ ഭാരവും ബാധ്യതയും സ്ഥാനാർത്ഥി തന്നെ നേരിട്ട് എതിർ സ്ഥാനാർഥിയുടെ തലയിൽ കെട്ടിവെക്കുന്ന കാഴ്ച നാം കണ്ടു.

എന്നാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വാക്കുകൾ വിശ്വാസത്തിലെടുത്തുകൊണ്ട് തുറന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുകയായിരുന്നു യുഡിഎഫും ആർ.എം.പി.ഐയും.

രണ്ടാമത്തേതാണ് ഈ വർഗീയ വ്യാഖ്യാനം. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ മുസ്ലിം ലീഗിന്റെയും മുസ്ലിം ചെറുപ്പക്കാരുടെയും ഊർജ്ജസ്വലമായ സാന്നിധ്യവും ഷാഫി എന്ന പേരുമാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നതെങ്കിൽ പിന്നെ നിങ്ങളിൽ നിന്ന് വർഗീയവാദിയിലേക്ക് ഒരിഞ്ച് ദൂരം പോലും ബാക്കിയില്ലെന്ന് സ്വയം മനസ്സിലാക്കുന്നത് നന്നായിരിക്കും.

രണ്ടു തവണ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞതവണ കെ മുരളീധരനും വടകരയിൽ മത്സരിക്കാൻ എത്തുമ്പോൾ അവരെ നെഞ്ചേറ്റെടുക്കാനും വിജയിപ്പിക്കാനും മുന്നണിയിൽ തന്നെയുണ്ടായിരുന്നു മുസ്ലിം ലീഗ്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു മുസ്ലിം ലീഗ്. യുഡിഎഫിലെ പ്രബലമായ ഒരു ഘടകകക്ഷിയും മലബാറിന്റെ രാഷ്ട്രീയ മണ്ഡലത്തിലെ നിറസാന്നിധ്യവുമായ മുസ്ലിം ലീഗിൻറെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ സാന്നിധ്യം ഷാഫി എന്ന പേരുകാരന് വേണ്ടിയാകുമ്പോൾ അത് മുസ്ലിം തീവ്രവാദവും വർഗീയതയും ആണെന്ന് വ്യാഖ്യാനിച്ച് നിങ്ങൾക്ക് സായൂജ്യമടയാം എന്നല്ലാതെ നിങ്ങളുടെ മറ്റെല്ലാ കുടിലതന്ത്രങ്ങളെയും പോലെ വടകര അത് തള്ളിക്കളയുക തന്നെ ചെയ്യും.

കാരണം നിങ്ങൾക്ക് ഒരു ചരിത്രമുണ്ടല്ലോ? ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാൻ കൊട്ടേഷൻ സംഘത്തെ അയച്ച നിങ്ങൾ ഇന്നോവയുടെ മുകളിൽ മാഷാ അള്ളാ എന്ന സ്റ്റിക്കർ എഴുതി ഒട്ടിച്ചു. മുസ്ലിം തീവ്രവാദി ആക്രമണം ആണെന്ന് കൈരളി ചാനൽ ഫ്ലാഷ് ന്യൂസ് നൽകി. വിദ്യാഭ്യാസവും സംസ്കാരവും പാരമ്പര്യത്തിലെ മതേതര ബോധവും കൊണ്ട് ഈ നാട് മറക്കാൻ ശ്രമിക്കുന്ന വർഗീയ ധ്രുവീകരണത്തിന്റെ ഉണങ്ങിയ മുറിവുകളിൽ നിന്നും ചോര വാർന്ന് ടിപി ചന്ദ്രശേഖരന്റെ പേരിൽ ഒരു വർഗീയ കലാപം നാട്ടിൽ രൂപം കൊള്ളുന്നതും അതുവഴി നിങ്ങളുടെ കൊട്ടേഷൻ സംഘത്തെ രക്ഷിച്ചെടുത്തു ചന്ദ്രശേഖരന്റെ ചോരക്കറ നിങ്ങളുടെ നേതൃത്വത്തിൻ്റെ കയ്യിൽ നിന്ന് കഴുകിക്കളയാം എന്നുമായിരുന്നു നിങ്ങളുടെ കണക്കുകൂട്ടൽ. ആ കുടിലതന്ത്രത്തിന്റെ പുതുക്കിയ പതിപ്പാണിതെന്ന് എല്ലാവർക്കും മനസ്സിലാകുന്നുണ്ട്.

സിപിഎം അനുകൂലികളായ സാംസ്കാരിക പ്രവർത്തകരും നവമാധ്യമ എഴുത്തുകാരും ഈ ആശയം വെച്ച് എത്ര പെട്ടെന്നാണ് ആശങ്കാസാഹിത്യവുമായി രംഗത്തെത്തിയത്?

പക്ഷേ നാട് കത്തിച്ചു കളയാൻ ശേഷിയുള്ള ഒരു കുടിലതയും ഈ നാട് വെച്ച് വാഴിക്കില്ല. തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും ജനം തീരുമാനിച്ചു കഴിഞ്ഞു. പക്ഷേ വർഗീയതയുടെ മുൻപിൽ വടകര തോൽക്കില്ല. വടകരയുടെ പ്രബുദ്ധ ജനതയ്ക്ക് മുമ്പിൽ വർഗീയത ജയിക്കുകയുമില്ല.

കെ.കെ. രമ

Continue Reading

Trending