Connect with us

kerala

കരാര്‍ വ്യവസ്ഥകളിലെ വീഴ്ച മറയ്ക്കാന്‍ എലിയെ പഴിചാരി ആരോഗ്യ വകുപ്പ്

പുതിയ എക്‌സറേ യന്ത്ര്യം ഉപയോഗശൂന്യമായത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

Published

on

പാലക്കാട് ജില്ല ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച 92,60,980 ലക്ഷം രൂപ വിലയുള്ള ഡിജിറ്റല്‍ എക്‌സറേ യന്ത്രം ഉപയോഗ്യശൂന്യമായതിനു പിന്നില്‍ എലിയാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തല്‍. എക്‌സറേ യന്ത്രത്തിന്റെ വയറുകള്‍ എലികടിച്ച് നശിപ്പിച്ചെന്നും റിപ്പയര്‍ ചെയ്യണമെങ്കില്‍ 31,91,301 ലക്ഷം രൂപ ചിലവു വരുമെന്നുമാണ് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ എക്‌സറേ യന്ത്ര്യം ഉപയോഗശൂന്യമായത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

2021 മാര്‍ച്ച് 3 നാണ് സാംസങ്ങ് കമ്പനി ജില്ല ആശുപത്രിയിലേക്ക് സൗജന്യമായി ‘Samsang GM -85 ‘ ഡിജിറ്റല്‍ എക്‌സറേ യന്ത്രം നല്കിയത്.വിപണിയില്‍ 92,60,980 ലക്ഷം രൂപ വിലയുള്ള യന്ത്രം ആശുപത്രിക്ക് നല്‍കുമ്പോള്‍ ഒപ്പിട്ട കരാര്‍ വ്യവസ്ഥകളില്‍ ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് എക്‌സറേ ഉപയോഗശൂന്യമായതിനു പിന്നിലെന്ന വസ്തുത മറച്ചു വച്ചാണ് ഡി എം ഒ റിപ്പോര്‍ട്ട് നല്‍കിയത്.

എക്‌സറേ സ്ഥാപിക്കുന്നതിനായി ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ആശുപത്രി ഒരുക്കണമെന്നും എലി, കോക്രോച്ച് തുടങ്ങിയ ക്ഷുദ്രജീവികള്‍ ഉപകരണം നശിപ്പിച്ചാല്‍ വാറണ്ടി പരിധിയില്‍ ഉള്‍പ്പെടില്ലെന്നും ജില്ല ആശുപത്രി സുപ്രണ്ട് ഡോ കെ രമദേവിയും സാംസങ്ങ് പ്രതിനിധി ദേജു കിം ഒപ്പുവച്ച കരാര്‍ പറയുന്നു.

ആശുപത്രി സുപ്രണ്ട് ഉള്‍പ്പടെയുള്ള ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണിത്.അര്‍ഹിക്കുന്ന ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്തിരുന്നെങ്കില്‍ എക്‌സറേയ്ക്ക് നാശം സംഭവിക്കില്ലായിരുന്നു.കരാര്‍ വ്യവസ്ഥകളില്‍ വീഴ്ച മൂലം സര്‍ക്കാറിന് 92,60,980 ലക്ഷം രൂപ നഷ്ടവും പാലക്കാടന്‍ ആരോഗ്യ മേഖലയുടെ പുരോഗതി തടസ്സപ്പെടുകയുമാണുണ്ടായത്

ജില്ല ആശുപത്രി സുപ്രണ്ട് ഡോ കെ രമദേവിയും സാംസങ്ങ് പ്രതിനിധി Daeju Kim ഒപ്പുവച്ച കരാറിലെ പ്രസക്തഭാഗങ്ങള്‍

( page 2 , number 3. Infrastructure )

Infrastructure: Hospital shall provide and renovate the infrastructure of the identified room as per the agreed design specifications provided by samsung so as to make the same appropriate for use in the program. Renovation may include interior and exterior wall repair and painting. Flooring, ceiling, electricity, conduits, new furniture and similar changes.furthermore ,any infrastructure upgrades required to such rooms to meet requirements as per medical practices such as lead glass ,lead coating and lead walls in these rooms will be undertaken by the hospital itself at its own cost so as to meet program design specifications

Page 4 , number 6 warranty terms/ 6.3 . Samsung standard product warranty does not cover

3 . Defects caused by rats ,cockroaches or any other animal or insects

എക്‌സറേ യന്ത്രത്തിനുണ്ടായ തകരാര്‍ കരാര്‍ വ്യവസ്ഥകളുടെ ലംഘനമായതിനാന്‍ യന്ത്രം സൗജന്യമായി ഉപയോഗയോഗ്യമാക്കി നല്‍കാന്‍ കമ്പനിക്ക് ബാധ്യതയില്ല. ഉദ്യോഗസ്ഥ തലത്തിലുണ്ടായ അനാസ്ഥയാണിത്.

സമൂഹത്തില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്നവര്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ സാംസങ്ങ് നടപ്പിലാക്കുന്ന സ്മാര്‍ട്ട് ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് എക്‌സറേ യന്ത്രം അനുവദിച്ചത് . ഫിസിക്കല്‍ എക്സ്-റേ ഫിലിമുകള്‍ക്ക് പകരം ഔട്ട്പുട്ട് ഡോക്ടര്‍മാര്‍ക്ക് നേരിട്ട് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയാണ് സാംസങ്ങ് നല്കിയ പോര്‍ട്ടബിള്‍ എക്‌സറേ മെഷീനുനുള്ളത്. സര്‍ക്കാര്‍ ആശുപത്രികളെ കാര്യക്ഷമത മെച്ചപ്പെടുത്താനും രോഗനിര്‍ണ്ണയും വേഗത്തിലാക്കാനും എക്‌സറേ ഉപകരിക്കും. കിടപ്പു രോഗികള്‍ ,ഐ സി യു വിലുള്ള രോഗികള്‍ തുടങ്ങിയവരുടെ അടുത്തെത്തിച്ച് എക്‌സറേ എടുക്കാന്‍ കഴിയും എന്നതിനാല്‍ രാജ്യത്തെ മികച്ച സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍ ഇന്ന് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

കേരളത്തില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, മെഡിക്കല്‍ കോളേജ് കോഴിക്കോട്, കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍, കോട്ടയം മെഡിക്കല്‍ കോളേജ് ,പാലക്കാട് ജില്ല ആശുപത്രി എന്നിവിടെയും രാജ്യത്ത് മുംബൈ, ന്യൂഡല്‍ഹി, ലഖ്നൗ, ബെംഗളൂരു, ഭോപ്പാല്‍, അഹമ്മദാബാദ്, ഇന്‍ഡോര്‍, കീലോങ്, അകോല, ജാംനഗര്‍, ഷിംല എന്നിങ്ങനെ 142 ആശുപത്രികള്‍ക്കുമാണ് ഡിജിറ്റല്‍ എക്‌സറേയന്ത്രം നല്കിയത്.ഉപയോഗം ,സുരക്ഷ ,പരിപാലനം എന്നിവ സംബന്ധിച്ച് കമ്പനി പ്രതിനിധികള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും നല്കിയിരുന്നു.

ഉദ്യോഗസ്ഥ തലത്തിലുണ്ടായ അനാസ്ഥയും നിരുത്തരവാദിത്വവും മൂലം സാധരണക്കാരന് ലഭ്യമാവുമായിരുന്ന മികച്ച രോഗനിര്‍ണ്ണയ സാധ്യതയാണ് പാലക്കാടിന് നഷ്ടമായിരിക്കുന്നത്. അതോടൊപ്പം വന്‍കിട കമ്പനികള്‍, സഹായഹസ്തം നീട്ടുന്ന വ്യക്തികള്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവരെ ഇത്തരം നന്മ ചെയ്യുന്നതില്‍ നിന്നകറ്റും. സര്‍ക്കാര്‍ സംവിധാനങ്ങളെ കുറിച്ച് രൂപപ്പെടുന്ന കാഴ്ചപ്പാടിനും പ്രാധാന്യമുണ്ട്.

ആയതിനാല്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരര ഉചിതമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാറിനുണ്ടാക്കിയ
92 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം ശമ്പളത്തില്‍ നിന്ന് ഈടാക്കാനുള്ള നടപടിയുണ്ടാവണം. സര്‍ക്കാര്‍ ആശുപത്രികളിലെ ഉപകരണങ്ങള്‍ , ഉപയോഗം ,പരിപാലനം,റിപ്പയറിംഗ്, ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ച് അന്വഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുകയും ത്രൈമാസ അവലോകനം നടത്താനുമുള്ള നടപടിയും ഉണ്ടാവണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ

ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്

Published

on

ഇടുക്കി പീരുമേട്ടിൽ സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ലെന്നും കൊലപാതകമാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ഭർത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിനുവിനെ പോലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കൃത്യമായ ആസൂത്രണത്തോടെയുള്ള അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ്. മരിച്ച സീതയുടെ ശരീരത്തിൽ കാട്ടാന ആക്രമിച്ചതിന്റെ വലിയ മുറിപ്പാടുകൾ ഒന്നും കാണാത്തത് തന്നെ പോലീസിൽ സംശയം ഉണർത്തി.
ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്. ശേഷം പാറയിലൂടെ വലിച്ചിഴച്ചു. ഇരുഭാഗത്തെയും ആറു വാരിയെല്ലുകൾക്ക് പരിക്കുണ്ട്. മൂന്ന് വാരിയല്ലുകൾ ശ്വാസകോശത്തിലേക്ക് തറച്ച് കയറിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്.
Continue Reading

kerala

‘പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നിലമ്പൂരിൽ ജനം വിധിയെഴുതും’: സണ്ണി ജോസഫ്

Published

on

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ പ്രധാന മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നിലമ്പൂരിൽ ജനം വിധിയെഴുതും. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ മണ്ഡലത്തിൽ തമ്പടിച്ച് തിരഞ്ഞെടുപ്പു ചട്ടങ്ങൾക്കു വിരുദ്ധമായി വാഗ്ദാനങ്ങളും മറ്റും പറയുകയാണെന്നും ഇതിനിടെ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് മറുപടി പറയാൻ ഇവർക്കാവുന്നില്ലെന്നും യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സണ്ണി ജോസഫ് പറഞ്ഞു.

‘‘വിലക്കയറ്റം, വന്യമൃഗശല്യം, ദേശീയപാതയുടെ തകർച്ച, കാർഷികമേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവയിലൊന്നും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. മലപ്പുറത്തു പലതവണ വന്നിട്ടും മുഖ്യമന്ത്രിയോ പൊതുമരാമത്ത് മന്ത്രിയോ ദേശീയപാത തകർന്ന സ്ഥലം സന്ദർശിച്ചില്ല. പിആർ എജൻസിയിലുള്ളവർക്ക് അഞ്ചു ശതമാനം വേതനവർധനവിനും പിഎസ്‌സി അംഗങ്ങളുടെ ശമ്പള വർധനവിനും നടപടിയെടുക്കുന്ന സർക്കാരിന് മുഴുവൻ സമയവും ജോലിയെടുക്കുന്ന ആശാ പ്രവർത്തകരുടെ രോദനം കേൾക്കാൻ മനസ്സില്ല.’’ – സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

‘‘മലപ്പുറം ജില്ലയെ പല രംഗത്തും ആവർത്തിച്ചു കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി അതിൽ ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. വന്യമൃഗശല്യത്തെക്കുറിച്ച് നാലുതവണ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കാൻ നിയമസഭയിൽ നോട്ടിസ് കൊടുത്തെങ്കിലും അതനുവദിക്കാൻ പിണറായി സർക്കാർ തയാറായില്ല. കെട്ടിടനികുതി, ഭൂനികുതി, വൈദ്യുതിനിരക്ക്, ബസ് നിരക്ക് തുടങ്ങി കോടതിച്ചെലവുകൾക്കു വരെ ഫീസ് വർധിപ്പിച്ച് സർക്കാർ ജനങ്ങളുടെ ജീവിതച്ചെലവ് കൂട്ടി.’’ – സണ്ണി ജോസഫ് പറഞ്ഞു.

‘‘പൊലീസിനെ അന്യായമായി ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചു. പാലക്കാട് നടത്തിയ പെട്ടിപരിശോധനയുടെ തനിയാവർത്തനമാണ് നിലമ്പൂരിലും ഉണ്ടായത്. ഒരു ജനപ്രതിനിധിയുടെ മുഖത്ത് ലൈറ്റടിച്ചും ആജ്ഞാപിച്ചും പെട്ടി തുറക്കാൻ ആംഗ്യം കാണിച്ചും നടത്തിയത് മനഃപൂർവമുള്ള അവഹേളനമാണ്. ഇതിൽ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുന്നത് ആലോചിക്കും.’’ – സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Continue Reading

kerala

കെനിയയിലെ വാഹനാപകടം : അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

Published

on

തിരുവനന്തപുരം: കെനിയയിലെ ന്യാഹുരുരുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഞായറാഴ്ച കേരളത്തില്‍ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ഞായറാഴ്ച രാവിലെ 8.45 ന് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന നിലയിലാണ് ക്രമീകരണങ്ങള്‍. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് അധികൃത‍ർ ഏറ്റുവാങ്ങും.

കെനിയയിൽ നിന്നു ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് മാത്രമാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് അനിവശ്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തിര ഇടപെടൽ തേടി നോർക്ക റൂട്ട്സിനെ വിവരം അറിയിച്ചു.

ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് വിനോദസഞ്ചാരികളായി കെനിയയില്‍ എത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് താഴ്ചയിലേയ്ക്ക് കീഴ്‌മേല്‍ മറിയുകയായിരുന്നു. ഖത്തറില്‍ നിന്നുമാണ് സംഘം വിനോദസഞ്ചാരികളായി കെനിയയില്‍ എത്തിയത്. നെയ്‌റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന ന്യാഹുരുരു.

Continue Reading

Trending