Connect with us

kerala

കരാര്‍ വ്യവസ്ഥകളിലെ വീഴ്ച മറയ്ക്കാന്‍ എലിയെ പഴിചാരി ആരോഗ്യ വകുപ്പ്

പുതിയ എക്‌സറേ യന്ത്ര്യം ഉപയോഗശൂന്യമായത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

Published

on

പാലക്കാട് ജില്ല ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച 92,60,980 ലക്ഷം രൂപ വിലയുള്ള ഡിജിറ്റല്‍ എക്‌സറേ യന്ത്രം ഉപയോഗ്യശൂന്യമായതിനു പിന്നില്‍ എലിയാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തല്‍. എക്‌സറേ യന്ത്രത്തിന്റെ വയറുകള്‍ എലികടിച്ച് നശിപ്പിച്ചെന്നും റിപ്പയര്‍ ചെയ്യണമെങ്കില്‍ 31,91,301 ലക്ഷം രൂപ ചിലവു വരുമെന്നുമാണ് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ എക്‌സറേ യന്ത്ര്യം ഉപയോഗശൂന്യമായത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

2021 മാര്‍ച്ച് 3 നാണ് സാംസങ്ങ് കമ്പനി ജില്ല ആശുപത്രിയിലേക്ക് സൗജന്യമായി ‘Samsang GM -85 ‘ ഡിജിറ്റല്‍ എക്‌സറേ യന്ത്രം നല്കിയത്.വിപണിയില്‍ 92,60,980 ലക്ഷം രൂപ വിലയുള്ള യന്ത്രം ആശുപത്രിക്ക് നല്‍കുമ്പോള്‍ ഒപ്പിട്ട കരാര്‍ വ്യവസ്ഥകളില്‍ ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് എക്‌സറേ ഉപയോഗശൂന്യമായതിനു പിന്നിലെന്ന വസ്തുത മറച്ചു വച്ചാണ് ഡി എം ഒ റിപ്പോര്‍ട്ട് നല്‍കിയത്.

എക്‌സറേ സ്ഥാപിക്കുന്നതിനായി ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ആശുപത്രി ഒരുക്കണമെന്നും എലി, കോക്രോച്ച് തുടങ്ങിയ ക്ഷുദ്രജീവികള്‍ ഉപകരണം നശിപ്പിച്ചാല്‍ വാറണ്ടി പരിധിയില്‍ ഉള്‍പ്പെടില്ലെന്നും ജില്ല ആശുപത്രി സുപ്രണ്ട് ഡോ കെ രമദേവിയും സാംസങ്ങ് പ്രതിനിധി ദേജു കിം ഒപ്പുവച്ച കരാര്‍ പറയുന്നു.

ആശുപത്രി സുപ്രണ്ട് ഉള്‍പ്പടെയുള്ള ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണിത്.അര്‍ഹിക്കുന്ന ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്തിരുന്നെങ്കില്‍ എക്‌സറേയ്ക്ക് നാശം സംഭവിക്കില്ലായിരുന്നു.കരാര്‍ വ്യവസ്ഥകളില്‍ വീഴ്ച മൂലം സര്‍ക്കാറിന് 92,60,980 ലക്ഷം രൂപ നഷ്ടവും പാലക്കാടന്‍ ആരോഗ്യ മേഖലയുടെ പുരോഗതി തടസ്സപ്പെടുകയുമാണുണ്ടായത്

ജില്ല ആശുപത്രി സുപ്രണ്ട് ഡോ കെ രമദേവിയും സാംസങ്ങ് പ്രതിനിധി Daeju Kim ഒപ്പുവച്ച കരാറിലെ പ്രസക്തഭാഗങ്ങള്‍

( page 2 , number 3. Infrastructure )

Infrastructure: Hospital shall provide and renovate the infrastructure of the identified room as per the agreed design specifications provided by samsung so as to make the same appropriate for use in the program. Renovation may include interior and exterior wall repair and painting. Flooring, ceiling, electricity, conduits, new furniture and similar changes.furthermore ,any infrastructure upgrades required to such rooms to meet requirements as per medical practices such as lead glass ,lead coating and lead walls in these rooms will be undertaken by the hospital itself at its own cost so as to meet program design specifications

Page 4 , number 6 warranty terms/ 6.3 . Samsung standard product warranty does not cover

3 . Defects caused by rats ,cockroaches or any other animal or insects

എക്‌സറേ യന്ത്രത്തിനുണ്ടായ തകരാര്‍ കരാര്‍ വ്യവസ്ഥകളുടെ ലംഘനമായതിനാന്‍ യന്ത്രം സൗജന്യമായി ഉപയോഗയോഗ്യമാക്കി നല്‍കാന്‍ കമ്പനിക്ക് ബാധ്യതയില്ല. ഉദ്യോഗസ്ഥ തലത്തിലുണ്ടായ അനാസ്ഥയാണിത്.

സമൂഹത്തില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്നവര്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ സാംസങ്ങ് നടപ്പിലാക്കുന്ന സ്മാര്‍ട്ട് ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് എക്‌സറേ യന്ത്രം അനുവദിച്ചത് . ഫിസിക്കല്‍ എക്സ്-റേ ഫിലിമുകള്‍ക്ക് പകരം ഔട്ട്പുട്ട് ഡോക്ടര്‍മാര്‍ക്ക് നേരിട്ട് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയാണ് സാംസങ്ങ് നല്കിയ പോര്‍ട്ടബിള്‍ എക്‌സറേ മെഷീനുനുള്ളത്. സര്‍ക്കാര്‍ ആശുപത്രികളെ കാര്യക്ഷമത മെച്ചപ്പെടുത്താനും രോഗനിര്‍ണ്ണയും വേഗത്തിലാക്കാനും എക്‌സറേ ഉപകരിക്കും. കിടപ്പു രോഗികള്‍ ,ഐ സി യു വിലുള്ള രോഗികള്‍ തുടങ്ങിയവരുടെ അടുത്തെത്തിച്ച് എക്‌സറേ എടുക്കാന്‍ കഴിയും എന്നതിനാല്‍ രാജ്യത്തെ മികച്ച സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍ ഇന്ന് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

കേരളത്തില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, മെഡിക്കല്‍ കോളേജ് കോഴിക്കോട്, കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍, കോട്ടയം മെഡിക്കല്‍ കോളേജ് ,പാലക്കാട് ജില്ല ആശുപത്രി എന്നിവിടെയും രാജ്യത്ത് മുംബൈ, ന്യൂഡല്‍ഹി, ലഖ്നൗ, ബെംഗളൂരു, ഭോപ്പാല്‍, അഹമ്മദാബാദ്, ഇന്‍ഡോര്‍, കീലോങ്, അകോല, ജാംനഗര്‍, ഷിംല എന്നിങ്ങനെ 142 ആശുപത്രികള്‍ക്കുമാണ് ഡിജിറ്റല്‍ എക്‌സറേയന്ത്രം നല്കിയത്.ഉപയോഗം ,സുരക്ഷ ,പരിപാലനം എന്നിവ സംബന്ധിച്ച് കമ്പനി പ്രതിനിധികള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും നല്കിയിരുന്നു.

ഉദ്യോഗസ്ഥ തലത്തിലുണ്ടായ അനാസ്ഥയും നിരുത്തരവാദിത്വവും മൂലം സാധരണക്കാരന് ലഭ്യമാവുമായിരുന്ന മികച്ച രോഗനിര്‍ണ്ണയ സാധ്യതയാണ് പാലക്കാടിന് നഷ്ടമായിരിക്കുന്നത്. അതോടൊപ്പം വന്‍കിട കമ്പനികള്‍, സഹായഹസ്തം നീട്ടുന്ന വ്യക്തികള്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവരെ ഇത്തരം നന്മ ചെയ്യുന്നതില്‍ നിന്നകറ്റും. സര്‍ക്കാര്‍ സംവിധാനങ്ങളെ കുറിച്ച് രൂപപ്പെടുന്ന കാഴ്ചപ്പാടിനും പ്രാധാന്യമുണ്ട്.

ആയതിനാല്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരര ഉചിതമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാറിനുണ്ടാക്കിയ
92 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം ശമ്പളത്തില്‍ നിന്ന് ഈടാക്കാനുള്ള നടപടിയുണ്ടാവണം. സര്‍ക്കാര്‍ ആശുപത്രികളിലെ ഉപകരണങ്ങള്‍ , ഉപയോഗം ,പരിപാലനം,റിപ്പയറിംഗ്, ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ച് അന്വഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുകയും ത്രൈമാസ അവലോകനം നടത്താനുമുള്ള നടപടിയും ഉണ്ടാവണം.

 

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

Trending