Video Stories
മൂസന്റെ പാത്തു @ അഴകുള്ള സലീന

കോഴിക്കോട്ടുകാരുടെയും നാടകക്കാരുടെയും സെറ്റിലെത്തിയാല്‍ പിന്നെ മടുപ്പില്ലെന്ന് ഈ ദേശീയ പുരസ്‌കാരത്തിന്റെ പെരുമയിലും ആവര്‍ത്തിക്കാന്‍ മടിയില്ലെന്നതാണ് കോഴിക്കോട് നരിക്കുനി ആണ്ടി-രാധ ദമ്പതികളുടെ പുത്രി സുരഭി ലക്ഷ്മിയെ കൂടുതല്‍ ശ്രദ്ധേയയാക്കുന്നത്. മിന്നാമിനുങ്ങ് എന്ന സിനിമയിലെ മകളെ സ്‌നേഹിക്കുന്ന വിധവയായ അമ്മയെ അവതരിപ്പിച്ചതിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമര്‍ശം തന്നെ വിശ്വസിക്കാന്‍ മടിച്ച സുരഭി ദേശീയ തലത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ പുരസ്‌കാരത്തിന്റെ വലിപ്പം വക വെച്ചുകൊടുക്കേണ്ടിവരുന്നു. മോഹന്‍ലാലിന് പ്രിയദര്‍ശന്റെ സമ്മാനം പോലും പൊറുക്കേണ്ടിവരുന്നു.
നരിക്കുനിയില്‍ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി അവതിപ്പിക്കപ്പെട്ട സംഗീത നാടകങ്ങളാണ് തന്റെ മനസ്സിലെ അഭിനയത്തെ ഉണര്‍ത്തിയതെന്ന് സുരഭി പറയും. പക്ക മേളക്കാര്‍ക്ക് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സമ്മാനം നഷ്ടപ്പെട്ടതും സുരഭിയില്‍ വാശി ഉണ്ടാക്കിയിട്ടേയുള്ളൂ. കാലടി സര്‍വകലാശാലയില്‍ ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ജയിച്ച സുരഭി തിയറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദത്തിന് ശേഷം ഗവേഷണത്തിലാണ്. കോളജ് പഠന കാലത്ത് ജയപ്രകാശ് കുളൂരിന്റെ കണ്ണാടിയിലെ അഭിനയത്തിലൂടെയാണ് നാടകത്തിലേക്ക് കടക്കുന്നത്. തിരുവനന്തപുരം അഭിനയയുടെ നാടകങ്ങളില്‍ സജീവമായി. സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഇരകളോട് മാത്രം സംസാരിക്കരുത് എന്ന നാടകത്തില്‍ തമിഴ് യുവതിയെ അവതരിപ്പിച്ച സുരഭി സംസ്ഥാനത്തുടനീളം കൈയടി നേടിയിരുന്നു. 2010ലും 2016ലും സംഗീത നാടക അക്കാദമിയുടെ മികച്ച നാടക നടിക്കുള്ള പുരസ്‌കാരം ലഭിച്ചെങ്കിലും സിനിമയും സീരിയലുമാണ് സുരഭിയെ ജനപ്രിയയാക്കിയത്. യക്ഷികളും നാട്ടുവര്‍ത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു 2010ലെ പുരസ്‌കാരമെങ്കില്‍ ബോംബെ ടെയിലേഴ്‌സിനായിരുന്നു 2016ലേത്.
മഴവില്‍ മനോരമയിലെ ഒരു കഥയിലെ രാജകുമാരിയിലൂടെ സീരിയല്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ സുരഭി കോഴിക്കോട്ടെയും മലപ്പുറത്തെയും ടിവി പ്രേക്ഷകരുടെ ഹരമായി മാറിയത് മീഡിയ വണ്ണിലെ എം.80 മൂസയിലൂടെയാണ്. അതിലെ പാത്തു എന്ന കഥാപാത്രം പേരും പെരുമയും നേടിക്കൊടുത്തെങ്കിലും സുരഭിയുടെ ശ്രദ്ധ സിനിമയില്‍ തന്നെയായിരുന്നു. 2005ലാണ് ആദ്യത്തെ സിനിമ. ബൈ ദി പീപ്പിള്‍. തുടര്‍ന്ന് തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, ഗുല്‍മോഹര്‍, പുതിയ മുഖം, അയാളും ഞാനും തമ്മില്‍, തത്സമയം പെണ്‍കുട്ടി, ഏഴു സുന്ദര രാത്രികള്‍, ഞാന്‍ സ്റ്റീവ് ലോപസ് തുടങ്ങി 37 ചിത്രങ്ങള്‍. ചെറിയ വേഷങ്ങളില്‍ പോലും സുരഭി തന്റെ സാന്നിധ്യം എടുത്തുകാട്ടി.
എന്താ സിനിമയില്‍ കാണുന്നില്ലല്ലോ, സെലക്ടീവാകുകയാണോ എന്ന് ചോദിക്കുന്നവരോട് അല്ലല്ല, അവസരങ്ങള്‍ കിട്ടാഞ്ഞിട്ടാണ് എന്നു മറുപടി പറയാന്‍ സുരഭിക്ക് മടിയില്ല. നാടക ചലച്ചിത്ര നടിയായ ശേഷവും നാട്ടിലെത്തിയാല്‍ തനി നാട്ടുകാരിയാവുന്ന സുരഭി തന്റേടത്തെ കുറിച്ച് ഒരിക്കല്‍ വിവരിച്ചത് ഇറങ്ങേണ്ട സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ ബസിന്റെ ബെല്‍ തന്നെ അറുത്തിട്ട കഥയാണ്. രണ്ടു വര്‍ഷം മുമ്പായിരുന്നു, യാദൃഛികമായി സുരഭിയുടെ കല്യാണം. ഓടും രാജ ആടും റാണി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് വിപിന്‍ സുധാകര്‍ എന്ന ക്യാമറാമാനെ കാണുന്നത്. മൂപ്പര് കല്യാണം ആലോയിച്ച്. പത്തൂസം കൊണ്ട് കല്യാണോം നടന്ന്. ലവ്വിനൊന്നും സമയം കിട്ടീലാന്ന് സുരഭി പറയും.
‘ചലച്ചിത്രം മോഹമായി കൊണ്ടു നടക്കുമ്പോഴും നാടകത്തിലെ ആത്മാവിഷ്‌കാരം സിനിമയില്‍ ലഭിക്കില്ലെന്ന പക്ഷക്കാരിയാണ് സുരഭി. നാടകത്തിലാവുമ്പോള്‍ വിവിധ വികാരങ്ങളിലൂടെ കടന്നു പോകുന്ന നടീനടന്മാര്‍ സവിശേഷ അനുഭൂതി നേടുന്നു. ഓരോ നാടകവും കെട്ടിപ്പൊക്കുന്നത് അതിലെ ഓരോ നടീനടന്മാരും അറിഞ്ഞാണ്. സിനിമയിലങ്ങനെയല്ല. സിനിമ തിയറ്ററിലെത്തുമ്പോഴാവും അഭിനേതാക്കള്‍ പോലും കഥയറിയുന്നത്. പുരസ്‌കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങിലെ കാര്യം അങ്ങനെയായിരുന്നില്ല. തിരക്കഥ വായിക്കാന്‍ കൊടുത്ത ശേഷമാണ് അഭിനയിക്കാന്‍ സമ്മതം ചോദിച്ചത്. പഠിത്തത്തിനും അഭിനയത്തിനുമായി കഴിഞ്ഞുവന്നത് എറണാകുളത്തും തിരുവനന്തപുരത്തുമായിരുന്നെങ്കിലും ഏതെങ്കിലും കോഴിക്കോട്ടുകാരെ കണ്ടാല്‍ ഭാഷ മാറും. അങ്ങനെയൊരു വര്‍ത്താനത്തിലൊരിക്കല്‍ വിനോദ് കോവൂര്‍ പറഞ്ഞു, നമുക്കൊരു പ്രോഗ്രാം ചെയ്യണമെന്ന്. അത് ഒത്തുവന്നത് മീഡിയവണ്ണിന്റെ എം.80 മൂസയിലാണ്. കോഴിക്കോടന്‍ ഭാഷയാണ് ആ പരിപാടിയെ ഹിറ്റാക്കിയത്. മിന്നാമിനുങ്ങിലെത്തിയപ്പോള്‍ വേണ്ടത് തിരുവനന്തപുരം സ്ലാങ്. ഒട്ടേറെ പേര്‍ സഹായിച്ചാണ് അത് ഒപ്പിച്ചെടുത്തതെന്ന് സുരഭി ഓര്‍ക്കുന്നു.
ബൈദി പീപ്പിള്‍ എന്ന സിനിമയിലേക്ക് അവസരം ലഭിച്ചത് മറ്റൊരു യാദൃഛികതയാണ്. സംസ്ഥാന വി.എച്ച്.എസ്.ഇ കലോത്സവത്തില്‍ ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ പങ്കെടുക്കണം. പക്കമേളക്കാര്‍ക്ക് കൊടുക്കാന്‍ പണമില്ല. പക്കമേളക്കാരില്ലാത്തതിനാല്‍ മൂന്നാമതാകാനേ കഴിഞ്ഞുള്ളൂ. അക്കാര്യം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞപ്പോള്‍ അവരത് വാര്‍ത്തയാക്കി. ഇതു കണ്ട സംവിധായകന്‍ ജയരാജ് ബൈദി പീപ്പിളില്‍ അവസരം നല്‍കി. മൂന്നര വയസ്സില്‍ നേരത്തെ താമസിച്ച എളേറ്റില്‍ വട്ടോളിയിലെ ഒരു കലാസമിതി വാര്‍ഷിക പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ സ്റ്റേജില്‍ കയറ്റിയത് അച്ഛന്‍ തന്നെയാണ്. പിന്നെ കുട്ടികളുടെ നാടകങ്ങളില്‍ കൃഷ്ണന്‍ മുതല്‍ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വേദന തിന്നുന്ന വിധവയായ അമ്മയെ അവതരിപ്പിക്കാന്‍ സുരഭിക്ക് കരുത്തേകിയത് നാട്ടിന്‍പുറത്തെ ജീവിതാനുഭവങ്ങള്‍ തന്നെ.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
News3 days ago
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന് അറസ്റ്റില്‍
-
News3 days ago
ആക്സിയം-4 ദൗത്യം: പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍
-
kerala3 days ago
ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
-
kerala3 days ago
സംസ്ഥാനത്ത് കനത്ത മഴ: നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി