Connect with us

india

ബി.ജെ.പിയോട് അതൃപ്തി; ഷിന്‍ഡെ പക്ഷത്തെ 22 എം.എല്‍.എമാരും ഒമ്പത് എം.പിമാരും ശിവസേന വിടാനൊരുങ്ങുന്നു

Published

on

ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തില്‍ വന്‍ അതൃപ്തി നിലനില്‍ക്കുന്നതായും വരുംനാളുകളില്‍ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്.

മൂന്നോ നാലോ ആളുകള്‍ കാരണമാണ് മറ്റുള്ളവരില്‍ അതൃപ്തി രൂക്ഷമെന്ന് പറഞ്ഞ ഫഡ്‌നാവിസ്,
ഇതാരൊക്കെയാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. വരുംനാളുകളില്‍ എല്ലാം പുറത്തെത്തുമെന്നായിരുന്നു മറുപടി. ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് സംസ്ഥാനം ഭരിക്കുന്ന ശിവസേന ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്ത് അതൃപ്തിയുണ്ടെന്നും എം.എല്‍.എമാരും എം.പിമാരും രാജിവെക്കുമെന്നും ഉദ്ധവ് വിഭാഗത്തിന്റെ മുഖപത്രമായ സാമ്‌ന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം.

അടുത്ത വര്‍ഷം സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പും ലോക്‌സഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ നിര്‍ണായകമാണ്. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി ഒന്നിച്ചുപോകുന്നത് അംഗീകരിക്കാന്‍ കഴിയാത്ത 22 എം.എല്‍.എമാരും ഒമ്പത് എം.പിമാരും ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ നിന്ന് രാജിവെക്കുമെന്നായിരുന്നു ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ മുഖപത്രമായ സാമ്‌ന റിപ്പോര്‍ട്ട് ചെയ്തത്.

ബി.ജെ.പി സഖ്യത്തിലുള്ള ഭരണത്തില്‍ ഇവര്‍ അസ്വസ്ഥരാണെന്നും തങ്ങളുമായി
ബന്ധപ്പെടുന്നുണ്ടെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് വിനായക് റാവുത്ത് പറഞ്ഞു.
മുതിര്‍ന്ന നേതാവ് ഗജാനന്‍ കിര്‍തികര്‍ ബി.ജെ.പിയോടുള്ള അനിഷ്ടം തുറന്നുപറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ പറുന്നത്.

തങ്ങളുടെ മണ്ഡലങ്ങളില്‍ ഒരു വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നാണ് ബി.ജെ.പിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ശിവസേനയുടെ 13 എം.പിമാര്‍ ഇപ്പോള്‍ എന്‍.ഡി.എയുടെ ഭാഗമാണെന്നും എന്നിട്ടും തങ്ങളുടെ ആവശ്യങ്ങളില്‍ ഒരു നടപടിയുമുണ്ടാകുന്നില്ലെന്നും ഗജാനന്‍ കിര്‍തികര്‍ പറയുന്നു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 22 സീറ്റിലും ശിവസേന മത്സരിക്കുമെന്നാണ് പറയുന്നത്. എന്നാല്‍, ഏഴ് സീറ്റിലധികം ശിവസേനക്ക് നല്‍കാന്‍ ബി.ജെ.പിക്ക് താല്‍പര്യമില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

2026ല്‍ തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്‌നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ

39000 കോടി രൂപയുടെ ബിജെപിയുടെ അഴിമിത ആരോപണത്തില്‍, ബിജെപി സാങ്കല്‍പ്പിക ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു ഡിഎംകെയുടെ മറുപടി.

Published

on

2026ല്‍ തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ല്‍ തമിഴ്‌നാട്ടില്‍ ബംഗാളിലും ബിജെപി ഭരണം ഉറപ്പാക്കുമെന്നും അഴിമതിക്കാരായ ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും അമിത് ഷാ മധുരയില്‍ പറഞ്ഞു.

ഡിഎംകെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ 10 ശതമാനംപോലും യാഥാര്‍ഥ്യമാക്കിയില്ല. വ്യാജ മദ്യദുരന്തള്‍ മൂലമുള്ള മരണങ്ങള്‍ മുതല്‍ ‘ടാസ്മാക്കി’യിലെ 39,000 കോടിയുടെ അഴിമതിവരെ ഡിഎംകെ പൂര്‍ണമായും പരാജയപ്പെട്ട സര്‍ക്കാരാണ്. കേന്ദ്ര ഫണ്ടുകള്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നു- അമിത് ഷാ ആരോപിച്ചു.

അതേസമയം, അമിത് ഷാക്ക് മറുപടിയുമായി ഡിഎംകെ രംഗത്തെത്തി. യുഎസില്‍ ഭരണംപിടിക്കാന്‍ ബിജെപിക്ക് നേരിയസാധ്യതയുണ്ടാകുമെങ്കിലും തമിഴ്‌നാട്ടില്‍ അത് നടക്കില്ലെന്ന് പാര്‍ട്ടി വക്താവ് ഡോ. സെയ്ദ് ഹഫീസുല്ല പറഞ്ഞു. എന്നാല്‍, 39000 കോടി രൂപയുടെ ബിജെപിയുടെ അഴിമിത ആരോപണത്തില്‍, ബിജെപി സാങ്കല്‍പ്പിക ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു ഡിഎംകെയുടെ മറുപടി.

Continue Reading

india

പെരുന്നാളിന് നിയമവിരുദ്ധമായി കന്നുകാലികളെ കശാപ്പ് നടത്തിയെന്നാരോപം; അസമില്‍ 16 പേര്‍ അറസ്റ്റില്‍

ച്ചാറിലെ ഗുംറ, സില്‍ച്ചാര്‍, ലാഖിപൂര്‍, കരിംഗഞ്ചിലെ ബദര്‍പൂര്‍, ബംഗ എന്നിവിടങ്ങളില്‍ നിന്നാണ് അനധികൃത കശാപ്പ് കേന്ദ്രങ്ങള്‍ കണ്ടെത്തിയത്.

Published

on

അസമില്‍ പെരുന്നാളിന് നിയമവിരുദ്ധമായി കന്നുകാലികളെ കശാപ്പ് നടത്തിയെന്നാരോപിച്ച് 16 പേരെ അറസ്റ്റ് ചെയ്തു. കന്നുകാലികളുടെ അവശിഷ്ടങ്ങളും, ബരാക് താഴ്‌വരയിലെ രണ്ട് ജില്ലകളിലെ വിവിധ പ്രദേശത്ത് നിന്നും അഞ്ച് അനധികൃത കശാപ്പ് കേന്ദ്രങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. കച്ചാറിലെ ഗുംറ, സില്‍ച്ചാര്‍, ലാഖിപൂര്‍, കരിംഗഞ്ചിലെ ബദര്‍പൂര്‍, ബംഗ എന്നിവിടങ്ങളില്‍ നിന്നാണ് അനധികൃത കശാപ്പ് കേന്ദ്രങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി അക്രമികള്‍ മാംസക്കഷണങ്ങള്‍ എറിഞ്ഞുവെന്ന് ആരോപിച്ച് ഹിന്ദുത്വ വാദികള്‍ ഹൊജായിയില്‍ റോഡ് ഉപരോധിച്ചിരുന്നു. ”നമ്മുടെ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുമ്പോള്‍ തന്നെ അത് നിയമവാഴ്ചയേയും ഉയര്‍ത്തിപ്പിടിക്കുന്നു. ഈ ഈദുല്‍ അദ്ഹ ദിനത്തില്‍ അനധികൃതമായി കന്നുകാലികളെ കശാപ്പ് നടത്തിയതും അസമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കന്നുകാലികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതും അസ്വസ്ഥപ്പെടുത്തുന്ന സംഭവങ്ങളാണ്. ഗുവാഹതി കോട്ടണ്‍ യൂണിവേഴ്‌സിറ്റി, ധുബ്രി, ഹോജയ്, ശ്രീഭൂമി ജില്ലകളില്‍ നിന്നാണ് കശാപ്പ് ചെയ്ത കന്നുകാലികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സാമുദായിക ഐക്യം നിലനിര്‍ത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പക്ഷേ നിയമവാഴ്ച ബലികഴിക്കാനാവില്ല. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും” ഹിമന്ത ബിശ്വശര്‍മ എക്‌സില്‍ കുറിച്ചു.

സംസ്ഥാനത്ത് ഗോമാംസം കഴിക്കുന്നത് നിയമവിരുദ്ധമല്ല, എന്നാല്‍ 2021ലെ അസം കന്നുകാലി സംരക്ഷണ നിയമപ്രകാരം ഹിന്ദുക്കള്‍, ജൈനന്മാര്‍, സിഖുകാര്‍ എന്നിവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും ക്ഷേത്രത്തിന്റെയോ സത്രത്തിന്റെയോ (വൈഷ്ണവ മഠം) അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലും കന്നുകാലികളെ കൊല്ലുന്നതും ഗോമാംസം വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Trending