Connect with us

india

ഒഡീഷ ട്രെയിന്‍ ദുരന്തം: മരണസംഖ്യ 200 കടന്നു; പരിക്കേറ്റവരില്‍ 4 തൃശൂര്‍ സ്വദേശികളും

തൃശൂര്‍ സ്വദേശികളായ നാലുപേര്‍ അപടകത്തില്‍പെട്ടതായി വിവരമുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Published

on

ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ 200 ലധികം പേര്‍ മരിച്ചതായി വിവരം. രാത്രിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വെള്ളി രാത്രി ഏഴരയോടെ ദുരന്തത്തില്‍ മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റിയതിന് പിറകെ അതിലേക്ക് രണ്ട് യാത്രാ ട്രെയിനുകള്‍ വന്ന് കൂട്ടിയിടിച്ച് ഒന്നിനൊന്ന് മേലേക്ക് മറിയുകയായിരുന്നു. കനത്ത ആഘാതത്തില്‍ ബോഗികള്‍ ചിതറിത്തകര്‍ന്നു. 300 ലധികം പേര്‍ക്ക് പരിക്കുണ്ട്. പലരെയും ബാലസോറിലെയും സമീപപ്രദേശങ്ങളിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവും സംഭവസ്ഥലത്തെത്തി.
കോറമോണ്ടല്‍ എക്‌സ്പ്രസും ഹൗറ എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്.
തൃശൂര്‍ സ്വദേശികളായ നാലുപേര്‍ അപടകത്തില്‍പെട്ടതായി വിവരമുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പത്തുലക്ഷം രൂപ വീതം മരിച്ചവരുടെ ആശ്രിതര്‍ക്കും രണ്ടുലക്ഷം വീതം പരിക്കേറ്റവര്‍ക്കും അനുവദിച്ചു. പ്രധാനമന്ത്രി മോദി നടുക്കം രേഖപ്പെടുത്തി.
അപകടത്തിന്റെ വിശദവിവരങ്ങള്‍ അറിവാകുന്നതേയുളളൂ. രാത്രിയായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഹൗറ യശ്വന്ത്പൂര്‍ എക്‌സ്പ്രസാണ് പാളം തെറ്റിയതെന്നും അതിലേക്ക് ഗുഡ്‌സ് ട്രെയിനും മറ്റൊരു ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നുവെന്നും പറയുന്നു. നേരിട്ടുള്ള ഇടിയല്ല സംഭവിച്ചതെന്നാണ് റെയില്‍വെ പറയുന്നത്.
ഷാലിമാറില്‍നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡല്‍ എക്‌സ്പ്രസാണ് യശ്വന്ത്രപൂര്‍ ട്രെയിനില്‍ കൂട്ടിയിടിച്ചത്. ബാലസോറിനടുത്തുള്ള ബഹാനഗര്‍ സ്‌റ്റേഷനിലാണ് സംഭവം. പരിക്കേറ്റവര്‍ സംഭവത്തെക്കുറിച്ച് വിവരിക്കുന്നത് കേട്ടാല്‍ ഞെട്ടലുളവാക്കും. പലരുടെയും കാലുകള്‍ മുറിഞ്ഞുതൂങ്ങുന്നത് കണ്ടതായി യാത്രക്കാരിലൊരാള്‍ പറഞ്ഞു. രണ്ടുട്രെയിനുകളുടെയും 20 ലധികം ബോഗികളാണ് തകര്‍ന്നത്. ഇവയിലുണ്ടായിരുന്നവരെ പുറത്തെടുക്കാന്‍ തന്നെ മണിക്കൂറുകളെടുത്തു. രാത്രിയോടെ സ്ഥലത്ത് ആംബുലന്‍സുകളുടെയും വാഹനങ്ങളുടെയും പ്രവാഹമായിരുന്നു.
ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വെ മന്ത്രി അറിയിച്ചു. ഒഡീഷ ചീഫ് സെക്രട്ടറിയാണ് 200 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചത്.

india

ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി ദുരുദ്ദേശത്തോടെയെന്ന് കോണ്‍ഗ്രസ്‌

Published

on

പാട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് കോണ്‍ഗ്രസ്. ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചാണ് പരിശോധന നടത്തിയതെന്നും നടപടി നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

നിരവധി എന്‍ഡിഎ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ ആരോപിച്ചു.

Continue Reading

india

നാലാം ഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ

Published

on

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ മധ്യപ്രദേശ് എന്നിവടങ്ങളിൽ 8 മണ്ഡലങ്ങളിലും ബിഹാറിൽ അഞ്ചും ഒഡീഷയിലെയും ജാർഖണ്ഡിലെയും നാല് മണ്ഡലങ്ങളും ജമ്മുകാശ്മീർ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും.

 

Continue Reading

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

Trending