Video Stories
പ്രവാസികളെ കടക്കെണിയിലാക്കി കൊള്ളപ്പലിശക്കാര്‍

ആഷിക്ക് നന്നംമുക്ക്
റാസല്‍ഖൈമ: പ്രവാസികളുടെ നിസ്സഹായതയില്‍ പിടിമുറുക്കി കൊള്ളപ്പലിശക്കാര്‍ വ്യാപകമാകുന്നു. സാധാരണക്കാരന്റ അത്യാവശ്യങ്ങളാണ് പലപ്പോഴും അവനെ പലിശക്കാരുടെ കത്തിക്ക് കഴുത്തു വെച്ചു കൊടുക്കാന്‍ നിര്‍ബ്ബന്ധിതരാക്കുന്നത്. കുറഞ്ഞ വരുമാനക്കാര്‍ക്ക് ഒരേ സമയം കൈത്താങ്ങും പേടി സ്വപ്നവുമായി വളരുന്ന പലിശക്കാരുടെ ഇടപെടല്‍ മൂലം കുടുംബങ്ങള്‍ അനാഥമാകുന്ന അവസ്ഥകളുണ്ട്. ചെറിയ തുക വലിയ പലിശക്കു വാങ്ങി ജീവിതകാലം മുഴുവന്‍ അധ്വാനിച്ചു പലിശ കൊടുക്കുന്ന ഒട്ടനവധി പ്രവാസി മലയാളികള്‍ ഉണ്ട്. ഒരിക്കലും അത് മുതലിലേക്ക് എത്തില്ല എന്നതാണ് പലശക്കാരുടെ പൊതു രീതി. ഒരക്കല്‍ പെട്ടു പോയവര്‍ക്ക് പിന്നെയൊരിക്കലും അതില്‍ നിന്ന് കരകയറാനാകില്ല.
നാട്ടില്‍ പോകാനാവാതെ കൊള്ളപ്പലിശ കൊടുത്തു മുടിഞ്ഞവര് ഗള്‍ഫില്‍ നിരവധിയുണ്ട്. റസല്‍ഖൈമയില്‍ ഇത്തരത്തില്‍ കുടങ്ങിയവര് ഒട്ടനവധി. ആയിരം മുതല്‍ പതിനായിരങ്ങള്‍ വരെ കടം വാങ്ങി പക്ഷെ തിരിച്ചടക്കുമ്പോഴേക്കും ലക്ഷങ്ങള്‍ ആയിത്തീരുന്നു. ബിസിനസ്സ് തുടങ്ങാന്‍ അല്ലെങ്കില്‍ നാട്ടിലെ കടങ്ങള്‍ വീട്ടാന്‍ ആണ് കൂടുതല്‍ പേരും ഇത്തരം സംഘങ്ങളുടെ സഹായം സ്വീകരിക്കുന്നത്. പക്ഷെ അത് പിന്നീട് അവര്‍ക്ക് ഒരിക്കലും നിവര്‍ന്ന് നില്ക്കാന് പറ്റാത്ത ചതിക്കുഴി ആണന്നു തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും.
കൊള്ളപ്പലിശക്കാരുടെ രീതി ഇങ്ങനെ:
പതിനായിരം രൂപ ആവിശ്യമുണ്ടങ്കില്‍ അവര്‍ക്ക് പണം കൊടുക്കുകയും അതിന് പകരം അവര്‍ അവരുടെ ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് വാങ്ങുകയും പിന്നീട് മാസാമാസം മുതലും പലിശയും എന്നപേരില്‍ ഒരു നിശ്ചിത സംഖ്യ ഇവരില്‍ നിന്ന് വാങ്ങുകയും ചെയ്യും. എന്നാല്‍ വാങ്ങുന്ന പണത്തിന് യാതൊരു രേഖയും ഇവര്‍ നല്‍കാറില്ല. അവസാനം മൂന്നോ നാലോ വര്‍ഷം തുടര്‍ച്ചയായി ഇങ്ങനെ തിരിച്ചടക്കേണ്ടി വരും. പതിനായിരം വാങ്ങിയവര്‍ തിരിച്ചടവ് തീരുമ്പോഴേക്കും മുപ്പതിനായിരമെങ്കിലും കവിഞ്ഞിട്ടുണ്ടാകും.
ഏതെങ്കിലും വിധത്തില്‍ ഇതിനെ ചോദ്യ ചെയ്താല്‍ മുന്‍പ് ഒപ്പിട്ടു നല്കിയ ചെക്ക് വിനയാകുമെന്ന മുന്നറിയിപ്പ് ലഭിക്കുന്നതോടെ വാങ്ങിയ ആള്‍ക്ക് തിരിച്ചടവ് തുടരുകയല്ലാതെ മറ്റു മാര്‍ഗമില്ലാതാകും. തര്‍ക്കങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഇഷ്ടമുള്ള തുക എഴുതി നിയമ നടപടി സ്വീകരിച്ച് ഇവരെ കുടുക്കുന്ന രീതിയാണ് കൊള്ളപ്പലിശക്കാര്‍ സ്വീകരിച്ചു വരുന്നത്.ഇത്തരത്തില്‍ ഒട്ടനവധി മലയാളികള്‍ കുടുങ്ങിയിട്ടുണ്ട്. യാതൊരു തെളിവുകളും ഇവരുടെ കയ്യില്‍ ഇല്ലാത്തതിനാല്‍ നിയമം ഇവര്‍ക്ക് പ്രതികൂലമായിരിക്കും. ഒപ്പിട്ട ചെക്ക് കൈവശമുള്ളതിനാല്‍ പലിശക്കാര്‍ നല്കുന്ന പരാതിയില്‍ നിയമത്തിന്റെ കണ്ണില്‍ കടം വാങ്ങിയവന് തെറ്റുകാരനനുമാകും. ഒട്ടനവധി മലയാളികള്‍ നാട് കാണാതെയും, കുടുംബത്തോടപ്പവും ഇങ്ങനെ പ്രവാസ ലോകത്ത് കഴിയുന്നുണ്ട്. പലിശക്കാരുടെ കയ്യില്‍ അകപ്പെടാതെ സൂക്ഷിക്കുക മാത്രമാണ് ഇതിനു പരിഹാരം.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
tech3 days ago
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
india3 days ago
പാക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം
-
kerala2 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
kerala2 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്