Connect with us

Video Stories

പ്രവാസികളെ കടക്കെണിയിലാക്കി കൊള്ളപ്പലിശക്കാര്‍

Published

on

ആഷിക്ക് നന്നംമുക്ക് 

റാസല്‍ഖൈമ: പ്രവാസികളുടെ നിസ്സഹായതയില്‍ പിടിമുറുക്കി കൊള്ളപ്പലിശക്കാര്‍ വ്യാപകമാകുന്നു. സാധാരണക്കാരന്റ അത്യാവശ്യങ്ങളാണ് പലപ്പോഴും അവനെ പലിശക്കാരുടെ കത്തിക്ക് കഴുത്തു വെച്ചു കൊടുക്കാന്‍ നിര്‍ബ്ബന്ധിതരാക്കുന്നത്. കുറഞ്ഞ വരുമാനക്കാര്‍ക്ക് ഒരേ സമയം കൈത്താങ്ങും പേടി സ്വപ്‌നവുമായി വളരുന്ന പലിശക്കാരുടെ ഇടപെടല്‍ മൂലം കുടുംബങ്ങള്‍ അനാഥമാകുന്ന അവസ്ഥകളുണ്ട്. ചെറിയ തുക വലിയ പലിശക്കു വാങ്ങി ജീവിതകാലം മുഴുവന്‍ അധ്വാനിച്ചു പലിശ കൊടുക്കുന്ന ഒട്ടനവധി പ്രവാസി മലയാളികള്‍ ഉണ്ട്. ഒരിക്കലും അത് മുതലിലേക്ക് എത്തില്ല എന്നതാണ് പലശക്കാരുടെ പൊതു രീതി. ഒരക്കല്‍ പെട്ടു പോയവര്‍ക്ക് പിന്നെയൊരിക്കലും അതില്‍ നിന്ന് കരകയറാനാകില്ല.
നാട്ടില്‍ പോകാനാവാതെ കൊള്ളപ്പലിശ കൊടുത്തു മുടിഞ്ഞവര്‍ ഗള്‍ഫില്‍ നിരവധിയുണ്ട്. റസല്‍ഖൈമയില്‍ ഇത്തരത്തില്‍ കുടങ്ങിയവര്‍ ഒട്ടനവധി. ആയിരം മുതല്‍ പതിനായിരങ്ങള്‍ വരെ കടം വാങ്ങി പക്ഷെ തിരിച്ചടക്കുമ്പോഴേക്കും ലക്ഷങ്ങള്‍ ആയിത്തീരുന്നു. ബിസിനസ്സ് തുടങ്ങാന്‍ അല്ലെങ്കില്‍ നാട്ടിലെ കടങ്ങള്‍ വീട്ടാന്‍ ആണ് കൂടുതല്‍ പേരും ഇത്തരം സംഘങ്ങളുടെ സഹായം സ്വീകരിക്കുന്നത്. പക്ഷെ അത് പിന്നീട് അവര്‍ക്ക് ഒരിക്കലും നിവര്‍ന്ന് നില്‍ക്കാന്‍ പറ്റാത്ത ചതിക്കുഴി ആണന്നു തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും.

കൊള്ളപ്പലിശക്കാരുടെ രീതി ഇങ്ങനെ:
പതിനായിരം രൂപ ആവിശ്യമുണ്ടങ്കില്‍ അവര്‍ക്ക് പണം കൊടുക്കുകയും അതിന് പകരം അവര്‍ അവരുടെ ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് വാങ്ങുകയും പിന്നീട് മാസാമാസം മുതലും പലിശയും എന്നപേരില്‍ ഒരു നിശ്ചിത സംഖ്യ ഇവരില്‍ നിന്ന് വാങ്ങുകയും ചെയ്യും. എന്നാല്‍ വാങ്ങുന്ന പണത്തിന് യാതൊരു രേഖയും ഇവര്‍ നല്‍കാറില്ല. അവസാനം മൂന്നോ നാലോ വര്‍ഷം തുടര്‍ച്ചയായി ഇങ്ങനെ തിരിച്ചടക്കേണ്ടി വരും. പതിനായിരം വാങ്ങിയവര്‍ തിരിച്ചടവ് തീരുമ്പോഴേക്കും മുപ്പതിനായിരമെങ്കിലും കവിഞ്ഞിട്ടുണ്ടാകും.

ഏതെങ്കിലും വിധത്തില്‍ ഇതിനെ ചോദ്യ ചെയ്താല്‍ മുന്‍പ് ഒപ്പിട്ടു നല്‍കിയ ചെക്ക് വിനയാകുമെന്ന മുന്നറിയിപ്പ് ലഭിക്കുന്നതോടെ വാങ്ങിയ ആള്‍ക്ക് തിരിച്ചടവ് തുടരുകയല്ലാതെ മറ്റു മാര്‍ഗമില്ലാതാകും. തര്‍ക്കങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഇഷ്ടമുള്ള തുക എഴുതി നിയമ നടപടി സ്വീകരിച്ച് ഇവരെ കുടുക്കുന്ന രീതിയാണ് കൊള്ളപ്പലിശക്കാര്‍ സ്വീകരിച്ചു വരുന്നത്.ഇത്തരത്തില്‍ ഒട്ടനവധി മലയാളികള്‍ കുടുങ്ങിയിട്ടുണ്ട്. യാതൊരു തെളിവുകളും ഇവരുടെ കയ്യില്‍ ഇല്ലാത്തതിനാല്‍ നിയമം ഇവര്‍ക്ക് പ്രതികൂലമായിരിക്കും. ഒപ്പിട്ട ചെക്ക് കൈവശമുള്ളതിനാല്‍ പലിശക്കാര്‍ നല്‍കുന്ന പരാതിയില്‍ നിയമത്തിന്റെ കണ്ണില്‍ കടം വാങ്ങിയവന്‍ തെറ്റുകാരനനുമാകും. ഒട്ടനവധി മലയാളികള്‍ നാട് കാണാതെയും, കുടുംബത്തോടപ്പവും ഇങ്ങനെ പ്രവാസ ലോകത്ത് കഴിയുന്നുണ്ട്. പലിശക്കാരുടെ കയ്യില്‍ അകപ്പെടാതെ സൂക്ഷിക്കുക മാത്രമാണ് ഇതിനു പരിഹാരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending