Connect with us

kerala

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പാലക്കാട് ജില്ലാ ഉപാധ്യക്ഷന്‍ പി. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ വിടവാങ്ങി

പി. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ വിടവാങ്ങി

Published

on

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പാലക്കാട് ജില്ലാ ഉപാധ്യക്ഷന്‍ പി. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ വിടവാങ്ങി.

മര്‍ഹൂം സ്വദഖതുള്ള മുസ്ലിയാരുടെയും കെ.കെ. ഉസ്താദിന്റെയും പ്രമുഖ ശിഷ്യനായിരുന്നു അദ്ദേഹം. വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാതില്‍ നിന്ന് ബാഖവി ബിരുദം നേടിയിട്ടുണ്ട്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍
,മര്‍ഹൂം പി.കെ.പി ഉസ്താദ് തുടങ്ങിയവര്‍ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലെ സഹപാഠികളായിരുന്നു. കണിയാപുരം,പെരുമ്പാവൂര്‍ കണ്ടന്തറ, കുഞ്ഞുണ്ണിക്കര, (എറണാകുളം) പുതിയകാവ്, സാഹിബിന്റെ പള്ളി (തൃശ്ശൂര്‍), കൊപ്പം, നാട്യമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. കോവിഡിന് മുമ്പുള്ള വര്‍ഷങ്ങളില്‍ വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യയിലെ മുദരിസായിരുന്നു.

നിര്യാണത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ അനുശോചിച്ചു. ഇസ്ലാമിനെ കുറിച്ച് പഠിക്കാനും പഠിപ്പിക്കാനും മതപ്രബോധനത്തിനും വിശ്വാസികളെ ഉദ്ബോധിപ്പിക്കാനും ഒരായുഷ്‌കാലം ചെലവഴിച്ച ഉസ്താദ് പി കുഞ്ഞഹമ്മദ് മുസ്ലിയാര്‍ നാഥനിലേക്ക് മടങ്ങി. സമസ്ത പാലക്കാട് ജില്ലാ ഉപാധ്യക്ഷനും അഗാധജ്ഞാനിയുമായിരുന്ന ഉസ്താദിന്റെ ഉപദേശങ്ങളും വാത്സല്യവും അനുഭവിച്ച അനേകം സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഒട്ടനേകം വിദ്യാര്‍ഥികളാണ് അദ്ദേഹത്തില്‍ നിന്നും അറിവ് നുകര്‍ന്ന് അറിയപ്പെടുന്ന പണ്ഡിതന്മാരായി മാറിയത്. മരണംവരെയും കര്‍മമേഖലയില്‍ സജീവമായിരുന്ന ഉസ്താദ് നെടുങ്ങോട്ടൂരില്‍ മജ്മഉല്‍ അബ്റാര്‍ എന്ന പേരില്‍ ഒരു പഠന കേന്ദ്രം ആരംഭിക്കാനിരിക്കുകയായിരുന്നു. ഉസ്താദിന്റെ ആഗ്രഹമായിരുന്ന പഠന കേന്ദ്രത്തെ സര്‍വശക്തനായ അല്ലാഹു അറിവിന്റെ പ്രകാശ ഗോപുരമാക്കി തീര്‍ക്കട്ടെ… അദ്ദേഹത്തിന് ജന്നാത്തുല്‍ ഫിര്‍ദൗസ് കനിഞ്ഞേകട്ടെ തങ്ങള്‍ പറഞ്ഞു.

kerala

കണ്ണൂരില്‍ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന്‍ മരിച്ചു

തമിഴ്നാട് സേലം സ്വദേശികളുടെ മകന്‍ ഹാരിത്താണ് മരിച്ചത്.

Published

on

കണ്ണൂരില്‍ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകന്‍ ഹാരിത്താണ് മരിച്ചത്. കഴിഞ്ഞ മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാര്‍ട്ടേഴ്സിന് മുന്നില്‍ വെച്ച് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കുട്ടിയുടെ മുഖത്തും കണ്ണിനും നായയുടെ കടിയേറ്റിരുന്നു. പിന്നാലെ കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വാക്സിന്‍ നല്‍കിയിരുന്നു.

തുടര്‍ച്ചയായി നാല് വാക്സിനുകള്‍ നല്‍കിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കണ്ണൂരില്‍ സ്ഥിരതാമസക്കാരാണ് ഇവര്‍. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം സേലത്തേക്ക് കൊണ്ടുപോയി.

Continue Reading

kerala

കടലാക്രമണമുള്ള കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചില്ല’; മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

Published

on

എറണാകുളം ചെല്ലാനത്ത് മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ചെല്ലാനം മല്‍സ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധക്കാര്‍ എത്തി.

അതേസമയം പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശ്നബാധിത മേഖലകള്‍ സന്ദര്‍ശിക്കാതെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനൊപ്പം വേദി പങ്കിടുന്നതിലും വിമര്‍ശനമുണ്ട്.

പരിപാടി പേരിന് വേണ്ടി മാത്രം നടത്തുന്നതാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Continue Reading

kerala

രോഗം വന്നിട്ടും കുഞ്ഞിനെ ചികിത്സിച്ചില്ല; ഒരു വയസുകാരന്റെ മരണത്തില്‍ അന്വേഷണം

അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്.

Published

on

മലപ്പുറം കാടാമ്പുഴയില്‍ രോഗം വന്നിട്ടും ചികിത്സ നല്‍കാതെ ഒരു വയസ്സുകാരന്‍ മരിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം. അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് പരാതി. കുഞ്ഞിന്റെ അമ്മ മോഡേണ്‍ മെഡിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയിരുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിച്ചത്.

കുഞ്ഞിന് കൃത്യമായ ചികിത്സ നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറായില്ലെന്നാണ് പരാതി. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടായിട്ടും മാതാപിതാക്കള്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം ഉയരുന്നത്.

Continue Reading

Trending