Connect with us

News

ഹജ്ജ്:പഴുതടച്ച ക്രമീകരണങ്ങളുമായി ആഭ്യന്തര മന്ത്രാലയം

ദശലക്ഷങ്ങളെ സ്വീകരിക്കാന്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളോടെ വിശുദ്ധ നഗരം.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : ദശലക്ഷങ്ങളെ സ്വീകരിക്കാന്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളോടെ വിശുദ്ധ നഗരം. ഹജ്ജിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മഹാസംഗമത്തിന് നാല് നാളുകള്‍ മാത്രം അവശേഷിക്കെ സുരക്ഷ സുഭദ്രമാക്കാന്‍ സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ ശാസ്ത്രീയമായ നടപടികള്‍ പൂര്‍ത്തിയായി. ആഭ്യന്തരമന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തി. ഉന്നത തല യോഗത്തില്‍ ഹജ്ജ് സുരക്ഷാ പദ്ധതി വിശദമായി വിലയിരുത്തി.

വിശ്വാസി ലക്ഷങ്ങളുടെ സുരക്ഷക്ക് കൃത്യമായ പദ്ധതികളാണ് മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുള്ളത്. ഹജ്ജിന് വേണ്ടിയുള്ള സുരക്ഷാ പദ്ധതി നടപ്പിലാക്കാന്‍ ഹജ്ജ് സുരക്ഷാ സേന പൂര്‍ണ്ണ സജ്ജമാണെന്നും വിവിധ വകുപ്പുകളുടെ സംഘടിത നീക്കങ്ങളിലൂടെ തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സുരക്ഷാ സേനയിലെ വിവിധ വിഭാഗങ്ങളുടെ പരേഡില്‍ മന്ത്രി സല്യൂട്ട് സ്വീകരിച്ചു.

മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നടക്കുന്ന ഭാഗങ്ങളിലെല്ലാം ഹജ് സുരക്ഷാ സേന തങ്ങളുടെ ദൗത്യം ആരംഭിച്ചിട്ടുണ്ടെന്ന് പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി പ്രസിഡന്റുമായ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. മദീന ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനും മറ്റു രാജകുമാരന്മാരും മന്ത്രിമാരും സുപ്രീം ഹജ് കമ്മിറ്റി അംഗങ്ങളും സുരക്ഷാ, സൈനിക വകുപ്പ് മേധാവികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ കടുത്ത ശിക്ഷ നപടികള്‍ക്ക് വിധേയമാക്കും. ഇതിനായി ചെക്ക് പോസ്റ്റുകളില്‍ ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികളുണ്ടാകും. പെര്‍മിറ്റില്ലാത്തവരെ ഹജ്ജിനായി അനധികൃതമായി കൊണ്ടുവരികയും നിയമം ലംഘിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ചെക്ക്പോസ്റ്റുകളില്‍ പിടിക്കപ്പെട്ടാല്‍ ഈ കമ്മിറ്റി വഴി ഉടന്‍ ശിക്ഷ നടപടിയുണ്ടാകും. പിടിയിലായാല്‍ അമ്പതിനായിരം റിയാല്‍ പിഴയും തടവുമാണ് നേരത്തെ പ്രഖ്യാപിച്ച ശിക്ഷ. വാഹനം പിടിക്കപ്പെട്ടാല്‍ അതിലുള്ള ആളുകളുടെ എണ്ണമനുസരിച്ച് ബസ് ഡ്രൈവര്‍ക്ക് പിഴ സംഖ്യ കൂടും. വാഹനങ്ങള്‍ കണ്ടുകെട്ടുകയും ഇത്തരക്കാരെ നാട് കടത്തുകയും ചെയ്യും.

 

kerala

ബജറ്റ് വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു, നഷ്ടമായത് 3000 കോടി; പ്രതിഷേധവുമായി എല്‍.ജി.എം.എല്‍

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മാര്‍ച്ച് 31ന് അര്‍ദ്ധരാത്രി വരെ ട്രഷറികളില്‍ ബില്ലുകള്‍ സ്വീകരിക്കുകയും പണം അനുവദിക്കുകയും ചെയ്തിരുന്നു.

Published

on

തിരുവനന്തപുരം : 2023-24 സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം പൂര്‍ണ്ണമായി അനുവദിക്കാതെ സര്‍ക്കാര്‍ കബളിപ്പിച്ചുവെന്ന് ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് (എല്‍.ജി.എം.എല്‍). ഇതിലൂടെ 3000 കോടിയോളം രൂപയാണ് നഷ്ടപ്പെട്ടത്.

സര്‍ക്കാര്‍ പിടിച്ചു വെച്ച തുക ഈ വര്‍ഷം അധിക വിഹിതമായി അനുവദിക്കണമെന്നും ഇല്ലെങ്കില്‍ ജനപ്രതിനിധികള്‍ക്ക് ശക്തമായ പ്രക്ഷോഭ രംഗത്തിറങ്ങേണ്ടി വരുമെന്നും എല്‍.ജി.എം.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഷറഫുദ്ദീന്‍, ഭാരവാഹികളായ സി.മുഹമ്മദ് ബഷീര്‍ മണ്ണാര്‍ക്കാട്, അഡ്വ.എ.കെ മുസ്തഫ പെരിന്തല്‍മണ്ണ, ഗഫൂര്‍ മാട്ടൂല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സര്‍ക്കാറിന്റെ ബജറ്റ് വിഹിതം കണക്കാക്കി പദ്ധതി തയ്യാറാക്കിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്, പ്രവൃത്തി പൂര്‍ത്തീകരിച്ചപ്പോള്‍ പണം അനുവദിക്കാതെ സര്‍ക്കാര്‍ ഒഴിഞ്ഞു മാറുകയായിരുന്നു. മെയിന്റനന്‍സ് ഗ്രാന്റിന്റെ അവസാന ഗഡുവായ 1215 കോടിയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിലെ അവസാന മൂന്ന് ഗഡുക്കളായ 557 കോടിയും 2023-24 സാമ്പത്തിക വര്‍ഷം അനുവദിച്ചിട്ടില്ല. ഇത്തരത്തില്‍ ബജറ്റ് വിഹിതം അനുവദിക്കാത്ത സാഹചര്യം ഇതിന് മുമ്പുണ്ടായിട്ടില്ല.

അനുവദിച്ച ബജറ്റ് വിഹിതത്തില്‍ തന്നെ 487.8 കോടിയുടെ മെയിന്റനന്‍സ് ഗ്രാന്റ് ബില്ലുകളും 668.32 കോടി രൂപയുടെ വികസന ഫണ്ട് ബില്ലുകളും മാര്‍ച്ച് 31ന് ശേഷം തുക അനുവദിക്കാതെ തിരിച്ചു നല്‍കി. ഇത്ര വലിയ തുകയുടെ ബില്ലുകള്‍ മടക്കിയ നടപടിയും അസാധാരണമാണ്. മാര്‍ച്ച് 27 വരെ മാത്രമാണ് ട്രഷറികളില്‍ ബില്ല് സ്വീകരിച്ചത്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിച്ച ബില്ലുകള്‍ പോലും മാര്‍ച്ച് 31ന്‌ശേഷം ട്രഷറികളില്‍ നിന്നും മടക്കി നല്‍കിയിട്ടുണ്ട്.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മാര്‍ച്ച് 31ന് അര്‍ദ്ധരാത്രി വരെ ട്രഷറികളില്‍ ബില്ലുകള്‍ സ്വീകരിക്കുകയും പണം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതല്‍ ട്രഷറി കുരുക്ക് ആരംഭിച്ചു. ഇത്തവണ ഒക്ടോബര്‍ മുതല്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തുകയും ബജറ്റ് വിഹിതം വൈകിപ്പിക്കുകയുമാണുണ്ടായത്. നിശ്ചിത സമയത്തിനകം പദ്ധതി പൂര്‍ത്തീകരിച്ചിട്ടും പണം അനുവദിക്കാതെ ബില്ല് തിരിച്ച് നല്‍കിയ നടപടി തദ്ദേശസ്ഥാപനങ്ങളെ തളര്‍ത്തും.

തിരിച്ചു നല്‍കിയ ബില്ലുകളുടെ തുക 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നും കണ്ടെത്തണമെന്ന നലിപാടിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഈ സാഹചര്യമുണ്ടായാല്‍ നിലവില്‍ അംഗീകാരം വാങ്ങിയ 2024-25 വര്‍ഷത്തെ മിക്ക പദ്ധതികളും ഉപേക്ഷിക്കേണ്ടി വരും. സര്‍ക്കാറിന്റെ വികലമായ നയങ്ങള്‍ മൂലം രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി തദ്ദേശസ്ഥാപനങ്ങളില്‍ കെട്ടിവെക്കാനാണ് ധനവകുപ്പ് ശ്രമിച്ചത്.

തിരിച്ച് നല്‍കിയ ബില്ലുകളുടെ തുക അധിക വിഹിതമായി അനുവദിക്കുന്നതിനും 2023-24 വര്‍ഷത്തെ മെയിന്റനന്‍സ് ഗ്രാന്റിന്റെയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിന്റെയും അവസാന ഗഡുക്കള്‍ പൂര്‍ണ്ണമായും 2024-25 വര്‍ഷത്തില്‍ അധിക വിഹിതമായി അനുവദിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. 24 മുനിസിപ്പാലിറ്റികള്‍ക്ക് തടയപ്പെട്ട ധനകാര്യ കമ്മീഷന്‍ ഗ്രാന്റും 2024-25 വര്‍ഷത്തില്‍ അധികമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

വരള്‍ച്ചയില്‍ കര്‍ഷകര്‍ക്ക് നഷ്ടം 500 കോടി സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന് കെ.സുധാകരന്‍

കഴിഞ്ഞ മൂന്ന് മാസമായി കനത്ത ചൂടിലും വരള്‍ച്ചയിലും 47000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു

Published

on

തിരുവനന്തപുരം: കൊടും വരള്‍ച്ചയില്‍ 500 കോടി രൂപയുടെ കനത്ത നഷ്ടം ഉണ്ടായെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഇതില്‍ കാലതാമസം ഉണ്ടായാല്‍ പ്രക്ഷോഭത്തിലേക്കു നീങ്ങും.

കഴിഞ്ഞ മൂന്ന് മാസമായി കനത്ത ചൂടിലും വരള്‍ച്ചയിലും 47000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. ഏതാണ്ട് 257 കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് കൃഷിവകുപ്പ് നിയോഗിച്ച വിദഗ്ധസമിതിയുടെ വിലയിരുത്തല്‍. ഉത്പാദന നഷ്ടംകൂടി കണക്കാക്കുമ്പോള്‍ ഏതാണ്ട് 500 കോടിക്ക് മുകളിലായിരിക്കുമത്. വിദഗ്ധസമിതി കണക്ക് കൈമാറിയിട്ടും സര്‍ക്കാര്‍ അതിന്മേല്‍ അടയിരിക്കുകയാണ്.

വന്‍ തുക വായ്പയെടുത്ത് കൃഷിയിറക്കിയ ഏലം, നെല്ല്, വാഴ കര്‍ഷകരാണ് വരള്‍ച്ചയുടെ ദുരിതം കൂടുതല്‍ അനുഭവിക്കുന്നത്. ബാങ്കില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ കര്‍ഷകര്‍ക്കു കഴിയുന്നില്ല. ബാങ്കുകളുടെ ജപ്തി ഭീഷണിയും വന്യമൃഗശല്യവും കര്‍ഷകരെ വേട്ടയാടുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ തലതിരിഞ്ഞ കര്‍ഷകനയം കാരണം 43 ഓളം കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. കര്‍ഷകപെന്‍ഷന്‍ നിലച്ചിട്ട് നാളേറെയായി. ഇനിയും കര്‍ഷകരെ കുരുതി കൊടുക്കുന്നതിന് പകരം എത്രയും വേഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

മഴ തുടരുന്നു, കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും ഞായറാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപക മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും ഞായറാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച ഓറഞ്ച് അലേർട്ടിന് സമാനമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Continue Reading

Trending