Connect with us

kerala

ഏകസിവില്‍കോഡിന് വേണ്ടി സി.പി.എം നിയമസഭയില്‍ വാദിച്ചതിന്റെ വാര്‍ഷികം ഇന്ന്

മുസ്ലിംലീഗ് ജനാധിപത്യപാര്‍ട്ടിയാണെന്നും തൊട്ടുകൂടായ്മയില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രി വി.ശിവന്‍കുട്ടിയും ഇപ്പോള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.

Published

on

ഏകസിവില്‍കോഡ് നടപ്പാക്കണമെന്ന് സി.പി.എം കേരള നിയമസഭയില്‍ ആവശ്യപ്പെട്ടതിന്റെ മുപ്പത്താറാം വാര്‍ഷികമാണ് ഇന്ന്. കെ.ആര്‍. ഗൗരിയമ്മയും സി.ടി കൃഷ്ണനും വി.ജെ.തങ്കപ്പനും എം.വി രാഘവനും കെ.പി അരവിന്ദാക്ഷനും മറ്റുമാണ് 1985 ജൂലൈ 9ന് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചത്. ഏകസിവില്‍കോഡ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നായിരുന്നു ചോദ്യം. മുഖ്യമന്ത്രി കെ.കരുണാകരന്‍ സഭയിലുണ്ടായിരുന്നില്ല. പകരം മന്ത്രി എം.പി ഗംഗാധരനാണ് മറുപടി നല്‍കിയത്. പ്രധാനമന്ത്രി രാജീവ് ഗാന്ധി ഏകിസിവില്‍കോഡ് നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ശരീഅത്തിനെതിരെയും വ്യക്തിനിയമങ്ങള്‍ക്കെതിരെയും സി.പി.എം വലിയ പ്രചാരണം നടത്തിയ നാളുകളിലായിരുന്നു ചോദ്യം. പാര്‍ട്ടി നേതാവ് ഇ.എം.എസ്സായിരുന്നു പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. പ്രതിപക്ഷ നേതാവ് ഇ.കെ നായനാരും മറ്റും കൊണ്ടുപിടിച്ച് പ്രസംഗിച്ച് നടന്നു. അന്ന് അഖിലേന്ത്യാ മുസ്്‌ലിം ലീഗ് സി.പി.എം സഖ്യത്തിലായിരുന്നു . ഇതേതുടര്‍ന്ന് ആ പാര്‍ട്ടി മുന്നണി വിട്ട് മുസ്ലിം ലീഗില്‍ തിരികെ ലയിച്ചു.
വിവാദം നീളുകയും ചില പത്രങ്ങള്‍ വിവാദം കൊഴുപ്പിക്കുകയും ചെയ്തതിനൊടുവില്‍ ഇ.എം.എസ് തന്നെ വിവാദത്തിന് സുല്ലിട്ടു: എനിക്ക് ശരീഅത്തിനെക്കുറിച്ച് യാതൊന്നുമറിയില്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു അത്. അതോടെ മുസ്്‌ലിം ലീഗ് അടക്കം ഒരു വര്‍ഗീയകക്ഷിയുമായും സി.പി.എം ഇനി സഖ്യമുണ്ടാക്കി്‌ല്ലെന്ന പ്രസ്താവനയും ഇ.എം.എസ് നടത്തി. 1986ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തിലെത്തുകയും ചെയ്തു. എം.വി രാഘവനെ മുസ്്‌ലിം ലീഗുമായി ബന്ധം വേണമെന്ന് വാദിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പലസന്ദര്‍ഭങ്ങളിലും മുസ്്‌ലിം ലീഗിന് പിന്നില്‍ വാഗ്്ദാനങ്ങളുമായി സി.പി.എം നേതാക്കള്‍ പ്രത്യക്ഷപ്പെടുന്നതാണ ്‌കേരളം കണ്ടത്. മുസ്ലിംലീഗ് ജനാധിപത്യപാര്‍ട്ടിയാണെന്നും തൊട്ടുകൂടായ്മയില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രി വി.ശിവന്‍കുട്ടിയും ഇപ്പോള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.

kerala

അവയവം മാറി ശസ്ത്രക്രിയ: യൂത്ത് ലീഗ് മെഡിക്കൽ കോളേജിലേക്ക് മാർച്ച്‌ നടത്തി

Published

on

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിരലിനു പകരം നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ അനാസ്ഥക്കെതിരെ ഡോക്ടറെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഐ.സി.എം.എച്ച് ഓഫീസിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു.

ഫാത്തിമ തെഹ്‌ലിയ, സി. ജാഫർ സാദിക്ക്, എ. സിജിത്ത് ഖാൻ , ഷഫീഖ് അരക്കിണർ, സിറാജ് ചിറ്റേടത്‌, ഷൌക്കത്ത് വിരുപ്പിൽ, സാബിത് മായനാട്, മുസ്തഫ കൊട്ടാമ്പറമ്പ്, റാഷിദ്‌ മായനാട്, സമീർ കല്ലായി, യൂനുസ് കോതി, അമീൻ വിരുപ്പിൽ, സിദ്ധിക്ക് കുന്നമംഗലം നേതൃത്വം നൽകി.

Continue Reading

kerala

അവയവം മാറി ശസ്ത്രക്രിയ: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം: പി.കെ ഫിറോസ്

അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വിരലിന് ശസ്ത്രക്രിയക്ക് വന്ന നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

മെഡിക്കൽ കോളേജിൽ ഇത്തരം ഗുരുതര വീഴ്ച്ചകൾ തുടർച്ചയായി വന്ന് കൊണ്ടിരിക്കുന്നു. തൻ്റെ ആറാം വിരലിൻ്റെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് പെൺകുട്ടി എത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം വായയിൽ പഞ്ഞി കെട്ടിയ നിലയിൽ പെൺകുട്ടിയെ കണ്ടപ്പോഴാണ് ബന്ധുക്കൾ അധികൃതർക്ക് സംഭവിച്ച ഗുരുതര പിഴവ് തിരിച്ചറിഞ്ഞത്. അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

ഐ.സി.യു വിൽ കിടന്ന രോഗിക്കെതിരെ പീഡന ശ്രമം നടന്നതും മെഡിക്കൽ കോളേജിലായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാവത്തത് ഖേദകരമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുന്നതിനാണ് ഭരണകൂട അനുകൂല യൂണിയനുകൾ ഉൾപ്പടെ ശ്രമിക്കുന്നത്.

ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും കെടുകാര്യസ്ഥതയുടെ ഒടുവിലെ ഉദാഹരണമാണ് ഈ സംഭവമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Trending