kerala
ഏകസിവില്‍കോഡിന് വേണ്ടി സി.പി.എം നിയമസഭയില്‍ വാദിച്ചതിന്റെ വാര്‍ഷികം ഇന്ന്
മുസ്ലിംലീഗ് ജനാധിപത്യപാര്‍ട്ടിയാണെന്നും തൊട്ടുകൂടായ്മയില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രി വി.ശിവന്‍കുട്ടിയും ഇപ്പോള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.

ഏകസിവില്‍കോഡ് നടപ്പാക്കണമെന്ന് സി.പി.എം കേരള നിയമസഭയില്‍ ആവശ്യപ്പെട്ടതിന്റെ മുപ്പത്താറാം വാര്‍ഷികമാണ് ഇന്ന്. കെ.ആര്. ഗൗരിയമ്മയും സി.ടി കൃഷ്ണനും വി.ജെ.തങ്കപ്പനും എം.വി രാഘവനും കെ.പി അരവിന്ദാക്ഷനും മറ്റുമാണ് 1985 ജൂലൈ 9ന് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചത്. ഏകസിവില്‍കോഡ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നായിരുന്നു ചോദ്യം. മുഖ്യമന്ത്രി കെ.കരുണാകരന് സഭയിലുണ്ടായിരുന്നില്ല. പകരം മന്ത്രി എം.പി ഗംഗാധരനാണ് മറുപടി നല്‍കിയത്. പ്രധാനമന്ത്രി രാജീവ് ഗാന്ധി ഏകിസിവില്‍കോഡ് നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ശരീഅത്തിനെതിരെയും വ്യക്തിനിയമങ്ങള്‍ക്കെതിരെയും സി.പി.എം വലിയ പ്രചാരണം നടത്തിയ നാളുകളിലായിരുന്നു ചോദ്യം. പാര്‍ട്ടി നേതാവ് ഇ.എം.എസ്സായിരുന്നു പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. പ്രതിപക്ഷ നേതാവ് ഇ.കെ നായനാരും മറ്റും കൊണ്ടുപിടിച്ച് പ്രസംഗിച്ച് നടന്നു. അന്ന് അഖിലേന്ത്യാ മുസ്്ലിം ലീഗ് സി.പി.എം സഖ്യത്തിലായിരുന്നു . ഇതേതുടര്‍ന്ന് ആ പാര്‍ട്ടി മുന്നണി വിട്ട് മുസ്ലിം ലീഗില്‍ തിരികെ ലയിച്ചു.
വിവാദം നീളുകയും ചില പത്രങ്ങള്‍ വിവാദം കൊഴുപ്പിക്കുകയും ചെയ്തതിനൊടുവില്‍ ഇ.എം.എസ് തന്നെ വിവാദത്തിന് സുല്ലിട്ടു: എനിക്ക് ശരീഅത്തിനെക്കുറിച്ച് യാതൊന്നുമറിയില്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു അത്. അതോടെ മുസ്്ലിം ലീഗ് അടക്കം ഒരു വര്‍ഗീയകക്ഷിയുമായും സി.പി.എം ഇനി സഖ്യമുണ്ടാക്കി്ല്ലെന്ന പ്രസ്താവനയും ഇ.എം.എസ് നടത്തി. 1986ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തിലെത്തുകയും ചെയ്തു. എം.വി രാഘവനെ മുസ്്ലിം ലീഗുമായി ബന്ധം വേണമെന്ന് വാദിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പലസന്ദര്ഭങ്ങളിലും മുസ്്ലിം ലീഗിന് പിന്നില്‍ വാഗ്്ദാനങ്ങളുമായി സി.പി.എം നേതാക്കള്‍ പ്രത്യക്ഷപ്പെടുന്നതാണ ്കേരളം കണ്ടത്. മുസ്ലിംലീഗ് ജനാധിപത്യപാര്‍ട്ടിയാണെന്നും തൊട്ടുകൂടായ്മയില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രി വി.ശിവന്‍കുട്ടിയും ഇപ്പോള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.
kerala
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.
ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയായിരുന്നു.
kerala
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.
ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
kerala
കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന് പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.
ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
-
kerala3 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍
-
kerala3 days ago
കേരള സര്‍വകലാശാല വിവാദം; കെ എസ് അനില്‍ കുമാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവയ്ക്കണമെന്ന് വിസിയുടെ നിര്‍ദേശം
-
india3 days ago
ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചു
-
kerala3 days ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല; ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി