Connect with us

kerala

സബ് രജിസ്ട്രാർ ഓഫീസ് മുകൾ നിലയിൽ; വലഞ്ഞ് രോഗികളും ഭിന്നശേഷിക്കാരും

ഭിന്നശേഷിക്കാരനെ കസേരയില്‍ ഇരുത്തി മൂന്നാം നിലയിലേക്ക് കൊണ്ട് പോയവര്‍ തന്നെ സ്റ്റെപ്പില്‍ നിന്ന് വീഴുവാന്‍ പോയതും, ഭിന്നശേഷിക്കാരന്‍ വീണ് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത് നാല് ദിവസം മുന്‍പാണ്

Published

on

കൊടുവള്ളി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഭൂമിയുടെ ക്രിയവിക്രയങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി നൂറ് കണക്കിന് ആളുകള്‍ ദിവസവും എത്തുന്നത്. കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കാത്തത് കൊണ്ട് മൂന്നാം നിലയിലേക്കുള്ള 48 പടി കയറി വേണം കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസില്‍ എത്താന്‍ ഭിന്നശേഷിക്കാര്‍ക്കും പ്രായം ചെന്നവര്‍ക്കും ഏറെ ദുരിതമായി മാറുകയാണ്.

ഭിന്നശേഷിക്കാരനെ കസേരയില്‍ ഇരുത്തി മൂന്നാം നിലയിലേക്ക് കൊണ്ട് പോയവര്‍ തന്നെ സ്റ്റെപ്പില്‍ നിന്ന് വീഴുവാന്‍ പോയതും, ഭിന്നശേഷിക്കാരന്‍ വീണ് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത് നാല് ദിവസം മുന്‍പാണ്. വീണ്ടും ഭിന്നശേഷിക്കാരെ കസേരയില്‍ ഇരുത്തി ചുമന്ന് കൊണ്ട് പോകുമ്പോള്‍ ഭിന്നശേഷിക്കാര്‍ ഒരാഴിച്ചയില്‍ രണ്ടാം പ്രാവശ്യമാണ് വീഴുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കണം എന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപനം വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് ഭിന്നശേഷി സൗഹൃദമാക്കാത്തത് ഭിന്നശേഷി സമൂഹത്തിനോടും പ്രായം ചെന്നവരോടും ചെയ്യുന്ന ക്രൂരതയാണ് എന്ന് കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍ ലീഗ് ഭാരവാഹികള്‍ കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് നേരിട്ട് സന്ദര്‍ശിച്ച് അനുഭവങ്ങള്‍ വിലയിരുത്തി. കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസറുമായി ചര്‍ച്ച നടത്തി കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കണമെന്നും
കൊടുവള്ളി മിനി സിവില്‍ സ്റ്റേഷന്റെ താഴെ കെട്ടിടത്തിലേക്ക് മാറ്റുക, സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ ശുചിമുറി പണിയുക, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി റാമ്പ് സൗകര്യം ഒരുക്കുക എന്നാവശ്യപ്പെട്ട് കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി.

ശേഷം കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക്, റവന്യു വകുപ്പ് മന്ത്രിക്ക്, മനുഷ്യാവകാശ കമ്മീഷന്, സംസ്ഥാന ഡിസബിലിറ്റി കമ്മീഷണര്‍ക്കും പരാതി കൊടുക്കുവനും കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് കമ്മിറ്റി തീരുമാനിച്ചു. പ്രസ്തുതയോഗം കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍സ് പീപ്പിള്‍സ് ലീഗ് കമ്മിറ്റി പ്രസിഡണ്ട് സുനീര്‍ വാവാട് ഉദ്ഘാടനം നിര്‍വഹിച്ചു. കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കിയില്ലാ എങ്കില്‍ കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് ന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു.

ട്രഷറര്‍ കുഞ്ഞബ്ദുള്ള സാഹിബ,് കെപി റിയാസ്, റഫീഖ് പടനിലം, കൊടുവള്ളി മുനിസിപ്പല്‍ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് കമ്മിറ്റി പ്രസിഡന്റ് ജബ്ബാര്‍ പട്ടിണിക്കര, സെക്രട്ടറി സുബേര്‍ കൊടുവള്ളി, എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍ പീപ്പിള്‍സ് ലീഗ് ജനറല്‍ സെക്രട്ടറി ഷംസു ബീക്കു വടകര സ്വാഗതവും
മൊയിദ്ധീന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

kerala

ബസുകള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രക്കാര്‍ മരിച്ചു

നിര്‍ത്തിയിട്ടിരുന്ന ബസിനെ ബൈക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

Published

on

കൊച്ചി: കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങി രണ്ടുപേര്‍ മരിച്ചു.കൊച്ചി പാലാരിവട്ടം ബൈപ്പാസില്‍ രാവിലെ ആറുമണിയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ബസിനെ ബൈക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.ബൈക്ക് യാത്രക്കാറാണ് മരിച്ചത്.

ബസ്സിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ബസ്സിനിടയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ബൈക്ക് പൂര്‍ണമായും തകര്‍ന്ന നിലയിയാണ്.നിര്‍ത്തിയിട്ട ബസ്സിലിടിച്ച് ബൈക്ക് പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ കുടുങ്ങിയതാണ് അപകടത്തിനു കാരണമാക്കിയത്.

 

Continue Reading

kerala

സ്വര്‍ണ്ണവില വീണ്ടും കൂടി; പവന് 680 രൂപയുടെ വര്‍ധന

മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്.

Published

on

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന. പവന് 680 രൂപ കൂടി 53,600 രൂപയായി. ഗ്രാമിന് 85 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ​ഗ്രാമിന്റെ വില 6700 രൂപയായി ഉയർന്നു. മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്.

അക്ഷയതൃതിയയായതിനാൽ ഏഴരക്ക് തന്നെ സ്വർണ്ണവ്യാപാരം ആരംഭിച്ചിരുന്നു. 45 രൂപയുടെ വർധനവോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. പിന്നീട് സ്വർണ്ണവില വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ശതമാനം നേട്ടം അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന് ഉണ്ടായിരുന്നു.

യു.എസ് തൊഴിൽ വകുപ്പ് തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടിരുന്നു. ഇത് സ്വർണ്ണവിലയെ സ്വാധീനിച്ചു. സ്‍പോട്ട് ഗോൾഡിന്റെ വില 0.95 ശതമാനം ഉയർന്ന് ഔൺസിന് 2,330.51 ഡോളറായി. ജൂണിലേക്കുള്ള യു.എസിലെ ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.74 ശതമാനം ഉയർന്ന് 2,339.40 ഡോളറായി. അതേസമയം, യു.എസ് ഡോളർ ഇൻഡക്സിൽ നഷ്ടം രേഖപ്പെടുത്തി.

Continue Reading

FOREIGN

ജീവനകാരുടെ നിസഹകരണം, എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുന്നു: ഗ്ലോബല്‍ കെ.എം.സി.സി

ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്.

Published

on

കണ്ണൂര്‍: കൂട്ട അവധിയിലേക്കെത്തിച്ച നിസഹകരണത്തില്‍ നടപടിയെടുക്കാതെ എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുകയാണെന്ന് ഗ്ലോബല്‍ കെ.എം.സി.സി. നിലവില്‍ എല്ലാ നിലയിലും ദ്രോഹകരമായ നയമാണ് എയര്‍ ഇന്ത്യ തുടരുന്നതെന്നും ഗ്ലോബല്‍ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.

ഏറ്റവും അവസാനത്തേതാണ് മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കല്‍. ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. ഇതുകാരണം പെരുവഴിയിലായത് ആയിരകണക്കിന്പ്രവാസികളും യാത്രക്കാരുമാണ് ഇവരില്‍ വിസ കാലാവധി അവസാനിക്കുന്നവര്‍ ഉള്‍പ്പെടെ നിരവധി പേരെ വിമാനത്താവളങ്ങളില്‍ വെന്തുരുകേണ്ട അവസ്ഥയിലേക്കാണെത്തിച്ചത്.

നിരവധി വർഷങ്ങൾ ജോലി ചെയ്ത കമ്പനിയിൽ തിരിച്ചു ജോലിക്ക് ജോയിന്റ് ചെയ്യാൻ കഴിയാതെജോലി നഷ്ട പെട്ട പ്രവാസികള്‍ ഉള്‍പ്പെടെ യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ മതിയായ നഷ്ടപരിഹാരം നല്‍കിയേ മതിയാകൂ.

ഇതോടൊപ്പം തന്നെ അടിയന്തിരമായി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണം. കണ്ണൂരില്‍ നിന്ന് ഇപ്പോള്‍ എയര്‍ ഇന്ത്യ മാത്രമാണ് വിദേശ നാടുകളിലേക്ക് സര്‍വീസ് നടത്തുന്നത്. തോന്നുംപോലെയാണ് ടിക്കറ്റ് ഫയര്‍. ടിക്കറ്റ് നിരക്ക് വര്‍ധനവുള്‍പ്പെടെ പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം.

കണ്ണൂരില്‍ നിന്ന് കൂടുതല്‍ കമ്പനികളുടെ വിമാനങ്ങള്‍ അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയവും നടപടി സ്വീകരിക്കണമെന്ന ആവശ്യം കേന്ദ്ര സംസ്ഥാനസർക്കാരുകൾ മുഖ വിലക്ക് എടുക്കുന്നില്ലഎന്നത് വിദേശ വരുമാനം നേടി തരുന്ന പ്രവാസികളോടുള്ള അവഗണന യാണ്. വിമാനയാത്രക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാകണം. അവധിക്കാലത്ത് പ്രാവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.

ഗോ ഫസ്റ്റ് നിര്‍ത്തിയത് കാരണം ടിക്കറ്റ് തുക നഷ്ടപ്പെട്ട പ്രാവസികള്‍ക്ക് തുക തിരിച്ച് കിട്ടിയിട്ടില്ല. ഈ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പുകളും ഇടപെട്ട് അടിയന്തിര പരിഹാരത്തിന് നടപടിയുണ്ടാകണമെന്നും ഗ്ലാബല്‍ കെ.എം.സി.സി നേതാക്കളായ പ്രസിഡന്റ് ടി പി അബ്ബാസ് ഹാജി, ജനറൽ സെക്രട്ടറി ഉമർഅരിപാമ്പ്ര ഓർഗസെക്രട്ടറി വി കെ മുഹമ്മദ്‌ ട്രഷറർ റഹീസ് പെരുമ്പ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Continue Reading

Trending