Connect with us

india

വഖഫ് ബോര്‍ഡുകളെ നിരോധിക്കാനുള്ള ബില്‍ തള്ളണമെന്ന് പി.വി. വഹാബ് എം.പി രാജ്യസഭയില്‍

വഖഫ് ബോര്‍ഡുകളെ നിരോധിക്കാനുള്ള ബില്‍ തള്ളണമെന്ന് പി.വി. വഹാബ് എം.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

Published

on

വഖഫ് ബോര്‍ഡുകളെ നിരോധിക്കാനുള്ള ബില്‍ തള്ളണമെന്ന് പി.വി. വഹാബ് എം.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഹര്‍നാഥ് സിംഗ് യാദവ് എംപിയുടെ ‘വഖഫ് അസാധുവാക്കല്‍ ബില്‍ 2022’ എന്ന സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നതിനുള്ള അനുമതി പിന്‍വലിക്കാന്‍ രാജ്യ സഭ ചെയര്‍മാനോടാണ് പി.വി. വഹാബ് എം.പി ആവശ്യപ്പെട്ടത്.

ഹര്‍നാഥ് സിംഗ് യാദവിന്റെ പേരില്‍ 21 ജൂലൈ 2023 ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ‘വഖഫ് അസാധുവാക്കല്‍ ബില്‍ 2022’ എന്ന സ്വകാര്യ ബില്ലിനെക്കുറിച്ചുള്ള ആശങ്കകളും എതിര്‍പ്പും വഹാബ് എം.പി രാജ്യസഭയില്‍ അറിയിച്ചു.വഖഫ് നിയമം റദ്ദാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. മുസ്ലീം സമുദായത്തിന്റെ വിശ്വാസത്തില്‍ ഇടപെടാനും മുസ്ലീം സമുദായത്തോടും അവരുടെ വിശ്വാസത്തോടുമുള്ള തന്റെ വിരോധത്തിന്റെയും വെറുപ്പിന്റെയും വസ്തുത സ്ഥാപിക്കാനുള്ള ശ്രമമാണ് ഇത്തരമൊരു ബില്‍ അവതരിപ്പിച്ചുകൊണ്ട് ഹര്‍നാഥ് സിംഗ് യാദവിന്റെ ഉദ്ദേശ്യം അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡ് സ്ഥാപിതമായത് മുസ്ലിംകള്‍ വസിയത് നല്‍കുന്ന സ്വത്തുക്കളുടെ മേല്‍നോട്ടം വഹിക്കാനാണെന്നും അവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യത്തിനും ഇസ്ലാമിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കണം. മുസ്ലീം സമുദായവുമായി ബന്ധപ്പെട്ട സ്വത്തുക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ പരമാവധി കുറയ്ക്കുക എന്നതായിരുന്നു ബോര്‍ഡ് രൂപീകരിക്കുന്നതിന്റെ ലക്ഷ്യം. മുസ്ലീം സമുദായങ്ങള്‍ക്കിടയിലുള്ള ഇത്തരം നിര്‍ണായകമായ വിശ്വാസ ആചാരം റദ്ദാക്കാനുള്ള ബില്‍ മുസ്ലീം സമുദായത്തിന്റെ താല്‍പ്പര്യത്തിന് എതിരാണ്, ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് അദ്ദേഹം രാജ്യസഭയില്‍
പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പുല്‍വാമയും സര്‍ജിക്കല്‍ സ്‌ട്രൈക്കും ഉപയോഗിച്ച് മോദി രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ചു-രേവന്ദ് റെഡ്ഡി

എല്ലാത്തിനും ജയ്ശ്രീരാം എന്നതാണ് അവര്‍ക്കുത്തരം. പുല്‍വാമ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. വലിയ പരാജയമായിരുന്നു അത്. ഐ.ജിയും ഇന്റലിജന്‍സ് ബ്യൂറോയുമൊക്കെ എന്തെടുക്കുകയായിരുന്നുവെന്നും രേവന്ദ് റെഡ്ഡി ചോദിച്ചു.

Published

on

പുല്‍വാമ ആക്രമണവും സര്‍ജിക്കല്‍ സ്ട്രൈക്കും ഉപയോഗിച്ച് മോദി രാഷ്ട്രീയ ലാഭത്തിന് ശ്രമം നടത്തിയെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. മോദിക്ക് എല്ലാം രാഷ്ട്രീയമാണ്, എല്ലാം തിരഞ്ഞെടുപ്പ് വിജയത്തിനുള്ള തന്ത്രമാണ്. മോദിയുടെ ചിന്തകളൊന്നും രാഷ്ട്ര നന്മയ്ക്ക് വേണ്ടിയുള്ളതല്ലെന്നും രേവന്ദ് റെഡ്ഡി ആരോപിച്ചു.

എല്ലാത്തിനും ജയ്ശ്രീരാം എന്നതാണ് അവര്‍ക്കുത്തരം. പുല്‍വാമ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. വലിയ പരാജയമായിരുന്നു അത്. ഐ.ജിയും ഇന്റലിജന്‍സ് ബ്യൂറോയുമൊക്കെ എന്തെടുക്കുകയായിരുന്നുവെന്നും രേവന്ദ് റെഡ്ഡി ചോദിച്ചു.

സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ യഥാര്‍ഥ ദിവസം ആര്‍ക്കുമറിയില്ല. എനിക്ക് ഒറ്റ ചോദ്യമേ മോദിയോട് ചോദിക്കാനുള്ളൂ. എങ്ങനെ പുല്‍വാമ സംഭവിച്ചു, അങ്ങനെയൊന്ന് സംഭവിക്കുന്നതിന് എന്തിന് അനുവദിച്ചു, ഐ.ബിയേയും റോയിനേയുമൊക്ക എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്നും രേവന്ദ് ചോദിച്ചു.

അതുകൊണ്ട് ആഭ്യന്തര സുരക്ഷ കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്. ആരുടേയെങ്കിലും കയ്യില്‍ രാജ്യത്തെ വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും രേവന്ദ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രേവന്ദിന്റെ പ്രസംഗം.

 

Continue Reading

india

‘യു.പിയിലെ ഫത്തേപൂര്‍ സിക്രി ദര്‍ഗ കാമാഖ്യദേവി ക്ഷേത്രം’; അവകാശവാദവുമായി അഭിഭാഷകന്‍, കേസ്

മുഗള്‍ ഭരണകാലത്ത് ജീവിച്ച സൂഫി ഗുരു സലീം ചിഷ്തിയുടെ ദര്‍ഗയിലാണ് അവകാശവാദവുമായി ആഗ്ര സ്വദേശിയായ അഡ്വ. അജയ് പ്രതാപ് സിങ് രംഗത്തെത്തിയിരിക്കുന്നത്.

Published

on

ഉത്തര്‍പ്രദേശിലെ ചരിത്രപ്രസിദ്ധമായ ഫത്തേപൂര്‍ സിക്രി ദര്‍ഗ ക്ഷേത്രമായിരുന്നുവെന്ന് അവകാശവാദവുമായി അഭിഭാഷകന്‍. മുഗള്‍ ഭരണകാലത്ത് ജീവിച്ച സൂഫി ഗുരു സലീം ചിഷ്തിയുടെ ദര്‍ഗയിലാണ് അവകാശവാദവുമായി ആഗ്ര സ്വദേശിയായ അഡ്വ. അജയ് പ്രതാപ് സിങ് രംഗത്തെത്തിയിരിക്കുന്നത്. ദര്‍ഗ മുന്‍പ് കാമാഖ്യദേവി ക്ഷേത്രമായിരുന്നുവെന്നു വാദിച്ച് ആഗ്രയിലെ സിവില്‍ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ദര്‍ഗ കാമാഖ്യദേവിയുടെ ശ്രീകോവിലായിരുന്നുവെന്നാണ് അജയ് പ്രതാപ് വാദിക്കുന്നത്. ഇക്കാര്യം ആഗ്രയിലെ സിവില്‍ കോടതി അംഗീകരിച്ചിട്ടുണ്ടെന്നും പറയുന്നു. ദര്‍ഗയോട് ചേര്‍ന്നുള്ള ജമാമസ്ജിദിനു താഴെ ശ്രീകൃഷ്ണ വിഗ്രഹമുണ്ടെന്നും അവകാശവാദമുണ്ട്. ഫത്തേപൂര്‍ സിക്രി നഗരം മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ നിര്‍മിച്ചതല്ലെന്നും മുന്‍പ് വിജയ്പൂര്‍ സിക്രിയായിരുന്നു ഈ സ്ഥലമെന്നും ഇദ്ദേഹം അവകാശപ്പെട്ടു.

നിലവില്‍ പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ദര്‍ഗ പ്രവര്‍ത്തിക്കുന്നത്. മുന്‍പ് ആര്‍ക്കിയോളജി സൂപ്രണ്ടായിരുന്ന ഡി.ബി ശര്‍മയുടെ നേതൃത്വത്തില്‍ ദര്‍ഗയിലും പരിസരത്തും ഉത്ഖനനങ്ങള്‍ നടന്നിരുന്നു. ഇതില്‍ 1000 എ.ഡിയിലെ ഹിന്ദു-ജൈന കരകൗശലവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അജയ് പ്രതാപ് പറഞ്ഞു. പള്ളിയുടെ തൂണുകളിലും മേല്‍ക്കൂരയിലുമെല്ലാം ഹിന്ദു ശില്‍പങ്ങളുണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് ഓഫിസറായ ഇ.ബി ഹോവല്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നുമെല്ലാം ഇദ്ദേഹത്തിന്റെ വാദങ്ങള്‍ പോകുന്നു.

1527ല്‍ നടന്ന ഖാന്‍വ യുദ്ധത്തിന്റെ കാലത്ത് സിക്രി രാജാവായിരുന്ന റാവു ധാംദേവ് കാമാഖ്യദേവിയുടെ പ്രാണപ്രതിഷ്ഠ ചെയ്ത വിഗ്രഹം ഗാസിപൂരിലെ സുരക്ഷിതമായ സ്ഥാനത്തേക്കു മാറ്റുകയായിരുന്നുവെന്ന് അജയ് പ്രതാപ് വാദിച്ചു. ഇക്കാര്യം ചരിത്രത്തിലുള്ളതാണെന്നും സ്ഥലത്തെ ക്ഷേത്രത്തിന്റെ വേരുകള്‍ വ്യക്തമാക്കുന്നതാണ് ഇതെല്ലാമെന്നും ഇദ്ദേഹം പറയുന്നു. ഒരിക്കല്‍ ക്ഷേത്രമായി നിര്‍മിക്കപ്പെട്ട നിര്‍മിതിയുടെ രൂപം മാറ്റാന്‍ പറ്റില്ലെന്നാണ് നിയമം പറയുന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

കേസില്‍ ആഗ്ര സിവില്‍ കോടതി ജഡ്ജിയായിരുന്ന മൃത്യുഞ്ജയ് ശ്രീവാസ്തവ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസ് അയച്ചിരുന്നു. നേരത്തെ ജമാമസ്ജിദിനു താഴെ ശ്രീകൃഷ്ണ വിഗ്രഹമുണ്ടെന്നു വാദിച്ചും ഇദ്ദേഹം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ആസ്ഥാന മാതാ കാമാഖ്യ, ആര്യ സംസ്‌കൃതി പ്രിസര്‍വേഷന്‍ ട്രസ്റ്റ്, യോഗേശ്വര്‍ ശ്രീകൃഷ്ണ കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ വികാസ് ട്രസ്റ്റ് എന്നിവരും കേസില്‍ പരാതിക്കാരായി കക്ഷി ചേര്‍ന്നിട്ടുണ്ട്. യു.പി സുന്നി വഖഫ് ബോര്‍ഡും സലീം ചിഷ്തി ദര്‍ഗ-ജമാമസ്ജിദ് കമ്മിറ്റിയും കേസില്‍ കക്ഷികളാണ്.

Continue Reading

india

സ്വകാര്യ ഹജ്ജ് യാത്രക്കാരുടെ വിസാ സ്റ്റാമ്പിങ് നീളുന്നു; 7000 ത്തോളം പേരുടെ യാത്ര പ്രതിസന്ധിയില്‍

ടിക്കറ്റ് ബുക്കിംഗും വാക്സീനേഷനും ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകര്‍ ഇതോടെ ആശങ്കയിലായിരിക്കുയാണ്.

Published

on

കേരളത്തിനകത്തും പുറത്തുമായി സ്വകാര്യ ഹജ്ജ് ഗ്രപ്പു വഴി യാത്രക്കൊരുങ്ങിയിരിക്കുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ യാത്ര പ്രതിസന്ധിയില്‍. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി യാത്ര തിരിക്കുന്ന ഹാജിമാരുടെ വിസ സ്റ്റാമ്പിംഗ് വൈകുന്നതായി റിപോര്‍ട്ട്. ടിക്കറ്റ് ബുക്കിംഗും വാക്സീനേഷനും ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകര്‍ ഇതോടെ ആശങ്കയിലായിരിക്കുയാണ്.

യാത്രാ തീയതി ആയിട്ടും മുഥവ്വിഫ് ബുക്കിംഗ് പൂര്‍ത്തിയാകാത്തതിനാല്‍ നേരത്തേ നിശ്ചയിച്ച തീയതികള്‍ മാറ്റേണ്ടി വരുമോ എന്ന ആശങ്കയിലാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍.

കേരളത്തിനകത്തും പുറത്തും രജിസ്ട്രേഷനുള്ള ഹജ്ജ് ഗ്രൂപ്പുകള്‍ വഴി യാത്ര ചെയ്യുന്ന ഏഴായിരത്തോളം ഹാജിമാരുടെ വിസാ സ്റ്റാമ്പിങ് ഇനിയും പൂര്‍ത്തിയായിട്ടില്ല

നേരത്തേ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ അവസാന നിമിഷം ക്യാന്‍സല്‍ ചെയ്യുമ്പോള്‍ വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാവുക. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മാര്‍ച്ച് ഒന്നിനു തന്നെ ലൈസന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള ഒരു സ്വകാര്യ ഹജ്ജ് ഗ്രൂപ്പിനും മുഥവ്വിഫ് ബുക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഹജ്ജ് വിസ അടിക്കുന്നതിന് മുഥവ്വിഫ് ബുക്കിംഗ് നിര്‍ബന്ധമാണ്.

ഈ ആവശ്യത്തിനും സൗദിയിലെ താമസ സൗകര്യത്തിനും യാത്രകള്‍ക്കും മറ്റും പണമയക്കുന്ന നിലവിലെ സംവിധാനം അവസാനിപ്പിച്ച് ഈ വര്‍ഷം ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി പണമയക്കുന്ന രീതി പ്രയാസം സൃഷ്ടിച്ചതായി സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു. ഒന്നോ രണ്ടോ ദിവസങ്ങളില്‍ സൗദിയിലെ അക്കൗണ്ടുകളില്‍ പണം ലഭിച്ചിരുന്ന സ്ഥാനത്ത്
പത്ത് ദിവസമായിട്ടും ലഭ്യമാകാത്ത സ്ഥിതിയാണ്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയുടെ ഒട്ടും വ്യവസ്ഥാപിതമല്ലാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിലൂടെ യാത്ര പോകുന്നവരുടെ മുഥവ്വിഫ് ബുക്കിംഗ് പൂര്‍ത്തിയാകാത്തതിനാല്‍ ഈ മാസം പത്ത് മുതല്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരുടെ മുഴുവന്‍ പണവും നഷ്്ടപ്പെടുമെന്നാണ് ആശങ്ക. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ത്വരിതഗതിയില്‍ ഇടപെട്ടാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയൂ.

കേന്ദ്ര ഹജ്ജ് കമ്മറ്റിക്ക് കീഴിലുള്ള ഈ വര്‍ഷത്തെ ആദ്യ ഇന്ത്യന്‍ സംഘം വ്യാഴാഴ്ച്ച മദീനയില്‍ വിമാനമിറങ്ങി. മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 283 അംഗ ഇന്ത്യന്‍ തീര്‍ത്ഥാട സംഘത്തിന് വിമാനത്താവളത്തില്‍ ലഭിച്ചത് ഉജ്വല സ്വീകരണം.

ഹൈദരാബാദില്‍ നിന്നുള്ള ആദ്യ സംഘത്തെ സ്വീകരിക്കാന്‍ സൗദി ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍, ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി അബ്ദുള്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മഷാത്ത്, ഇന്ത്യന്‍ അംബാസിഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ മുഹമ്മദ് ഷാഹിദ് ആലം, മറ്റ് സൗദി, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍, സാമൂഹിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

മെയ് 26നാണ് കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം.
ഈ വര്‍ഷം 1,75,025 തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്ന്ത്. ഇതില്‍ 1,40,20 പേര്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി വഴിയും, 35,005 പേര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുമാണ് എത്തുക.

Continue Reading

Trending