Connect with us

india

രാഹുലിന് പകരം ഷെര്‍ലിന്‍ യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കൂ; യു.പി മുഖ്യമന്ത്രിക്കതിരായ പരാമര്‍ശത്തില്‍ യുട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ശ്യാം മീരാ സിങിനെതിരെ കേസെടുത്തു

തനിക്കെതിരെ കേസെടുത്ത കാര്യം യുട്യൂബര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

Published

on

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അധിക്ഷേപകരമായി പോസ്റ്റ് ഇട്ടതിന് യുട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ശ്യാം മീരാ സിങിനെതിരെ യു.പി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.ഗാസിയാബാദ് പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ തന്റെ കുടുംബപ്പേര് മാറ്റില്ലെന്നുമുള്ള നടി ഷെര്‍ലിന്‍ ചോപ്രയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടുള്ള ശ്യാമിന്റെ പോസ്റ്റാണ് പ്രശ്‌നമായത്. രാഹുലിന് പകരം യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കൂ എന്നാണ് ശ്യാം ആവശ്യപ്പെട്ടത്. ആദിത്യനാഥിനെ വിവാഹം കഴിച്ചാല്‍ നടിക്ക് നേട്ടങ്ങളുണ്ടെന്നും ശ്യാം ട്വീറ്റ് ചെയ്തിരുന്നു.

യോഗിയെ വിവാഹം കഴിച്ചാല്‍ ഷെര്‍ലിന് കുടുംബപ്പേര് മാറ്റേണ്ടതില്ലെന്നുമായിരുന്നു ശ്യാമിന്റെ ട്വീറ്റ്. തനിക്കെതിരെ കേസെടുത്ത കാര്യം യുട്യൂബര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ‘എന്റെ ഈ ട്വീറ്റില്‍ യുപി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ ട്വീറ്റ് യുപിയിലെ 25 കോടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആറില്‍ പറയുന്നു. ആളുകള്‍ രോഷാകുലരാണ്. ക്രമസമാധാനം തകര്‍ന്നേക്കാം. ഇത് വിശ്വസിച്ച് യു.പി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പക്ഷെ എന്റെ ട്വീറ്റ് ആകെ 1 ലക്ഷം ആളുകള്‍ മാത്രമാണ് കണ്ടത്” തന്റെ ആദ്യത്തെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് ശ്യാം കുറിച്ചു.

”എങ്ങനെയാണ് 25 കോടി ജനങ്ങളുടെ വികാരം വ്രണപ്പെട്ടത്, രണ്ടാമതായി, ഒരു സ്ത്രീക്ക് അനുയോജ്യനായ വരനെ നിര്‍ദേശിച്ചതിന് മാത്രം ഈ രാജ്യത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ? ബി.ജെ.പി നേതാക്കള്‍ സോണിയാ ഗാന്ധിയോടും ഡിംപിള്‍ യാദവിനോടും ചെയ്തത് പോലെ ഒരു സ്ത്രീയെയും ഞാന്‍ അപമാനിച്ചിട്ടില്ല. ബി.ജെ.പി നേതാക്കള്‍ പ്രതിപക്ഷത്തോട് ചെയ്യുന്നതുപോലെ മുഖ്യമന്ത്രിയെ ഞാന്‍ അധിക്ഷേപിച്ചിട്ടില്ല. സര്‍ക്കാരിന്റെ വിദ്വേഷകരമായ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് യുട്യൂബില്‍ ഞാന്‍ വീഡിയോകള്‍ നിര്‍മ്മിക്കുന്നു. എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണോ ഇത്തരമൊരു വ്യാജ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്? ശ്യാം ചോദിച്ചു.

”സനാതന്‍ സന്‍സ്ത, ആര്‍എസ്എസ്, നരേന്ദ്ര മോദി, അദാനി, അമിത് ഷാ എന്നിവരുടെ തെറ്റുകളെക്കുറിച്ച് ഞാന്‍ ഇതുവരെ പരസ്യമായി വീഡിയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം വ്യാജ എഫ്ഐആറുകള്‍ ഉണ്ടാക്കി സാധാരണക്കാരില്‍ ഭയം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴെല്ലാം അത് ഉണ്ടെന്ന് എനിക്ക് തോന്നുന്നു. എന്റെ ജോലിയില്‍ ഇപ്പോഴും ഒരു പോരായ്മയുണ്ട്. അവര്‍ എനിക്കെതിരെ കള്ളക്കേസുകള്‍ ഫയല്‍ ചെയ്യുന്നത് തുടരുന്നിടത്തോളം എന്റെ ജോലിയില്‍ ഞാന്‍ തൃപ്തനാകില്ല. ഈ എഫ്‌ഐആര്‍ എന്റെ ആത്മധൈര്യം കൂട്ടും” യുട്യൂബര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ശ്യാം മീര സിങ്ങിനെ യുപി പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

 

india

ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി ദുരുദ്ദേശത്തോടെയെന്ന് കോണ്‍ഗ്രസ്‌

Published

on

പാട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് കോണ്‍ഗ്രസ്. ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചാണ് പരിശോധന നടത്തിയതെന്നും നടപടി നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

നിരവധി എന്‍ഡിഎ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ ആരോപിച്ചു.

Continue Reading

india

നാലാം ഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ

Published

on

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ മധ്യപ്രദേശ് എന്നിവടങ്ങളിൽ 8 മണ്ഡലങ്ങളിലും ബിഹാറിൽ അഞ്ചും ഒഡീഷയിലെയും ജാർഖണ്ഡിലെയും നാല് മണ്ഡലങ്ങളും ജമ്മുകാശ്മീർ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും.

 

Continue Reading

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

Trending