Connect with us

india

കശ്മീര്‍ മുതല്‍ കേരളം വരെ യുവ ഭാരത് യാത്ര; പുതുചരിത്രമെഴുതുന്ന പ്രഖ്യാപനങ്ങളുമായി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി

കശ്മീര്‍ മുതല്‍ കേരളം വരെ സംഘടിപ്പിക്കുന്ന യുവ ഭാരത് യാത്ര അടക്കം സംഘടനാ രംഗത്ത് പുതുചരിത്രമെഴുതുന്ന പ്രഖ്യാപനങ്ങളുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി.

Published

on

കശ്മീര്‍ മുതല്‍ കേരളം വരെ സംഘടിപ്പിക്കുന്ന യുവ ഭാരത് യാത്ര അടക്കം സംഘടനാ രംഗത്ത് പുതുചരിത്രമെഴുതുന്ന പ്രഖ്യാപനങ്ങളുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. മഹാരാഷ്ട്ര ലോനാവാലയില്‍ നടന്ന യൂത്ത് ലീഗ് ചിന്തന്‍ മിലന്റെ തീരുമാനങ്ങള്‍ ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ജന:സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.ദേശീയ വൈസ് പ്രസിഡണ്ട് ഷിബു മീരാനും പങ്കെടുത്തു. 17 സംസ്ഥാനങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 74 പ്രതിനിധികളാണ് ചിന്തന്‍ മിലനില്‍ പങ്കെടുത്തത്.

ഇന്ത്യ നമ്മളാണ്, നമ്മളെല്ലാവരും എന്ന പ്രമേയത്തില്‍ കശ്മീര്‍ മുതല്‍ കേരളം വരെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി യുവ ഭാരത് യാത്ര സംഘടിപ്പിക്കും. വിവിധ സംസ്ഥാന കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രാജ്യത്തുടനീളം 100 വിചാര്‍ ബൈഠക്കുകള്‍ സംഘടിപ്പിക്കും. 30 പേരാണ് ഓരോ വിചാര്‍ ബൈഠക്കിലും പങ്കെടുക്കുക. ജനാധിപത്യ സ്വത്വരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചും സംഘടനാ ശാക്തീകരണത്തെ സംബന്ധിച്ചും ചര്‍ച്ച ചെയ്യും. 3000 യുവജന നേതാക്കളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളില്‍ സൃഷ്ടികള്‍ ഉള്‍ക്കൊള്ളുന്ന ത്രൈമാസ ജേര്‍ണല്‍ പ്രസിദ്ധീകരിക്കാനും ചിന്തന്‍ മിലന്‍ തീരുമാനിച്ചു. രാജ്യത്തിന്റെ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും തിരിച്ചറിയാനും അനുഭവിക്കാനും യുവാക്കള്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായി ഡിസ്‌കവറി ഇന്ത്യ സഫാരികള്‍ സംഘടിപ്പിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് എന്ന പേരില്‍ സാമൂഹ്യ ശാസ്ത്ര രംഗത്തും ഗവേഷണ രംഗത്തും മികവ് തെളിയിച്ചവര്‍ക്കായി പ്ലാറ്റ്ഫോം രൂപീകരിക്കും.

മതനിരപേക്ഷതയും സഹിഷ്ണുതയും സംരക്ഷിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ ഹസ്രത്ത് മൊഹാനിയുടെ നാമധേയത്തില്‍ സാംസ്‌കാരിക വേദി സംഘടിപ്പിക്കും. കവി സമ്മേളനങ്ങള്‍, പ്രഭാഷണങ്ങള്‍, ഡോക്യുമെന്ററി, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, മറ്റ് കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. പൂനെയില്‍ ബനാത്ത് വാല അക്കാഡമി ഫോര്‍ യൂത്ത് ഡെവലപ്മെന്റ് സ്ഥാപിക്കും. യുവാക്കള്‍ക്ക് നേതൃ പരിശീലനം നല്‍കുന്ന സ്ഥിരം അക്കാഡമി എന്ന നിലയിലാണ് ഇത് പ്രവര്‍ത്തിക്കുക. യുവ സംരംഭകര്‍ക്കായി യൂത്ത് എന്റര്‍പ്രനേഴ്സ് ലീഗ് എന്ന പ്ലാറ്റ്ഫോം രൂപീകരിക്കാനും ചിന്തന്‍ മിലന്‍ തീരുമാനിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തും. ഇതിനോടനുബന്ധിച്ച് ആദ്യഘട്ടമായി രാജ്യത്തുടനീളം 1000 മൈക്രോ ലെവല്‍ കമ്മിറ്റികള്‍ രൂപീകരിക്കും. പ്രഖ്യാപനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനാവശ്യമായ സംഘടനാ കലണ്ടറിനും കര്‍മ്മ പരിപാടികള്‍ക്കും ചിന്തന്‍ മിലനില്‍ രൂപം നല്‍കിയെന്ന് നേതാക്കള്‍ അറിയിച്ചു.

india

‘വോട്ടു യന്ത്രം എന്റെ അച്ഛന്റേതാണ്’; ബൂത്ത് കയ്യേറിയ ബി.ജെ.പി സ്ഥാനാർഥിയുടെ മകൻ അറസ്റ്റിൽ

സംഭവത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഭാബേന്‍ കിശോര്‍സിങ് തവിയാദ് പൊലീസിൽ പരാതി നൽകിയിരുന്നു.

Published

on

ഗുജറാത്തിൽ പോളിങ് ബൂത്ത് കൈയേറുകയും കള്ളവോട്ട് ചെയ്യുകയും ചെയ്ത ബി.ജെ.പി സ്ഥാനാർഥിയുടെ മകൻ അറസ്റ്റിൽ. ദാഹോദ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ ജസ്വന്ത്‌സിങ് ഭാഭോറിന്റെ മകനും പാർട്ടി നേതാവുമായ വിജയ് ഭാഭോറാണ് അറസ്റ്റിലായത്.

വോട്ടെടുപ്പ് ദിനത്തിൽ ബൂത്ത് കയ്യേറി വിജയ് ഭാഭോറും അനുയായികളും കള്ളവോട്ട് ചെയ്തിരുന്നു. അഴിഞ്ഞാട്ടത്തിന്‍റെ ദൃശ്യങ്ങൾ വിജയ് ഭാഭോർ തന്നെ ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകുകയുമുണ്ടായി. സംഭവത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഭാബേന്‍ കിശോര്‍സിങ് തവിയാദ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.

ബൂത്ത് കൈയ്യേറി വിജയ് ഭാഭോര്‍ ഇന്‍സ്റ്റഗ്രമിലിട്ട ലൈവ് വിവാദമായതോടെ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, ആൾട്ട് ന്യൂസ് സ്ഥാപകനും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈർ ഉൾപ്പെടെ ഈ വിഡിയോ എക്സിൽ വീണ്ടും പോസ്റ്റ് ചെയ്തു. വോട്ടിങ് മെഷീൻ തന്റെ അച്ഛന്റേതാണെന്ന് വിജയ് അവകാശപ്പെടുന്നത് വിഡിയോയിൽ കാണാം.

മഹിസാഗര്‍ ജില്ലയിലെ ദാഹോദ് ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന സന്ത്രംപുര്‍ നിയമസഭാ മണ്ഡലത്തിലെ 220ാം ബൂത്തിലാണ് സംഭവം. ഈ ബൂത്തില്‍ റീ പോളിങ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസമന്ത്രി കുബേര്‍ സിങ് ഡിന്‍ഡോറാണ് ഈ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

മൂന്നാം ഘട്ടത്തിലാണ് ദാഹോദിൽ വോട്ടെടുപ്പ് നടന്നത്. 58.66 ശതമാനമാണ് പോളിങ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ മുഴുവൻ സീറ്റുകളും ബി.ജെ.പി നേടിയിരുന്നു.

Continue Reading

india

‘ഹരിയാന നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണം’; ഗവർണർക്ക് കത്ത് നൽകി ജെ.ജെ.പി

ബി.ജെ.പി സർക്കാറിനെ താഴെയിറക്കാൻ കോൺഗ്രസിന് പിന്തുണ നൽകുമെന്ന് ചൗതാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Published

on

ബി.ജെ.പി സർക്കാർ ന്യൂനപക്ഷമായി മാറിയ ഹരിയാന നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർ ബന്ദാരു ദത്താത്രേയക്ക് കത്ത് നൽകി ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാല. ഹരിയാന സർക്കാറിനെ താഴെയിറക്കാൻ കോൺഗ്രസിന് പിന്തുണ നൽകുമെന്ന് ചൗതാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പിയുടെ മുൻ സഖ്യകക്ഷിയായ ജെ.ജെ.പി ലോക്സഭ സീറ്റ് വിഭജന തർക്കത്തെ തുടർന്നാണ് സഖ്യം ഉപേക്ഷിച്ചത്.

വിശ്വാസവോട്ടിന് ആവശ്യപ്പെടണമെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയോട് ചൗതാല ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഹൂഡ വിശ്വാസവോട്ടിന് ആവശ്യപ്പെടുന്നില്ലെങ്കിൽ അത് ഇ.ഡിയെയും സി.ബി.ഐയെയും പേടിച്ചിട്ടായിരിക്കുമെന്നും ചൗതാല വിമർശിച്ചിരുന്നു.

അതേസമയം, ഭരണം അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിയിരിക്കെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് പകരം തെരഞ്ഞെടുപ്പിനെ നേരിടുന്നതിലാണ് കോൺഗ്രസിന് താൽപര്യം. തട്ടിക്കൂട്ട് സർക്കാർ ഉണ്ടാക്കുന്നതിനു പകരം ഭൂരിപക്ഷത്തോടെ സ്വന്തം സർക്കാർ രൂപവത്കരിക്കാനാകുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.

ജെ.ജെ.പി പിന്തുണ പ്രഖ്യാപിച്ചതിനെയും കോൺഗ്രസ് സ്വീകരിച്ചിട്ടില്ല. സർക്കാറിനെതിരെയുള്ള കർഷകരോഷം നാലരവർഷം ഭരണത്തിലുണ്ടായിരുന്ന ജെ.ജെ.പിക്കെതിരെയും നിലനിൽക്കുന്നുണ്ട്. ഇതാണ് ജെ.ജെ.പി പിന്തുണ സ്വീകരിക്കാൻ കോൺഗ്രസ് മടിക്കുന്നത്. പിന്തുണ മേയ് 25ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും പ്രതികൂലമായി ബാധിച്ചേക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.

ആകെ 90 സീറ്റുള്ള ഹരിയാന നിയമസഭയിൽ രണ്ട് ഒഴിവോടെ ആകെ 88 അംഗങ്ങളാണ് നിലവിലുള്ളത്. ഇതിൽ മൂന്ന് സ്വതന്ത്രർ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസിനൊപ്പം ചേർന്നതോടെയാണ് സർക്കാർ ന്യൂനപക്ഷമായത്. അതേസമയം, സ്വതന്ത്രർ ഉൾപ്പെടെ 43 എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. വിശ്വാസം തെളിയിക്കാൻ 45 അംഗങ്ങളുടെയെങ്കിലും പിന്തുണ വേണം. ജെ.ജെ.പിയുടെ നാല് എം.എൽ.എമാർ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ബി.ജെ.പി പറ‍യുന്നത്. ഇതോടെ തങ്ങളെ പിന്തുണക്കുന്നവർ 47 ആവുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.

ജെ.ജെ.പിക്ക് 10 എം.എൽ.എമാരാണുള്ളത്. എന്നാൽ, ഇവരിൽ ആറ് പേരും പലകാരണങ്ങളാൽ പാർട്ടി അധ്യക്ഷൻ ദുഷ്യന്ത് ചൗതാലയുമായി ഇടഞ്ഞുനിൽക്കുകയാണ്. കോൺഗ്രസിന് നേരത്തെ 30 അംഗങ്ങളാണുണ്ടായിരുന്നത്. മൂന്ന് സ്വതന്ത്രർ പിന്തുണ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പക്ഷത്ത് 33 പേരായി.

Continue Reading

india

ഹജ്ജിനായി ഇന്ത്യയില്‍ നിന്നുളള ആദ്യ സംഘം ഇന്ന് മദീനയില്‍ എത്തി

കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21നാണ്

Published

on

ഹജ്ജിനായി ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട ആദ്യ സംഘം ഇന്ന് പുലര്‍ച്ചെ മദീനയില്‍ എത്തി. ഹൈദരാബദില്‍ നിന്നും ശ്രീനഗറില്‍ നിന്നുമാണ് ആദ്യ വിമാനം. പത്തോളം വിമാനങ്ങളിലായി 3000ത്തോളം ഇന്ത്യന്‍ തീര്‍ഥാടകരാണ് ഇന്ന് മദീനയില്‍ എത്തിയത്. കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21നാണ്.

ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമാണ് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ഥാടകര്‍ മദീനയില്‍ എത്തിയത്.ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ തുടക്കമായി. മദീനയില്‍ നിന്നറിങ്ങുന്ന ഹാജിമാര്‍ ഹജ്ജ് കഴിഞ്ഞ് ജിദ്ദയില്‍ നിന്നുമാണ് മടങ്ങുന്നത്. കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21ന് കരിപ്പൂരില്‍ നിന്നാവും. ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യപിച്ചിട്ടില്ല. ഈ മാസം 26ന് കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്ന് ജൂണ്‍ 1നും വിമാനങ്ങള്‍ പുറപ്പെടും.

Continue Reading

Trending