Connect with us

kerala

മുഖ്യമന്ത്രിമാരുടെ മക്കള്‍ സി.പി.എമ്മിനെന്നും തലവേദന

എന്ത് കാര്യം സാധിക്കണമെങ്കിലും വി.എസ് അച്യുതാനന്ദന്റെ മകനെ കണ്ട് കാശ് കൊടുത്താല്‍ മതിയെന്ന്‌വരെ പ്രതിപക്ഷം പറഞ്ഞിരുന്നു.

Published

on

റഷീദ് കൈപ്പുറം

മുഖ്യമന്ത്രിമാരുടെ മക്കള്‍ സി.പി.എമ്മിന് എന്നും തലവേദനയായിട്ടുണ്ട്. മകള്‍ വീണ വിജയന്‍ വിവാദങ്ങളുടെ തോഴിയായതോടെ മക്കള്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെയാണ് മുന്നില്‍. വീണയുടെ ഇടപെടലുകള്‍ തുടര്‍ ഭരണത്തിലും കരുത്തോടെ മുന്നേറുകയാണെന്നാണ് വര്‍ത്തമാനകാല രാഷ്ട്രീയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മക്കള്‍ വിവാദം സി.പി.എമ്മിന് പുത്തരിയല്ല. ഇ.കെ നായനാറും വി.എസ് അച്യുതാനന്ദനും മുഖ്യമന്ത്രിയായിരിക്കെ മക്കളാല്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. നായനാര്‍ പരമശുദ്ധന്‍ ആണെന്നാണ് മാധ്യമങ്ങളുടെ പട്ടം. പൊതുവേ അങ്ങനെതന്നെ ആയിരുന്നു. എന്നാല്‍ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ മകന്‍ കൃഷ്ണകുമാറും വിവാദത്തില്‍ കുടുങ്ങിയിട്ടുണ്ട്. കൃഷ്ണകുമാറിന് ബന്ധമുള്ള പരസ്യ കമ്പനിക്ക് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ വാരിക്കോരി കൊടുത്തു എന്നത് അന്നത്തെ ഞെട്ടിക്കുന്ന വിവാദമായിരുന്നു. അതൊരു വിവാദം മാത്രമല്ല നേരായിരുന്നു എന്നത് ബോധ്യവുമാണ്. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടും കുടുങ്ങിയത് നായനാര്‍ ഭരണകാലത്താണ്. കുടുംബത്തിലെ മൂന്നു പേര്‍ക്ക് ഒരുമിച്ച് ജോലി കൊടുത്തു എന്നത് ഇ.എം.എസിനെയും കുടുക്കിയിരുന്നു. അങ്ങനെ ബന്ധുനിയമനത്തില്‍ ഇ.എം.എസും കുടുങ്ങി. സംഭവം നടന്നത് നായനാര്‍ ഭരണകാലത്താണ് എന്നതാണ് ഇ.എം.എസിന് ആശ്വാസം.
മകന്‍ അരുണ്‍കുമാര്‍ വി.എസ് അച്യുതാനന്ദന് കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിച്ചത്. കയര്‍ ബോര്‍ഡിലെ 47 ലക്ഷം രൂപയുടെ ക്രമക്കേടുകളുടെ ഉത്തരവാദിത്വം അനില്‍കുമാറിനായിരുന്നു. ഐ.എച്ച്.ആര്‍.ഡിലെ നിയമന കാലത്തുണ്ടായ വിവാദങ്ങളും തെല്ലൊന്നുമല്ല അരുണ്‍കുമാറിനാല്‍ വി.എസ് അച്യുതാനന്ദന് പൊല്ലാപ്പായത്. അനധികൃത സ്വത്ത് സമ്പാദ്യവുമായി ബന്ധപ്പെട്ട് വി.എസിന്റെ മകനെതിരെ കോടതി കേസെടുത്തിരുന്നു. മക്കള്‍ വിവാദത്തില്‍ വി.എസ് അച്ചുതനാനന്ദനെയൊഴികെ എല്ലാവരെയും പാര്‍ട്ടി നേതൃത്വം സംരക്ഷിച്ചിട്ടുണ്ട്. പാര്‍ട്ടി വിഷയംപോലെ കൈകാര്യം ചെയ്തിട്ടുണ്ട്. വി.എസിനെതിരായ ആരോപണങ്ങളില്‍ സംരക്ഷകരായി ആരുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നുപ്പോഴും ഒറ്റയാള്‍പോരാട്ടം തന്നെയായിരുന്നു. വി.എസിനെ അന്നത്തെ പ്രതിപക്ഷം നിര്‍ത്തിപ്പൊരിച്ചിരുന്നു. എന്ത് കാര്യം സാധിക്കണമെങ്കിലും വി.എസ് അച്യുതാനന്ദന്റെ മകനെ കണ്ട് കാശ് കൊടുത്താല്‍ മതിയെന്ന്‌വരെ പ്രതിപക്ഷം പറഞ്ഞിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങളില്‍ വി.എസിന് രക്ഷക്ക് വിഎസ് മാത്രമാണുണ്ടാകാറുണ്ടായിരുന്നത്. നായനാരുടെ കാര്യത്തില്‍ അങ്ങനെയല്ലായിരുന്നു. ഇപ്പോള്‍ പിണറായിയുടെ കാര്യത്തിലും പാര്‍ട്ടി നായനാരെ സംരക്ഷിച്ച അതേ നിലപാടിലാണ്. ബന്ധുനിയമനവും കോഴയും വിവാദപ്പെരുമഴ തീര്‍ക്കുമ്പോള്‍ നിഷ്‌ക്രിയരായി നില്‍ക്കുകയാണ് പ്രവര്‍ത്തകര്‍. ഇപ്പോഴത്തെ വിവാദങ്ങള്‍ സത്യമാണെന്ന ബോധ്യവും പ്രവര്‍ത്തകര്‍ക്കുണ്ട്.

kerala

കോഴിക്കോട് കൂടരഞ്ഞിയില്‍ വീട്ട് മുറ്റത്ത് പുലി; ഇന്ന് കൂട് സ്ഥാപിക്കും

ഇന്നലെ പുലര്‍ച്ചെയാണ് ബാബു എന്നയാളുടെ വീടിന് സമീപം പുലിയെ കണ്ടെത്.

Published

on

കോഴിക്കോട് കൂടരഞ്ഞിയിലിറങ്ങിയ പുലിയെ പിടികൂടാനായി ഇന്ന് കൂട് സ്ഥാപിക്കും. ഇന്നലെ പുലര്‍ച്ചെയാണ് ബാബു എന്നയാളുടെ വീടിന് സമീപം പുലിയെ കണ്ടെത്. പുലിയുടെ സാന്നിധ്യത്തില്‍ നായ കുരച്ചതോടെയാണ് വിവരമറിഞ്ഞത്.

സിസിടിവിയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ്, റാപ്പിഡ് റസ്‌പോണ്‍സ് ടീം അംഗങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്നാണ് പുലിയെ പിടികൂടാന്‍ കൂടുവയ്ക്കാന്‍ തീരുമാനമായത്. വനത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറിയാണ് ബാബുവിന്റെ വീട്. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

Continue Reading

kerala

കൊച്ചി കപ്പലപകടം; എണ്ണ വ്യാപിച്ചത് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍

പരന്ന എണ്ണപ്പാട നീക്കാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശ്രമം തുടരുന്നു

Published

on

കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലില്‍ നിന്നും പരന്ന എണ്ണപ്പാട നീക്കാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശ്രമം തുടരുന്നു. തീരത്ത് അടിഞ്ഞ 50 കണ്ടെയ്‌നറുകള്‍ എത്രയും വേഗം നീക്കം ചെയ്യാനാണ് തീരുമാനം. കപ്പലിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയിലാണ് എണ്ണ വ്യാപിച്ചിട്ടുള്ളത്. ഇത് നീക്കം ചോയ്യാനുള്ള പരിശ്രമം ഒരു മാസം തുടരേണ്ടി വരുമെന്നാണ് സമുദ്ര വ്യാപാര വകുപ്പിന്റെ വിലയിരുത്തല്‍.

കണ്ടെയ്‌നറുകള്‍ നീക്കാനും തീരപ്രദേശം ശുചീകരിക്കാനുമായി 108 പേരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കൊച്ചിയില്‍ മലിനീകരണ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്

തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ റോഡ് മാര്‍ഗം രണ്ട് ദിവസത്തിനകം പൂര്‍ണമായും നീക്കും. കൊല്ലം ശക്തികുളങ്ങര, ചെറിയഴീക്കല്‍, പരിമണം തീരങ്ങളിലെ കണ്ടെയ്‌നറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് കരയ്ക്ക് കയറ്റിയ ശേഷം മുറിച്ചു ചെറിയ കഷണങ്ങളാക്കി ലോറിയിലാണ് തുറമുഖത്തേക്ക് മാറ്റുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ സഹായത്തോടെ കരയ്ക്ക് അടിഞ്ഞ വസ്തുക്കളും നീക്കം ചെയ്യുന്നുണ്ട്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പല്‍ ഈ മാസം 25നാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്.

Continue Reading

kerala

ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ ഒന്നുവരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

Published

on

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയും, കേരളതീരത്ത് പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി വര്‍ധിക്കുന്നതും കാലവര്‍ഷത്തെ സ്വാധീനിക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ ഒന്നുവരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

Continue Reading

Trending