Connect with us

india

കശ്മീര്‍ മുതല്‍ കേരളം വരെ യുവ ഭാരത് യാത്ര; പുതുചരിത്രമെഴുതുന്ന പ്രഖ്യാപനങ്ങളുമായി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി

കശ്മീര്‍ മുതല്‍ കേരളം വരെ സംഘടിപ്പിക്കുന്ന യുവ ഭാരത് യാത്ര അടക്കം സംഘടനാ രംഗത്ത് പുതുചരിത്രമെഴുതുന്ന പ്രഖ്യാപനങ്ങളുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി.

Published

on

കശ്മീര്‍ മുതല്‍ കേരളം വരെ സംഘടിപ്പിക്കുന്ന യുവ ഭാരത് യാത്ര അടക്കം സംഘടനാ രംഗത്ത് പുതുചരിത്രമെഴുതുന്ന പ്രഖ്യാപനങ്ങളുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. മഹാരാഷ്ട്ര ലോനാവാലയില്‍ നടന്ന യൂത്ത് ലീഗ് ചിന്തന്‍ മിലന്റെ തീരുമാനങ്ങള്‍ ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ജന:സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.ദേശീയ വൈസ് പ്രസിഡണ്ട് ഷിബു മീരാനും പങ്കെടുത്തു. 17 സംസ്ഥാനങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 74 പ്രതിനിധികളാണ് ചിന്തന്‍ മിലനില്‍ പങ്കെടുത്തത്.

ഇന്ത്യ നമ്മളാണ്, നമ്മളെല്ലാവരും എന്ന പ്രമേയത്തില്‍ കശ്മീര്‍ മുതല്‍ കേരളം വരെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി യുവ ഭാരത് യാത്ര സംഘടിപ്പിക്കും. വിവിധ സംസ്ഥാന കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രാജ്യത്തുടനീളം 100 വിചാര്‍ ബൈഠക്കുകള്‍ സംഘടിപ്പിക്കും. 30 പേരാണ് ഓരോ വിചാര്‍ ബൈഠക്കിലും പങ്കെടുക്കുക. ജനാധിപത്യ സ്വത്വരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചും സംഘടനാ ശാക്തീകരണത്തെ സംബന്ധിച്ചും ചര്‍ച്ച ചെയ്യും. 3000 യുവജന നേതാക്കളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളില്‍ സൃഷ്ടികള്‍ ഉള്‍ക്കൊള്ളുന്ന ത്രൈമാസ ജേര്‍ണല്‍ പ്രസിദ്ധീകരിക്കാനും ചിന്തന്‍ മിലന്‍ തീരുമാനിച്ചു. രാജ്യത്തിന്റെ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും തിരിച്ചറിയാനും അനുഭവിക്കാനും യുവാക്കള്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായി ഡിസ്‌കവറി ഇന്ത്യ സഫാരികള്‍ സംഘടിപ്പിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് എന്ന പേരില്‍ സാമൂഹ്യ ശാസ്ത്ര രംഗത്തും ഗവേഷണ രംഗത്തും മികവ് തെളിയിച്ചവര്‍ക്കായി പ്ലാറ്റ്ഫോം രൂപീകരിക്കും.

മതനിരപേക്ഷതയും സഹിഷ്ണുതയും സംരക്ഷിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ ഹസ്രത്ത് മൊഹാനിയുടെ നാമധേയത്തില്‍ സാംസ്‌കാരിക വേദി സംഘടിപ്പിക്കും. കവി സമ്മേളനങ്ങള്‍, പ്രഭാഷണങ്ങള്‍, ഡോക്യുമെന്ററി, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, മറ്റ് കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. പൂനെയില്‍ ബനാത്ത് വാല അക്കാഡമി ഫോര്‍ യൂത്ത് ഡെവലപ്മെന്റ് സ്ഥാപിക്കും. യുവാക്കള്‍ക്ക് നേതൃ പരിശീലനം നല്‍കുന്ന സ്ഥിരം അക്കാഡമി എന്ന നിലയിലാണ് ഇത് പ്രവര്‍ത്തിക്കുക. യുവ സംരംഭകര്‍ക്കായി യൂത്ത് എന്റര്‍പ്രനേഴ്സ് ലീഗ് എന്ന പ്ലാറ്റ്ഫോം രൂപീകരിക്കാനും ചിന്തന്‍ മിലന്‍ തീരുമാനിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തും. ഇതിനോടനുബന്ധിച്ച് ആദ്യഘട്ടമായി രാജ്യത്തുടനീളം 1000 മൈക്രോ ലെവല്‍ കമ്മിറ്റികള്‍ രൂപീകരിക്കും. പ്രഖ്യാപനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനാവശ്യമായ സംഘടനാ കലണ്ടറിനും കര്‍മ്മ പരിപാടികള്‍ക്കും ചിന്തന്‍ മിലനില്‍ രൂപം നല്‍കിയെന്ന് നേതാക്കള്‍ അറിയിച്ചു.

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

Trending