Connect with us

News

ലിബിയ പ്രളയം; മരണനിരക്ക് സംബന്ധിച്ച് ആശയക്കുഴപ്പം

കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഡാമുകള്‍ തകര്‍ന്നുണ്ടായ പ്രളയത്തില്‍ തുടച്ചുനീക്കപ്പെട്ട ലിബിയയിലെ ഡെര്‍ന നഗരത്തില്‍ മരണനിരക്ക് സംബന്ധിച്ച് ഔദ്യോഗിക തലത്തില്‍ ആശയക്കുഴപ്പം തുടരുന്നു.

Published

on

ട്രിപ്പോളി: കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഡാമുകള്‍ തകര്‍ന്നുണ്ടായ പ്രളയത്തില്‍ തുടച്ചുനീക്കപ്പെട്ട ലിബിയയിലെ ഡെര്‍ന നഗരത്തില്‍ മരണനിരക്ക് സംബന്ധിച്ച് ഔദ്യോഗിക തലത്തില്‍ ആശയക്കുഴപ്പം തുടരുന്നു. കിഴക്കും പടിഞ്ഞാറുമായി രണ്ട് ഭരണകൂടങ്ങള്‍ക്കു കീഴിലുള്ള രാജ്യത്ത് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്.

ഡെര്‍നയില്‍ ഇരു വിഭാഗങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും സഹായിക്കാന്‍ ആളില്ലാതെ ദുരന്തബാധിതര്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും മാത്രമാണ് ഡെര്‍നയുടെ പ്രധാന ആശ്രയം. പ്രളയത്തില്‍ 11,300 പേര്‍ മരിക്കുകയും പതിനായിരത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. എന്നാല്‍ സ്ഥിരീകരിച്ച മരണനിരക്ക് നാലായിരമാണെന്ന് ഒരു ലിബിന്‍ ഗ്രൂപ്പ് അറിയിച്ചു. 3283 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി കിഴക്കന്‍ ഭരണകൂടത്തിന്റെ ആരോഗ്യ മന്ത്രി ഉസ്മാന്‍ അബ്ദുല്‍ ജലീല്‍ പറയുന്നു. ഒരു ലക്ഷത്തോളം പേര്‍ അധിവസിച്ചിരുന്ന ഡെര്‍ന നഗരം ഒറ്റരാത്രികൊണ്ടാണ് ഒലിച്ച് കടലിലെത്തിയത്. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുമ്പോള്‍ നിരവധി മൃതദേഹങ്ങള്‍ തീരത്ത് അടിയുന്നുണ്ട്.

അവഗണിക്കപ്പെട്ടിരുന്ന രണ്ട് ഡാമുകള്‍ ഡാനിയല്‍ കൊടുങ്കാറ്റിനെത്തുടര്‍ന്ന് തകര്‍ന്ന് ദശലക്ഷക്കണക്കിന് ക്യൂബിക് മീറ്റര്‍ വെള്ളം ഡെര്‍നയെ ലക്ഷ്യമിട്ട് കുതിച്ചെത്തുകയായിരുന്നു. ദുരന്തത്തില്‍ 46,000ത്തോളം പേര്‍ ഭവനരഹിതരായിട്ടുണ്ട്. 1500 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് ലിബിയക്കാര്‍ സഹായവുമായി നഗരത്തില്‍ എത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ഗ്രീക്ക് സന്നദ്ധ പ്രവര്‍ത്തകരായ അഞ്ചുപേര്‍ റോഡപകടത്തില്‍ മരിച്ചു. മൃതദേഹങ്ങളും ചത്ത മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങളും മാലിന്യങ്ങളും കുന്നുകൂടി നഗരത്തിലെ ഭൂഗര്‍ഭ ജലവും മലിനമായി തുടങ്ങിയിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറുകള്‍ ആരും ആശ്രയിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആ പയ്യന്‍ ഷെഡിന്‌റെ മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും; വിവാദ പരാമര്‍ശം നടത്തി മന്ത്രി ജെ ചിഞ്ചുറാണി

വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ മന്ത്രി സൂംബ നൃത്തം ചെയ്തിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.

Published

on

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തി മൃഗക്ഷേമവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മിഥുന്‍ ഷീറ്റിനു മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി കൊച്ചിയില്‍ നടന്ന സിപിഐ വനിതാസംഗമത്തില്‍ പറഞ്ഞു. വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ അധ്യാപകരെ കുറ്റം പറയാനാവില്ലെന്നും മന്ത്രി തുറന്നടിച്ചു. സഹപാഠികള്‍ വിലക്കിയിട്ടും മിഥുന്‍ വലിഞ്ഞു കയറിയതാണെന്നും മന്ത്രി പറഞ്ഞു.

ഒരു പയ്യന്‌റെ ചെരുപ്പെടുക്കാന്‍ ആ പയ്യന്‍ ഷെഡിന്‌റെ മുകളില്‍ വലിഞ്ഞു കയറി. ചെരുപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയില്‍. ഇതില്‍ നിന്നാണ് കറണ്ടടിച്ചത്. അപ്പോഴെ പയ്യന്‍ മരിച്ചു. ഇത് അധ്യാപകരുടെ കുഴപ്പമല്ലെന്നും മന്ത്രി പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ മന്ത്രി സൂംബ നൃത്തം ചെയ്തിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.

Continue Reading

india

ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു

മെഡിക്കല്‍ പരോളിലായിരുന്ന ബുക്‌സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.

Published

on

ബിഹാറിലെ പട്‌നയില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ ആശുപത്രിയില്‍ അതിക്രമിച്ച് കയറി വെടിവെച്ചു കൊന്നു. മെഡിക്കല്‍ പരോളിലായിരുന്ന ബുക്‌സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.

ഐസിയുവിലായിരുന്ന ചന്ദനെ തോക്കുമായി ആശുപത്രിയിലെത്തിയ അഞ്ചംഗ സംഘമാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ചന്ദന്‍ നിരവധി കൊലപാതക കേസില്‍ പ്രതിയാണെന്നും എതിരാളികളായിരിക്കാം കൊലപാതകം നടത്തിയതെന്നും പട്‌ന എസ്എസ്പി കാര്‍ത്തികേയ് ശര്‍മ പറഞ്ഞു.

Continue Reading

kerala

വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍

വോട്ടര്‍ പട്ടിക ചോര്‍ച്ചയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദര്‍ശിച്ച ലോക്കല്‍ ഗവ.മെമ്പേഴ്സ് ലീഗ് ഭാരവാഹികളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ചോർന്നതും ആയി ബന്ധപ്പെട്ട് പരാതി ലഭിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടിക ചോര്‍ച്ചയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദര്‍ശിച്ച ലോക്കല്‍ ഗവ.മെമ്പേഴ്സ് ലീഗ് ഭാരവാഹികളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡണ്ട് കെ.ഇസ്മാഈല്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് വി.വി.മുഹമ്മദലി നാദാപുരം, സെക്രട്ടറി ഡോ.കെ.പി വഹീദ എന്നിവരാണ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്.

നേരത്തെ ഇക്കാര്യത്തില്‍ കമ്മീഷന് എല്‍.ജി.എം.എല്‍ പരാതി നല്‍കിയിരുന്നു.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, തിരുവള്ളൂര്‍, നാദാപുരം ഗ്രാമപഞ്ചായത്തുകളിലെ വോട്ടര്‍പട്ടികയാണ് ചോര്‍ന്നത്. മൂന്ന് പഞ്ചായത്തുകളുടെ രേഖകളാണ് ലഭിച്ചതെങ്കിലും സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ ക്രമക്കേട് നടന്നതായി എല്‍.ജി.എം.എല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Continue Reading

Trending