Connect with us

News

യുവേഫ ചാമ്പ്യന്‍സ് ലീഗ് പുത്തന്‍ സീസണിന് ഇന്ന് തുടക്കം

യൂറോപ്പിലെ ചാമ്പ്യന്‍ ഫുട്ബോള്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് പുത്തന്‍ സീസണിന് ഇന്ന് തുടക്കം.

Published

on

ലണ്ടന്‍:യൂറോപ്പിലെ ചാമ്പ്യന്‍ ഫുട്ബോള്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് പുത്തന്‍ സീസണിന് ഇന്ന് തുടക്കം. വന്‍കരയിലെ വിവിധ വേദികളിലായി ഇന്ന് എട്ട് മല്‍സരങ്ങള്‍. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി, മുന്‍ ചാമ്പ്യന്മാരായ ബാര്‍സിലോണ തുടങ്ങിയവരെല്ലാം ഇന്ന് കളത്തിലുണ്ട്. അവസാന സീസണില്‍ ആവേശകരമായ മല്‍സരങ്ങള്‍ക്കൊടുവില്‍ വന്‍കരയില്‍ ഒന്നാമന്മാരായ സിറ്റി ഇന്ന് സ്വന്തം വേദിയില്‍ കളിക്കുന്നത് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെയാണ്. ഗ്രൂപ്പ് ജി യിലാണ് സിറ്റി. പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയങ്ങളുമായി മുന്നേറുകയാണ് സിറ്റി. ഇത് വരെ തോല്‍വിയില്ല. ഗ്രൂപ്പില്‍ റെഡ്സ്റ്റാറിന് പുറമേ യംഗ് ബോയ്സ്, ആര്‍.ബി ലൈപ്സിഗ് എന്നിവരാണുള്ളത്. അതിനാല്‍ പെപ്പിന്റെ സംഘത്തിന് പേടിക്കാനില്ല. ഗ്രൂപ്പ് എച്ചിലാണ് മുന്‍ ചാമ്പ്യന്മാരായ ബാര്‍സിലോണ കളിക്കുന്നത്.

സ്പാനിഷ് ലാലീഗയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന സാവിയുടെ സംഘം ഇന്ന് റോയല്‍ ആന്‍ഡ്വെര്‍പ്പുമായാണ് കളിക്കുന്നത്. സൂപ്പര്‍ താരങ്ങളുടെ പിന്‍ബലമില്ലാതെ പി.എസ്.ജിയും ഇന്ന് മൈതാനത്തുണ്ട്. ഗ്രൂപ്പ് എഫില്‍ ജര്‍മന്‍ പ്രബലരായ ബൊറുഷ്യ ഡോര്‍ട്ടുമണ്ടാണ് പ്രതിയോഗികള്‍. ഈ മല്‍സരമാണ് ഇന്നത്തെ ശക്തമായ ബലാബലം. പോയ സീസണില്‍ ലിയോ മെസിയും നെയ്മറുമെല്ലാം കളിച്ച പി.എസ്.ജി നിരയില്‍ ഈ സീസണില്‍ കിലിയന്‍ എംബാപ്പേ മാത്രമാണ് കരുത്തനായി കളിക്കുന്നത്. ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ ഫെയനൂര്‍ഡ് സെല്‍റ്റിക്കിനെയും ലാസിയോ അത്ലറ്റികോ മാഡ്രിഡിനെയും ഏ.സി മിലാന്‍ ന്യുകാസില്‍ യുനൈറ്റഡിനെയും യംഗ് ബോയ്സ് ആര്‍.ബി ലൈപ്സിഗിനെയും ഷാക്തര്‍ ഡോണ്‍സ്റ്റക് എഫ്.സി പോര്‍ട്ടോയെയും എതിരിടും.

kerala

കോഴിക്കോട് വന്‍ തീപിടിത്തം; ആക്രിക്കട കത്തി നശിച്ചു

തീപിടിത്തം അറിഞ്ഞ് സമീപത്തെ കെട്ടിടത്തില്‍ നിന്ന് ചാടിയ ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.

Published

on

കോഴിക്കോട് പെരുമണ്ണയില്‍ വന്‍ തീപിടിത്തം. ഹോട്ടലിലും സമീപത്തുള്ള ആക്രിക്കടയിലുമാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആക്രിക്കട പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സിന്റെ ഏഴ് യൂണിറ്റുകള്‍ എത്തി  തീയണക്കുകയായിരുന്നു. അതേസമയം തീപിടിത്തം അറിഞ്ഞ് സമീപത്തെ കെട്ടിടത്തില്‍ നിന്ന് ചാടിയ ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.

ഹോട്ടലിന്‍ന്റെ പ്ന്‍ഭാഗത്തു നിന്ന്് തീ കത്തിപ്പടരുകയായിരുന്നു. പിന്നാലെ സമീപത്തുള്ള പള്ളിയിലേക്കും തീ പടര്‍ന്നു. സംഭവത്തില്‍ പള്ളിക്കും ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വെള്ളിമാട് കുന്ന്, മീഞ്ചന്ത, ഫയര്‍‌സ്റ്റേഷനുകളില്‍ നിന്ന് എഴോളം യൂണിറ്റുകള്‍ എത്തി തീയണക്കുകയാണ് ചെയ്തത്.

Continue Reading

kerala

പത്തനംതിട്ട പീഡനം: 29 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.

Published

on

പത്തനംതിട്ടയില്‍ പതിനെട്ടുകാരിയായ ദലിത് പെണ്‍കുട്ടി 13 വയസ്സുമുതല്‍ പീഡനത്തിന് ഇരയായ കേസില്‍ ഇതുവരെ് 29 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ മൂന്നുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.

അതേസമയം കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്ന് ഉണ്ടായേക്കുമെന്ന് പൊലീസ് അറിയിച്ചു. ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 കേസുകളും പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 11 കേസുകളും രജിസ്റ്റര്‍ ചെയ്തു. 28 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തി. പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയെ പലതവണ സംഘം ചേര്‍ന്ന് പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. റാന്നി മന്ദിരംപടി, പത്തനംതിട്ട ജനറല്‍ ആശുപത്രി, തോട്ടും പുറം എന്നീ പ്രദേശങ്ങളിലെത്തിച്ചും പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചതായാണ് സൂചന. പ്രദേശവാസിയായ പി ദീപു മന്ദിരംപടിയിലെ പീഡനത്തിന് നേതൃത്വം നല്‍കിയതായാണ് സൂചന. ദീപു ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെടുകയും തുടര്‍ന്ന് നേരില്‍ കാണണമെന്ന ആഗ്രഹപ്രകാരം പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇവര്‍ കാണുകയും ചെയ്യുന്നു. കാറില്‍ രണ്ടു പേര്‍ക്കൊപ്പം എത്തിയ ഇയാള്‍ കുട്ടിയെ മന്ദിരംപടിയിലെ റബര്‍ തോട്ടത്തില്‍ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ശേഷം ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേര്‍ക്ക് പെണ്‍കുട്ടിയെ കൈമാറി.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും പെണ്‍കുട്ടി പീഡനത്തിന് ഇരയായി. ചെന്നീര്‍ക്കര പ്രക്കാനത്തിന് സമീപം തോട്ടുപുറത്തുവെച്ചും പെണ്‍കുട്ടിയെ വാഹനത്തില്‍ വെച്ച് രണ്ടുപേര്‍ പീഡിപ്പിച്ചതായും കണ്ടെത്തി.

സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളില്‍ വെച്ചും അതിക്രമം നടന്നുവെന്നാണ് സൂചന. കുട്ടിയുടെ അച്ഛന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഭൂരിഭാഗം പ്രതികളേയും കണ്ടെത്തി. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം് കേസ് അന്വേഷിക്കുന്നു.

 

Continue Reading

kerala

ഗോപന്‍ സ്വാമിയുടെ മരണം; ഇന്ന് സമാധി സ്ഥലം പൊളിച്ച് മൃതദേഹം പുറത്തെടുക്കും

Published

on

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം ഇന്ന് പൊളിച്ച് മൃതദേഹം പുറത്തെടുക്കും. ഉച്ചയോടെ കലക്ടറുടെ ഉത്തരവ് ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഉത്തരവ് ലഭിച്ചാല്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് മകന്റെയും ബന്ധുക്കളുടെയും മൊഴികളില്‍ വൈരുധ്യം കാണുന്നു. ഇതടക്കമുള്ള കാര്യങ്ങളും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നും. ജീവനോടെ സമാധി ഇരുത്തിയതാണോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഗോപന്‍ സ്വാമി മരിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ മരണവിവരം ബന്ധുക്കളെയോ ജനപ്രതിനിധികളെയോ പ്രദേശവാസികളെയോ അറിയിച്ചില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. സ്വാമിയുടെ രണ്ടു മക്കള്‍ ചേര്‍ന്ന് മൃതദേഹം മറവുചെയ്‌തെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൂജാരിയായ മക്കള്‍ ചേര്‍ന്നാണ് മൃതദേഹം മറവ് ചെയ്തത്. തുടര്‍ന്ന് ഗോപന്‍ സ്വാമി സമാധിയായി എന്ന പോസ്റ്റര്‍ പതിക്കുകയും ചെയ്തു. പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയച്ചത്.

മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന പൂജ ഉള്ളതിനാല്‍ സമാധിയായ വിവരം അറിയിച്ചില്ലെന്ന് കുടുംബം വാദിക്കുന്നു. വീടിനു സമീപത്താണ് മൃതദേഹം സംസ്‌കരിച്ചത്. പരാതി ലഭിച്ചന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഘിച്ചു.

Continue Reading

Trending