india
മാധ്യമ വേട്ട ; അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും ഭരണഘടന വിരുദ്ധവുമെന്ന് ‘ദ ഹിന്ദു ‘ മുഖപ്രസംഗം
1975ലെ അടിയന്തരാവസ്ഥ കാലത്ത് മിസ നിയമപ്രകാരം തടവിലാക്കപ്പെട്ട ആളാണ് അന്ന് ജവഹർലാൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരുന്ന പുര കായസ്ഥ. ഇന്നിപ്പോൾ ചരിത്രം ഇവിടെ ആവർത്തിക്കപ്പെട്ടിരിക്കുന്നു , ഒരു പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാരണം പോലുമില്ലാതെ.

മാധ്യമ വേട്ട ; അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും ഭരണഘടന വിരുദ്ധവുമെന്ന് ‘ദ ഹിന്ദു ‘ മുഖപ്രസംഗം
ദ ഹിന്ദു ‘ മുഖപ്രസംഗം
( 05-10-2023 )
വിമർശനാത്മക പത്രപ്രവർത്തനത്തിന് നേർക്കുള്ള അസഹിഷ്ണുത കാണിക്കുകയാണ് ഒരു ഗവൺമെൻറ്. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂസ് ക്ലിപ്പ് വെബ്സൈറ്റിന് എതിരെ നടത്തിയത് കടുത്ത പ്രതികാരവും നേർക്കുനേരെയുള്ള പീഡനവും ആണ്. ഇതിനകം എന്താണ് ആരോപണം എന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രഭീർ പുര കാ യസ്ത ക്കോ മറ്റൊരാൾക്കോ എതിരെ വ്യക്തമായി സർക്കാർ പറഞ്ഞിട്ടില്ല. യു. എ.പി.എ അടക്കമുള്ള മനിയമങ്ങൾ അടക്കം ചാർത്തിയിട്ടുള്ളത്. ചൈനീസ് ബന്ധമുള്ള ഭീകര പ്രവർത്തന കേസ് എന്നാണ് വെബ്സൈറ്റിനെതിരെയുള്ള അന്വേഷണത്തിനായി പറയുന്നത് .എന്നാൽ ഇതുവരെ ഇതിനടിസ്ഥാനമായ ലേഖനങ്ങളോ ഉള്ളടക്കങ്ങളോ വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
എഫ്ഐആർ ലഭിച്ചില്ലെന്ന് സ്ഥാപനം പറയുന്നു .വെബ് സൈറ്റിനെ സഹായിക്കുന്നവരും ജീവനക്കാരും റെയ്ഡിന് വിധേയരായിരിക്കുകയാണ്.. നിരവധി മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുക്കപ്പെട്ടു. വെബ്സൈറ്റിനെതിരെ ഇത് പുതിയ നടപടി അല്ല.എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെയും ഇൻകം ടാക്സ് വകുപ്പിൻ്റെയും പരിശോധന 2021 ൽ തുടങ്ങിയതാണ് .ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും പിടിച്ചെടുക്കപ്പെട്ടു. ഒരു കുറ്റപത്രം പോലും ഇതുവരെ നൽകിയിട്ടില്ല . സ്ഥാപനത്തിന് അനുകൂലമായാണ് ഡൽഹി ഹൈക്കോടതി വിധിയുണ്ടായത്. കോടതി ഇവർക്ക് ഇടക്കാല സംരക്ഷണം നൽകുകയും ചെയ്തു. ബലപ്രയോഗം നടത്താതിരിക്കാൻ സമാനമായി മറ്റൊരു കീഴ് കോടതിയുടെ കൽപ്പനയുണ്ടായി.
ഒരു റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ് സർക്കാരിൻറെ ഈ നടപടികളെല്ലാം. ന്യൂസ് ക്ലിക്കിലെ ഒരു നിക്ഷേപകൻ്റെ ഉദ്ദേശ്യങ്ങൾ ആണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് .ചൈന ഭദണകൂടവുമായി അദ്ദേഹത്തിനുള്ള ബന്ധമാണ് പറയുന്നത് .എന്നാൽ എന്തെങ്കിലും പ്രത്യേകമായ ഒരു ലേഖനങ്ങളെ കുറിച്ചോ നിയമവിരുദ്ധമായ ഇന്ത്യക്കെതിരായ പ്രചാരണത്തെക്കുറിച്ചോ പറയുന്നില്ല . ചൊവ്വാഴ്ചത്തെ നടപടികൾ മാധ്യമസ്ഥാപനത്തിനെതിരായ ഭയാനകമായ നടപടിയാണ്.ഒരു ഗവൺമെൻ്റിന് ഇതേപോലെ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് സംശയത്തിന്റെ നിഴലാക്കാൻ കഴിയില്ല .ഇത് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള കടന്നുകയറ്റവും ഭരണഘടന വിരുദ്ധവുമാണ്. 1975ലെ അടിയന്തരാവസ്ഥ കാലത്ത് മിസ നിയമപ്രകാരം തടവിലാക്കപ്പെട്ട ആളാണ് അന്ന് ജവഹർലാൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരുന്ന പുര കായസ്ഥ. ഇന്നിപ്പോൾ ചരിത്രം ഇവിടെ ആവർത്തിക്കപ്പെട്ടിരിക്കുന്നു , ഒരു പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാരണം പോലുമില്ലാതെ.
india
തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരിക താമസസ്ഥലത്ത് മരിച്ച നിലയില്‍
പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിക്കട് പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ആത്മഹത്യയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പരിപാടിയുടെ അവതാരകയായി പ്രശസ്തി നേടിയ മാധ്യമ പ്രവര്‍ത്തകയാണ് സ്വെഛ.
india
ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യണം; ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്.

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തിന്റെയും ഭരണഘടന ആമുഖം മാറ്റിയിട്ടില്ല. എന്നാല്‍ അടിയന്തിരാവസ്ഥാക്കാലത്ത് 42ആം ഭേദഗതിയോടെ ആമുഖം മാറ്റപ്പെടുകയും ഇതിലൂടെയാണ് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ചേര്‍ത്തത്.
ഭരണഘടനയുടെ ആമുഖത്തില്‍ തിരുത്ത് സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
ഭരണഘടനയിലെ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ആര്‍എസ്എസ് മുന്നോട്ട് വെച്ചിരുന്നു. അടിയന്തിരാവസ്ഥയുടെ അമ്പത് വര്‍ഷവുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന.
india
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; കോളേജ് സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍
കേസില്‍ നാലാമത്തെ അറസ്റ്റ്

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്യാമ്പസ് സെക്യൂരിറ്റി ഗാര്‍ഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ നാലാമത്തെ അറസ്റ്റാണിത്.
സൗത്ത് 24 പര്‍ഗാനാസില്‍ നിന്നുള്ള 24 കാരിയായ നിയമ വിദ്യാര്‍ത്ഥിനി ബുധനാഴ്ച വൈകുന്നേരം തന്റെ കോളേജിലെ സെക്യൂരിറ്റി ഗാര്‍ഡുകളുടെ മുറിയില്‍ വെച്ച് ഒന്നിലധികം വ്യക്തികള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ആക്രമണത്തിന് മുമ്പ് തനിക്ക് ഒരു പ്രധാന വിദ്യാര്‍ത്ഥി യൂണിയന്‍ പോസ്റ്റ് വാഗ്ദാനം ചെയ്തതായി അവര്‍ പോലീസിനോട് പറഞ്ഞു.
വ്യാഴാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു – മുന്‍ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ അഡ്-ഹോക്ക് സ്റ്റാഫറുമായ മനോജിത് മിശ്ര; നിലവിലെ രണ്ട് വിദ്യാര്‍ത്ഥികളായ പ്രമിത് മുഖര്‍ജി, സായിബ് അഹമ്മദ് എന്നിവര്‍.
സംഭവത്തിന്റെ വീഡിയോ റെക്കോര്‍ഡിംഗുകള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദിച്ചതായും യുവതി പരാതിയില്‍ പറഞ്ഞു.
കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വൈദ്യപരിശോധന നടത്തിയതായും സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോയിന്റ് പോലീസ് കമ്മീഷണര്‍ (ക്രൈം & ട്രാഫിക്), സൗത്ത് സബര്‍ബന്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച കോളേജ് സന്ദര്‍ശിച്ചു.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala3 days ago
‘എന്നിട്ട് എല്ലാം ശരിയായോ’; ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തലസ്ഥാനത്ത് പോസ്റ്ററുകള്‍
-
kerala3 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
കാസർഗോഡ് മകൻ അമ്മയെ ചുട്ടുകൊന്നു; അയൽവാസിയായ യുവതിക്ക് നേരെയും ആക്രമം
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്