Connect with us

india

മാധ്യമ വേട്ട ; അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും ഭരണഘടന വിരുദ്ധവുമെന്ന് ‘ദ ഹിന്ദു ‘ മുഖപ്രസംഗം

1975ലെ അടിയന്തരാവസ്ഥ കാലത്ത് മിസ നിയമപ്രകാരം തടവിലാക്കപ്പെട്ട ആളാണ് അന്ന് ജവഹർലാൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരുന്ന പുര കായസ്ഥ. ഇന്നിപ്പോൾ ചരിത്രം ഇവിടെ ആവർത്തിക്കപ്പെട്ടിരിക്കുന്നു , ഒരു പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാരണം പോലുമില്ലാതെ.

Published

on

മാധ്യമ വേട്ട ; അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും ഭരണഘടന വിരുദ്ധവുമെന്ന് ‘ദ ഹിന്ദു ‘ മുഖപ്രസംഗം

ദ ഹിന്ദു ‘ മുഖപ്രസംഗം
( 05-10-2023 )

വിമർശനാത്മക പത്രപ്രവർത്തനത്തിന് നേർക്കുള്ള അസഹിഷ്ണുത കാണിക്കുകയാണ് ഒരു ഗവൺമെൻറ്. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂസ് ക്ലിപ്പ് വെബ്സൈറ്റിന് എതിരെ നടത്തിയത് കടുത്ത പ്രതികാരവും നേർക്കുനേരെയുള്ള പീഡനവും ആണ്. ഇതിനകം എന്താണ് ആരോപണം എന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രഭീർ പുര കാ യസ്ത ക്കോ മറ്റൊരാൾക്കോ എതിരെ വ്യക്തമായി സർക്കാർ പറഞ്ഞിട്ടില്ല. യു. എ.പി.എ അടക്കമുള്ള മനിയമങ്ങൾ അടക്കം ചാർത്തിയിട്ടുള്ളത്. ചൈനീസ് ബന്ധമുള്ള ഭീകര പ്രവർത്തന കേസ് എന്നാണ് വെബ്സൈറ്റിനെതിരെയുള്ള അന്വേഷണത്തിനായി പറയുന്നത് .എന്നാൽ ഇതുവരെ ഇതിനടിസ്ഥാനമായ ലേഖനങ്ങളോ ഉള്ളടക്കങ്ങളോ വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

എഫ്ഐആർ ലഭിച്ചില്ലെന്ന് സ്ഥാപനം പറയുന്നു .വെബ് സൈറ്റിനെ സഹായിക്കുന്നവരും ജീവനക്കാരും റെയ്ഡിന് വിധേയരായിരിക്കുകയാണ്.. നിരവധി മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുക്കപ്പെട്ടു. വെബ്സൈറ്റിനെതിരെ ഇത് പുതിയ നടപടി അല്ല.എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെയും ഇൻകം ടാക്സ് വകുപ്പിൻ്റെയും പരിശോധന 2021 ൽ തുടങ്ങിയതാണ് .ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും പിടിച്ചെടുക്കപ്പെട്ടു. ഒരു കുറ്റപത്രം പോലും ഇതുവരെ നൽകിയിട്ടില്ല . സ്ഥാപനത്തിന് അനുകൂലമായാണ് ഡൽഹി ഹൈക്കോടതി വിധിയുണ്ടായത്. കോടതി ഇവർക്ക് ഇടക്കാല സംരക്ഷണം നൽകുകയും ചെയ്തു. ബലപ്രയോഗം നടത്താതിരിക്കാൻ സമാനമായി മറ്റൊരു കീഴ് കോടതിയുടെ കൽപ്പനയുണ്ടായി.

ഒരു റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ് സർക്കാരിൻറെ ഈ നടപടികളെല്ലാം. ന്യൂസ് ക്ലിക്കിലെ ഒരു നിക്ഷേപകൻ്റെ ഉദ്ദേശ്യങ്ങൾ ആണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് .ചൈന ഭദണകൂടവുമായി അദ്ദേഹത്തിനുള്ള ബന്ധമാണ് പറയുന്നത് .എന്നാൽ എന്തെങ്കിലും പ്രത്യേകമായ ഒരു ലേഖനങ്ങളെ കുറിച്ചോ നിയമവിരുദ്ധമായ ഇന്ത്യക്കെതിരായ പ്രചാരണത്തെക്കുറിച്ചോ പറയുന്നില്ല . ചൊവ്വാഴ്ചത്തെ നടപടികൾ മാധ്യമസ്ഥാപനത്തിനെതിരായ ഭയാനകമായ നടപടിയാണ്.ഒരു ഗവൺമെൻ്റിന് ഇതേപോലെ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് സംശയത്തിന്റെ നിഴലാക്കാൻ കഴിയില്ല .ഇത് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള കടന്നുകയറ്റവും ഭരണഘടന വിരുദ്ധവുമാണ്. 1975ലെ അടിയന്തരാവസ്ഥ കാലത്ത് മിസ നിയമപ്രകാരം തടവിലാക്കപ്പെട്ട ആളാണ് അന്ന് ജവഹർലാൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരുന്ന പുര കായസ്ഥ. ഇന്നിപ്പോൾ ചരിത്രം ഇവിടെ ആവർത്തിക്കപ്പെട്ടിരിക്കുന്നു , ഒരു പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാരണം പോലുമില്ലാതെ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹി മദ്യനയക്കേസ് : ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ത്തു ഇ.ഡി

കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്

Published

on

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്.

മദ്യനയ അഴിമതിയില്‍ 100 കോടി രൂപ കോഴയായി ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചെന്നും, അതില്‍ കുറേ പണം തെരഞ്ഞെടുപ്പ് പ്രവര്‍്തതനത്തിനായി വിനിയോഗിച്ചെന്നും ഇഡി ആരോപിച്ചിരുന്നു. ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴപ്പണത്തില്‍ നിന്നും 45 കോടി ചെലവാക്കിയെന്നാണ് ഇഡി കണ്ടെത്തല്‍.

മദ്യനയക്കേസിൽ അറസ്റ്റിലായി 50–ാം ദിവസമാണ് അരവിന്ദ് കേജ്‌രിവാളിന് സുപ്രീംകോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാനാണു ജാമ്യം. ജൂൺ 1 വരെ 21 ദിവസത്തേക്കാണു ജാമ്യ കാലാവധി. 2നു തിരികെ ജയിലിലേക്കു മടങ്ങണം. മുഖ്യമന്ത്രിയുടെ ഓഫിസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പോകരുത് എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.

Continue Reading

india

മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ

തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്. 

Published

on

മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവത്തിൽ പരസ്യബോർഡ് സ്ഥാപിച്ച കമ്പനിയുടെ ഉടമ ഭവേഷ് ഭിൻഡെയെ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമയാണ് ഭിൻഡെ. മുംബൈ പൊലീസ് ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്.

അപകടത്തിൽ 16 പേർ മരിക്കുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഭിൻഡെ രാജസ്ഥാനിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാൻ എട്ട് സംഘത്തെയാണ് നിയോ​ഗിച്ചിരുന്നത്. ലോണാവാലയിൽനിന്ന് താനെയിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഉദയ്പൂരിലേക്കുമാണ് ഇയാൾ രക്ഷപ്പെട്ടത്.

പേരുമാറ്റി ഒരു ഹോട്ടലിൽ ഒളിച്ചു താമസിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ജോയിൻ്റ് സിപി ക്രൈം ലക്ഷ്മി ഗൗതം പറഞ്ഞു. റെയിൽവേ പൊലീസിൻ്റെ ഭൂമിയിലാണ് അനധികൃത പരസ്യബോർഡ് സ്ഥാപിച്ചത്.

Continue Reading

india

ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലിയില്ല: ന്യായീകരിച്ച് ചെമ്പൂരില്‍ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്

ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം

Published

on

മുംബൈ: ക്യാമ്പസില്‍ ഹിജാബും ബുര്‍ഖയും ധരിക്കുന്നത് നിരോധിക്കുന്നതിനെ ന്യായീകരിച്ച് ചെമ്പൂരിലെ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്. ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം.

വിദ്യാര്‍ഥികള്‍ ബുര്‍ഖ ധരിച്ച് ജോലി അന്വോഷിക്കാന്‍ പോയാല്‍ അവരെ ആരെങ്കിലും പരിഗണിക്കുമോ? വിദ്യാര്‍ഥികള്‍ മര്യാദയുള്ളവരായിരിക്കണം, എങ്ങനെ പെരുമാറണം എന്ന ബോധം അവര്‍ക്കുണ്ടായിരിക്കണം. സുബോധ് കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും ശിവസേന നേതാവുമായ ആചാര്യ പറഞ്ഞു.

ജൂനിയര്‍ കോളേജ്(സീനിയര്‍ സെക്കന്‍ഡറി) വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഹിജാബിന് സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ നീക്കം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.

പുതിയ നിയമം വിവേചനപരവും തങ്ങളുടെ വ്യക്തി സ്വാതന്ത്രത്തെയും മതസ്വാതന്ത്രത്തെയും ഹനിക്കുന്നതാണെന്നും ,വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും മുസ്ലിം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സപ്പിലിനെ കാണുകയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ മാസം ആദ്യമാണ് കോളേജ് അധിക്യതര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ ഡ്രസ്സ് കോഡ് അവതരിപ്പിച്ചത്. ആണ്‍കുട്ടികള്‍ ഫുള്‍കൈ അല്ലെങ്കില്‍ ഹാഫ്കൈ ഷര്‍ട്ടും ട്രൗസറും ധരിക്കണമെന്നും ,പെണ്‍കുട്ടികള്‍ കോളേജിന്റെ ഔപചാരിക വസ്ത്രമായ സല്‍വാര്‍ കമ്മീസും ജാക്കറ്റും ധരിക്കണമെന്നായിരുന്നു നിര്‍ദേശം.

Continue Reading

Trending