Connect with us

kerala

ഹബീബ് സ്റ്റുഡന്റ് കേഡറ്റ്, 1000 കേഡറ്റുകളുടെ രെജിസ്ട്രേഷൻ പൂർത്തിയായി

തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകൾക്ക് പ്രത്യേകം നിശ്ചയിച്ച ക്വാട്ടയുടെ അടിസ്ഥാനത്തിലായിരുന്നു രെജിസ്ട്രേഷൻ നടന്നത്.

Published

on

തെക്കൻ കേരളത്തിലേക്ക് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന സ്വപ്ന പദ്ധതിയായ ഹബീബ് സ്റ്റുഡന്റ് കേഡറ്റ് രെജിസ്ട്രേഷൻ പൂർത്തിയായി. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകൾക്ക് പ്രത്യേകം നിശ്ചയിച്ച ക്വാട്ടയുടെ അടിസ്ഥാനത്തിലായിരുന്നു രെജിസ്ട്രേഷൻ നടന്നത്. കഴിഞ്ഞ 26ന് ആരംഭിച്ച രെജിസ്ട്രേഷൻ ഇന്നലെ അവസാനിച്ചു. തെക്കൻ ജില്ലകളിലെ സംഘടനാ ചലനങ്ങൾക്ക് ഊർജ്ജം പകരാൻ ആദ്യഘട്ടമെന്ന നിലയിൽ 1000 കേഡറ്റ്മാരെയാണ് രെജിസ്ട്രേഷൻ നടത്തിയത്.

രെജിസ്ട്രേഷന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ തന്നെ ജില്ലകൾ ക്വാട്ട പൂർത്തീകരിച്ചിരുന്നു. രെജിസ്ട്രേഷനിൽ ആലപ്പുഴ ജില്ല ആദ്യം ക്വാട്ട പൂർത്തീകരിച്ചു. ഇടുക്കി ജില്ല രണ്ടാമതും പത്തനംതിട്ട ജില്ല മൂന്നാമതുമായി ക്വാട്ട പൂർത്തീകരിച്ചു. പിന്നീട് തിരുവനന്തപുരം, കോട്ടയം,കൊല്ലം, തൃശ്ശൂർ, എറണാകുളം എന്നിവരും നൂറ് ശതമാനം രെജിസ്ട്രേഷൻ പൂർത്തിയാക്കി. ജില്ലകളെല്ലാം രെജിസ്ട്രേഷനിൽ നിശ്ചിത ക്വാട്ടയും മറിക്കടന്നു.

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി വെബ്സൈറ്റ് വഴിയാണ് രെജിസ്ട്രേഷൻ നടന്നത്. കേഡറ്റ് അംഗങ്ങൾക്ക് നൽകേണ്ട വിവരങ്ങളുടെ ഫോം നൽകുകയും, അത് പൂർത്തീകരിച്ച് സംസ്ഥാന കമ്മിറ്റി വെബ്സൈറ്റിൽ സബ്മിറ്റ് ചെയ്യുകയും തുടർന്ന് പരിശോധന നടത്തി സംസ്ഥാന കമ്മിറ്റി കേഡറ്റ് അംഗങ്ങൾക്ക് രെജിസ്ട്രേഷൻ നമ്പറും ഡിജിറ്റൽ ഐഡി കാർഡും നൽകുന്ന രീതിയിലാണ് രെജിസ്ട്രേഷൻ പൂർത്തീകരിച്ചത്.

സംസ്ഥാനത്ത് ആയിരം ഹബീബ് കേഡറ്റ് അംഗങ്ങൾക്ക് കീഴിൽ നാല് ആക്റ്റീവ് അംഗങ്ങൾ വരുന്ന ക്രമത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ രണ്ടാമെത്തെ ഘട്ടമെന്ന നിലയിൽ കേഡറ്റുകൾക്ക് കീഴിലെ നാല് ആക്റ്റീവ് അംഗങ്ങളുടെ രെജിസ്ട്രേഷനുള്ള ഒരുക്കങ്ങൾ സംസ്ഥാന എം.എസ്.എഫ് കമ്മിറ്റി നടത്തിവരികയാണ്. അതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ്, ജന: സെക്രട്ടറി, ട്രഷറർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ മേഖലകളാക്കി തിരിച്ച് കേഡറ്റ് യാത്രയും നടക്കും. കേഡറ്റ് യാത്രയിലായിരിക്കും ആക്റ്റീവ് അംഗങ്ങളെ തെരഞ്ഞെടുക്കുക.

തെക്കൻ കേരളത്തിലെ സംഘടനാ ചലനങ്ങളെ കൂടുതൽ സജീവമാക്കുക എന്നതാണ് ഈ ചരിത്ര പദ്ധതിക്കൊണ്ട് എം.എസ്.എഫ് ലക്ഷ്യം വെക്കുന്നത്. ആ ചരിത്ര ചുവട് വെപ്പിന്റെ ആദ്യ ഘട്ടം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലകൾ പൂർത്തീകരിച്ചു. പദ്ധതിയുടെ പൂർത്തീകരണത്തോടെ തെക്കൻ ജില്ലകളിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം കൈവരുമെന്നും മുസ്‌ലിം ലീഗ് പാർട്ടിക്കും ഇത് വലിയ മുതൽ കൂട്ടാകുമെന്നും ഹബീബ് സ്റ്റുഡന്റ് കേഡറ്റ് പ്രൊജക്റ്റ് കോർഡിനേറ്റർ അഷ്ഹർ പെരുമുക്ക്, സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ് എന്നിവർ പറഞ്ഞു.

kerala

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു

Published

on

കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ ഗേറ്റിനു സമീപം വൈകിട്ടോടെയായിരുന്നു അപകടം. ഗാന്ധിധാം എക്‌സ്പ്രസ് തട്ടിയാണ് മരണം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് അറിയിച്ചു.

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. സമീപവാസികൾ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ‌ മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20ന് തുടങ്ങും: ആദ്യ വിമാനം 21ന് പുലര്‍ച്ചെ

അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും

Published

on

മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് ഈ മാസം 20ന് രാവിലെ പത്തിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21ന് പുലര്‍ച്ചെ 12.05ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്.- 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെടുക. അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.

മെയ് 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. കരിപ്പൂരില്‍ നിന്ന് 10,430 ഉം കൊച്ചിയില്‍ നിന്ന് 4273 ഉം കണ്ണൂരില്‍ നിന്ന് 3135 ഉം തീര്‍ത്ഥാടകര്‍ യാത്രതിരിക്കും. ബംഗളൂരൂ, ചെന്നൈ, മുംബൈ എംബാര്‍ക്കേഷനുകളില്‍ നിന്നായി 45 തീര്‍ത്ഥാടകര്‍ സംസ്ഥാന ഹജ്ജ് ക്മിറ്റി മുഖേന യാത്ര തിരിക്കുന്നുണ്ട്.

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 9 വരെയുള്ള എല്ലാ സര്‍വീസുകളും ജിദ്ദയിലേക്കാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കായി ആവശ്യമായ അധിക ഷെഡ്യൂകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാന ഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തേണ്ടത്.

Continue Reading

kerala

‘വടകരയില്‍ ‘കാഫിര്‍’ പ്രയോഗം നടത്തിയവരെ കണ്ടെത്തണം’: പി.കെ കുഞ്ഞാലിക്കുട്ടി

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

വടകരയില്‍ കാര്യങ്ങള്‍ വഷളാക്കിയത് കാഫിര്‍ പ്രയോഗമാണെന്നും പൊലീസിനും സര്‍ക്കാരിനും കുറ്റക്കാരെ കണ്ടെത്താന്‍ ബാധ്യത ഉണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ചെയ്തവരെ കണ്ടെത്തണം. നാട്ടില്‍ സമാധാനം വേണം. അതിനുള്ള ശ്രമങ്ങളില്‍ ലീഗ് സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയുണ്ട്. ഇത്തവണ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുകയില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പഠിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് പോകും. നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്കും പഠിക്കാന്‍ സീറ്റില്ല. ഗുരുതരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending