kerala
കളമശേരി സ്ഫോടനം; ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുമെന്ന് സർവകക്ഷിയോഗം
ഒറ്റപ്പെട്ട ഏതെങ്കിലും ഒരു സംഭവത്തെ മുൻനിർത്തി കേരളത്തെയും കേരളത്തിന്റെ അഭിമാനകരമായ മതനിരപേക്ഷ പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും സാമൂഹികമായ വേറിട്ട വ്യക്തിത്വത്തെയും അപകീർത്തിപ്പെടുത്താൻ നടക്കുന്ന ശ്രമങ്ങളെ ഒറ്റപ്പെടുത്താൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം.സമാധാനവും സമുദായ സൗഹാർദ്ദവും ഭേദചിന്തകൾക്കതീതമായ മതനിരപേക്ഷ യോജിപ്പും എല്ലാ നിലയ്ക്കും ശക്തിപ്പെടുത്തി മുമ്പോട്ടു പോകുമെന്നും ഇക്കാര്യത്തിൽ കേരളം ഒറ്റ മനസ്സാണെന്നും യോഗം ഏകകണ്ഠമായി വ്യക്തമാക്കി.

കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകാൻ സർവകക്ഷിയോഗം പ്രമേയം..സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സവർത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഈ അന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്. എന്നാൽ, കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ സാഹചര്യത്തിൽ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്നവരും ഉണ്ട് .. അവരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ എന്തു വില കൊടുത്തും ഉറപ്പാക്കുമെന്നും സർവകക്ഷി യോഗം വ്യക്തമാക്കി.
പരസ്പര വിശ്വാസത്തിന്റെയും പരസ്പര ആശ്രിതത്വത്തിന്റെയും കൂട്ടായ അതിജീവനത്തിന്റെയും കാലത്തെ അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകൾ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോൽപ്പിക്കും.ഊഹാപോഹങ്ങളും കെട്ടുകഥകളും കിംവദന്തികളും പടർത്തി സമൂഹത്തിൽ സ്പർദ്ധ വളർത്താനും അതിലൂടെ ജനസമൂഹത്തെ ആകെ ചേരിതിരിച്ച് പരസ്പരം അകറ്റാനും ഉള്ള ഏതു ശ്രമങ്ങളെയും മുളയിലേ തന്നെ നുള്ളാനുള്ള മുൻകൈ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഭാഗത്ത് നിന്നുണ്ടാകണമെന്നും സർവകക്ഷി യോഗം ആവശ്യപ്പെട്ടു.
ഒറ്റപ്പെട്ട ഏതെങ്കിലും ഒരു സംഭവത്തെ മുൻനിർത്തി കേരളത്തെയും കേരളത്തിന്റെ അഭിമാനകരമായ മതനിരപേക്ഷ പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും സാമൂഹികമായ വേറിട്ട വ്യക്തിത്വത്തെയും അപകീർത്തിപ്പെടുത്താൻ നടക്കുന്ന ശ്രമങ്ങളെ ഒറ്റപ്പെടുത്താൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം.സമാധാനവും സമുദായ സൗഹാർദ്ദവും ഭേദചിന്തകൾക്കതീതമായ മതനിരപേക്ഷ യോജിപ്പും എല്ലാ നിലയ്ക്കും ശക്തിപ്പെടുത്തി മുമ്പോട്ടു പോകുമെന്നും ഇക്കാര്യത്തിൽ കേരളം ഒറ്റ മനസ്സാണെന്നും യോഗം ഏകകണ്ഠമായി വ്യക്തമാക്കി.
kerala
തീപിടിച്ച വാന്‍ ഹായ് കപ്പല്‍ കമ്പനിക്കെതിരെ കേസെടുക്കും
മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ മൊഴി എടുത്തതിനു ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.

തിരുവനന്തപുരം: കേരള പുറംകടലില്‍ വെച്ച് തീപിടിച്ച വാന്‍ ഹായ് കപ്പല്‍ കമ്പനിക്കെതിരെ കേസെടുക്കും. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ മൊഴി എടുത്തതിനു ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോസ്റ്റല്‍ പോലീസ് തേടിയിട്ടുണ്ട്.
അതേസമയം കപ്പലിലെ തീയണക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. രാസവസ്തുക്കള്‍ ഹെലികോപ്റ്ററിന്റെ സാഹയത്തോടെ കപ്പലില്‍ വിതറി തീയണക്കാനാണ് ശ്രമം. നിലവില്‍ അഞ്ച് കപ്പലുകളും രണ്ട് ഡൊര്‍ണിയര്‍ വിമാനങ്ങളും ഒരു ഹെലിക്കോപ്റ്ററുമാണ് ദൗത്യത്തിലുള്ളത്. കപ്പല്‍ 15 ഡിഗ്രിയോളം ചെരിഞ്ഞ അവസ്ഥയിലാണുള്ളത്. എന്നാല്‍ ഇത് രക്ഷാപ്രവര്‍ത്തനത്തിന് വന്‍ വെല്ലുവിളിയാകുന്നുണ്ട്. കപ്പലിനെ ടഗ് ബോട്ടിന്റെ സഹായത്തോടെ ഉള്‍കടലിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.
കൊളംബോയില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ബേപ്പൂരില്‍ നിന്ന് 163 കിലോമീറ്റര്‍ മാറി പുറം കടലില്‍ വെച്ചാണ് കപ്പലിന് തീപിടിച്ചത്. അപകടത്തിന് പിന്നാലെ നാല് പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ രക്ഷപ്പെടുത്തിയ പതിനെട്ടുപേര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.
അതേസമയം കപ്പല്‍ പത്ത് ഡിഗ്രിയിലേറെ ചെരിഞ്ഞതിനാല്‍ കടലിലേക്ക് കണ്ടെയ്നറുകള്‍ വീഴാനും താപ, വാതക അപകടങ്ങള്‍ ഉണ്ടാവാനുമുള്ള സാധ്യതയും കൂടുകയാണ്.
കപ്പലില്‍ നിന്ന് വീണ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിയാനുള്ള സാധ്യത കുറവാണെങ്കിലും അത് മറ്റു കപ്പലുകളില്‍ പോയി ഇടിക്കുമോ എന്ന ആശങ്കയുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ രൂക്ഷമാവാനുള്ള സാധ്യതയും കാണുന്നുണ്ട്.
india
കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി
മത്സ്യ സമ്പത്തില്‍ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ എംഎസ്‌സി എല്‍സ 3 ചരക്കു കപ്പല്‍കടലില്‍ മുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. മത്സ്യ സമ്പത്തില്‍ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. എം.എസ്.സി എല്‍സ 3 ചരക്കുകപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.
നിയമനടപടി വൈകരുതെന്ന് ടി.എന്‍. പ്രതാപന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസെടുക്കാന്‍ അധികാരമുണ്ടെന്നും അതു പ്രകാരമാണ് മുന്നോട്ടു പോകുന്നതെന്നും അഡ്വക്കറ്റ് ജനറലും വ്യക്തമാക്കി.
കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് എത്രതുക കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുടക്കിയിട്ടുണ്ടെന്ന് ഹൈകോടതി ചോദിച്ചു. ജനങ്ങളുടെ നികുതി പണമാണ്. മത്സ്യ, സാമ്പത്തിക മേഖലകള്‍ അടക്കം ഏതെല്ലാം തരത്തില്‍ നഷ്ടപരിഹാരം ഈടാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി അപകടത്തില്‍ എണ്ണച്ചോര്‍ച്ചയാണ് പ്രധാന പ്രശ്‌നമെന്നും സിവില്‍, ക്രിമിനല്‍ നടപടിയുമായി മുന്നോട്ടു പോകുന്നതില്‍ എന്താണ് പ്രശ്‌നമെന്നും ഹൈകോടതി സംസ്ഥാന സര്‍ക്കാറിനോട് ചോദിച്ചു.
അതേസമയം കപ്പലടക്കം അറസ്റ്റ് ചെയ്യേണ്ടതായിരുന്നെന്നും ഹൈക്കോടതി പറഞ്ഞു. കണ്ണൂര്‍ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചതും ഹര്‍ജിയുടെ ഭാഗമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
നേരത്തെ എംഎസ്‌സി കമ്പനിക്കെതിരെ കേസിനില്ലെന്നും നഷ്ട പരിഹാരം മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്‍ ജനറലുമായുള്ള കൂട്ടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്.
കൊച്ചി പുറംകടലില്‍ എംഎസ്സി എല്‍സ 3 എന്ന ചരക്കുകപ്പലാണ് മുങ്ങിയത്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട കപ്പല്‍ മെയ് 25നാണ് അപകടത്തില്‍ പെട്ടത്. കപ്പലിലെ കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതോടെ കൊല്ലം, ആലപ്പുഴ, തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ അടിയുകയും ചെയ്തിരുന്നു. സംഭവത്തില്‍ അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു.
കപ്പല്‍ അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കിലെടുത്ത് സംസ്ഥാനം അപകടത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
kerala
വീണ്ടും കയറി സ്വര്‍ണവില; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 1240 രൂപ
കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് ദൃശ്യമായിരുന്നത്.

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ച് 73,000ലേക്ക്. ഒരു പവന് ഇന്ന് 640 രൂപയായാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 72,800 രൂപയാണ് നല്‍കേണ്ടത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9100 രൂപയാണ് വില. ഗ്രാമിന് 80 രൂപയായാണ് വര്‍ധിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് ദൃശ്യമായിരുന്നത്. എന്നാല്‍ സ്വര്‍ണവില 73000 വും കടന്ന സാഹചര്യവും ഉണ്ടായിരുന്നു. സ്വര്‍ണവില റെക്കോഡുകള്‍ ഭേതിച്ച് വിലക്കയറ്റം ഉണ്ടാവും എന്ന ഘട്ടത്തിലാണ് പെട്ടന്ന് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. ഏകദേശം 1500 രൂപയാണ് കുറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ 600 രൂപയായി കുതിക്കുകയായിരുന്നു. രണ്ടു ദിവസങ്ങളിലായി 1240 രൂപയാണ് വര്‍ധിച്ചത്.
ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആര്‍ബിഐ നയം, ഓഹരി വിപണിയിലെ മാറ്റങ്ങള്‍ എന്നിവയും സ്വര്‍ണവിലയെ ബാധിച്ചേക്കാം.
-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala3 days ago
പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity16 hours ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala3 days ago
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍
-
kerala3 days ago
കേരളതീരത്തിന് സമീപം ചരക്ക് കപ്പലില്‍ തീപിടിത്തം; കണ്ടെയ്നറുകള്‍ കടലില്‍ വീണു ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്