Connect with us

kerala

നവകേരള സദസ്സില്‍ പങ്കെടുത്തില്ലെങ്കില്‍ പ്രത്യാഘാതം’; കുടുംബശ്രീകള്‍ക്ക് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭീഷണി സന്ദേശം

ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം ബലരാമന്റെ ഭീഷണി സന്ദേശം എഡിഎസ് ജനറല്‍ ബോഡി അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് വന്നത്.

Published

on

സര്‍ക്കാരിന്റെ നവകേരള സദസ്സില്‍ പങ്കെടുത്തില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി. ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം ബലരാമന്റെ ഭീഷണി സന്ദേശം എഡിഎസ് ജനറല്‍ ബോഡി അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് വന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുമാണ് നിര്‍ദേശം. നവ കേരള സദസില്‍ പങ്കെടുത്തോ എന്ന് നോക്കിയാവും മസ്റ്റര്‍റോളില്‍ പേര് ചേര്‍ക്കുകയെന്നും സന്ദേശത്തില്‍ പറയുന്നു.

നവകേരള സദസുമായി ബന്ധപ്പെട്ട ജനറല്‍ ബോഡിയിലും പ്രചാരണ ബോര്‍ഡുകള്‍ വെക്കുന്നതിലും ഉള്‍പ്പെടെ പങ്കാളികളാകണമെന്നും നിര്‍ദേശം നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച വിളിച്ച ജനറല്‍ ബോഡിയില്‍ 90 പേര്‍ വേണ്ടിടത്ത് പത്ത് പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും അടുത്ത ജനറല്‍ ബോഡിയില്‍ മുഴുവന്‍ പേരും പങ്കെടുക്കണമെന്നും ബലരാമന്‍ പറയുന്നു.

ഇത് സംബന്ധിച്ച് പഞ്ചായത്ത് ഉത്തരവിറക്കിയിട്ടുണ്ടെന്നും ബലരാമന്‍ അറിയിച്ചു. ഇതൊന്നും ചെയ്യാതെ മസ്റ്റര്‍ റോളില്‍ പേരില്ലെന്ന് പറഞ്ഞ് തന്നെ സമീപിക്കരുതെന്നും ബലരാമന്‍ ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

നടപടി വിവാദമായതോടെ പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് കര്‍ശനമായി പറയുക മാത്രമാണ് ചെയ്തതെന്നാണ് എന്‍ എം ബലരാമന്റെ വിശദീകരണം. പഞ്ചായത്തോ സര്‍ക്കാരോ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. താന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുന്നു. ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും ബലരാമന്‍ വിശദീകരിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് ബലരാമന്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

kerala

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്‌സ് വിഭാഗം മേധാവി

കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവിൽ പൊലീസ്  കേസെടുത്തിട്ടുണ്ട്. 

Published

on

കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയില്‍ അപാകതയില്ലെന്ന് ഓര്‍ത്തോ മേധാവി ജേക്കബ് മാത്യു. ഓരോ ഒടിവിനും ഓരോ കമ്പിയാണ് ഇടുക. കമ്പി  മാറിപ്പോയിട്ടില്ല. പുറത്തെടുക്കേണ്ട കമ്പിയാണെന്നും രണ്ടാമത് ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവിൽ പൊലീസ്  കേസെടുത്തിട്ടുണ്ട്.  അപകടത്തിൽ പരുക്കേറ്റ യുവാവിന്റെ കൈയിൽ മറ്റൊരു രോഗിയുടെ കമ്പിയാണ് മാറ്റിയിട്ടത്.

അപകടത്തെ തുടർന്ന് 10 ാം തീയതി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അജിത്തിന് ശസ്ത്രക്രിയ  നടത്തിയത് ഇന്നലെയാണ്. അതിനു ശേഷവും വേദന കൂടിയതോടെ  ഡോക്ടർ എത്തി. എക്സ്റെ പരിശോധിച്ചതിന് ശേഷം രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയ  വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇവർ വാങ്ങി നൽകിയ ശാസ്ത്രക്രിയ ഉപകരണങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ പറഞ്ഞു. അജിത്തിന്റെ മൊഴിയെടുത്ത പൊലീസ് കേസെടുത്തു.  സംഭവത്തിൽ മെഡിക്കൽ കോളജ് സുപ്രണ്ടിന് ഓർത്തോ വിഭാഗം മേധാവി കത്ത് നൽകിയിട്ടുണ്ട്.

Continue Reading

Trending