Connect with us

kerala

പ്രതികൾ പട്ടാപ്പകൽ 60 കിലോമീറ്റർ വിലസി നടന്നു; വട്ടം കറങ്ങി പോലീസ്

പോലീസിന്റെ നേട്ടമായാണ് സിപിഎം സൈബർ സഖാക്കൾ ഈ സംഭവത്തെ വിവരിക്കുന്നത് .എന്നാൽ സിപിഎം എംഎൽഎ എം നൗഷാദ് പറഞ്ഞത് ‘ ദൃശ്യം’ സിനിമയിലെ പോലുള്ള ക്രിമിനലുകളുള്ളപ്പോൾ പോലീസ് എന്ത് ചെയ്യാനാണ് എന്നാണ്. ഇങ്ങനെ രണ്ടുതട്ടിൽ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ് സത്യത്തിൽ സിപിഎം സഖാക്കൾ.

Published

on

കൊല്ലം ജില്ലയിലെ ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വട്ടം കറങ്ങി കേരള പോലീസ്. അടുത്തകാലത്ത് പോലീസ് കണ്ടെത്തിയ പ്രതികളെല്ലാം മൊബൈൽ ഫോൺ ഉപയോഗിച്ചവരായിരുന്നു. ഇതാണ് പ്രതികളെ പെട്ടെന്ന് പിടികൂടാൻ പോലീസിനെ സഹായിച്ചത്. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് മൂന്നാംദിനവും ഇരുട്ടിൽ തപ്പുമ്പോൾ യഥാർത്ഥത്തിൽ ജനത്തിന് മുന്നിൽ നാണം കെട്ട്നിൽക്കുകയാണ് കേരള പോലീസ് .

പ്രതികൾ അതിവിദഗ്ധമായി മൊബൈൽ ഫോൺ ഉപയോഗിക്കാതെ യാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതും തടഞ്ഞു വെച്ചതും. പട്ടാപ്പകൽ നാലരമണിയോടെ കുട്ടിയെ റാഞ്ചിയെ സംഘം 60 കിലോമീറ്ററോളം കൊല്ലം ജില്ലയിലെ പല സ്ഥലങ്ങളിൽ വിലസിയിട്ടും ഇത്രയും വലിയ പൊലീസ് സന്നഹത്തിന് പ്രതികളെ കണ്ടുപിടിക്കാൻ ആയില്ല .പ്രതികൾ വിവിധ വാഹനങ്ങളിലായി മാറിമാറി സഞ്ചരിച്ചതായാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത് .പകൽ തട്ടിക്കൊണ്ടുപോയ ശേഷം മൂന്നര മണിക്കൂറിനകം തന്നെ ഒരു കടയുടമയുടെ മൊബൈലിൽ കുട്ടിയുടെ അമ്മയെ വിളിച്ചതും പോലീസിനെ വട്ടം കറക്കി. അപ്പോൾ തന്നെ ആ നമ്പറിൽ വിളിച്ച് പ്രതിയെ പിടികൂടാൻ ഉള്ള സാഹചര്യം ഉണ്ടായിട്ടും പോലീസിന് അത് കഴിഞ്ഞില്ലെന്ന് മാത്രമല്ല 20 മണിക്കൂറിനു ശേഷവും പോലീസിന് കൺമുമ്പിലൂടെ നിരവധി തവണ പ്രതികൾ പാഞ്ഞിട്ടും കണ്ടെത്താനായില്ല.

ഒടുവിൽ കൊല്ലത്തെ തിരക്കേറിയ ആശ്രമം മൈതാനത്ത് കുട്ടിയെ ഇറക്കി പ്രതികളിലൊരാൾ പോയത് പോലീസിന്റെ ഇതുവരെയുള്ള മുഴുവൻ അഭിമാനത്തെയും ചുരുക്കിക്കളഞ്ഞു .ഒരു സ്ത്രീയാണ് കെഎസ്ആർടിസി ബസ്റ്റാൻഡ് ഓട്ടോയിൽ രണ്ട് കിലോമീറ്റർ ഓളം സഞ്ചരിച്ച് മൈതാനത്ത് കുട്ടിയെ ഇറക്കി വിട്ടത്. അതും നട്ടുച്ചയ്ക്ക് ഒന്നേകാൽ മണിയോടെ. ഇവിടെ ഏതാണ്ട് കുറച്ചുനേരം ഇരുന്നശേഷമാണ് സ്ത്രീ അവിടെ നിന്ന് കടന്നു കളഞ്ഞത് .അതും നടന്നുപോയി. എന്നിട്ടും ഒരൊറ്റ പോലീസുകാരനും ഈ വഴി വന്നതോ കണ്ടതോ ഇല്ല .കുട്ടിയുമായി സ്ത്രീ ഓട്ടോയിൽ പോകുമ്പോൾ തന്നെ രണ്ടു പോലീസ് ജീപ്പുകൾ ഓട്ടോയെ മറികടന്ന് പോകുന്നതും സി സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ് .പോലീസ് എഡിജിപിയുടെ നേതൃത്വത്തിൽ വലിയ സന്നഹത്തോടെ നാടും കാടും അരിച്ചുപെറുക്കിയത് പോലീസിനെ പരിഹാസ്യരാക്കി പ്രതികൾ വിലസിയത്.

എന്നിട്ടും മന്ത്രി മുഹമ്മദ് റിയാസിനെ പോലുള്ളവർ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്ന കാഴ്ച ദയനീയമാണ്. പോലീസിന്റെ നേട്ടമായാണ് സിപിഎം സൈബർ സഖാക്കൾ ഈ സംഭവത്തെ വിവരിക്കുന്നത് .എന്നാൽ സിപിഎം എംഎൽഎ എം നൗഷാദ് പറഞ്ഞത് ‘ ദൃശ്യം’ സിനിമയിലെ പോലുള്ള ക്രിമിനലുകളുള്ളപ്പോൾ പോലീസ് എന്ത് ചെയ്യാനാണ് എന്നാണ്. ഇങ്ങനെ രണ്ടുതട്ടിൽ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ് സത്യത്തിൽ സിപിഎം സഖാക്കൾ. എങ്ങനെയും പോലീസിനെയും സർക്കാരിനെയും ന്യായീകരിക്കാനുള്ള പഴുതു തേടുമ്പോൾ പൊതുജനം ഇവരെ നോക്കി ചിരിക്കുകയാണ്. പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശക്തമായ ഇടപെടലാണ് പ്രതികളെ രക്ഷപ്പെടുന്നത് തടഞ്ഞത്. എന്നിട്ടും കുട്ടിയെ വിട്ടു കിട്ടി മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് ഒരു തുമ്പു പോലും പോലീസിന് ശേഖരിക്കാൻകഴിഞ്ഞിട്ടില്ല എന്നത് കേരള പോലീസിൻറെ തലയിലെ നാണക്കേടാണ്. മുഖ്യമന്ത്രിയും പരിവാരവും നവകേരള സദസ്സുമായി മലപ്പുറത്ത് ആറാടുമ്പോഴാണ് ഈ സംഭവമെല്ലാം എന്നത് കേരളീയരെ മൊത്തം പരിഹസിക്കുന്നതിന് സമാനമായി.

india

എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി

പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

Published

on

2026 ജനുവരി 1 മുതല്‍ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്‍ജിന്‍ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.

നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്‌കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.

Continue Reading

kerala

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Published

on

കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കിളിരൂര്‍ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂര്‍ ഗവണ്‍മെന്റ് യു.പി.എസ്, തിരുവാര്‍പ്പ് സെന്റ് മേരീസ് എല്‍.പി. സ്‌കൂള്‍, തിരുവാര്‍പ്പ് ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍, വേളൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍, വേളൂര്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍, ചീപ്പുങ്കല്‍ ഗവണ്‍മെന്റ് വെല്‍ഫെയര്‍ യു.പി. സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കും ശനിയാഴ്ച (2025 ജൂണ്‍ 21) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

Continue Reading

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

Trending