Connect with us

kerala

‘ഗവർണർ നോമിനേറ്റ് ചെയ്ത എസ്എഫ്ഐയുടെ 2 സെനറ്റ് അംഗങ്ങൾ രാജിവെക്കുമോ?’; വിമര്‍ശിച്ച് എംഎസ്എഫ്

ഗവര്‍ണര്‍ നല്‍കിയ 18 പേരുടെ ലിസ്റ്റില്‍ 2 എ.ബി.വി.പി ഉള്‍പ്പെടെ 4 സംഘപരിവാര്‍ ഉണ്ട് എന്നപോലെ തന്നെ സര്‍ക്കാര്‍ നല്‍കിയ 18 പേരുടെ ലിസ്റ്റില്‍ 18 പേരും സി.പി.എം നേതാക്കളാണ്.

Published

on

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കുന്ന എസ.്എഫ്.ഐയെ വിമര്‍ശിച്ച് എം.എസ്.എഫ്. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത എസ്.എഫ്.ഐയുടെ 2 സെനറ്റ് അംഗങ്ങള്‍ രാജിവെക്കുമോ എന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ചോദിച്ചു.

കഴിഞ്ഞ 2 ദിവസമായി സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ സമരം നടത്തുന്നു. ഈ സമരം ആത്മാര്‍ത്ഥമാണെങ്കില്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 4 വിദ്യാര്‍ഥി പ്രതിനിധികളില്‍ പട്ടാമ്പി എസ്.എന്‍.ജി.സി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി സ്‌നേഹയും, ഗുരുവായൂരപ്പന്‍ കോളേജിലെ അശ്വിന്‍ രാജ് എന്നീ 2 അംഗങ്ങള്‍ എ.ബി.വി.പിയാണ്.

മടപ്പള്ളി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി സിയാനയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ അനുഷയും എസ്.എഫ്.ഐ നേതാക്കളുമാണ്. ഈ 2 എസ്.എഫ്.ഐ അംഗങ്ങള്‍ രാജി വെക്കാന്‍ തയ്യാറുണ്ടോ എന്ന് പി.കെ നവാസ് ചോദിച്ചു.

ഗവര്‍ണര്‍ നല്‍കിയ 18 പേരുടെ ലിസ്റ്റില്‍ 2 എ.ബി.വി.പി ഉള്‍പ്പെടെ 4 സംഘപരിവാര്‍ ഉണ്ട് എന്നപോലെ തന്നെ സര്‍ക്കാര്‍ നല്‍കിയ 18 പേരുടെ ലിസ്റ്റില്‍ 18 പേരും സി.പി.എം നേതാക്കളാണ്. 18 സെനറ്റ് അംഗങ്ങളില്‍ ഗവര്‍ണര്‍ 4 കാവി അംഗങ്ങളെ തിരുകി കയറ്റാന്‍ ശ്രമിച്ചാലും സര്‍ക്കാര്‍ 18 ചുവപ്പന്‍ അംഗങ്ങളെ തിരുകി കയറ്റിയാലും രണ്ടും എതിര്‍ക്കപ്പെടേണ്ടതാണ്.

സര്‍വകലാശാലയുടെ അക്കാദമിക് നിലവാരം സംരക്ഷിക്കാനാണ് തങ്ങള്‍ ഈ സമരം ചെയ്യുന്നത് എന്ന് പറയുന്ന എസ്.എഫ്.ഐയോട്, തള്ളൊക്കെ കൊള്ളാം പക്ഷേ വിദ്യാര്‍ഥികള്‍ മണ്ടന്‍മാരല്ലെന്നും പി കെ നവാസ് പറഞ്ഞു.

ജൂണ്‍ മാസം ഗവര്‍ണര്‍ക്ക് നോമിനേറ്റ് ചെയ്ത 6 സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ ആറ് പേരും സഖാക്കളാണ്. മാത്രമല്ല, ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ലിജീഷ് സി.പി.എം മലപ്പുറം ജില്ലാ കമ്മറ്റി അംഗങ്ങള്‍ കലീമുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി രാഷ്ട്രീയ വത്ക്കരിച്ച സിന്‍ഡിക്കേറ്റാണ് ഇപ്പോഴും കാലിക്കറ്റ് സര്‍വകലാശാലയിലുള്ളതെന്നും പി കെ നവാസ് വ്യക്തമാക്കി.

എസ.്എഫ്.ഐ എന്തിന് സമരം ചെയ്യുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയൊള്ളൂ 4 വിദ്യാര്‍ത്ഥി പ്രതിനിധിയെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തതില്‍ രണ്ടെണ്ണമേ തങ്ങള്‍ക്ക് കിട്ടിയിട്ടുള്ളൂ എന്നതാണെന്നും പി കെ നവാസ് വിമര്‍ശിച്ചു. ഇരിക്കുന്ന പദവിയുടെ മഹത്വമറിയാത്ത ഗവര്‍ണറെ കുറിച്ച് പലതവണ എം.എസ്.എഫ് പരാതി ഉന്നയിച്ചപ്പോള്‍ ഭായ്-ഭായ് കളിച്ചവര്‍ ഇപ്പോ കളിക്കുന്ന സമര നാടകം തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് സാധിക്കുമെന്നും പി കെ നവാസ് കൂട്ടിച്ചേര്‍ത്തു.

 

kerala

സെല്‍ഫിയെടുക്കുന്നതിനിടെ തൂവല്‍ വെള്ളച്ചാട്ടത്തില്‍ വീണയാളെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി

ശനിയാഴ്ച വൈകീട്ട് ആയിരുന്നു അപകടം.

Published

on

ഇടുക്കി തൂവല്‍ വെള്ളചാട്ടത്തില്‍ വീണ വിനോദ സഞ്ചാരിയെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് തമിഴ്നാട് മധുര സ്വദേശിയായ സഞ്ചാരി അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു അപകടം.

മധുരയില്‍ നിന്നും നാലംഗ സംഘത്തിനൊപ്പമാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്. കാല്‍ വഴുതി വെള്ളച്ചാട്ടത്തിലേക്ക് പതിച്ച യുവാവ് ഒഴുക്കിപ്പെട്ട് മുന്നോട്ട് പൊയെങ്കിലും പാറയിടുക്കില്‍ തങ്ങി നില്‍ക്കുകയയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ വടം ഉപയോഗിച്ച് യുവാവിനെ രക്ഷപെടുത്തുകയായിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 12 പേര്‍ ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചിട്ടുണ്ട്.

Continue Reading

kerala

പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീട്ടിലെത്തിച്ചു

സംസ്‌കാരം ഉച്ചയ്ക്ക് ശേഷം നടക്കും.

Published

on

നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥി അനന്തുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. അനന്തുവിനെ അവസാനമായി കാണാന്‍ നീണ്ട ജനാവലിയാണ് വീട്ടിലെത്തിയത്. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് അനന്തുവിന്റെ മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. സംസ്‌കാരം ഉച്ചയ്ക്ക് ശേഷം നടക്കും.

അതേസമയം, സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസിലെ ഗൂഢാലോചന ആരോപണം ഉള്‍പ്പെടെ അന്വേഷിക്കും. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെയും ഇയാള്‍ പന്നികളെ പിടികൂടാന്‍ കെണി ഒരുക്കിയിട്ടുണ്ടെന്നും പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് വിനീഷെന്നുമാണ് വിവരം.

തോട്ടില്‍ നിന്നും മീന്‍പിടിച്ച് വരുകയായിരുന്ന അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇന്നലെ ഷോക്കേറ്റത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്.

Continue Reading

kerala

പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍

നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിനെതിരെയുള്ള തട്ടിക്കൊണ്ടു പോകല്‍ കേസില്‍ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍.

Published

on

നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിനെതിരെയുള്ള തട്ടിക്കൊണ്ടു പോകല്‍ കേസില്‍ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍. പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് പരാതിക്കാരിയെ കൃഷ്ണകുമാര്‍ ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ പറയുന്നു.

കൃഷ്ണകുമാര്‍ ലൈംഗികച്ചുവയോടെ പരാതിക്കാരിയോട് സംസാരിച്ചെന്നും എഫ്‌ഐആറിലുണ്ട്. അതേസമയം ഈ ആരോപണങ്ങളെല്ലാം കൃഷ്ണകുമാര്‍ നിഷേധിച്ചു. ലൈംഗിക ആരോപണം ഉന്നയിക്കുന്നതിന് തെളിവ് നല്‍കാനും പണം തട്ടിയതിന് പിന്നില്‍ വലിയ സംഘം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്താല്‍ പണം ട്രാന്‍സാക്ഷന്‍ നടത്തിയതിന്റെ തെളിവുകള്‍ ലഭിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

എന്നാല്‍ ജീവനക്കാരായ മൂന്ന് സ്ത്രീകള്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നടി അഹാന കൃഷ്ണകുമാറിനോട് ദീവനക്കാര്‍ തെറ്റ് ഏറ്റു പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വീഡിയോ പുറത്തുവന്നതോടെ ഇരു വിഭാഗവും നല്‍കിയ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായി വരും. ഇരു വിഭാഗവും പരാതി നല്‍കാന്‍ വൈകിയതിലെ കാരണവും പൊലീസ് അന്വേഷിക്കും. 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡ് മാറ്റി ജീവനക്കാര്‍ തട്ടിപ്പ് നടത്തി എന്നതാണ് ദിയ കൃഷ്ണകുമാറിന്റെ പരാതി. ഇതിന് പിന്നാലെ ജീവനക്കാര്‍ തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്ന പരാതി നല്‍കിയിരുന്നു. ക്യു ആര്‍ കോഡ് മാറ്റാന്‍ നിര്‍ദേശം നല്‍കിയതും പണം കൈമാറാന്‍ നിര്‍ദ്ദേശിച്ചതും ദിയ ആണെന്നാണ് ജീവനക്കാരുടെ ആരോപണം. എന്നാല്‍ കൃഷ്ണകുമാറിന്റെ കുടുംബം ഇത് നിഷേധിച്ചിരുന്നു.

Continue Reading

Trending