GULF
അസാധാരണ നിരക്കുമായി എയര്‍ലൈനുകള്‍ വീണ്ടും പ്രവാസികളെ പിഴിയുന്നു
സ്‌കൂള്‍ അവധിക്കാലം, പെരുന്നാള്‍-ക്രിസതുമസ്സ്-ഓണം ആഘോഷങ്ങള്‍ എന്നിവയ്ക്ക് വന്‍തുക ഈടാക്കുന്ന എയര്‍ലൈനുകള്‍ ഇപ്പോള്‍ സാധാരണ സയമങ്ങളിലും താങ്ങാനാവാത്ത നിരക്ക് ഈടാക്കുകയാണ്

റസാഖ് ഒരുമനയൂര്‍
അബുദാബി: എക്കാലവും അമിത നിരക്ക് ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്ന എയര്‍ലൈനുകള്‍ അസാധാരണ നിരക്കിലൂടെ ഇപ്പോള്‍ വീണ്ടും പിഴിയുന്നു. സ്‌കൂള്‍ അവധിക്കാലം, പെരുന്നാള്‍-ക്രിസതുമസ്സ്-ഓണം ആഘോഷങ്ങള്‍ എന്നിവയ്ക്ക് വന്‍തുക ഈടാക്കുന്ന എയര്‍ലൈനുകള്‍ ഇപ്പോള്‍ സാധാരണ സയമങ്ങളിലും താങ്ങാനാവാത്ത നിരക്ക് ഈടാക്കുകയാണ്.
ഈ ആഴ്ച നാട്ടില്‍നിന്നും ഗള്‍ഫ് നാടുകളിലേക്ക് മടങ്ങുന്നവരില്‍നിന്നും അസാധാരണമായ നിരക്കാണ് ഈടാക്കുന്നത്. മുന്‍കാലങ്ങൡ ജനുവരി ആദ്യവാരം കൂടുതല്‍തുക ഈടാക്കുക പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനുവരി പകുതിയായിട്ടും നിരക്ക് കുറക്കാതെ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്.
ഇന്നും നാളെയുമെല്ലാം ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ മുപ്പതിനായിരം രൂപയോളം നല്‍കിയാണ് ടിക്കറ്റെടുക്കുന്നത്.
പ്രവാസികളുടെ സാമ്പത്തിക പ്രയാസത്തിന് താങ്ങായും യാത്രാക്ലേശത്തിന് പരിഹാരമായും ആരംഭിച്ച എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് ടിക്റ്റ് നിരക്ക് ഏകദേശം ഇത്തിഹാദ് എയര്‍ പോലെയുള്ള വന്‍കിട എയര്‍ലൈനുകള്‍ക്ക് തുല്യമാണ്. ഇന്‍ഡിഗോ കൊച്ചിയില്‍നിന്നും അബുദാബിയിലേക്ക് 31,500 രൂപയാണ് ഇന്നും നാളെയുമെല്ലാം ഈടാക്കുന്നത്.
ടിക്കറ്റ് നിരക് കുറയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് ഇരുട്ടടിയായാണ് നിരക്ക് വീണ്ടും കുത്തനെ ഉയര്‍ത്തിയിട്ടുള്ളത്. അവധിക്ക് നാട്ടില്‍പോയ പ്രവാസികള്‍ക്ക് യഥാസമയം ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ളതുകൊണ്ട് ഉര്‍ന്ന നിരക്ക നല്‍കിയും ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എയര്‍ഇന്ത്യ എക്‌സ്പ്രസ്സ നിരക്ക് കുറക്കുകയാണെങ്കില്‍ ഇതര എയര്‍ലൈനുകളും നിരക്ക് കുറക്കുവാന്‍ നിര്‍ബന്ധിതരായിത്തീരുമെന്നതില്‍സ സംശയമില്ല.
അടുത്തകാലം വരെ സാധാരണക്കാരായ പ്രവാസികള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്സിനെയാണ് കൂടുതലും ആശ്രയിച്ചിരുന്നതെങ്കില്‍ ഈയിടെയായി എക്‌സ്പ്രസ്സിനെ കൈവിട്ടിരിക്കുകയാണ്. ദേശീയ എയര്‍ലൈന്‍ പദവി മാറി സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായതോടെ എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് ഭക്ഷണം ഇല്ലാതാക്കി. മാത്രമല്ല നിരക്ക് ഇതര എയര്‍ലൈനുകള്‍ക്ക തുല്യമാക്കിമാറ്റുകയും ചെയ്തു. അതേസമയം യുഎഇയുടെ ദേശീയ എയര്‍ലൈനായ എയര്‍അറേബ്യ വിവിധ ഓപ്ഷനുകള്‍ നല്‍കി യാത്രക്കാരെ ആകര്‍ഷിക്കുന്നുണ്ട്.
അമിത നിരക്ക് ഈടാക്കുന്ന എയര്‍ലൈന്‍ സമീപനത്തിനെതിരെ പ്രവാസികളുടെ ശബ്ദത്തിന് ആകാശയാത്രയോളം തന്നെ പഴക്കമുണ്ട്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ യാതൊരുവിധ മാറ്റങ്ങളും ഉണ്ടായിട്ടില്ല. പ്രതീക്ഷയോടെ ആരംഭിച്ച എയര്‍ഇന്ത്യ എക്‌സ്പ്രസ്സും ഇപ്പോള്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്.
GULF
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്‌ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ കീഴ്‌കോടതി വിധി ശരിവെച്ച് അപ്പീൽ കോടതിയുടെ ഉത്തരവ്. മെയ് 26 നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള കീഴ്‌ക്കോടതി വിധിയുണ്ടായത്. വിധിക്ക് ശേഷം പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചതിനെ തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് അപ്പീൽ കോടതിയിൽ സിറ്റിങ് ഉണ്ടായത്.
19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാൽ ആവശ്യമെങ്കിൽ പ്രതിഭാഗത്തിന് മേൽക്കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞു.
റഹീമിന്റെ അഭിഭാഷകാരും ഇന്ത്യൻ എംബസ്സി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂരും ഓൺലൈൻ കോടതിയിൽ ഹാജരായിരുന്നു. കീഴ്‌ക്കോടതി വിധി ശരിവെച്ച അപ്പീൽ കോടതിയുടെ വിധി ആശ്വാസകരമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
GULF
യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന്
ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

ന്യൂഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാന്‍ ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി.
അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ്. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.
തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നുംന്നും യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. വധശിക്ഷയ്ക്കുള്ള ഉത്തരവ് ജയിലില്‍ എത്തിയതായും സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
2017 ജൂലൈയില്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ തടവിലായ പാലക്കാട് സ്വദേശിനി നിമിഷ പ്രിയയെ യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. 2020-ല്‍ സനയിലെ വിചാരണ കോടതിയും യെമന്‍ സുപ്രീം കോടതിയുമാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്.
GULF
സുംബാ വിഷയത്തില്‍ പ്രതികരിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം: അല്‍ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍

അല്‍ ഖോബാര്‍: കേരളത്തിലെ പോതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഭാവിയെ അവതാളത്തിലാക്കാന്‍ കാരണമായേക്കാവുന്ന തരത്തിലുള്ള പുതിയ പദ്ധതികള്‍ യാതൊരു ചര്‍ച്ചയോ കൂടിയാലോചനയോ കൂടാതെ തികച്ചും ഏകാധിപത്യ രീതിയില്‍ തിടുക്കത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ ജനാധിപത്യ രീതിയില്‍ ഭരണഘടന പൗരന് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുപയോഗിച്ച് പ്രതികരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി. കെ. അഷ്‌റഫിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടി തീര്‍ത്തും അപലപനീയമാണെന്ന് അല്‍ ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി പ്രസ്താവിച്ചു.
ഏതൊരു പൗരനും അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാനുസൃതമായി അനുവദിക്കപ്പെട്ട ഒരു ദേശത്ത് ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും വേദിയൊരുക്കാതെ, അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തിനുമേല്‍ സര്‍ക്കാര്‍ പൊടുന്നനെ അടിച്ചേല്‍പ്പിച്ച സൂംബാ ഡാന്‍സ് വിഷയത്തില്‍ പ്രതികരിച്ചതിന്നാണ് നടപടി.
ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കേരളീയ പൊതുസമൂഹത്തിന്റെ ഭരഘടനാ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമായേ സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങളെ കാണാനാകൂ എന്നും യോഗം വിലയിരുത്തി.
സമൂഹത്തെ പൊതുവിലും കലാലയങ്ങളില്‍ പ്രത്യേകിച്ചും വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ ശക്തവും ക്രിയാത്മകവുമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃസ്ഥാനത്തുള്ള ടി കെ അഷ്‌റഫിന്റെ പ്രസ്താവനയെയും ഒപ്പം സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന വിയോജിപ്പുകളെയും ദുര്‍വ്യാഖ്യാനിച്ച് സ്ത്രീ വിരുദ്ധതയായും പ്രാകൃതമായും ചിത്രീകരിക്കുവാനും ചില പദ പ്രയോഗങ്ങളുടെ ചാപ്പ കുത്തി വിയോജിക്കുന്നവരെ അരികുവല്‍ക്കരിക്കുവാനുമുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹാമാണ്. മര്‍മ്മ പ്രധാനമായ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു മതത്തെയും സംസ്‌കാരത്തെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്ക് ചുരുക്കം ചില വാര്‍ത്താ ചാനലുകളിലെയും സാമൂഹ്യ മാധ്യമങ്ങളിലെയും ചര്‍ച്ചകള്‍ വഴിമാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് ഖേദകരമാണ്.
ധാര്‍മ്മിക മാനവിക സാംസ്‌കാരിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന, കുടുംബത്തിനും നാടിനും പ്രയോജനകരമാവുന്ന സംസ്‌കാരസമ്പരായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ട കലാലയങ്ങളെ ആഭാസങ്ങളിലേക്ക് വഴിതിരിച്ചു വിടാന്‍ മാത്രം പര്യാപ്തമാകുന്ന വേണ്ടത്ര പഠനങ്ങള്‍ നടത്താതെ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സാംസ്‌കാരിക അധിനിവേശങ്ങള്‍ക്കെതിരെ സമൂഹം ഉണരണമെന്നും, എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും അധ്യാപകനെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നും ബിവി സക്കരിയ്യയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സെന്റര്‍ സെക്രട്ടറി ഫക്രുദ്ദീന്‍ പാടൂര്‍ സ്വാഗതം പറഞ്ഞു.അന്‍വര്‍ഷാ പ്രമേയം അവതരിപ്പിച്ചു അബ്ദുല്‍ ലത്തീഫ് നന്ദി പറഞ്ഞു.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
News3 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
kerala3 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
Football3 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്‌ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി