Connect with us

kerala

വെറ്ററിനറി കോളജിൽ നടന്നത് മന:സാക്ഷി മരവിക്കുന്ന ക്രൂരത; എസ്.എഫ്.ഐയെ രൂക്ഷമായി വിമർശിച്ച് കെ.കെ. രമ

ഇഷ്ടക്കാരെ പി.എസ്‌.സി ലിസ്റ്റിലും യൂനിവേഴ്സിറ്റി നിയമനങ്ങളിലും തിരുകിക്കയറ്റുന്നതു മുതൽ നാം കാണുന്ന അപചയമാണിത്.

Published

on

പൂക്കോട് വെറ്ററിനറി കോളജിൽ അരങ്ങേറിയത് മന:സാക്ഷി മരവിച്ചു പോകുന്ന സംഭവമാണെന്ന് എം.എൽ.എ കെ.കെ. രമ. സിദ്ധാർഥ് മാത്രമല്ല, എസ്.എഫ്.ഐ എന്ന സംഘടന ഉയർത്തിപ്പിടിച്ചിരുന്ന മൂല്യവത്തായ രാഷ്ട്രീയ ജീവിതം കൂടിയാണ് മരിച്ചുപോയതെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഇഷ്ടക്കാരെ പി.എസ്‌.സി ലിസ്റ്റിലും യൂനിവേഴ്സിറ്റി നിയമനങ്ങളിലും തിരുകിക്കയറ്റുന്നതു മുതൽ നാം കാണുന്ന അപചയമാണിത്. ഒരു കാര്യവുമില്ലാതെ ഒരു ചെറുപ്പക്കാരനെ വളഞ്ഞിട്ട് ആക്രമിച്ചും അവഹേളിച്ചും ഭയപ്പെടുത്തിയും മരണത്തിലേക്ക് തള്ളി വിടുന്ന ക്രൂരതയെ വിനോദമായി ആഘോഷിക്കാവുന്ന മനോനിലയിലേക്ക് പോലും സ്വന്തം പ്രവർത്തകർ എത്തിച്ചേർന്നത് എങ്ങനെയാണെന്ന് ആ സംഘടന ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും അവർ കുറിപ്പിൽ പറയുന്നു.

ഫെബ്രുവരി 18നാണ് ബി.വി.എസ്‍സി രണ്ടാംവര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ക്രൂരമർദനത്തിന് സിദ്ധാർഥ് ഇരയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മന:സാക്ഷി മരവിച്ചു പോകുന്ന സംഭവമാണ് വയനാട് പൂക്കോട് വെറ്റിനറി കോളജിൽ കഴിഞ്ഞദിവസം അരങ്ങേറിയത്.

ഞങ്ങളെ പോലുള്ളവരുടെ പൊതുജീവിതത്തിൽ ഇപ്പോഴും ഏറ്റവും നിറമുള്ള ഓർമ്മകൾ സൂക്ഷിക്കുന്ന ഗൃഹാതുര കാലം കൂടിയാണ് എസ്എഫ്ഐക്കാലം. സമരങ്ങളും പോലീസിന്റെ ക്രൂരമർദ്ദനവും ആശുപത്രിവാസവും ജയിൽവാസവും എല്ലാം ഉള്ളടങ്ങുന്ന ആ കാലം സാഹസികതകളെന്ന പോലെ സർഗാത്മകമായ സൗഹൃദങ്ങളുടെ കാലം കൂടിയായിരുന്നു.

ഒരു മനുഷ്യന് ആദർശങ്ങളിലും സ്വപ്നങ്ങളിലും ഏറ്റവും തീവ്രമായ നിലപാടുമായി നിൽക്കാൻ സാധിക്കുന്ന കാലമാണ് വിദ്യാർത്ഥി കാലം.

റാഗിംഗ് എന്ന ക്രൂര വിനോദത്തെ, ആ വിനോദത്തെ സാധാരണമെന്ന് കാണുന്ന ന്യായങ്ങൾക്ക് പുറകെ വലതുപക്ഷ ഫ്യൂഡൽ രാഷ്ട്രീയത്തെ തുറന്നുകാട്ടിയും സംഘടിതമായി എതിർത്തും തന്നെയാണ് വിദ്യാർത്ഥികൾ അവസാനിപ്പിച്ചത്. എസ്എഫ്ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾക്ക് ക്യാമ്പസുകളിൽ വളർന്നുവന്ന റാഗിംഗ് വിരുദ്ധ മനോഭാവത്തിൽ ചെറിയ പങ്കല്ല ഉള്ളത്.

വയനാട് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ സിദ്ധാർത്ഥ് മാത്രമല്ല മരിച്ചുപോയത്, എസ്എഫ്ഐ എന്ന സംഘടന ഉയർത്തിപ്പിടിച്ചിരുന്ന ഈ മൂല്യവത്തായ രാഷ്ട്രീയ ജീവിതം കൂടിയാണ്.

ഇഷ്ടക്കാരെ പി.എസ്‌.സി ലിസ്റ്റിലും യൂണിവേഴ്സിറ്റിയിലെ നിയമനങ്ങളിലും തിരുകിക്കയറ്റുന്നതു മുതൽ നാം കാണുന്ന അപചയമാണിത്.

ഇങ്ങേയറ്റത്ത് ഒരു കാര്യവുമില്ലാതെ ഒരു ചെറുപ്പക്കാരനെ വളഞ്ഞിട്ട് ആക്രമിച്ചും അവഹേളിച്ചും ഭയപ്പെടുത്തിയും മരണത്തിലേക്ക് തള്ളി വിടുന്ന ക്രൂരതയെ വിനോദമായി ആഘോഷിക്കാവുന്ന മനോനിലയിലേക്ക് പോലും സ്വന്തം പ്രവർത്തകർ എത്തിച്ചേർന്നത് എങ്ങനെയാണ് ആ സംഘടന ആത്മപരിശോധന നടത്തേണ്ടതുണ്ട്.

സിപിഎം എന്ന പ്രസ്ഥാനത്തിൻറെ അപചയങ്ങളിലും വഴിവിട്ട പോക്കിലും ഏറ്റവും വേദനിപ്പിക്കുന്ന തകർച്ച എസ്എഫ്ഐയെ ബാധിച്ച ഈ മൂല്യരാഹിത്യം തന്നെയാണ്.

ഞങ്ങളുടെ കയ്യിൽ എതിരാളികളുടെ രക്തം പുരണ്ടിട്ടില്ല എന്നായിരുന്നു എസ്എഫ്ഐ പ്രവർത്തനകാലത്ത് ഞങ്ങളൊക്കെ സാഭിമാനം വിളിച്ചു പറഞ്ഞിരുന്നത് . നിങ്ങളുടെ എതിരാളി പോലുമല്ലാത്ത ഒരു പാവം വിദ്യാർത്ഥിയുടെ ജീവനും ജീവിതവും ഒരു കുടുംബത്തിൻറെ പ്രതീക്ഷയും ആകെ തകർത്തിട്ട് നിങ്ങൾ എന്താണ് നേടിയത്?

ഈ ക്രൂരകൃത്യത്തിന് പിറകിലെ സകലരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതും മാതൃകാപരമായി ശിക്ഷിക്കേണ്ടതും ഈ നാടിൻ്റെ ആവശ്യമാണ്.

കെ.കെ. രമ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആശുപത്രിയിലേക്ക് പോകുന്നവഴി കാര്‍ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു

ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം

Published

on

മലപ്പുറം: വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചെളിയില്‍ കുടുങ്ങിയത്. നാട്ടുക്കാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം.

Continue Reading

kerala

പൊന്നാനി ബോട്ടപകടം; അനുശോചനം രേഖപ്പെടുത്തി അബ്ദുസമദ് സമദാനി എം.പി

അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Published

on

പൊന്നാനി ബോട്ടപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി അബ്ദു സമദാനി എം.പി.  അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.ഫെയ്‌സ്ബുക്കിലൂടെയാണ് അബ്ദു സമദ് സമദാനി അനുശോചനം രേഖപ്പെടുത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സഹോദരങ്ങളുടെ ബോട്ട് കപ്പലിടിച്ചു തകര്‍ന്ന സംഭവം നാടിനെ നടുക്കിയ വലിയ ദുരന്തമായി.
കാണാതാവുകയും പിന്നീട് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്ത പൊന്നാനി പള്ളിപ്പടിയിലെ പിക്കിന്റെ ഗഫൂര്‍, അഴീക്കല്‍ കുറിയമാക്കാനകത്ത് സലാം എന്നിവരുടെ വേര്‍പാട് എല്ലാവരെയും സങ്കടപ്പെടുത്തുന്നതാണ്.
ബോട്ടില്‍ ഉണ്ടായിരുന്ന നാലു പേര് രക്ഷപ്പെട്ട് കരക്കെത്തിയത് നമ്മെ ആശ്വാസം കൊള്ളിക്കുമ്പോഴും ഈ രണ്ടു സഹോദരന്മാരുടെ വേര്‍പാട് വലിയ ആഘാതമായിത്തന്നെ അവശേഷിക്കുന്നു.

ദുരന്ത സംബന്ധിയായ ആശ്വാസ നടപടികള്‍ക്കായി ജില്ലാ കളക്ടറേയും എസ്പിയെയും ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചു. പരമാവധി നഷ്ടപരിഹാരത്തിനുള്ള അടിയന്തിര നടപടികള്‍ക്കായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തത്സംബന്ധമായ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ പ്രത്യേകമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മഴ അടുത്ത് വരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളായ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതലുകളും ഉണ്ടാകണം.

രോഗ ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനാല്‍ ഡിസ്ചാര്‍ജ് ആയ ഉടനെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി വിടപറഞ്ഞ സഹോദരങ്ങളുടെ വീടുകളില്‍ എത്തിച്ചേരാന്‍ ഉദ്ദേശിക്കുന്നു.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു തിരിച്ചെത്തിയവര്‍ എത്രയും വേഗത്തില്‍ ആരോഗ്യവും സ്വസ്ഥതയും വീണ്ടെടുക്കട്ടെ. അപകടത്തില്‍ നമ്മോട് വിട പറഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത് ജനങ്ങള്‍ക്കും ഈ ദുഃഖം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ. അവര്‍ ഇരുവരെയും സര്‍വ്വശക്തനായ കാരുണ്യവാന്‍ മഗ്ഫിറത്തിലേക്ക് ചേര്‍ക്കട്ടെ’.

 

Continue Reading

kerala

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

Published

on

ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ മുന്നറിയിപ്പുണ്ട്.

അടുത്ത അഞ്ച് ദിവസത്തേക്ക് മഴ കനക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

മെയ് 19 ഓടെ കാലവര്‍ഷം ആന്‍ഡമാനില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളിലാണ് കാലവര്‍ഷം ആദ്യമെത്തുക.

 

Continue Reading

Trending