Connect with us

india

ദക്ഷിണേന്ത്യ ഇത്തവണയും ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിക്കും, മതേതര കോട്ടയായി തുടരും- എംകെ സ്റ്റാലിൻ

പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധമാണ് തിരഞ്ഞെടുപ്പിൽ നടക്കുക എന്നുപറഞ്ഞ അദ്ദേഹം, സാമൂഹിക നീതി, സമത്വം, സാഹോദര്യം, മതേതരത്വം, ഫെഡറലിസം, ജനാധിപത്യം, ദ്രാവിഡ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ എന്നിവയ്ക്ക് ബിജിപിയുടെ പ്രത്യയശാസ്ത്രം അപവാദമാണെന്നും വിമർശിച്ചു.

Published

on

ലോക്സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ ഇത്തവണയും ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധമാണ് തിരഞ്ഞെടുപ്പിൽ നടക്കുക എന്നുപറഞ്ഞ അദ്ദേഹം, സാമൂഹിക നീതി, സമത്വം, സാഹോദര്യം, മതേതരത്വം, ഫെഡറലിസം, ജനാധിപത്യം, ദ്രാവിഡ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ എന്നിവയ്ക്ക് ബിജിപിയുടെ പ്രത്യയശാസ്ത്രം അപവാദമാണെന്നും വിമർശിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്റ്റാലിൻ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

ബിജെപിക്ക് കീഴടങ്ങിയ എഐഡിഎംകെ ആശയ പാപ്പരത്വമാണ് നേരിടുന്നത്. അതിനാൽ ഈ രണ്ടുപാർട്ടികളും ഒരുപോലെയാണ്. എഐഡിഎംകെയാണ് പ്രാഥമിക എതിരാളിയെങ്കിലും രാജ്യം ഭരിക്കുന്നത് ഏറ്റവും വലിയ പ്രത്യയശാസ്ത്ര ശത്രുക്കളാണ്. അവരെ അധികാരത്തിൽനിന്നും തുരത്തണം. അതിനാണ് വ്യത്യസ്ഥതകൾ മറന്ന് വിവിധ രാഷ്ട്രീയ ശക്തികൾ ഒന്നിച്ചത്.
മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇനി തിരഞ്ഞെടുപ്പുകൾ ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ തിരഞ്ഞെടുക്കപ്പെട്ട സേച്ഛാധിപത്യമാക്കാനാണ് മോദി ശ്രമിക്കുന്നത്. പൂർവ്വികർ വിഭാവനം ചെയ്ത ഇന്ത്യ എന്ന ആശയം മോദി വീണ്ടും അധികാരത്തിലെത്തിയാൽ നശിക്കുമെന്നും ബിജെപിയുടെ ദുർഭരണം അവസാനിപ്പിച്ച് ഭരണഘടനയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ ഏക അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്ക് ഉത്തരേന്ത്യയിൽപോലും സ്വാധീനം കുറയുകയാണെന്നും രാജ്യത്തെ എല്ലാ കുടുംബങ്ങളെയും മോദിയുടെ ജനവിരുദ്ധനയങ്ങൾ ബാധിച്ചതായും സ്റ്റാലിൻ കുറ്റപ്പെടുത്തി. ഉത്തരേന്ത്യയിലുണ്ടായ ക്ഷീണം മാറ്റാനാണ് ദക്ഷിണേന്ത്യയിൽ ബിജെപി ശ്രമിക്കുന്നത്. അതിന് റോഡ് ഷോയുമായി പലതവണ മോദി വരുന്നു. പക്ഷെ ഇതിനിടെയാണ് തെലങ്കാനയിലും കർണാടകയിലും കോൺ​ഗ്രസ് അധികാരം പിടിച്ചത്. തമിഴ്നാട്ടിൽ നേട്ടം കൊയ്യാമെന്നത് ബിജെപിയുടെ ഭാവന മാത്രമാണെന്നും ദക്ഷിണേന്ത്യ എന്നും മതേതര കോട്ടയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ ബിജെപി ആളിക്കത്തിക്കാൻ ശ്രമിക്കുന്ന കച്ചത്തീവ് വിഷയത്തിലും സ്റ്റാലിൻ നിലപാട് വ്യക്തമാക്കി. രാജ്യസുരക്ഷ അത്ര ​ഗൗരവമായി ബിജെപി പരി​ഗണിക്കുന്നുണ്ടെങ്കിൽ കച്ചത്തീവ് പിടിച്ചെടുത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കുനേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് സ്റ്റാലിൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മാർ​ഗം സംരക്ഷിക്കുന്നതിനോ കച്ചത്തീവ് വീണ്ടെടുക്കുന്നതിനോ മോദിക്ക് താൽപര്യമില്ല. നിരവധിതവണ ശ്രീലങ്ക സന്ദർശിച്ച മോദി എപ്പോഴെങ്കിലും കച്ചത്തീവ് വിഷയം ഉന്നയിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

തമിഴ്നാട് ​ഗവർണർ ആർ. എൻ രവിയോട് വ്യക്തിപരമായി തനിക്കോ ഡിഎംകെ പാർട്ടിക്കോ വിരോധമില്ലെന്ന് പറഞ്ഞ സ്റ്റാലിൻ, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ​ഗവർണറുടെ ഓഫീസ് ദുരുപയോ​ഗം ചെയ്ത് സമാന്തര സർക്കാർ പ്രവർത്തിപ്പിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പി നേതാവിന്റെ മകന്‍ ഇന്‍ഡ്യ റാലിയില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്

Published

on

ഹസാരിബാഗ് (ഝാര്‍ഖണ്ഡ്): മുതിര്‍ന്ന ബി.ജെ.പി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍ ആശിഷ് സിന്‍ഹ ഇന്‍ഡ്യ സഖ്യം ഹസാരിബാഗ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുക്കാനെത്തിയത്. ഹസാരിബാഗിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെ.പി. പട്ടേലിന് ആശിഷ് എല്ലാവിധ പിന്തുണയും റാലിയില്‍ പ്രഖ്യാപിച്ചു.

ആശിഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹമോ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുത്തുവെന്നതകൊണ്ട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന് അര്‍ഥമില്ലെന്ന് ഝാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് താക്കൂര്‍ പ്രതികരിച്ചു. യശ്വന്ത് സിന്‍ഹയെ റാലിയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രതിനിധിയായി ആശിഷ് പങ്കെടുക്കുകയായിരുന്നു വെന്നും താക്കൂര്‍ വിശദീകരിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്. ഹസാരിബാഗിലെ ബര്‍ഹിയില്‍ നടന്ന ഇന്‍ഡ്യ റാലിയിലാണ് ആശിക് പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ റാലിയില്‍ സംബന്ധിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ ആശിഷിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

Continue Reading

india

കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

india

പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം: കേന്ദ്രത്തിനെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതി

സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു

Published

on

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത കേന്ദ്ര നടപടിക്കെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്‌ലിം സംഘടനകള്‍ എന്നിവരടക്കം 200ലധികം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

ഇന്നലെയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം നല്‍കി തുടങ്ങിയത്. ഡല്‍ഹിയിലെ 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിയതെന്ന് കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 11 നാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറക്കിയത് വര്‍ഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു.

Continue Reading

Trending