Connect with us

india

ദക്ഷിണേന്ത്യ ഇത്തവണയും ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിക്കും, മതേതര കോട്ടയായി തുടരും- എംകെ സ്റ്റാലിൻ

പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധമാണ് തിരഞ്ഞെടുപ്പിൽ നടക്കുക എന്നുപറഞ്ഞ അദ്ദേഹം, സാമൂഹിക നീതി, സമത്വം, സാഹോദര്യം, മതേതരത്വം, ഫെഡറലിസം, ജനാധിപത്യം, ദ്രാവിഡ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ എന്നിവയ്ക്ക് ബിജിപിയുടെ പ്രത്യയശാസ്ത്രം അപവാദമാണെന്നും വിമർശിച്ചു.

Published

on

ലോക്സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ ഇത്തവണയും ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധമാണ് തിരഞ്ഞെടുപ്പിൽ നടക്കുക എന്നുപറഞ്ഞ അദ്ദേഹം, സാമൂഹിക നീതി, സമത്വം, സാഹോദര്യം, മതേതരത്വം, ഫെഡറലിസം, ജനാധിപത്യം, ദ്രാവിഡ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ എന്നിവയ്ക്ക് ബിജിപിയുടെ പ്രത്യയശാസ്ത്രം അപവാദമാണെന്നും വിമർശിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്റ്റാലിൻ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

ബിജെപിക്ക് കീഴടങ്ങിയ എഐഡിഎംകെ ആശയ പാപ്പരത്വമാണ് നേരിടുന്നത്. അതിനാൽ ഈ രണ്ടുപാർട്ടികളും ഒരുപോലെയാണ്. എഐഡിഎംകെയാണ് പ്രാഥമിക എതിരാളിയെങ്കിലും രാജ്യം ഭരിക്കുന്നത് ഏറ്റവും വലിയ പ്രത്യയശാസ്ത്ര ശത്രുക്കളാണ്. അവരെ അധികാരത്തിൽനിന്നും തുരത്തണം. അതിനാണ് വ്യത്യസ്ഥതകൾ മറന്ന് വിവിധ രാഷ്ട്രീയ ശക്തികൾ ഒന്നിച്ചത്.
മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇനി തിരഞ്ഞെടുപ്പുകൾ ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ തിരഞ്ഞെടുക്കപ്പെട്ട സേച്ഛാധിപത്യമാക്കാനാണ് മോദി ശ്രമിക്കുന്നത്. പൂർവ്വികർ വിഭാവനം ചെയ്ത ഇന്ത്യ എന്ന ആശയം മോദി വീണ്ടും അധികാരത്തിലെത്തിയാൽ നശിക്കുമെന്നും ബിജെപിയുടെ ദുർഭരണം അവസാനിപ്പിച്ച് ഭരണഘടനയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ ഏക അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്ക് ഉത്തരേന്ത്യയിൽപോലും സ്വാധീനം കുറയുകയാണെന്നും രാജ്യത്തെ എല്ലാ കുടുംബങ്ങളെയും മോദിയുടെ ജനവിരുദ്ധനയങ്ങൾ ബാധിച്ചതായും സ്റ്റാലിൻ കുറ്റപ്പെടുത്തി. ഉത്തരേന്ത്യയിലുണ്ടായ ക്ഷീണം മാറ്റാനാണ് ദക്ഷിണേന്ത്യയിൽ ബിജെപി ശ്രമിക്കുന്നത്. അതിന് റോഡ് ഷോയുമായി പലതവണ മോദി വരുന്നു. പക്ഷെ ഇതിനിടെയാണ് തെലങ്കാനയിലും കർണാടകയിലും കോൺഗ്രസ് അധികാരം പിടിച്ചത്. തമിഴ്നാട്ടിൽ നേട്ടം കൊയ്യാമെന്നത് ബിജെപിയുടെ ഭാവന മാത്രമാണെന്നും ദക്ഷിണേന്ത്യ എന്നും മതേതര കോട്ടയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ ബിജെപി ആളിക്കത്തിക്കാൻ ശ്രമിക്കുന്ന കച്ചത്തീവ് വിഷയത്തിലും സ്റ്റാലിൻ നിലപാട് വ്യക്തമാക്കി. രാജ്യസുരക്ഷ അത്ര ഗൗരവമായി ബിജെപി പരിഗണിക്കുന്നുണ്ടെങ്കിൽ കച്ചത്തീവ് പിടിച്ചെടുത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കുനേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് സ്റ്റാലിൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മാർഗം സംരക്ഷിക്കുന്നതിനോ കച്ചത്തീവ് വീണ്ടെടുക്കുന്നതിനോ മോദിക്ക് താൽപര്യമില്ല. നിരവധിതവണ ശ്രീലങ്ക സന്ദർശിച്ച മോദി എപ്പോഴെങ്കിലും കച്ചത്തീവ് വിഷയം ഉന്നയിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

തമിഴ്നാട് ഗവർണർ ആർ. എൻ രവിയോട് വ്യക്തിപരമായി തനിക്കോ ഡിഎംകെ പാർട്ടിക്കോ വിരോധമില്ലെന്ന് പറഞ്ഞ സ്റ്റാലിൻ, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറുടെ ഓഫീസ് ദുരുപയോഗം ചെയ്ത് സമാന്തര സർക്കാർ പ്രവർത്തിപ്പിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending