Connect with us

kerala

ബോംബ് നിര്‍മ്മാണം പരാജയഭീതിയില്‍; തെരഞ്ഞെടുപ്പ് കാലത്ത് കലാപമുണ്ടാക്കാന്‍ സി.പി.എമ്മി​ന്റെ ഗൂഢ നീക്കമെന്ന് വി.ഡി. സതീശൻ

പരാജയ ഭീതിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അണികള്‍ക്ക് ബോംബ് നിര്‍മ്മണ പരിശീലനം നല്‍കുന്ന സി.പി.എമ്മും തീവ്രവാദ സംഘടനകളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

Published

on

രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി സി.പി.എം മാറിക്കഴിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരാജയ ഭീതിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അണികള്‍ക്ക് ബോംബ് നിര്‍മ്മണ പരിശീലനം നല്‍കുന്ന സി.പി.എമ്മും തീവ്രവാദ സംഘടനകളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

പാനൂരിലെ ബോംബ് നിര്‍മ്മാണവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞതിന് പിന്നാലെയാണ് സി.പി.എം പ്രാദേശിക നേതാക്കള്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തിയത്. ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലും സി.പി.എം ഇതുതന്നെയാണ് ചെയ്തത്. കൊലപാതകത്തില്‍ ഒരു ബന്ധവുമില്ലെന്ന് പറയുമ്പോഴാണ് മുഖ്യമന്ത്രിയും സംസ്ഥാന നേതാക്കളും കൊലയാളികള്‍ക്ക് രക്ഷാകവചമൊരുക്കിയത്.

ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഒരാള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കാന്‍ സി.പി.എം തയാറാകണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒപ്പിട്ട ആര്‍.എസ്.എസ്- സി.പി.എം കരാര്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യു.ഡി.എഫ്, കോണ്‍ഗ്രസ് നേതാക്കളാകാനാണ് സാധ്യതയെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത, ബോംബ് നിര്‍മ്മിച്ചയാള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് ആയതുകൊണ്ട് മാത്രമാണ് ബോംബ് നിര്‍മ്മിച്ചവരെ സി.പി.എം തള്ളിപ്പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൊല്ലപ്പെട്ടയാള്‍ പാര്‍ട്ടിയുടെ രക്തസാക്ഷിയാകും. മുന്‍കാല അനുഭവങ്ങളും അങ്ങനെയാണ്.

തിരഞ്ഞെടുപ്പ് കാലത്ത് നാട്ടില്‍ കലാപ അന്തരീക്ഷം സൃഷ്ടിച്ച് വോട്ടര്‍മാരെ ഭയപ്പെടുത്തി പോളിംഗ് ബൂത്തില്‍ എത്തിക്കാരിക്കാനുള്ള ഗൂഢനീക്കമാണ് സി.പി.എം നടത്തുന്നത്. ഇതുകൊണ്ടാന്നും ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ട. ഭരണത്തുടര്‍ച്ചയുടെ ധാര്‍ഷ്ട്യത്തിന് തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

മഞ്ഞപ്പിത്തം മുതിർന്നവരിൽ ഗുരുതരമാകാൻ സാദ്ധ്യതയേറെ

പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായ ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപ്പിത്തം ആരംഭിച്ച ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കണം.

Published

on

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മഞ്ഞപ്പിത്തം ബാധിച്ചവരിൽ അപൂർവമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. രണ്ടാഴ്ച വളരെ നിർണ്ണായകമാണ്.

പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായ ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപ്പിത്തം ആരംഭിച്ച ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ ജലം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. അതിനാൽ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സ്ഥലത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ടായാൽ വീണ്ടും ആ സ്ഥലത്ത് അവരിൽ നിന്നും പൊതു സമൂഹത്തിലേക്ക് രോഗം പകരാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. അതിനാൽ ഹെപ്പറ്റൈറ്റിസ് എയുടെ ഇൻക്യുബേഷൻ പീരീഡായ ആറാഴ്ച വിശ്രമിക്കണം. രോഗം മൂർച്ഛിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് പ്രധാനമാണ്. ഭക്ഷ്യ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഹെൽത്ത് കാർഡിന്റെ കാലാവധി തീർന്നവർ സമയബന്ധിതമായി പുതുക്കുക. രോഗം സംശയിക്കുന്നവർ ഒരു കാരണവശാലും ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യരുത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക വളരെ പ്രധാനമാണ്. പ്യൂരിഫയറുകളിൽ നടക്കുന്ന ശുദ്ധീകരണത്തിലൂടെ മാത്രമായി ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കില്ല. അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

Continue Reading

EDUCATION

അവസരങ്ങളുടെ ജാലകമൊരുക്കി പ്രദര്‍ശന സ്റ്റാള്‍

സ്വദേശത്തും വിദേശത്തും ഏറെ ജോലി അവസരവും ചൂണ്ടിക്കാട്ടി പ്രദര്‍ശനം.

Published

on

തിരൂര്‍: ഭാഷ പിറന്ന മണ്ണില്‍ വിദ്യാഭ്യാസ നവോത്ഥാനത്തിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കി ചന്ദ്രിക വിജയമുദ്ര പ്രദര്‍ശന സ്റ്റാള്‍.നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ച സ്റ്റാള്‍ ഉപരിപഠന സാധ്യതകള്‍ പകര്‍ന്നു നല്‍കി. സ്വദേശത്തും വിദേശത്തും ഏറെ ജോലി അവസരവും ചൂണ്ടിക്കാട്ടി പ്രദര്‍ശനം.ഓരോ സ്റ്റാളും ഒന്നിനെന്ന് മെച്ചപ്പെട്ടതായിരുന്നു.

മജ്‌ലിസ് കോളജ് വളാഞ്ചേരി, കോട്ടയം കാഞ്ഞീരപ്പുഴയിലെ കാം കാമ്പസ്, ഹിന്ദു സ്ഥാന്‍ കോളജ്, ഐ.എ.എം, സാംബോ ബാംഗ്ലൂര്‍, ബ്രിന്ദാവന്‍, എമ്പയര്‍ കോളജ് ഓഫ് സയന്‍സ് കുറ്റിപ്പുറം മൂടാല്‍, വണ്‍ എസ്.ബി ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ വിവിധ സ്റ്റളുകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.കാര്‍ഷികം മെഡിക്കല്‍,ഏവിയേഷന്‍ ടെക്‌നോളജി തുടങ്ങിയ വിവിധങ്ങളായ അവസരങ്ങളുടെ ജാലകമാണ് പ്രദര്‍ശനത്തില്‍ തുറന്നിട്ടത്.

വിദ്യാദ്യാസത്തിന്റെ അനന്ത സാധ്യതകള്‍ പകര്‍ന്നു നല്‍കി. സ്റ്റാള്‍ ചന്ദ്രിക ഒരുക്കിയ വിജയമുദ്ര ചാര്‍ത്തിലായി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിവിധ തുറകളിലുളളവരും സ്റ്റാള്‍ സന്ദര്‍ശിച്ചു. എവിടെ പഠിക്കണം എന്ത് പഠിക്കണം എന്ന ആശയകുഴപ്പത്തിലിരിക്കായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രദര്‍ശനം മാര്‍ഗം കണിച്ചു നല്‍കിയതായി സ്റ്റാള്‍ സന്ദര്‍ശിച്ച എ പ്ലസ് ജോതാക്കളായ ഒ.പി ആയിഷ ഫൈഹ, കെ.എം ഹിദായ നാഫില,റബീഅ് ഫൗസ് അഹമ്മദ് എന്നി വിദ്യാഥികള്‍ ചന്ദ്രികയോട് പറഞ്ഞു. മറക്കാനാവാത്ത അനുഭവങ്ങളുമായിട്ടാണ് തുഞ്ചന്‍ പറമ്പിലെ പ്രദര്‍ശന സ്റ്റള്‍ സന്ദര്‍ശിച്ചവര്‍ മടങ്ങിയത്.

Continue Reading

kerala

ചന്ദ്രിക വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു

മാധ്യമരംഗത്ത് മുദ്ര പതിപ്പിച്ച ചന്ദ്രിക വിജയ മുദ്ര ചരിത്രം സൃഷ്ടിതായി പ്രഫ, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. മഞ്ചേരിയിലും തിരൂരിലും എജ്യൂ എക്‌സല്‍ വേറിട്ട അനുഭവമാണ് തീര്‍ത്തിരിക്കുന്നത്.

Published

on

തിരൂര്‍: മാധ്യമരംഗത്ത് മുദ്ര പതിപ്പിച്ച ചന്ദ്രിക വിജയ മുദ്ര ചരിത്രം സൃഷ്ടിതായി പ്രഫ, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. മഞ്ചേരിയിലും തിരൂരിലും എജ്യൂ എക്‌സല്‍ വേറിട്ട അനുഭവമാണ് തീര്‍ത്തിരിക്കുന്നത്. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നതായി ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. മാധ്യമ മേഖലയില്‍ സമഗ്രമായ സംഭാവനയര്‍പ്പിക്കുന്ന ചന്ദ്രിക വിദ്യാഭ്യാസ മുന്നേറ്റത്തിനു നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനിയമാണെന്ന് അഡ്വ.എന്‍ ശംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. ഒരു കാലത്ത് സംപുജ്യരായ സ്‌കൂളുകളുടെ വാര്‍ത്തകള്‍ വന്നിരുന്ന ജില്ലയായിരുന്നു മലപ്പുറം. ഇന്ന് നൂറുമേനിയുടെ കഥകളാണ് ജില്ലക്ക് പറയാനുളളത്. ഈ നിലയിലേക്കുയര്‍ത്തിയ മുസ്‌ലിം ലീഗും ചന്ദ്രികയും വഹിച്ച പങ്ക് വിസ്മയകരമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലയില്‍ ഉന്നത വിജയികളെ കണ്ടെത്താന്‍ പ്രയാസനായിരുന്നുവെന്നും ഇന്ന് ഏത് പരീക്ഷയിലും മലപ്പുറമാണ് മുന്നിലെന്നും വിദ്യാര്‍ഥികളെ മുന്നില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കിയത് മുസ്‌ലിം ലീഗും ചന്ദ്രികയുമാണന്ന് കുറുക്കോളി മെയ്തീന്‍ എം.എല്‍.എ പറഞ്ഞു. ബാഫഖി തങ്ങളുടെയും സിഎച്ചിന്റെയും ദീര്‍ഘവീക്ഷണം മുന്നേറ്റത്തിനു വഴിയൊരുക്കി. എം.എല്‍.എ പറഞ്ഞു. പ്രതീക്ഷാര്‍ഹമായ മുന്നേറ്റമാണ് വിദ്യാഭ്യാസരംഗത്ത് ജില്ല കൈവരിച്ചതെന്ന് അബ്ദുറഹ്‌മാന്‍ രണ്ടത്താണി പറഞ്ഞു. സാഹിത്യ രംഗത്തുള്‍പ്പെടെ ശ്രദ്ധേയമായ സംഭാനയര്‍പ്പിച്ച മാധ്യമമാണ് ചന്ദ്രിക. മലയാളത്തിലെ സാഹിത്യ സാമ്രാട്ടുകള്‍ എഴുതി വളര്‍ന്നതും ആദ്യ പ്രതിഫലം കൈപ്പറ്റിയതും ചന്ദ്രികയിലൂടെയാണെന്നതും സ്മരണിയമാണെന്ന് അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു. പ്രമുഖ ട്രൈനര്‍മാരുടെ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായി. പി.വി ജിഷ്ണു, ഡോ.അല്‍ത്താഫ്, കെ.മുഹമ്മദ് ഹാഷിം, യദുനാദ്, എം.ഷാറൂഖ് ക്ലാസെടുത്തു. പിന്നണി ഗായകന്‍ ഹനാന്‍ ഷാ, ഇഹ്സാന്‍, അഫീഫ് എന്നിവരുടെ സംഗീത വിരുന്നും ശ്രദ്ധേയമായി.

Continue Reading

Trending