Connect with us

kerala

ജില്ലാകളക്ടർ മുൻകൈ എടുത്ത് അടിയന്തിരമായി വടകര മേഖലയിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കണം: മുസ്‌ലിം യൂത്ത് ലീഗ്

Published

on

കോഴിക്കോട്: ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റ് നിയോജകമണ്ഡലത്തിൽ വീറും വാശിയും നിറഞ്ഞ ശക്തമായ മത്സരമാണ് നടന്നത്. എന്നാൽ തികഞ്ഞ ജനാധിപത്യ ബോധവും സ്പോർട്സ്മാൻ സ്പിരിറ്റും ഉയർത്തിപ്പിടിക്കുന്നതിന് പകരം തീർത്തും അസഹിഷ്ണുതയോടെയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്. പി ആർ വർക്കിലൂടെ കെട്ടിപ്പൊക്കിയ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വ്യാജ ബിംബം വടകരയിൽ തകർന്നുവീണതോടെ, പരാജയഭീതി പൂണ്ട സിപിഎം ‘ലക്ഷ്യം മാർഗ്ഗത്തെ നീതീകരിക്കും’ എന്ന ഹീന തത്വശാസ്ത്രം പ്രയോഗവൽക്കരിക്കുകയായിരുന്നു. അതിന് തീർത്തും അനുകൂലമായ സമീപനമാണ് നിയമപാലകരിൽ നിന്നുണ്ടായത്.

സിപിഎം, സംഘപരിവാറിനെ പോലും നാണിപ്പിക്കും വിധം വർഗീയത ഇളക്കി വിടാനാണ് വടകരയിൽ ശ്രമിച്ചത്. അശ്ലീല വീഡിയോ നിർമ്മിച്ചു എന്ന ആരോപണം നിലത്തെത്തും മുമ്പേ ചീറ്റിപ്പോയതിനെ തുടർന്നാണ് ‘കാഫിർ’ പ്രയോഗവുമായി എത്തിയത്. മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ പി കെ കാസിമിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച സ്ക്രീൻഷോട്ട് ഉപയോഗിച്ച് കലാപത്തിനാണ് സിപിഎം ശ്രമിച്ചത്. തീർത്തും നിരപരാധിയായ ആ ചെറുപ്പക്കാരൻ പോലീസിൽ പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല, തുടർന്ന് കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്ക്രീൻഷോട്ട് സത്യമാണെന്ന് തെളിയിക്കുന്നവർക്ക് മുസ്ലിം യൂത്ത് ലീഗ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി പത്തുലക്ഷം ഇനാം പ്രഖ്യാപിച്ചെങ്കിലും അതേറ്റെടുക്കാൻ സിപിഎം തയ്യാറായില്ല. ഇപ്പോഴും മുൻ എംഎൽഎ കെ കെ ലതിക പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിട്ടില്ല.

യു.ഡി. വൈ.എഫ് നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുകയുണ്ടായി. കുറ്റവാളികളെ പിടികൂടുമെന്ന് അധികാരികൾ ഉറപ്പു നൽകിയെങ്കിലും അത് ജലരേഖയായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയുടെ നേതൃത്വത്തിൽ കേസുമായി പാർട്ടി മുന്നോട്ടു പോവുകയാണ്. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് യുഡിഎഫും മുസ്‌ലിം ലീഗും മുസ്‌ലിം യൂത്ത് ലീഗും സ്വീകരിച്ചു വരുന്നത്. അക്കാര്യത്തിൽ ഏതറ്റം വരെ പോകാനും മുസ്‌ലിം യൂത്ത് ലീഗ് ഒരുക്കമാണ്. ആയതിനാൽ ‘കാഫിർ’ പ്രയോഗത്തിന് പിന്നിലെ ദു:ശക്തികളെ പുറത്തു കൊണ്ടു വരുന്നതിൽ സത്വര നടപടി ഉണ്ടാകണം എന്ന് ഈ യോഗം ആവശ്യപ്പെടുന്നു.
അതോടൊപ്പം തെരഞ്ഞെടുപ്പ് ഫലത്തിൽ വിറളി പൂണ്ട് സിപിഎമ്മിലെ ക്രിമിനലുകൾ അക്രമത്തിനും കലാപത്തിനും കോപ്പുകൂട്ടും എന്നതാണ് മുൻ അനുഭവം.

നാടിന്റെ സമാധാനവും ശാന്തിയും പരമപ്രധാനമായി കാണുന്ന പ്രസ്ഥാനം എന്നുള്ള നിലയിൽ സർവ്വകക്ഷി യോഗം വിളിക്കാൻ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. നാടിന്റെ സമാധാനം ഉറപ്പുവരുത്താൻ വടകരയിൽ എത്രയും പെട്ടെന്ന് ജില്ലാ കലക്ടർ മുൻകൈ എടുത്ത് അടിയന്തിരമായി സർവ്വകക്ഷി യോഗം വിളിക്കണം എന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രവർത്തക സമിതി യോഗം അധികാരികളോട് ആവശ്യപ്പെടുന്നു. യോഗത്തിൽ ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ റഷീദ് പ്രമേയം അവതരിപ്പിച്ചു. എ ഷിജിത്ത് ഖാൻ അനുവാദകനായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികളും പ്ലസ് വണ്‍ പ്രവേശനം നേടി, സ്‌കൂളിന് മുന്നില്‍ എംഎസ്എഫ്- കെഎസ്യു പ്രതിഷേധം

പ്രവേശനം നൽകിയ നടപടി വേദനാജനകമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഷഹബാസിൻ്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു

Published

on

താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനം നേടി. താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലും കോഴിക്കോട് നഗരപരിധിയിലെ സ്കൂളുകളിലുമാണ് പ്രവേശനം നേടിയത്. താമരശ്ശേരി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ കെഎസ്‌യുവിന്റെയും എംഎസ്എഫിന്റെയും വൻ പ്രതിഷേധമാണുണ്ടായത്. അതേസമയം പ്രവേശനം നൽകിയ നടപടി വേദനാജനകമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഷഹബാസിൻ്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു.

ഹൈക്കോടതിയുടെ നിർദേശപ്രകാരം രാവിലെ 10 മണിയോടെയാണ് കുറ്റാരോപിതരായ വിദ്യാർഥികളെ പ്ലസ് വൺ പ്രവേശനത്തിനായി പുറത്തിറക്കിയത്. ഇതിൽ മൂന്നു പേർക്ക് താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രവേശനം ലഭിച്ചിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് ആയിരുന്നു താമരശ്ശേരി സ്കൂൾ പരിസരത്തുണ്ടായിരുന്നത് .വിദ്യാർത്ഥികളെ എത്തിക്കും മുമ്പ് പ്രതിഷേധിച്ച എംഎസ്എഫ് പ്രവർത്തകരെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തു നീക്കി.പൊലീസ് അകമ്പടിയോടെ കുട്ടികളുമായുള്ള വാഹനമെത്തി. വാഹനത്തിന് മുന്നിൽ കെഎസ്‌യുവിന്റെ പ്രതിഷേധമുണ്ടായി. ബലം പ്രയോഗിച്ചു പ്രവർത്തകരെ വാഹനത്തിൽ കയറ്റി. വിദ്യാഭ്യാസ വകുപ്പിനെനെതിരെ പ്രതിഷേധം തുടരുമെന്ന് കെഎസ് യു അറിയിച്ചു.

അര മണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂന്ന് കുട്ടികളേയും ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. കുട്ടികളുടെ സ്വഭാവ സർട്ടിഫിക്കറ്റിൽ തൃപ്തികരമല്ല എന്നായിരുന്നു രേഖപ്പെടുത്തിയത്. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് കൂടിയാലോചന നടത്തി ഇവർക്ക് പ്രവേശനം നൽകി. മറ്റ് രണ്ടു കുട്ടികൾ കോഴിക്കോട് നഗരത്തിലെ സ്കൂളുകളിലാണ് പ്രവേശനം നേടിയത്. പ്ലസ് വൺ പ്രവേശനത്തിനായി ഹൈക്കോടതി ഇന്ന് ഒരു ദിവസത്തെ സമയമായിരുന്നു അനുവദിച്ചത്. ഈ കുട്ടികളുടെ ജാമ്യാപേക്ഷ വിധി പറയുന്നതിനായി ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.

Continue Reading

kerala

ബലിപെരുന്നാൾ അവധി ഒരു ദിവസം മാത്രം; സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി

Published

on

ബലിപെരുന്നാളിനോട് അനുബന്ധിച്ച് സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി. സർക്കാരിന്റെ അവധി കലണ്ടറിൽ നാളെ ആയിരുന്നു. മാസപ്പിറവി വൈകിയതിനാൽ ബലിപെരുന്നാൾ മറ്റന്നാളാണെന്ന് മതപണ്ഡിതർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അവധി ദിവസവും മാറ്റിയത്.

രണ്ട് ദിവസം അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ദിവസം അവധി എന്ന മുൻ തീരുമാനത്തിൽ മാറ്റംവരുത്താൻ മുഖ്യമന്ത്രി തയാറായില്ല. ഇത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. അതേസമയം, ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് കഴിഞ്ഞു. ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Continue Reading

kerala

‘മന്ത്രി മുഹമ്മദ് റിയാസ് വാദിയെ പ്രതിയാക്കുന്നു’: സണ്ണി ജോസഫ് എംഎല്‍എ

Published

on

നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന സംഭവത്തില്‍ പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ കാര്യക്ഷമമായി ഇടപെട്ട കെ.സി.വേണുഗോപല്‍ എംപിയെ വിമര്‍ശിക്കുക വഴി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാദിയെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ.

ദേശീയപാതയുമായി ബന്ധപ്പെട്ട് മന്ത്രി റിയാസിന് ആദ്യം തള്ളലായിരുന്നു. പിന്നീട് പാതയില്‍ വിള്ളല്‍ വന്നു. ഈ വിഷയത്തില്‍ കെ.സി.വേണുഗോപാല്‍ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ ഇപ്പോള്‍ മന്ത്രിക്കത് പൊള്ളലായി മാറിയെന്നും സണ്ണിജോസഫ് പരിഹസിച്ചു. കൂരിയാട് കേരളത്തിലാണെങ്കില്‍ ദേശീയപാതയിലെ തകര്‍ച്ചയില്‍ മന്ത്രി റിയാസ് ഉത്തരം പറയണം. നിര്‍മ്മാണം പ്രവര്‍ത്തന പുരോഗതി വിലയിരുത്തല്‍,അവലോകനം, റീല്‍സിടല്‍ അങ്ങനെ എന്തെല്ലാം അവകാശവാദങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് മന്ത്രി റിയാസ്. ദേശീയപാത തകര്‍ന്ന സംഭവത്തില്‍ മന്ത്രി റിയാസ് ആരുടെ കൂടെയാണ് നില്‍ക്കുന്നത്? പ്രതികളുടെ കൂടെയാണോ? പ്രതികളെ സംരക്ഷിക്കാനാണോ അദ്ദേഹം പരിശ്രമിക്കുന്നത്? ദേശീയപാതയുടെ തകര്‍ച്ചയ്ക്ക് ഉത്തരാവദിയായവരുടെ പേരില്‍ നടപടിയെടുക്കണം. ജനപക്ഷത്ത് നിന്ന് ന്യായത്തിനായിട്ടാണ് മന്ത്രി റിയാസ് വാദിക്കേണ്ടതെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

ദേശീയപാത നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. അത് പുറത്ത് കൊണ്ടുവരാനാണ് കേരളത്തിലെയും രാജ്യത്തെയും പ്രതിപക്ഷം ശബ്ദം ഉയര്‍ത്തുന്നത്. കെ.സി.വേണുഗോപാല്‍ പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ അപകട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ദേശീയപാത അതോറിറ്റി ചെയര്‍മാനെയും ഗതാഗത സെക്രട്ടറിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തു. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ദേശീയപാതയില്‍ അപകടവും വിള്ളലും വീണ കൂരിയാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

ദേശീപാതയുമായി ബന്ധപ്പെട്ട ഇന്നലെ വരെയുള്ള മന്ത്രിയുടെയും സര്‍ക്കാരിന്റെയും തള്ളലുകളും അവകാശവാദങ്ങളും മറയ്ക്കാനും മായ്ക്കാനുമാണ് ശ്രമിക്കുന്നത്. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത,ഏകോപനം, അഴിമതി എന്നിവയിലെല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്.അത് മന്ത്രി സമ്മതിക്കുകയും ചെയ്യുന്നു. ദേശീയപാത തകര്‍ന്നതിന്റെ കാരണം പ്രതിപക്ഷം ചോദിക്കുമ്പോള്‍ ഞങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. അത് വിലപ്പോകില്ല. ദേശീയപാത നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കുകയും ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കുകയും വേണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നതിനെ സിപിഎം ഭയക്കുന്നു.നിയമസഭയില്‍ പോലും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. അന്ന് താന്‍ ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍അനുമതി തേടിയപ്പോള്‍ നിഷേധിച്ചു. അവതരണാനുമതി തേടിയുള്ള പ്രസംഗത്തെ പോലും സര്‍ക്കാര്‍ ഭയന്നു. അതിന്റെ കാരണം വ്യക്തമാണ്. സിപിഎം മലപ്പുറത്തെ ജനങ്ങളെ അവഹേളിക്കുന്നത് മനപൂര്‍വ്വമാണ്. ദ ഹിന്ദുവിലെ മലപ്പുറം വിരുദ്ധ പരാമര്‍ശം അടങ്ങുന്ന അഭിമുഖം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പി ആര്‍ ഏജന്‍സിയും അങ്ങോട്ട് വിളിച്ച് ദിനപത്രത്തിന് നല്‍കിയതാണ്. മുസ്സീം വിശ്വാസികളെ പ്രശ്‌നക്കാരായി ചിത്രീകരിക്കുന്ന സിപിഎം പിബി അംഗം എ.വിജയരാഘവന്റെ വാക്കുകള്‍ അവര്‍ക്ക് വിഴുങ്ങാന്‍ സാധിക്കുമോ? പി.ജയരാജന്റെ പുസ്തകത്തിലെ ഉള്ളടക്കം എന്തായിരുന്നു? ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ദയനീയപരാജയത്തിന് അവര്‍ കുറ്റപ്പെടുത്തിയത് ആരെയാണ്? പ്രത്യേക മതവിഭാഗത്തെ ഉന്നംവെച്ചല്ലെ സിപിഎം പ്രിയങ്കാഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിജയത്തെപോലും വര്‍ഗീയ ചുവ നല്‍കി ആക്ഷേപിച്ചതെന്നും സണ്ണി ജോസഫ് ചോദിച്ചു.

Continue Reading

Trending