india
‘കാത്തിരുന്ന് കാണാം’; എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി സോണിയ ഗാന്ധി’
മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ ജന്മവാര്ഷികത്തിന് ഡല്‍ഹിയില്‍ ഡിഎംകെ ആസ്ഥാനത്ത് എത്തിയപ്പോഴാണ് സോണിയ തെരഞ്ഞെടുപ്പിലെ പ്രതീക്ഷ പങ്കുവച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. പ്രവചനങ്ങളില്‍ നിന്ന് നേരെ വിപരീതമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും കാത്തിരുന്ന് കാണാമെന്നും സോണിയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.
മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ ജന്മവാര്ഷികത്തിന് ഡല്‍ഹിയില്‍ ഡിഎംകെ ആസ്ഥാനത്ത് എത്തിയപ്പോഴാണ് സോണിയ തെരഞ്ഞെടുപ്പിലെ പ്രതീക്ഷ പങ്കുവച്ചത്. എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഫലം കാത്തിരുന്ന് കാണാമെന്നും മാത്രമായിരുന്നു പ്രതികരണം. രാഹുല്‍ ഗാന്ധി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ് വാദി പാര്‍ട്ടി നേതാവ് റാം ഗോപാല്‍ യാദവ് തുടങ്ങി ഇന്‍ഡ്യ മുന്നണിയിലെ മറ്റ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ഇന്ത്യ മുന്നണി നേതാക്കളൊക്കെ തന്നെ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തെല്ലും വിശ്വാസമില്ലെന്നാണ് പ്രതികരിച്ചത്. ഇന്ത്യ മുന്നണിക്ക് 295 സീറ്റ് ലഭിക്കുമെന്നായിരുന്നു ഇന്നലെ രാഹുല്‍ ആവര്‍ത്തിച്ചത്. മോദി മീഡിയ പോള്‍ എന്നായിരുന്നു രാഹുല്‍ എക്സിറ്റ് പോളിന് നല്കിയ വിശേഷണം.
വോട്ടെണ്ണലിന് തൊട്ടു മുമ്പ് ബിജെപിക്ക് ഈ വ്യാജ പോള്‍ നടത്തേണ്ട കാര്യമെന്താണെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം. എക്സിറ്റ് പോള്‍ പ്രവചനങ്ങളെ മാനിക്കുന്നില്ലെന്നും പഞ്ചാബില്‍ ബിജെപിക്ക് സീറ്റ് ലഭിക്കില്ലെന്ന് തന്നെയാണ് വിശ്വാസമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങും പ്രതികരിച്ചു. 350-400 വരെ സീറ്റുകള്‍ നേടി എന്‍ഡിഎ വീണ്ടും അധികാരത്തിലേറുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഇന്ത്യ സഖ്യം 146, മറ്റുള്ളവര്‍ 32 എന്നിങ്ങനെയാണ് എക്സിറ്റ് പോള്‍ ഫലങ്ങളുടെ ദേശീയ ശരാശരി.
എന്‍.ഡി.എ 371, ഇന്ത്യ സഖ്യം 125 എന്നാണ് ഇന്ത്യ ന്യൂസ് എക്സിറ്റ് പോള്‍ പറയുന്നത്. റിപ്പബ്ലിക് ടി.വി എന്‍.ഡി.എക്ക് 353-368 സീറ്റുകള്‍ പ്രവചിക്കുന്നു. എന്‍.ഡി.ടി.വി എന്‍.ഡി.എക്ക് 365 സീറ്റും ഇന്ത്യ സഖ്യത്തിന് 142 സീറ്റുമാണ് പറയുന്നത്.
india
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നുവീണത്.

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു. എന്ത് വിമാനമാണ് തകര്‍ന്നുവീണതെന്ന് സ്ഥിരീകരിച്ചിട്ടില്ല. എല്ലാ എമര്‍ജന്‍സി യൂണിറ്റും സ്ഥലത്തെത്തി. സ്ഥലത്തുനിന്ന് വലിയ രീതിയില്‍ പുക ഉയരുന്നുണ്ട്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
വിമാനത്തില്‍ 242 യാത്രക്കാരുണ്ടെന്ന് സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നുവീണത്. ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ വിവരങ്ങള്‍ ഓദ്യോഗികമല്ല. അപകടത്തിന്റെ തീവ്രവ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തി.
india
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
ടേക്കോഫിനു പിന്നാലെ ലണ്ടനിലേക്കുള്ള യാത്രാവിമാനം തകരുകയായിരുന്നു.

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നുവീണു. ടേക്കോഫിനു പിന്നാലെ ലണ്ടനിലേക്കുള്ള യാത്രാവിമാനം തകരുകയായിരുന്നു. 133 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. വിമാനത്താവളത്തില്‍നിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
india
ദുരിതബാധിതരുടെ വായ്പകള്‍ എഴുതി തള്ളാനാകില്ല; ദുരന്തനിവാരണ അതോറിറ്റിയുടെ അധികാരം വെട്ടി കേന്ദ്രം
പ്രസ്തുത വകുപ്പ് പ്രകാരം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രത്തോട് നിലപാടറിയിക്കാന്‍ ഏപ്രില്‍ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കൊച്ചി: ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നല്കുന്ന വകുപ്പ് 13 ദുരന്തനിവാരണ നിയമത്തില്‍ നിന്ന് ഒഴിവാക്കിയതായി കേന്ദ്രം. പ്രസ്തുത വകുപ്പ് പ്രകാരം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രത്തോട് നിലപാടറിയിക്കാന്‍ ഏപ്രില്‍ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഈ വകുപ്പ് ഒഴിവാക്കി നിയമത്തില്‍ ഭേദഗതിവരുത്തി മാര്‍ച്ച് 29-ന് വിജ്ഞാപനം പുറപ്പെടുവിച്ചെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അണ്ടര്‍ സെക്രട്ടറി ചന്ദന്‍ സിങ്ങ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരുടെ വായ്പ ഇത്തരത്തില്‍ എഴുതിത്തള്ളാനാകില്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala3 days ago
പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity18 hours ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala3 days ago
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടിയെ കൊലക്ക് കൊടുത്തത് സര്‍ക്കാരാണ്: പിഎംഎ സലാം
-
india3 days ago
‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോഴും ഒളിച്ചോടുന്നത്?’ മോദി വാര്‍ത്താസമ്മേളനം നടത്താത്തതിനെതിരെ ആഞ്ഞടിച്ച് ജയറാം രമേശ്