Connect with us

crime

എന്റെ പിതാവിന് നീതി കിട്ടണം, പക്ഷേ സംഘര്‍ഷം ഒന്നിനും പരിഹാരമല്ല; യു.പിയില്‍ കൊല്ലപ്പെട്ട ഇമാമിന്റെ മകന്‍

മൗലാന ഫാറൂഖിനെ സ്വന്തം ഗ്രാമമായ സോന്‍പൂരില്‍ വെച്ചാണ് അക്രമികള്‍ കൊലപ്പെടുത്തിയത്.

Published

on

ഉത്തര്‍പ്രദേശില്‍ ഇസ്‌ലാമിക പണ്ഡിതന്‍ മൗലാന മുഹമ്മദ് ഫാറൂഖ് ഖാസിമിയുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് ഉടലെടുത്തത് കടുത്ത സംഘര്‍ഷാവസ്ഥ.
പിതാവിന്റെ കൊലപാതകം കുടുംബത്തിന് താങ്ങാനാവുന്നതല്ലെന്നും പക്ഷേ അദ്ദേഹത്തിന്റെ മരണത്തിന്റെ പേരില്‍ മറ്റൊരു ജീവനും നഷ്ടമാകരുതെന്നും ആളുകള്‍ സംഘര്‍ഷത്തില്‍ നിന്ന് പിന്തിരിയണമെന്നും അദ്ദേഹത്തിന്റെ മകന്‍ മുഫ്തി മാമുന്‍ ഖാസിമി പറഞ്ഞു.
‘പ്രദേശത്ത് സമാധാനം പുലരണം. ആളുകള്‍ സഹകരിക്കണം. എന്റെ പിതാവ് സമാധാനം ആഗ്രഹിക്കുന്ന, അതിന് വേണ്ടി പരിശ്രമിക്കുന്ന ആളായിരുന്നു. അദ്ദേഹം ഒരു വിശ്വാസിയായിരുന്നു. എല്ലാവരും ശാന്തത പാലിക്കണം. പൊലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം. ഞങ്ങളുടെ കുടുംബത്തിന് നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
പ്രാദേശിക രാഷ്ട്രീയക്കാരും സാമുദായിക നേതാക്കളും പ്രദേശത്ത് സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഒപ്പം മൗലാനയുടെ കുടംബത്തിന് വേഗത്തിലുള്ള നീതി ലഭിക്കണമെന്നും സാമുദായിക നേതാക്കള്‍ ആവശ്യപ്പെട്ടു.
മൗലാന ഫാറൂഖിന്റേത് ക്രൂരമായ കൊലപാതകമാണ്. കുറ്റവാളികളെ ഒട്ടും വൈകാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. പ്രദേശത്ത് സമാധാനം നിലനിര്‍ത്താനും നിയമം കൈയിലെടുക്കാതിരിക്കാനും ഞങ്ങള്‍ സമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയാണ്,’ പ്രദേശത്തെ എം.എല്‍.എ പറഞ്ഞു.
മൗലാന ഫാറൂഖിനെ സ്വന്തം ഗ്രാമമായ സോന്‍പൂരില്‍ വെച്ചാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നതെങ്കിലും ഈ വാദം കുടുംബം തള്ളിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില കാരണങ്ങള്‍ കൊലപാതകത്തിലേക്ക് നയിച്ചതായി പറയപ്പെടുന്നുണ്ട്.
അക്രമികള്‍ ഇരുമ്പ് ദണ്ഡുകൊണ്ടും വടികൊണ്ടും ഫറൂഖിനെ ക്രൂരമായി മര്‍ദിച്ചെന്നും മരണം ഉറപ്പാക്കിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. കൊലപാതകം നടത്തിയ ഉടന്‍ തന്നെ പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നും ഗ്രാമവാസികള്‍ പറയുന്നു.
കൊലപാതക വാര്‍ത്ത പുറത്തുവന്നതോടെ ഗ്രാമത്തില്‍ സംഘര്‍ഷം ആരംഭിച്ചു. വലിയൊരു ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടുകയും ഇവര്‍ റോഡുപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസുമായി ആളുകള്‍ ഏറ്റുമുട്ടിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. പ്രതികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.
അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ എട്ട് സ്റ്റേഷനുകളില്‍ നിന്നുള്ള അധിക പൊലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചു. അതിന് ശേഷവും ഏറെ നേരം സംഘര്‍ഷം തുടര്‍ന്നു. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും കര്‍ശനമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗ്രാമവാസികളുടെ പ്രതിഷേധം.
കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് എസ്.പി പ്രതാപ്ഗഡ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങള്‍ ഈ സംഭവം വളരെ ഗൗരവമായി കാണുന്നു, ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കും. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടും,’ അദ്ദേഹം പറഞ്ഞു.
നവി മുംബൈയിലും സ്വദേശമായ പ്രതാപ്ഗഡിലുമായി സാമൂഹ്യപ്രവര്‍ത്തനം നടത്തിയിരുന്ന വ്യക്തിയായിരുന്നു ഫാറൂഖ്. ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് പ്രതാപ്ഗഡ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.

crime

കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

Published

on

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

crime

എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബംഗാളിൽ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു

ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

Published

on

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബൻകുറ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തിൽ പത്രസയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലാലു പ്രസാദ് ലോഹർ എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയെ യുവാവ് ആളൊാഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നാണ് നാട്ടുകാർ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ മൊഴി. തുടര്‍ന്ന് കുട്ടിയെ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്നത് രണ്ട് ഗ്രാമവാസികളുടെ ശ്രദ്ധയിൽ പെട്ടു. ഗ്രാമവാസികൾ ഗ്രാമത്തിലെ മറ്റ് താമസക്കാരെ വിവരമറിയിക്കുകയായിരുന്നു.

പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. ഗ്രാമവാസികളുടെ ചോദ്യം ചെയ്യലിൽ, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി യുവാവ് സമ്മതിച്ചു. ഇതിനെത്തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ലാലുവിനെ കൂട്ടമായി ചേര്‍ന്ന് മര്‍ദിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് രണ്ടു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Continue Reading

crime

തിരുവനന്തപുരം പഞ്ചാവുഴിയിൽ യുവതിയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം; രണ്ട് പേർ കസ്റ്റഡിയിൽ

Published

on

തിരുവനന്തപുരം: തിരുവനന്തപുരം പനച്ചുമൂട് നിന്ന് 48 കാരിയെ കാണാതായ സംഭവത്തിൽ കൊലപാതകമെന്ന സംശയത്തെത്തുടർന്ന് അയൽവാസിയെ പോലീസ് ചോദ്യം ചെയ്യുന്നു.വിനോദ് കൊന്നു കുഴിച്ചുമൂടിയെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് വെള്ളറട പൊലീസിന്റെ നടപടി. പ്രിയംവദയും വിനോദും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നവെന്ന് പൊലീസ് പറഞ്ഞു.

രണ്ടു ദിവസം മുമ്പാണ് പ്രിയംവദയെ കാണാതായത്. ഇതിനെത്തുടർന്ന് പ്രിയംവദയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.

Continue Reading

Trending