Connect with us

kerala

കാലിക്കറ്റ് സിന്‍ഡിക്കേറ്റില്‍ ബി.ജെ.പിയെ ജയിപ്പിച്ച് സി.പി.എമ്മിന്റെ ലീഗ് വിരോധം; അതിബുദ്ധി കാരണം ഇടത് നേതാവ് തോറ്റു

ലീഗ് പ്രതിനിധി ഡോ. റഷീദ് അഹമ്മദിനെ തോൽപ്പിക്കാനുള്ള സി.പി.എമ്മിന്റെ പദ്ധതി കാരണമാണ് ക്വാട്ട തികയാതെ തന്നെ ജയിച്ചു കയറാൻ ബി.ജെ.പി പ്രതിനിധിക്ക് അവസരമായത്.

Published

on

കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിനിധിയെ വിജയിപ്പിച്ചത് സി.പി.എമ്മിന്റെ മുസ്ലിംലീഗ് വിരോധം. ലീഗ് പ്രതിനിധി ഡോ. റഷീദ് അഹമ്മദിനെ തോൽപ്പിക്കാനുള്ള സി.പി.എമ്മിന്റെ പദ്ധതി കാരണമാണ് ക്വാട്ട തികയാതെ തന്നെ ജയിച്ചു കയറാൻ ബി.ജെ.പി പ്രതിനിധിക്ക് അവസരമായത്. ഇടതുപക്ഷത്തിന്റെ അതിബുദ്ധി കാരണം ഇടത് സർവ്വീസ് സംഘടനാ നേതാവ് വി.എസ് നിഖിലും തോറ്റു.

രണ്ട് വോട്ട് മാത്രമാണ് നിഖിലിന് കിട്ടിയത്. സ്വന്തം സ്ഥാനാർത്ഥിയെ തോൽപിച്ച സി.പി.എം ബി.ഡി.ജെ.എസ് കോളേജ് മുതലാളിയെ 11 വോട്ട് കൊടുത്താണ് ജയിപ്പിച്ചത്. റഷീദ് അഹമ്മദിനെ തോൽപ്പിക്കാൻ അധ്യാപക മണ്ഡലത്തിൽ കൂടുതൽ വോട്ടുകൾ വിനിയോഗിക്കുകയായിരുന്നു.

ആകെ 63 വോട്ടുള്ള ഇടതുപക്ഷം കോളേജ് അധ്യാപകർക്ക് ജയിക്കാനുള്ള 3 സീറ്റിൽ 41 വോട്ടുകളാണ് നൽകിയത്. ജനറൽ മണ്ഡലത്തിൽ ആകെ 13 ഫസ്റ്റ് വോട്ടാണ് സി.പി.എം പ്രതിനിധികൾക്ക് അലോട്ട് ചെയ്തത്. അധ്യാപക മണ്ഡലത്തിൽ കൂടുതൽ വോട്ടുകൾ നൽകി റഷീദ് അഹമ്മദിനെ പരാജയപ്പെടുത്താനായിരുന്നു പദ്ധതി. പക്ഷേ എല്ലാം തകർന്ന് തരിപ്പണമായി.

സി.പി.എമ്മിന് എതിരാളിയില്ലാത്ത പ്രിൻസിപ്പൽ മണ്ഡലം, യൂണിവേഴ്‌സിറ്റി അധ്യാപക മണ്ഡലം എന്നിവയിലും ധാരാളം വോട്ടുകൾ സി.പി.എം അലോട്ട് ചെയ്തതും പരാജയത്തിന് കാരണമായി. ഇതോടെ ബി.ജെ.പി മത്സരിക്കുന്ന ജനറൽ മണ്ഡലത്തിൽ വിനിയോഗിക്കാൻ വോട്ടില്ലാതാവുകയായിരുന്നു. അതോടെ ബി.ജെ.പി സ്ഥാനാർത്ഥി ക്വാട്ട തികയാതെ തന്നെ ജയിച്ചു. സർവ്വകലാശാല ചരിത്രത്തിൽ ബി.ജെ.പി അംഗത്തെ ജയിപ്പിച്ച മേന്മ ഇനി സി.പി.എമ്മുകാർക്ക് സ്വന്തം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാഗമണ്‍ മയക്കുമരുന്ന് വേട്ട: എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ സഹിതം രണ്ടു പേര്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍.

Published

on

വാഗമണ്‍: വാഗമണ്ണില്‍ എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയും തുടര്‍ന്ന് ഹോട്ടല്‍ റെയ്ഡും ഫലപ്രദമായി. എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ സഹിതം രണ്ടു പേര്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍. കോഴിക്കോട് ചെറുവണ്ണൂര്‍ റഹിമാന്‍ ബസാര്‍ സ്വദേശിയായ മുഹമ്മദ് ഫവാസ് (32), കോഴിക്കോട് ചെനപറമ്പ് സ്നേഹസൗധം വീട്ടില്‍ ശ്രാവണ്‍ താര (24) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച നടന്ന വാഹനപരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്ന് 50.50 ഗ്രാം എംഡിഎംഎ, 2.970 ഗ്രാം ഹാഷിഷ് ഓയില്‍, 5 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന വാഗമണ്‍ വാഗാനക്ഷത്ര സ്യൂട്ട് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ 2.065 ഗ്രാം എംഡിഎംഎ, 2.970 ഗ്രാം ഹാഷിഷ് ഓയില്‍, 3,75,000 പണവും കൂടി കണ്ടെത്തി. 2025 നവംബര്‍ 11ന് ആലപ്പുഴ അരൂരില്‍ വച്ച് 430 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ ശ്രീമോന്റെ ഭാര്യയാണ് ശ്രാവണ്‍ താര. ശ്രീമോന്‍ നിലവില്‍ മയക്കുമരുന്ന് കേസില്‍ ജയിലിലാണ്. മുഹമ്മദ് ഫവാസിനെതിരെയും നിരവധി മയക്കുമരുന്നുകടത്ത് കേസുകള്‍ നിലവിലുണ്ടന്ന് എക്സൈസ് അറിയിച്ചു.

ആലപ്പുഴയിലെ കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്നതിനാലാണ് ഇവര്‍ വാഗമണ്ണില്‍ എത്തിയതെന്നാണ് എക്സൈസ് സംഘം കണ്ടത്തിയത്. പ്രതികള്‍ക്കെതിരെ പീരുമേട് എക്സൈസ് റേഞ്ച് ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്പെക്ടര്‍ മിഥുന്‍ വിജയിയുടെ നേതൃത്വത്തിലുള്ള പീരുമേട് എക്സൈസ് റേഞ്ചും സര്‍ക്കിള്‍ ഓഫീസും സംയുക്തമായി പരിശോധന നടത്തി. ഡെപ്യൂത്തി എക്സൈസ് കമ്മിഷണര്‍ പ്രിന്‍സ് ബാബു, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ പ്രദീപ് കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ അമല്‍ രാജ് എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

 

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

കൊച്ചിയില്‍ നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റില്‍

കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.

Published

on

കൊച്ചി: നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥിരമായി അമ്മ തന്നെ മര്‍ദിക്കാറുണ്ടെന്നും പലവട്ടം പീഡനത്തിനിരയായിട്ടുണ്ടെന്നും കുട്ടി അധ്യാപകരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

കുട്ടിയെ വൈദ്യപരിശോധനക്കും മേല്‍ചികിത്സക്കും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

Trending