india
അസമിൽ രണ്ട് മുസ്‍ലിം സഹോദരങ്ങളെ ഫോറസ്റ്റ് ഗാർഡ് വെടിവെച്ചു കൊന്നു
പാരമ്പരാഗതമായി മീന്‍ പിടിച്ച് ഉപജീവനം നടത്തുന്ന ഇവര്‍ മറ്റു ഗ്രാമവാസികള്‍ക്കൊപ്പം അര്‍ധരാത്രിയോടെയാണ് സംരക്ഷിത മേഖലക്കടുത്ത രൗമാറി ബീല്‍ തണ്ണീര്‍ത്തടത്തില്‍ മീന്‍ പിടിക്കാനെത്തിയത്. ഇത് കണ്ടെത്തിയ പട്രോളിങ് സംഘം ഇവരെ വെടി വെച്ച് കൊല്ലുകയായിരുന്നു.

അസമില്‍ രണ്ട് മുസ്ലിം മത്സ്യത്തൊഴിലാളികളായ സഹോദരങ്ങളെ വെടിവെച്ച് കൊന്നു. വന്യ ജീവി സങ്കേതത്തില്‍ നിയമവിരുദ്ധമായി പ്രവേശിച്ചുവെന്നാരോപിച്ചാണ് അസമിലെ നാഗാവില്‍ മുസ്ലിം സഹോദരങ്ങളെ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ വെടി വെച്ച് കൊന്നത്. നാഗോണ്‍ ജില്ലയിലെ ദിംഗ്ബാരി ചപരി ഗ്രാമത്തിലെ താമസക്കാരായ സമറുദ്ദീന്‍ (35), അബ്ദുള്‍ ജലീല്‍ (40) എന്നിവരാണ് കൊല്ലപ്പെട്ടത്.
പാരമ്പരാഗതമായി മീന്‍ പിടിച്ച് ഉപജീവനം നടത്തുന്ന ഇവര്‍ മറ്റു ഗ്രാമവാസികള്‍ക്കൊപ്പം അര്‍ധരാത്രിയോടെയാണ് സംരക്ഷിത മേഖലക്കടുത്ത രൗമാറി ബീല്‍ തണ്ണീര്‍ത്തടത്തില്‍ മീന്‍ പിടിക്കാനെത്തിയത്. ഇത് കണ്ടെത്തിയ പട്രോളിങ് സംഘം ഇവരെ വെടി വെച്ച് കൊല്ലുകയായിരുന്നു.
അജ്ഞാതരായ രണ്ട് പേര്‍ നിയമവിരുദ്ധ മത്സ്യബന്ധന പ്രവര്‍ത്തനത്തിനായി അര്‍ദ്ധരാത്രിയോടെ പ്രദേശത്ത് പ്രവേശിച്ചതായി കണ്ടതിനെ തുടര്‍ന്നാണ് വെടി വെച്ചതെന്നും സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് വെടിയുതിര്‍ത്തതെന്നും പൊലീസ് പറഞ്ഞു.
അതേസമയം, തദ്ദേശവാസികളുടെയും ആദിവാസി സമൂഹങ്ങളുടെയും കൂട്ടായ്മയായ കമ്മ്യൂണിറ്റി നെറ്റ്വര്‍ക്ക് എഗൈന്‍സ്റ്റ് പ്രൊട്ടക്റ്റഡ് ഏരിയാസ് (സി.എന്‍.എപി.എ) വ്യാജ ഏറ്റുമുട്ടലിനെ ശക്തമായി അപലപിച്ച് പ്രസ്താവനയിറക്കി. ‘ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ രാജ്യവ്യാപകമായി വനസമൂഹങ്ങള്‍ സഹിക്കുന്ന തുടര്‍ച്ചയായ പീഡനങ്ങളുടെയും നിര്‍ബന്ധിത കുടിയിറക്കലിന്റെയും ഉദാഹരണമാണ്. ദിംഗ്ബാരി ചപരി ഗ്രാമത്തിലുള്ളവര്‍ ഉള്‍പ്പെടെയുള്ള ഈ സമൂഹങ്ങള്‍ വന്യജീവികളുമായി സഹവര്‍ത്തിത്വം പുലര്‍ത്തിയാണ് ജീവിക്കുന്നത്.
അവരുടെ ഉപജീവനത്തിനും ആചാരങ്ങള്‍ക്കും വേണ്ടി വനത്തെ ആശ്രയിക്കുന്നു. സംരക്ഷണത്തിന്റെ പേരില്‍ അവരെ ക്രിമിനല്‍വല്‍ക്കരിക്കുകയും കുടിയൊഴിപ്പിക്കുകയും അവരുടെ ജീവിതത്തെ തടസ്സപ്പെടുത്തുകയും അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു,’ സി.എന്‍.എപി.എ പറഞ്ഞു. ഇത്തരം നടപടികള്‍ വലിയ തരത്തിലുള്ള മനുഷ്യാവകാശലംഘനം കൂടിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
india
ഇസ്രാഈലിന് അനുകൂലമായ ഇന്ത്യയുടെ നിലപാട്: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകര്‍ത്തു: കോണ്‍ഗ്രസ്

ഇസ്രായേലിന് അനുകൂലമായ ഇന്ത്യയുടെ നിലപാടിലൂടെ മോദി സർക്കാർ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകർത്തു കളഞ്ഞതായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട യു.എൻ പ്രമേയ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന ഇന്ത്യയുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സമാധാനത്തിനും നീതിക്കും മനുഷ്യന്റെ അന്തസ് ഉയർത്തുന്നതിന് വേണ്ടി ഇന്ത്യ എപ്പോഴും നിലകൊണ്ടിട്ടുണ്ടെന്ന് കോൺഗ്രസ് ഓർമിപ്പിച്ചു.
ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകളാണ് പട്ടിണി കിടന്ന് മരിക്കുന്നത്. അന്താരാഷ്ട്ര സഹായം തന്നെ നിലച്ചു. ഇതൊരു മാനുഷിക ദുരന്തമാണ്. ഇത്തരമൊരു ഘട്ടത്തിൽ ഗസ്സയിലെ വെടിനിർത്തലിന് വേണ്ടി ഇന്ത്യ നിലകൊള്ളണമായിരുന്നു. എന്നാൽ യുദ്ധം, വംശഹത്യ, നീതി എന്നിവയ്ക്കെതിരായ തത്വാധിഷ്ഠിത നിലപാട് ഇന്ത്യ ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യ എപ്പോഴും ഫലസ്തീനോടൊപ്പം നിൽക്കാൻ തീരുമാനിച്ചത് ഒരു നിലപാടിന്റെ ഭാഗമാണ്, അല്ലാതെ തന്ത്രപരമല്ല. എന്നാൽ മഹത്തായ പൈതൃകം ഇന്ന് തകർന്നു തരിപ്പണമായി. ഇന്ത്യ അതിന്റെ തത്വങ്ങളെല്ലാം ഇസ്രായേലിനു മുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്. ഈ തത്വങ്ങളായിരുന്നു ഒരു കാലത്ത് ലോകത്തിന് തന്നെ വഴികാട്ടിയായിരുന്നത്. ആഗോളതലത്തിൽ ഇന്ത്യയുടെ ശബ്ദം പ്രാധാന്യമർഹിക്കണമെങ്കിൽ അനീതിക്കെതിരെ ധൈര്യത്തോടെ നിലകൊള്ളുകയാണ് വേണ്ടത്. അക്രമങ്ങളാൽ ഗസ്സ വലയുമ്പോൾ ഇന്ത്യ മൗനം പാലിക്കുന്നത് ശരിയല്ല. പൂർണ്ണ ധൈര്യത്തോടെയും മനസ്സാക്ഷിയോടെയും സംസാരിക്കുന്നവരെ ലോകം ശ്രദ്ധിക്കുന്നുണ്ടെന്ന് മോദി സർക്കാർ മനസിലാക്കണം”- കോൺഗ്രസ് വ്യക്തമാക്കി.
india
ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്

ചെന്നൈ: ഇറാനുമേലുള്ള ഇസ്രായേല്‍ കയ്യേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്ലിം ലീഗ് ദേശീയ സെക്രെട്ടറിയേറ്റ്. .ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ അതിക്രമത്തിനെതിരെ ഇന്ത്യയും ലോകരാഷ്ട്രങ്ങളും നിലപാടെടുക്കണമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ലോക സമാധാനത്തിന് ഭീഷണിയായ ഇസ്രാഈല്‍ മാനവരാശിയുടെ അന്തകരാണ്. മനുഷ്യാവകാശം, അന്താരാഷ്ട്ര മര്യാദകള്‍ എന്നതൊന്നും ഇസ്രാഈലിന് ബാധകമല്ലെന്നാണ് അവരുടെ നിലപാട്. പശ്ചിമേഷ്യയുടെ ആകെ ഭീതിയായി മാറിയ ഇസ്രാഈലിനെ യു.എന്‍ ഇടപെട്ട് നിലക്കുനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെന്നൈ മഹാബലിപുരം ഐ.ടി.സി ഹോട്ടലില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗം പി.എ.സി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന കയ്യേറ്റങ്ങളും അവരെ പ്രാന്തവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമ നിര്‍മ്മാണങ്ങളും ഫലപ്രദമായി ചെറുക്കണനെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ഭാരവാഹികളായ കെ.പി.എ മജീദ് എം.എല്‍.എ, എം അബ്ദുറഹ്മാന്‍ എക്സ് എം.പി, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ, എസ്.നഈം അക്തര്‍ ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ ഉത്തര്‍പ്രദേശ്, കെ. സൈനുല്‍ ആബിദീന്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഖുര്‍റം അനീസ് ഉമര്‍ ഡല്‍ഹി, നവാസ് കനി എം.പി്, അബ്ദുല്‍ ബാസിത് തമിഴ്നാട്, ടി.എ അഹമ്മദ് കബീര്‍, സി.കെ സുബൈര്‍, ആസിഫ് അന്‍സാരി ഡല്‍ഹി, അഡ്വ.വി.കെ ഫൈസല്‍ ബാബു കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി ഉത്തര്‍ പ്രദേശ്, ഫാത്തിമ മുസഫര്‍ തമിഴ്‌നാട്, ജയന്തി രാജന്‍, അഞ്ജനി കുമാര്‍ സിന്‍ഹ ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ സംസാരിച്ചു.

സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. ഐഇഡി സ്ഫോടനത്തിലാണ് മരണം. എഎസ്ഐ സത്യബെൻ കുമാർ സിംഗ് ആണ് മരിച്ചത്.
സുരക്ഷാ സേന ഒളിത്താവളങ്ങൾ ലക്ഷ്യം വയ്ക്കുകയും, സഞ്ചാരമാർഗ്ഗങ്ങൾ തടസ്സപ്പെടുത്തുകയും, മാവോയിസ്റ്റ് കേഡർമാർ ഉപയോഗിക്കുന്ന ലോജിസ്റ്റിക്കൽ സപ്പോർട്ട് നെറ്റ്‌വർക്കുകൾ തകർക്കാനുള്ള ശ്രമം ആരംഭിച്ചു. ഒഡീഷ-ജാർഖണ്ഡ് അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന സാരന്ദ വനം വർഷങ്ങളായി മാവോയിസ്റ്റ് ഭീഷണി നേരിടുന്നു.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
kerala3 days ago
സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം; പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ ശുദ്ധികലശം നടത്തിയതായി പരാതി
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
india3 days ago
കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്
-
kerala3 days ago
48 മണിക്കൂറിനകം എണ്ണച്ചോര്‍ച്ച നീക്കണം; എംഎസ്എസി കപ്പല്‍ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം