crime
ബീഫിന്റെ പേരില്‍ വയോധികനെ മര്‍ദിച്ച നാലു ഗോരക്ഷാ ഗുണ്ടകള്‍ അറസ്റ്റില്‍; മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം; പൊലീസിനെതിരെ രൂക്ഷവിമര്‍ശനം
ജല്‍ഗാവ് ജില്ലയിലെ താമസക്കാരനായ ഹാജി അഷ്റഫ് മുന്‍യാറിനാണ് മര്‍ദനമേറ്റത്. കല്യാണിലുള്ള തന്റെ മകളുടെ വീട്ടിലേക്ക് ഭക്ഷണസാധനങ്ങളുമായി പോകുമ്പോള്‍ ഇഗത്പുരിക്ക് സമീപമായിരുന്നു സംഭവം.

ബീഫ് കൈവശം ഉണ്ടെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ ഓടുന്ന ട്രെയിനില്‍ മുസ്ലിം വയോധികനെ ക്രൂരമായി മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ 4 ഗോരക്ഷാ ഗുണ്ടകള്‍ അറസ്റ്റില്‍. സ്‌പെഷ്യല്‍ റിസര്‍വ്ഡ് പൊലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മകനായ ആകാശ് അവ്ഹാദ്, നിതേഷ് അഹിരേന്‍, ജയേഷ് മൊഹിതെ എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായത്. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും ഇവര്‍ക്ക് ജാമ്യം ലഭിച്ചു പുറത്തിറങ്ങി. 15,000 രൂപയുടെ ജാമ്യത്തുകയിലാണ് പ്രതികള്‍ മോചിതരായത്.
കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലായിരുന്നു സംഭവം. ജല്‍ഗാവ് ജില്ലയിലെ താമസക്കാരനായ ഹാജി അഷ്റഫ് മുന്‍യാറിനാണ് മര്‍ദനമേറ്റത്. കല്യാണിലുള്ള തന്റെ മകളുടെ വീട്ടിലേക്ക് ഭക്ഷണസാധനങ്ങളുമായി പോകുമ്പോള്‍ ഇഗത്പുരിക്ക് സമീപമായിരുന്നു സംഭവം. കൈയിലുള്ളത് ബീഫല്ലെന്ന് പറഞ്ഞിട്ടും ഇവര്‍ ഭീഷണിപ്പെടുത്തലും അടിയും തുടര്‍ന്നു. ആക്രമണത്തില്‍ പരിക്കേറ്റ അഷ്‌റഫ് ട്രെയിനിറിങ്ങി അരമണിക്കൂറിനുള്ളില്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും ആദ്യം പൊലീസ് കേസെടുത്തില്ലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. പരിക്കുകള്‍ ഗുരുതരമായതിനാല്‍ ഉടനെ ആശുപത്രിയില്‍ ചികിത്സ തേടി.
പിന്നീട്, സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയാറായതും പ്രതികളെ അറസ്റ്റ് ചെയ്തതും. താനെ റെയില്‍വേ പൊലീസാണ് 72കാരന്റെ പരാതിയില്‍ കേസെടുത്തത്. എന്നാല്‍ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യം പൊലീസ് അംഗീകരിച്ചില്ലെന്ന് അഷ്‌റഫ് പറയുന്നു. പ്രതികള്‍ കൂട്ടമായി ആക്രമിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്നും വീട്ടിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും കൈയിലുണ്ടായിരുന്ന പണം കവരുകയും ചെയ്‌തെന്ന് അഷ്‌റഫ് പൊലീസിനോട് പറഞ്ഞിരുന്നു.
എന്നാല്‍ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയത്. ആള്‍ക്കൂട്ട ആക്രമണം, കൊലപാതക ശ്രമം, വിദ്വേഷ പ്രചാരണം, കലാപശ്രമം തുടങ്ങിയ വകുപ്പുകളൊന്നും ചുമത്താന്‍ പൊലീസ് തയാറായില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്ന വിമര്‍ശനം ശക്തമാണ്.
ആള്‍ക്കൂട്ട കൊലപാതകക്കേസുകളില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വര്‍ഗീയ- വിദ്വേഷ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി ഒരു സൈബര്‍ ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ രൂപീകരിക്കണമെന്നും തുടര്‍ന്ന് പൊലീസ് ഉടന്‍ നടപടിയെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ ഇതെല്ലാം അവഗണിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
സംഭവത്തില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. വിദ്വേഷ കുറ്റകൃത്യങ്ങള്‍, ആള്‍ക്കൂട്ട ആക്രമണങ്ങള്‍, കവര്‍ച്ച, കൊലപാതകശ്രമം എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തേണ്ടതില്ലെന്ന റെയില്‍വേ പൊലീസ് തീരുമാനത്തിനെതിരെ എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹദ് രംഗത്തെത്തി.
crime
മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.
രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു.
ഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി.
crime
ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടാ സംഘത്തിന്റെ ആക്രമം; കൊച്ചിയില്‍ ബാര്‍ ജീവനക്കാരെ മര്‍ദിച്ചു

കൊച്ചി കടവന്ത്രയില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. ഗുണ്ടാ സംഘത്തിലെ അംഗങ്ങള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരെ ഗുണ്ടാസംഘം മര്‍ദിച്ചു. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന കളമശ്ശേരി ഫിറോസിന്റെ സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം കാണിച്ചത്.
ലഹരി കേസില്‍ മുന്‍പ് പിടിയിലായ കളമശ്ശേരി സ്വദേശികളായ സുനീര്‍ നഹാസ് എന്നിവരാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്. സംഭവ ശേഷം സ്ഥലത്തുനിന്ന് പ്രതികള്‍ രക്ഷപ്പെട്ടിട്ടും മരട് പോലീസ് നടപടിയിടുത്തില്ല. ബാര്‍ ജീവനക്കാര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
crime
അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് കസ്റ്റഡിയില്‍
സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്

കണ്ണൂര്‍: എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചെറുപുഴ പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശിയാണ് ജോസ്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കല്‍ നടപടി വൈകിച്ചത്. അകന്നു കഴിയുന്ന ഭാര്യയെ തിരിച്ചുവരാനാണ് കുട്ടികളെ ഉള്‍പ്പെടുത്തി വീഡിയോ ചെയ്തതെന്നാണ് വിശദീകരണം. എന്നാല്‍ ഇക്കാര്യം പുര്‍ണമായി വിശ്വസിക്കാന്‍ പൊലീസ് ഉള്‍പ്പെടെ തയ്യാറായിട്ടില്ല.
എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് വിലയിരുത്തലിലാണ് പൊലീസ് നടപടി. വീഡിയോ പ്രാങ്കാണെങ്കിലും അല്ലെങ്കിലും കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിവൈഎസ്പി ഉള്‍പ്പെടെ വ്യക്തമാക്കുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. പ്രതിയുടെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.
-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍
-
india3 days ago
അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര് മരിച്ചു
-
kerala3 days ago
നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity13 hours ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്