kerala
വിലങ്ങാടിനെ ചേര്‍ത്ത് പിടിച്ച് മുസ്ലിം ലീഗ്; മാനവികതയുടെ വിളംബരമായി സഹായ വിതരണ ചടങ്ങ്
കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകള്‍ക്കതീതമായി പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ മുസ്ലിം ലീഗ് മുന്നിട്ടിറങ്ങിയത് പരക്കെ പ്രശംസിക്കപ്പെട്ടു.
വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് മലയോരത്ത് സംഭവിച്ച ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതം പേറി കഴിയുന്ന കുടുംബങ്ങള്‍ക്ക് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സഹായധനം വിതരണം ചെയ്തു. അടിച്ചിപാറ, മഞ്ഞചീളി, മാടാഞ്ചേരി, കുറ്റല്ലൂര്‍, പാലൂര് തുടങ്ങിയ പ്രദേശങ്ങളിലെ ദുരിത ബാധിതരായ 34 കുടുംബങ്ങള്‍ക്ക് 15000 രൂപ വീതവും ഒഴുക്കില്‍പ്പെട്ട് മരിച്ച റിട്ട. അധ്യാപകന് മാത്യുവിന്റെ കുടുംബത്തിന് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്.
നേരത്തെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെയും ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി യുടെയും നേതൃത്വത്തില്‍ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരിത ബാധിതരെ സഹായിക്കാന്‍ പാര്‍ട്ടി കൂടെയുണ്ടാകുമെന്ന് താമരശ്ശേരി രൂപത ബിഷപ്പിന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് 610000 രൂപ സഹായ ധനമായി നല്‍കിയത്. വിലങ്ങാട് പാരിഷ് ഹാളില്‍ നടന്ന ചടങ്ങ് മാനവികത യുടെ മഹിത സന്ദേശം വിളംബരം ചെയ്യുന്നതായി. കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകള്‍ക്കതീതമായി പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ മുസ്ലിം ലീഗ് മുന്നിട്ടിറങ്ങിയത് പരക്കെ പ്രശംസിക്കപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മാത്യു മാസ്റ്ററുടെ കുടുംബത്തിനുള്ള സ്നേഹോപഹാരം ഭാര്യ ഷൈനി, മകന് അഖില്‍ മാത്യു എന്നിവര്‍ക്ക് കൈമാറി. ദുരന്തമുഖത്ത് വേദന പേറി കഴിയുന്നവരെ ചേര്‍ത്തുപിടിക്കേണ്ടത് സാമൂഹ്യ ബാധ്യതയാണെന്ന് പി എം എ സലാം പറഞ്ഞു. ആലംബഹീനര്‍ക്ക് അത്താണിയായി മാറാന്‍ മുസ്ലിംലീഗിന് സാധിക്കുന്നത് പാര്‍ട്ടി ഘടകങ്ങളുടെയും സുമനസ്സുകളുടെയും സഹകരണം കൊണ്ടാണ്. പ്രത്യേക ആപ്പ് വഴി വയനാട്ടിലേക്ക് കോടികള്‍ സമാഹരിക്കാന്‍ സാധിച്ചതും വിലങ്ങാട് ദുരിതബാധിത ര്‍ക്ക് ആശ്വാസമെത്തിക്കാന്‍ കഴിഞ്ഞതും ജനങ്ങള്‍ നല്കിയ പിന്തുണയുടെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫി പറമ്പില്‍ എം പി മുഖ്യാതിഥിയായി.
ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നതിലപ്പുറം ജീവകാരുണ്യ മേഖലയില്‍ മുസ്ലിം ലീഗ് നടത്തിവരുന്ന പ്രവര്‍ത്തന ങ്ങള് എല്ലാവര്ക്കും വലിയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫാദര്‍ വില്‍സണ്‍ മുട്ടത്തുകുന്നേല്‍ സ്നേഹ ഭാഷണം നടത്തി. പ്രയാസപ്പെടുന്നവരെ ചേര്‍ത്തുപിടിക്കാന്‍ വലിയ മനസ്സുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ടി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഉമ്മര്‍ പാണ്ടികശാല, പൊട്ടന്‍കണ്ടി അബ്ദുല്ല, സി പി ചെറിയ മുഹമ്മദ്, യു സി രാമന്, ദേശീയ അസി. സെക്രട്ടറി സികെ സുബൈര്‍, ജില്ലാ ഭാരവാഹികളായ അഹമ്മദ് പുന്നക്കല്‍, എസ് പി കുഞ്ഞമ്മദ്, കെ കെ നവാസ്, കെ ടി അബ്ദുറഹ്മാന്, സംസ്ഥാന സമിതി അംഗം സി വി എം വാണിമേല്‍, മണ്ഡലം പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ്, ജനറല്‍ സെക്രട്ടറി എന്‍ കെ മൂസ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം കെ മജീദ്, സെക്രട്ടറി അഷ്റഫ് കൊറ്റാല തുടങ്ങിയവര്‍ സംസാരിച്ചു.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
kerala
പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
GULF
ഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
കേരള മുസ്ലിം കൾച്ചറൽ സെന്ററിനെക്കുറിച്ച് (കെഎംസിസി) ഗായകൻ ഡാബ്സി. ജോലി നഷ്ടപ്പെട്ട സമയത്ത് തന്നെ രക്ഷിക്കുകയും അന്നം തരുകയും ചെയ്ത സംഘടനയാണ് കെഎംസിസി എന്ന് ഡാബ്സി പറഞ്ഞു. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണെന്നും അതിന്റെ ഫലം താൻ അനുഭവിച്ചിട്ടുണ്ട് എന്നും ഡാബ്സി പറഞ്ഞു.
‘ഒരു ട്രാവൽ കൺസൾട്ടന്റ് ആയി ദുബൈയിലും ഷാർജയിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അപ്പോൾ കൊറോണ കാരണം എന്റെ ജോലി പോയപ്പോൾ കെഎംസിസി ആണ് സഹായിച്ചത്. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണ് അതിന്റെ ഫലം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒരു മാസം എനിക്ക് തിന്നാൻ തന്നവരാണ് കെഎംസിസി. ജോലി നഷ്ടപ്പെട്ടപ്പോൾ മാനസിക പിരിമുറുക്കം, സാമ്പത്തിക പ്രശ്നം തുടങ്ങിയവയിലൂടെ ഒരുപാട് പേർ കടന്നുപോയിരുന്നു. അന്ന് അന്നം തന്നെ സംഘടനയാണ് കെഎംസിസി. യുഎഇ നിന്ന് നാഷണൽ കെഎംസിസിയും ചാർട്ടഡ് ഫ്ളൈറ്റിൽ നാട്ടിൽ പോയിട്ടാണ് ഇന്ന് കാണുന്ന ഞാൻ ആയത്. അത്രയും സ്നേഹവും കടപ്പാടും എനിക്ക് അവരോട് ഉണ്ട്’, ഡാബ്സിയുടെ വാക്കുകൾ.
നേരത്തെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വർഷത്തെ ഇടവേള ഡാബ്സി പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ വളർച്ചയും സർഗ്ഗാത്മകതയും ആണ് ഇടവേളയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് അന്ന് ഡാബ്സി അറിയിച്ചത്. എന്നാൽ ഈ ബ്രേക്കിന് ശേഷം താൻ തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഡാബ്സി അറിയിച്ചിരുന്നു. പുതിയ പാട്ടുകളും പവർഫുൾ ആയ പെർഫോമൻസുകളും ഒക്കെ ആയി താൻ തിരിച്ചുവരുന്നു എന്ന് ഡാബ്സി അറിയിച്ചു.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment2 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
india1 day agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

