india
മുസ്ലിം ലീഗ് പ്രതിനിധി സംഘം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ കണ്ടതില്‍ വിറളിപൂണ്ട് അസം മുഖ്യമന്ത്രി’; ഹിമന്ത ബിശ്വ ശര്‍മക്ക് അസഹിഷ്ണുത: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
മുസ്ലിം സമുദായത്തിനെതിരെയും മുസ്ലിം സംഘടനകൾക്കെതിരെയും വിദ്വേഷ പ്രസംഗം നടത്തുന്നത് പതിവാക്കിയ അസം മുഖ്യമന്ത്രിയുടെ ലീഗിനെതിരായ പ്രസ്താവന ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കുകയാണ്.

ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗ് പ്രതിനിധി സംഘം ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ വിറളിപൂണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അമിത് ഷാ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളെ അവഗണിക്കുന്ന ജാർഖണ്ഡ് മുഖ്യമന്ത്രി മുസ്ലിംലീഗ് നേതാക്കളെ ചായയും കാപ്പിയും നൽകി സൽക്കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തിനെതിരെയും മുസ്ലിം സംഘടനകൾക്കെതിരെയും വിദ്വേഷ പ്രസംഗം നടത്തുന്നത് പതിവാക്കിയ അസം മുഖ്യമന്ത്രിയുടെ ലീഗിനെതിരായ പ്രസ്താവന ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കുകയാണ്. ജാർഖണ്ഡിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഹിമന്ത ബിശ്വ ശർമക്കാണ്.
”ഹേമന്ത് സോറന്റെ വസതിയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ നേതാക്കളെ കൊണ്ടുവന്നു ചായ കൊടുത്തു, കോഫി കൊടുത്തു, ഭക്ഷണം നൽകി സൽക്കരിച്ചു. മാത്രവുമല്ല ഒരു മെമ്മോറാണ്ടവും കൈപ്പറ്റി. അതിലെന്താണ് എഴുതിയിട്ടുള്ളത്? അമിത് ഷാ വന്നാൽ ദേഷ്യപ്പെടുന്നു, ഹിമന്ത ബിശ്വ ശർമ്മ വന്നാൽ ആശങ്കപ്പെടുന്നു, പക്ഷേ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ ആളുകൾ വന്നാൽ വീട്ടിൽ സൽക്കരിക്കുന്നു. സുഹൃത്തേ…. ഹേമന്ത് സോറൻ ജി….നമ്മളും ഭാരതീയനാണ്. എന്തുകൊണ്ടാണ് ഞങ്ങളെ ഇങ്ങനെ അവഗണിക്കുന്നത്? നിങ്ങൾക്ക് ഞങ്ങളെ കാണുന്നത് അരോചകമായി തോന്നുന്നു. എന്നാൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ നേതാക്കൾ കേരളത്തിൽ നിന്ന് വരുമ്പോൾ നിങ്ങൾ കുടുംബസമേതം സൽക്കരിക്കുന്നു. എന്ത് രഹസ്യമാണ് ഇതിന് പിന്നിൽ?- ഇങ്ങനെ പോകുന്നു ബിമന്ത ബിശ്വ ശർമയുടെ പ്രതികരണം.
ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്കും ഹേമന്ത് സോറനും പിന്തുണ അറിയിക്കുന്നതിന് വേണ്ടിയാണ് മുസ്ലിംലീഗ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടത്. അഡ്വ. ഹാരിസ് ബീരാൻ എം.പി, പി.കെ ബഷീർ എം.എൽ.എ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ആൾക്കൂട്ട കൊലപാതകങ്ങളിൽ ആശങ്ക അറിയിച്ചും പരിഹാര നടപടികൾ ആവശ്യപ്പെട്ടും പ്രതിനിധി സംഘം പ്രത്യേക മെമ്മോറാണ്ടവും സമർപ്പിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. ലീഗ് പ്രതിനിധി സംഘത്തിന്റെ ജാർഖണ്ഡ് സന്ദർശനം അസം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരിക്കുകയാണ്. ജാർഖണ്ഡിലും അസമിലും മറ്റ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിൽ മുസ്ലിംലീഗ് നിർവ്വഹിച്ചു വരുന്ന ദൗത്യം തുടരുക തന്നെ ചെയ്യുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിച്ച് ഇന്ത്യയിൽ പ്രവർത്തിക്കാൻ ബി.ജെ.പിയുടെ തിട്ടൂരം ആവശ്യമില്ല. അസം മുഖ്യമന്ത്രിയുടെ വാക്കുകൾ അസഹിഷ്ണുതയുടേതാണെന്നും അദ്ദേഹം പറഞ്ഞു.
india
മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
എഐസി 129 എന്ന വിമാനമാണ് മുംബൈയില്‍ തന്നെ തിരിച്ചിറക്കിയത്.

മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. തരിച്ചിറക്കിയതിന്റെ കാരണം വ്യക്തമല്ല. എഐസി 129 എന്ന വിമാനമാണ് മുംബൈയില്‍ തന്നെ തിരിച്ചിറക്കിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ വിമാനത്തിലുള്ള 2412 പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു.11 എ സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് ആണ് എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ടത്.
മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
india
അഹമ്മദാബാദിലെ വിമാന ദുരന്തം; അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു; ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി
കുടുംബങ്ങൾക്ക് അടിയന്തര സഹായവും പിന്തുണയും ഭരണകൂടം ഉറപ്പ് വരുത്തണമെന്നും മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അഹമ്മദാബാദിലുണ്ടായ ദാരുണമായ വിമാന ദുരന്തത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. നഷ്ടത്തിന്റെ വേദന വലുതാണ്. ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാനുള്ള ക്ഷമയും ശക്തിയും നിങ്ങൾക്കുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. – മുസ്‌ലിംലീഗ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നിങ്ങളുടെ വേദന ഈ രാജ്യം മുഴുവൻ പങ്കിടുകയാണ്. ദുരന്തം ബാധിച്ച എല്ലാവരോടും ഞങ്ങൾ ഐക്യപ്പെടുന്നു. കുടുംബങ്ങൾക്ക് അടിയന്തര സഹായവും പിന്തുണയും ഭരണകൂടം ഉറപ്പ് വരുത്തണമെന്നും മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
india
വിമാനാപകടം; മരിച്ച രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക്
. പരിശോധനയുടെ ഫലം 72 മണിക്കൂറിനുള്ളില്‍ ലഭിക്കും.

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലായതിനാല്‍ ഡിഎന്‍എ പരിശോധന തിരിച്ചറിയാന്‍ അനിവാര്യമായത്.
അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണം ഇന്നലെ തന്നെ ആംഭിച്ചിരുന്നു. പരിശോധനയുടെ ഫലം 72 മണിക്കൂറിനുള്ളില്‍ ലഭിക്കും. ഫലത്തിന്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നത്. 265 പേരാണ് വിമാനാപകടത്തില്‍ മരിച്ചത്. വിമാനയാത്രക്കാരില്‍ 241 പേര്‍ മരിച്ചെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്.
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
kerala3 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്