kerala
സര്‍ക്കാര്‍ നടപ്പാക്കുന്നത് കാട്ടുനീതി: വി.ഡി സതീശൻ
സി.പി.എമ്മിനൊപ്പം നില്‍ക്കുമ്പോള്‍ എന്തു തെറ്റു ചെയ്താലും സംരക്ഷിക്കുമെന്നും സി.പി.എമ്മില്‍ നിന്നും പുറത്തായാല്‍ നടപടിയെടുക്കുമെന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്.

പി.വി. അന്‍വറിന്റെ തടയണ പൊളിക്കുമെന്ന് ഇപ്പോള്‍ പറയുന്നവര്‍ ഇത്രയും കാലം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുകയായിരുന്നോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.എമ്മിനൊപ്പം നില്‍ക്കുമ്പോള്‍ എന്തു തെറ്റു ചെയ്താലും സംരക്ഷിക്കുമെന്നും സി.പി.എമ്മില്‍ നിന്നും പുറത്തായാല്‍ നടപടിയെടുക്കുമെന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്. ഇത് എന്തൊരു കാട്ടുനീതിയാണ്? സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ ലഹരിക്കടത്ത് സംഘങ്ങള്‍ക്കെല്ലാം പാര്‍ട്ടി സംരക്ഷണം നല്‍കുകയാണെന്നും സതീശൻ പറഞ്ഞു.
ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികള്‍ ജയിലില്‍ കിടന്നു കൊണ്ടാണ് എല്ലാ സമൂഹിക വിരുദ്ധ ഏര്‍പ്പാടുകള്‍ക്കും നേതൃത്വം നല്‍കുന്നത്. ഷുഹൈബ് കൊലക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ തുടര്‍ന്നും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു. ഏത് ഷേഡി ഏര്‍പ്പാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയാലും അവരെ സി.പി.എം പൂര്‍ണമായും സംരക്ഷിക്കും. പാര്‍ട്ടി വിട്ട് പുറത്തു വന്നാല്‍ നടപടി എടുക്കും. എന്ത് നീതിന്യായ വ്യവസ്ഥയാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് നടപ്പാക്കുന്നത്? നിങ്ങള്‍ പറയുന്നതാണോ നീതി? നിങ്ങള്‍ പറയുന്നത് മാത്രമാണോ കുറ്റം? അതുകൊണ്ടാണ് എല്ലാ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും സര്‍ക്കാരും സി.പി.എം രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നെന്ന് പ്രതിപക്ഷം പറഞ്ഞത്.
സര്‍ക്കാരിനെതിരെയാണ് ഭരണകക്ഷി എം.എല്‍.എ സംസാരിക്കുന്നത്. അയാളെ കേള്‍ക്കാന്‍ എല്ലാവരും പോയിട്ടുണ്ടാകും. ഉമ്മന്‍ ചണ്ടിയും കെ.സി വേണുഗോപാലും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാരാണിത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിട്ടും എനിക്കെതിരെ കേസെടുത്തു. അതിന് ശേഷം ഇ.ഡിക്ക് നല്‍കി. ഞങ്ങളുമായി സെന്റില്‍മെന്റാണെങ്കില്‍ കേസെടുക്കുമോ? ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരമായി കേസുകളെടുക്കുകയാണ്. എന്നിട്ടും ഏത് സാഹചര്യത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സെറ്റില്‍മെന്റാണെന്ന് അന്‍വര്‍ പറഞ്ഞതെന്ന് അറിയില്ല.
മുഖ്യമന്ത്രി എതിരെ ഇതൊക്കെ പറയണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേര്‍ സി.പി.എമ്മിലുണ്ട്. എന്നാല്‍ പറയാനുള്ള ധൈര്യമില്ല. അവരുടെയൊക്കെ നാവായി അന്‍വര്‍ മാറിയെന്നാണ്കരുതുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
kerala
സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 74,000ല്‍ താഴെ തന്നെ
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 73,880 രൂപയാണ്

kerala
ഭാരതാംബ വിവാദം സിപിഐഎമ്മിൻ്റെ തട്ടിപ്പ്, ആർഎസ്എസ് ഗവർണർക്ക് ചായ സൽക്കാരം നടത്തിയത് മുഖ്യമന്ത്രി’; രാഹുൽ മാങ്കൂട്ടത്തിൽ

ഇടുക്കി: ഭാരതാംബ വിവാദം സിപിഐഎമ്മിന്റെ തട്ടിപ്പെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആർഎസ്എസ് ഗവർണർക്ക് ചായ സൽക്കാരം നടത്തിയത് മുഖ്യമന്ത്രിയാണെന്നും എന്തിനാണ് സിപിഐഎം ഇവർക്ക് ഇത്ര പ്രാധാന്യം നൽകുന്നത് എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. കുടുംബത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കേരളത്തിന്റെ മതേതരപാരമ്പര്യത്തെ ഹോമിക്കുകയാണ്.
ഗവർണ്ണർമാർക്ക് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇല്ലാത്ത പ്രാധാന്യം കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നു. ഗവർണർ ആർഎസ്എസ് അജണ്ട നടപ്പിലാക്കും എന്നത് സ്വാഭാവികമാണ്. ഗാന്ധിയെ കൊന്നവർ കൊണ്ടുവരുന്ന ബിംബങ്ങൾ ഒന്നും ഭാരതത്തിന്റേതല്ല എന്നും അതിനെ ജനങ്ങൾ കൂട്ടായി തള്ളിക്കളയും എന്നും രാഹുൽ പറഞ്ഞു.
kerala
യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബയുമായി ഗവര്‍ണര്‍

തിരുവനന്തപുരം: യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബ ചിത്രവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. രാജ്ഭവനിലെ യോഗാദിന പരിപാടികള്‍ തുടങ്ങിയത് വിവാദ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയുമാണ്.
ഇതിനിടെ ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് ഈ മാറ്റം.
-
kerala3 days ago
എംവി ഗോവിന്ദൻ അറിയാതെ സത്യംപറഞ്ഞു, കോൺഗ്രസിനെ തോൽപിക്കാൻ സിപിഎം- ആർഎസ്എസ് രഹസ്യബന്ധം: സണ്ണി ജോസഫ്
-
kerala3 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
News3 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
GULF3 days ago
പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്‍കി
-
kerala3 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
More3 days ago
ഗസയില്‍ ഭക്ഷണം വാങ്ങാന്‍ വരി നിന്നവര്‍ക്ക് നേരെ വീണ്ടും ഇസ്രാഈല്‍ ആക്രമണം; 59 മരണം
-
kerala3 days ago
സ്വരാജിന് പണി കൊടുക്കാനാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ചരിത്ര സത്യമാണ്: സന്ദീപ് വാര്യർ