kerala
മലപ്പുറം പരാമർശം : കുറ്റക്കാരെ തുണച്ച് മുഖ്യമന്ത്രി ; സംശയം ബലപ്പെട്ടു
മലപ്പുറം ജില്ലയിൽ 153 കോടിയുടെ സ്വർണ്ണ കടത്തും 123 കോടിയുടെ ഹവാലാപ്പണവും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പോലീസ് പിടികൂടി എന്നും ഈ പണം പോകുന്നത് ദേശവിരുദ്ധ പ്രവർത്തനത്തിന് ആണെന്നും ആണ് മുഖ്യമന്ത്രി പറഞ്ഞതായാണ് ഹിന്ദു പത്രത്തിൽ അച്ചടിച്ചു വന്നത്

ദഹിന്ദു പത്രത്തിൽ സെപ്റ്റംബർ 30ന് വന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ അഭിമുഖത്തിൽ എഴുതി ചേർക്കപ്പെട്ട മലപ്പുറത്തിനെതിരായ പരാമർശങ്ങളുടെ കാരണക്കാരായവർക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി. അവർക്കെതിരെ ഒരു വാക്കുപോലും പറയാൻ ഇന്നത്തെ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി തയ്യാറായില്ല. ഇത് മുഖ്യമന്ത്രിയുടെ മൗന സമ്മതത്തോടെയാണ് മലപ്പുറത്തിനെതിരായ ഭാഗങ്ങൾ എഴുതിച്ചേർക്കപ്പെട്ടത് എന്ന സംശയം ബലപ്പെടുത്തുന്നു.
മലപ്പുറം ജില്ലയിൽ 153 കോടിയുടെ സ്വർണ്ണ കടത്തും 123 കോടിയുടെ ഹവാലാപ്പണവും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പോലീസ് പിടികൂടി എന്നും ഈ പണം പോകുന്നത് ദേശവിരുദ്ധ പ്രവർത്തനത്തിന് ആണെന്നും ആണ് മുഖ്യമന്ത്രി പറഞ്ഞതായാണ് ഹിന്ദു പത്രത്തിൽ അച്ചടിച്ചു വന്നത്. ഇത് വൻവിവാദമായതോടെ 32 മണിക്കൂർ കഴിഞ്ഞ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഹിന്ദുവിന് തിരുത്തൽ ആവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു. എന്നാൽ ഇത്രയും ഗുരുതരമായ ഭാഗം തന്റേതായി വന്നിട്ടും അതിനെതിരെ പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല എന്നത് അദ്ദേഹത്തിൻറെ സമ്മതത്തോടെ തന്നെയാണ് വിവാദഭാഗം വന്നത് എന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൈസൻ എന്ന പി.ആർ ഏജൻസിയാണ് തങ്ങൾക്ക് മുഖ്യമന്ത്രിയുടെ അഭിമുഖം തരപ്പെടുത്തി തന്നതെന്ന് ഹിന്ദു സമ്മതിച്ചിരുന്നു. വിവാദ ഭാഗം വന്നതിന് കാരണം അവരാണെന്നും അതിൽ ഖേദം ഉണ്ടെന്നും ഹിന്ദു പരസ്യമായി വ്യക്തമാക്കുകയുണ്ടായി .അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയുടെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട വിവാദ ഭാഗത്തിന്റെ പേരിൽ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയാണ് എല്ലാവർക്കും ഉണ്ടായിരുന്നത് .എന്നാൽ അതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ടാണ് പിണറായി വിജയൻ എന്ന് മറുപടി നൽകിയത്. വാർത്താസമ്മേളനത്തിലൂടെ നിയമം തൻറെ മാനസിക സമ്മർദ്ദം മറച്ചുവെക്കാനായി ചിരിക്കുകയായിരുന്നു മുഖ്യമന്ത്രി എന്നാണ് നിരീക്ഷകർ കരുതുന്നത്. തൻറെ അഭിമുഖത്തിനിടെ ഒരാൾ മുറിയിലേക്ക് കടന്നു വന്നു എന്നും അത് പത്രത്തിൻറെ ആളാണെന്നാണ് ധരിച്ചതെന്നും മുഖ്യമന്ത്രി പറയുമ്പോൾ സാധാരണ ഗതിയിൽ അയാളെക്കുറിച്ച് അന്വേഷണം നടത്തുക പതിവാണ്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയതിന് കേസെടുക്കാനും പോലീസിൽ വകുപ്പുണ്ട്. എന്നിട്ടും ഇയാളെ തള്ളിപ്പറയാൻ അദ്ദേഹം തയ്യാറായില്ല എന്നത് ‘കള്ളൻ കപ്പലിൽ തന്നെ ‘എന്ന സൂചനയാണ് പൊതുജനങ്ങൾക്ക് നൽകുന്നത്
kerala
താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി
പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.

കോഴിക്കോട് താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി യുവാവിന്റെ പരാതി. വയനാട്ടിലേക്ക് പോകുകയായിരുന്ന ഫിനിക്‌സ് ബസിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.
kerala
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന്‍ കസ്റ്റഡിയില്‍
പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു. തിരുവനന്തപുരം മണ്ണന്തലയിലെ മുക്കോലക്കലിലാണ് സംഭവം. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ കാരണം വ്യക്തമല്ല.
kerala
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആളപായമില്ല.
പൊട്ടിത്തെറിയിൽ ഉണ്ടായ തീപിടുത്തത്തിൽ അടുക്കള പൂർണമായും കത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തി തീ അണച്ചു.
-
kerala15 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ ചെയര്മാന് എന്‍.ചന്ദ്രശേഖരന്
-
News3 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala3 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
News3 days ago
ടെല്‍ അവീവില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം